Explainers

രഹസ്യം പുറത്തു വരുമോ ?: കപ്പല്‍ മുങ്ങാന്‍ യഥാര്‍ഥ കാരണം എന്ത് ?; വോയേജ് ഡാറ്റാ റെക്കോര്‍ഡര്‍ വീണ്ടെടുക്കല്‍ പ്രതിസന്ധിയില്‍; ആരാണ് സത്യം പറയാത്തത് ?; ആര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം ?

പതിമൂന്നു ദിവസം മുമ്പ് കേരളത്തിന്റെ സമുദ്രഭാഗത്ത് മുങ്ങിയ ലൈബീരിയന്‍ കപ്പലിനെ കുറിച്ചുള്ള പൂര്‍ണ്ണ തോതിലുള്ള വിവരങ്ങള്‍ ഇപ്പോഴും വ്യക്തമാകാതെ നില്‍ക്കുമ്പോള്‍ ആശങ്കയും സംശയങ്ങളും ദുരൂഹതയും വര്‍ദ്ധിക്കുകയാണ്. എന്താണ് ചരക്കു കപ്പലായ എം.എസ്.സി എല്‍സ 3 മുങ്ങാനുണ്ടായ ശ രിക്കുള്ള കാരണം. കണ്ടെയ്‌നറുകളില്‍ ഉണ്ടായിരുന്ന വസ്തുക്കളില്‍ മാരകമായ ദുരന്തമുണ്ടാക്കാന്‍ പോന്ന വസ്തുക്കള്‍ ഉണ്ടായിരുന്നോ. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികള്‍ എവിടെ എത്തി. ഇങ്ങനെ തുടങ്ങിയുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരങ്ങള്‍ കിട്ടാനുണ്ട്.

അതേസമയം, അമേരിക്കന്‍ കമ്പനിയായ ടി ആന്‍ഡ് ടി സാല്‍വേജിന്റെ നാല് ടഗുകളാണ് സ്ഥലത്ത് സര്‍വേയും എണ്ണ നീക്കലും നടത്തുന്നത്. എങ്കിലും കേരള തീരത്താണ് ഈ സംഭവം നടന്നത്, എന്നതു കൊണ്ട് ഇതിന്റെ ദുരൂഹത നീക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. കാരണം, വിഴിഞ്ഞെ അന്താരാഷ്ട്രാ തുറമുഖം മുഴിതുറന്നിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ. അപ്പോള്‍, അതുമായി ബന്ധപ്പെട്ടായിരിക്കും ലോകമാകെ ഈ കപ്പല്‍ മുങ്ങല്‍ അറിയുക. അത് ഗുണത്തേക്കാള്‍ ദോഷമായിരിക്കും ഉണ്ടാക്കാന്‍ പോകുന്നതും. അതുകൊണ്ടു കൂടി മുങ്ങിയ കപ്പലിന്റെ കാര്യത്തില്‍ കേരളത്തിന് കൂടുതല്‍ ഉത്തരവാദിത്വമുണ്ട്.

മാത്രമല്ല, മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രശ്‌നം കൂടിയാണ്. പുറം കടലില്‍ പോലും വലയിടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ നിന്നും കശുവണ്ടി കിട്ടുന്ന അവസ്ഥയാണ്. കടലില്‍ കായം കലക്കുന്നപോലെയാണ് ഒരു കപ്പല്‍ മുങ്ങിയാല്‍. എന്നാല്‍, കേരള തീരമാകെ, മുങ്ങിയ കപ്പലില്‍ നിന്നുള്ള വസ്തുക്കളാണെങ്കില്‍, കപ്പലില്‍ എത്രടണ്‍ വസ്തുക്കളാണ് ഉണ്ടായിരുന്നത് എന്നെങ്കിലും വ്യക്തമാകണം. കപ്പലിലെ കണ്ടെയ്‌നറുകളില്‍ നിന്നുള്ള വസ്തുക്കളാണെങ്കില്‍ അടിത്തട്ടില്‍ ഇനിയും പൊട്ടിപോകാത്ത കണ്ടെനറുകളുണ്ട്. അവയില്‍ നിന്നുള്ള വസ്തുക്കള്‍ കൂടി കടലില്‍ എത്തിയാല്‍ പുറം കടലില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ക്ക്

നിരവധി സാധനങ്ങള്‍ കിട്ടിയേക്കാം. അടിയന്തിരമായ ഇടപെടല്‍ ആണ് നടത്തേണ്ടത്. ഇല്ലെങ്കില്‍ മത്സ്യ സമ്പത്തിനു പോലും ഭീഷണിയുണ്ടായേക്കും. എന്നാല്‍, കപ്പല്‍ മുങ്ങിയ സ്ഥലത്ത് ഇന്ത്യന്‍ നാവികസേനയും തീരസംരക്ഷണ സേനയും നിരീക്ഷണം നടത്തുന്നുണ്ട്. അതേസമയം, പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എം.എസ്.സി എല്‍സ 3ല്‍ നിന്ന് വോയേജ് ഡാറ്റാ റെക്കോഡര്‍ (വി.ഡിആര്‍) വീണ്ടെടുക്കാനുള്ള ശ്രമം പ്രതിസന്ധിയിലായെന്നാണ് വിവരം. വി.ഡി.ആര്‍ കിട്ടേണ്ടത് അപകട കാരണം കണ്ടെത്താന്‍ നിര്‍ണ്ണായകമാണ്. അട്ടിമറി അടക്കമുള്ള സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

വി.ഡി.ആര്‍ കണ്ടെത്താന്‍ കൂറ്റന്‍ തിരമാലകളും പ്രതികൂല കാലാവസ്ഥയും തടസ്സമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച മുങ്ങല്‍വിദഗ്ധരുടെ സഹായത്തോടെ വിഡിആര്‍ കപ്പലിനുള്ളില്‍നിന്ന് കണ്ടെത്താനായിരുന്നു ലക്ഷ്യം. തിങ്കള്‍ മുതലേ ഇനി പരിശോധന ആരംഭിക്കൂ. വിഡിആറില്‍നിന്ന് കപ്പല്‍ അപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്. കപ്പലിന്റെ വേഗം, ദിശ, ക്രൂ അംഗങ്ങളുടെ സംസാരം, മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം തുടങ്ങിയവ ഇതിലുണ്ടാകും. അത് വീണ്ടെടുക്കാതെ ദുരൂഹത മാറില്ല.

ഇന്ധനം നീക്കുന്ന പ്രവൃത്തി മുങ്ങല്‍വിദഗ്ധരുടെ സഹായത്തോടെ ആരംഭിച്ചിരുന്നു. കപ്പല്‍ ടാങ്കില്‍ 450 ടണ്ണോളം ഇന്ധനമുണ്ടെന്നാണ് കണക്കാക്കുന്നത്. ടാങ്കില്‍ ചോര്‍ച്ചവരാതെ ദ്വാരമിടുന്ന പ്രത്യേക ഉപകരണം സ്ഥാപിച്ചാണ് എണ്ണ നീക്കം ചെയ്യുക. അനുബന്ധ ഉപകരണങ്ങള്‍ ഘടിപ്പിച്ച് ഇന്ധനം മുകളിലേക്ക് പമ്പ് ചെയ്ത് ടാങ്കിലേക്ക് മാറ്റും. എണ്ണ നീക്കാനുള്ള പ്രാരംഭനടപടി 10ന് പൂര്‍ത്തിയാകും. 13ന് ഇന്ധനംനീക്കല്‍ പൂര്‍ണതോതില്‍ ആരംഭിച്ച് ജൂലൈ മൂന്നിന് പൂര്‍ത്തിയാകും. തുടര്‍ന്ന് കപ്പലിലെ കണ്ടെയ്‌നറുകള്‍ ഉയര്‍ത്തും. പിന്നീടാണ് കപ്പല്‍ ഉയര്‍ത്തുക.

കഴിഞ്ഞമാസം 24ന് കൊച്ചിയില്‍ നിന്നും 33 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയ കപ്പലില്‍ 600 ലധികം കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്. ഇതെല്ലാം അറബിക്കടലില്‍ മുങ്ങി. ഇവയിലുള്ള പ്ലാസ്റ്റിക് ഗ്രാനുലുകളും മറ്റ് വസ്തുക്കളും കേരളാ തീരത്ത് അടിയുകയും ചെയ്തു. നിരവധി കണ്ടെയ്‌നറുകള്‍ ഇപ്പോഴും കണ്ടുകിട്ടാത്തതിനാലും എണ്ണ മലിനീകരണവും പ്ലാസ്റ്റിക് പെല്ലറ്റുകളുടെ വ്യാപകമായ വ്യാപനവും സംബന്ധിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്നു. പുറത്തുവിട്ട കണക്ക് പ്രകാരം 13 കണ്ടെയ്നറില്‍ കാത്സ്യം കാര്‍ബൈഡ്, വെള്ളവുമായി ചേര്‍ന്നാല്‍

പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിന്‍ വാതകമാകാമെന്നും പറയപ്പെടുന്നു. 46 കണ്ടെയ്നറില്‍ തേങ്ങയും കശുവണ്ടിയുമാണ്. 87 കണ്ടെയ്നറില്‍ തടി, 60 കണ്ടെയ്നറില്‍ പോളിമര്‍ അസംസ്‌കൃത വസ്തുക്കളാണുള്ളത്. 39 എണ്ണത്തില്‍ തുണി നിര്‍മാണത്തിനുള്ള പഞ്ഞിയെന്നും സര്‍ക്കാര്‍ പറയുന്നു. ഇതെല്ലാം പലതും ആരോഗ്യ-പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ കടലില്‍ മുങ്ങിയ കണ്ടെയ്നര്‍ കപ്പലും മത്സ്യത്തൊഴിലാളികള്‍ക്ക് പ്രശ്നമെന്നിരിക്കെ ഇവ നീക്കുന്നതിലെ ആശയക്കുഴപ്പവും ആശങ്കയും തുടരുന്നു. അതേസമയം, കപ്പലിലുണ്ടായിരുന്ന രാസപദാര്‍ത്ഥങ്ങള്‍ കടലില്‍ വ്യാപിച്ചാല്‍ ഗുരുതരപ്രശ്നങ്ങള്‍ക്ക് വഴിവച്ചേക്കാനും സാധ്യത ഏറെയാണ്. ഇതും മത്സ്യത്തൊഴിലാളികളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.

CONTENT HIGHLIGHTS; Will the secret come out?: What is the real reason for the ship’s sinking?; Voyage data recorder recovery in crisis; Who is not telling the truth?; Who is responsible for this?

Latest News