കോഴിക്കോട്:വടകരയിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ബന്ധമുണ്ടെന്ന കെ മുരളീധരന്റെ ആരോപണത്തിൽ പ്രതികരിച്ച് മന്ത്രി എം.ബി.രാജേഷ്.ബിജെപിയുമായി പാരമ്പര്യമായി ബന്ധമുള്ളത് മുരളിക്കാണെന്നും ആരോപണം അസംബന്ധമാണെന്നും രാജേഷ് വിമർശിച്ചു.
അതേസമയം, മാത്യൂ കുഴൽനാടന്റെ ആരോപണങ്ങൾ അസംബന്ധമാണെന്നും ഭൂമി കയ്യേറിയത് പിടിക്കപ്പെട്ടതിന്റെ ജാള്യത മറയ്ക്കാനാണ് കുഴൽനാടന്റെ ശ്രമമെന്നും രാജേഷ് കുറ്റപ്പെടുത്തി. നേരത്തെ ഉന്നയിച്ച ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയട്ടെയെന്നും പറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂടുതൽ ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്വകാര്യമേഖലയിൽ ഖനനം അനുവദിക്കില്ലെന്ന നയത്തിൽ മുഖ്യമന്ത്രി വെള്ളം ചേർത്തുവെന്നും 40,000 കോടിക്ക് മുകളിൽ മൂല്യം വരുന്ന മണലാണ് തോട്ടപ്പള്ളിയിൽ നിന്ന് നീക്കം ചെയ്തതതെന്നുമാണ് മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
Read more ….
- അധികാരത്തിലെത്തിയാൽ ‘അഗ്നിപഥ്’ സൈനിക നിയമനരീതി നിർത്തലാക്കും; കോൺഗ്രസ്
- ഇസ്രായേലിന്റെ കൊടും ക്രൂരത; ഭക്ഷണത്തിനായി കാത്തു നിന്നവർക്കു നേരെ ഡ്രോണുകളും പീരങ്കികളുമായി ആക്രമണം; 10പേർ കൊല്ലപ്പെട്ടു
- ലേക്സഭാ തിരഞ്ഞെടുപ്പിൽ വടകര എൽ ഡി എഫിനൊപ്പം നില്ക്കും, സ്നേഹം വോട്ടായി മറും, ടിപി ചന്ദ്രശേഖരന്റെ പേര് പറഞ്ഞ് വികസന പ്രവര്‍ത്തനങ്ങളെ തടയരുത്
- സിപിഎം ചിഹ്നത്തിൽ പൊന്നാനിയിൽ മത്സരിക്കാൻ കെഎസ് ഹംസ
- തെരുവുനായ്ക്കൾ മൃതദേഹം ഭക്ഷിച്ച സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞു
സി.എം.ആർ.എല്ലിനായി മുഖ്യമന്ത്രി ഇടപെട്ടു. വകുപ്പല്ലാതിരുന്നിട്ടും മുഖ്യമന്ത്രി നേരിട്ട് ഫയൽ വിളിച്ചുവരുത്തി ജീവൻ നൽകി. റവന്യു വകുപ്പിനെ മറികടന്നായിരുന്നു ഇടപെടൽ. മുഖ്യമന്ത്രിയുടെ ഇടപെടൽ പുറത്ത് കൊണ്ടുവരുമെന്നും കുഴൽനാടൻ പറഞ്ഞു. എന്നാൽ ആരോപണങ്ങൾക്ക് സർക്കാറോ സി.പി.എമ്മോ മറുപടി പറയുന്നില്ലെന്നും കുഴൽനാടൻ ആരോപിച്ചു.
















