Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

സന്യാസിമാരുടെ ലിംഗം തൊട്ട് നമസ്‌ക്കരിക്കാം ?: നിര്‍വൃതിക്കായി കഞ്ചാവ് പുകച്ച് സമാധിയിരിക്കാം ?; പക്ഷെ, വേടന്റെ പാട്ട് നിഷിദ്ധം; പഠിക്കാനോ പാടാനോ കൊള്ളില്ല; മത-ജാതി ഭ്രാന്തിന്റെ ഹിമാലയം കയറിയവര്‍ ?; ‘ഭൂമി ഞാന്‍ വാഴുന്നിടം’ അല്ലാതെ അത് ആരുടെയും സ്വകാര്യ സ്വത്തല്ല, എന്ന് വേടനും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 12, 2025, 11:41 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഭക്തിയുടെ പേരില്‍ ഉടുതുണി പോലുമില്ലാതെ ഭസ്മം തേച്ച് വെളുപ്പിച്ച ലിംഗവുമായി ഇരിക്കുന്ന സന്യാസിയെന്നു വിളിക്കുന്ന മനുഷ്യരുടെ ലിംഗത്തില്‍ തൊട്ട് കണ്ണില്‍വെയ്ക്കുന്നതിന് ഒരു കുഴപ്പവുമില്ല. അത് ഭക്തിയുടെ അക്കൗണ്ടില്‍ എഴുതിച്ചേര്‍ക്കും. ഹിമാലയത്തിലും, വടക്കേയിന്ത്യയിലും തണുപ്പകറ്റാനും, ഭക്തി മൂത്ത് ആത്മീയത വരുത്താനും, നിര്‍വൃതി അടഞ്ഞ് പറന്നു നടക്കാനുമൊക്കെ കഞ്ചാവ് പുകയ്ക്കുന്നതിന് ഒരു കുഴപ്പവുമില്ല. അത് ദൈവത്തോട് നേരിട്ട് സംവദിക്കാന്‍ വേണ്ടിയാണെന്ന ലേബലില്‍ അംഗീകരിക്കും. മനുഷ്യ മൃതദേഹങ്ങളെ ദഹിപ്പിക്കുന്ന ശ്മശാനങ്ങളില്‍ പോയി അര്‍ദ്ധ നഗ്നരായി ചാരം വാരി ദേഹത്തു പൂശി, വെന്തും വേകാതെയും കിടക്കുന്ന മൃതദേഹങ്ങളെ വലിച്ചെടുത്ത്, അതിലെ തലയോട്ടിയും എല്ലുകളും ആഭരണമായി അണിഞ്ഞ് നൃത്തം ചെയ്യുന്നതിന് ഭക്തി എന്നല്ലാതെ മറ്റൊന്നും പറയില്ല.

എന്നാല്‍ വേടന്‍ എന്ന ജാതിയില്‍ കുറഞ്ഞവന്റെ പാട്ടിനെ പാഠ്യ വിഷയമായി ഉള്‍പ്പെടുത്തുന്നത് ശരിയല്ല. കാരണം, വേടന്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നു എന്ന് സമ്മതിച്ച വ്യക്തിയാണ്. വേടന്‍ പുലിപ്പല്ല് നിയമ വിരുദ്ധമാി ഉപയോഗിച്ചിരുന്നവനാണ് എന്നതു കൊണ്ട്. അപ്പോള്‍ വേടന്റെ പാട്ടും അശുദ്ധമാണ്. അതുകൊണ്ട് അത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. ഇതാണ് ഹിന്ദു ഫാഷിസത്തിന്റെ വ്യക്തമായ നിലപാട്. വേടന്റെ ജീവിതത്തിലെ ദൂഷ്യ വശങ്ങളെ ആരും അംഗീകരിക്കാതെ തന്നെയാണ് ഇപ്പോഴും അയാളുടെ കലാസൃഷ്ടിയെ അംഗീകരിക്കുന്നത്. എ. അയ്യപ്പന്‍ എന്ന കവിയെ മലയാളികള്‍ അംഗീകരിക്കുന്നതു പോലെ, വയലാര്‍ രാമ വര്‍മ്മ എന്ന മുഴു കുടുയനും, സകലമാന ലഹരികളും ഉപയോഗിച്ചിരുന്ന സകലകലാ വല്ലഭനെപ്പോലെ.

അവരുടെ കലാ സൃഷ്ടികള്‍ കാലാനുവര്‍ത്തിയായി നിലനില്‍ക്കുകയാണ് ഇന്നും. എന്നാല്‍, അവരുടെ വ്യക്തി ജീവിതത്തെ ആരാണ് ഇഴകീറി പരിശോധിച്ച്, അവരുടെ കാലസൃഷിട്കള്‍ക്ക് മാര്‍ക്കിടുന്നത്. നോക്കൂ, കേരളത്തിലെ ഒട്ടുമിക്ക, കലാകാരന്‍മാരും സിഗരറ്റും, മദ്യവും, മറുക്കാനും ശീലമുള്ളവരാണ്. ഇതെല്ലാം ലഹരി വസ്തുക്കളില്‍ പെടുന്നവയുമാണ്. എന്നാല്‍, ഇതെല്ലാം സര്‍ക്കാര്‍ നിയമപരമായി വില്‍പ്പനയ്ക്കു വെച്ചിട്ടുമുണ്ട്. അധികമായാല്‍ ആപത്താണെന്ന മുന്നറിയിപ്പോടെ. അപ്പോള്‍ അതെല്ലാം ഉപയോഗിക്കുന്ന വരുടെ കലാസൃഷ്ടികള്‍ വേണ്ടാ എന്നു പറഞ്ഞാല്‍, യൂണിവേഴ്‌സിറ്റികളില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഒരു സാഹിതച്യവും ഉണ്ടാകില്ല.

ഇതെല്ലാം പകല്‍പോലെ അറിയുന്നവരാണ് വേടന്റെ പാട്ടിനെ എതിര്‍ക്കുന്നത്. മാത്രമല്ല, മൈക്കിള്‍ ജാക്‌സണെ കുറിച്ച് പഠിക്കുന്നതില്‍ തെറ്റില്ല, പക്ഷെ, സ്വന്തം നാട്ടിലെ ഒരു കലാകാരന്റെ സൃഷ്ടിയെ കുറിച്ച് പഠനം നടത്തേണ്ടതില്ല എന്നതാണ് വാശി. ഉടുതുണിയും മരുതുണിയുമില്ലാതെ ലിംഗം പരസ്യമായി കാണിച്ചു നടക്കുന്നവരെ മതത്തിന്റെ പേരില്‍ അംഗീകരിക്കുന്ന വിഭാഗത്തിന്റെ രാഷ്ട്രീയം പറയുനവ്‌നവര്‍ക്ക് മറ്റെന്തിനെയാണ് എതിര്‍ക്കാന്‍ കഴിയുക. ഇന്ത്യയിലെ സവര്‍ അടിച്ചമര്‍ത്തലുകള്‍ക്കും അല്‍പ്പം വിടുതല്‍ ലഭിച്ച, അതും ഭരണഘടനയുടെ പിന്‍ബലവും, നവോത്ഥാന പ്രസ്താനങ്ങളുടെ ഇടപെടലുകളും കൊണ്ട് നേടിയ അല്‍പ്പ സ്വാതന്ത്ര്യത്തെ ആസ്വദിക്കാന്‍ തുടങ്ങിയ ഒരു ജനതയ്ക്കു മേല്‍ വീണ്ടും കുതിരകയറുകയാണ് സവര്‍ണ്ണ വര്‍ഗം.

അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വേടന്‍ എന്ന റാപ്പര്‍ ഗായകന്റെ പാട്ട് സര്‍വ്വകലാശാലയില്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ ബി.ജെ.പിയുടെ നീക്കം. വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയെ പൂര്‍ണ്ണമായി എതിര്‍ക്കുന്നത് ആരാണ്. കാലിക്കറ്റ് സര്‍വകലാശാല പാഠ്യപദ്ധതിയില്‍ റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിയുടെ പാട്ട് പാഠ്യവിഷയമാക്കിയതിനെതിരെ ബി.ജെ.പി സിന്‍ഡിക്കേറ്റംഗമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വേടന്റെ പാട്ട് പാഠ്യപദ്ധതിയില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപിക്കാരനായ കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗം എ കെ അനുരാജ് രം?ഗത്ത് എത്തിയിരിക്കുന്നത്. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന് പരാതി നല്‍കി. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന വേടന്‍ വരും തലമുറയ്ക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണെന്നും പരാതിയില്‍ പറയുന്നു.

വേടന്റെ പാട്ടുകളിലും നിലപാടുകളിലും ഭാരതീയസംസ്‌കാരത്തെ അറിഞ്ഞോ അറിയാതെയോ വെല്ലുവിളിക്കുന്ന ശൈലി പ്രകടമാണ് എന്നും ഒന്നിലധികം കേസുകള്‍ നേരിടുന്ന, കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന ഹിരണ്‍ദാസ് മുരളിയുടെ പാട്ട് സര്‍വകലാശാലയുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതു പ്രതിഷേധാര്‍ഹമാണെന്നു പരാതിയില്‍ പറയുന്നു. അനുകരണീയമല്ലാത്ത വഴികള്‍ പിന്തുടരാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുമോ എന്ന് ആശങ്കയുണ്ടെന്നും ഇത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും കത്തില്‍ പറയുന്നു. മറ്റ് എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ കാമ്പുറ്റ രചനകള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്നും അനുരാജ് ആവശ്യപ്പെടുന്നു.

നാല് വര്‍ഷ ഡിഗ്രി കോഴ്‌സിന്റെ മൂന്നാം സെമസ്റ്റര്‍ ബി.എ മലയാള പുസ്തകത്തിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്. താരതമ്യ പഠനത്തിനായി മൈക്കിള്‍ ജാക്‌സന്റെ റാപ്പ് സംഗീതത്തിനൊപ്പമാണ് വേടന്റെ റാപ്പ് സംഗീതവും നല്‍കിയിരിക്കുന്നത്. ‘ ഭൂമി ഞാന്‍ വാഴുന്നിടം ‘ എന്ന റാപ്പ് സംഗീതമാണ് പഠിക്കാനുള്ളത്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന പ്രതിരോധ പ്രവത്തനമാണ് ഈ സംഗീതത്തിന്റെ ഉള്ളടക്കം. മൈക്കിള്‍ ജാക്‌സന്റെ ‘ ദെ ഡോണ്ട് കെയര്‍ എബൗട്ട് അസ് ‘ എന്ന റാപ്പ് സംഗീതമാണ് ഉര്‍പ്പെടുത്തിയിരിക്കുന്നത്.

ReadAlso:

പണം തട്ടാന്‍ വ്യാജ ക്യു.ആര്‍ കോഡും രക്ഷപ്പെടാന്‍ ജാതി കാര്‍ഡും ?: പണം തട്ടിയെന്ന് പോലീസ് കണ്ടെത്തിയതോടെ വാദി പ്രതിയായി; ഒ ബൈ ഒസി’യിലെ ജീവനക്കാര്‍ കഥമെനഞ്ഞു തട്ടിയത് ലക്ഷങ്ങള്‍ ?

ചെനാബിലെ അത്ഭുത സ്ത്രീ ?: ഈഫല്‍ ടവറിനും മുകളിലൂടെ ഇന്ത്യയുടെ ലോകോത്തര അടയാളം; ആരാണ് മാധവി ലത ?

കല്യാണം മുതല്‍ കുട്ടിക്ക് നൂലുകെട്ടിനു വരെ വിളിച്ചോ ?: കാടും മേടും കുണ്ടും കുഴിയും താണ്ടിയെത്തും; മിനി ബസ് മുതല്‍ വോള്‍വോ വരെ ബുക്ക് ചെയ്യാന്‍ നിരക്കുകള്‍ കുത്തനെ കുറച്ചു; ഇത് കേരളത്തിന്റെ സ്വന്തം KSRTC ഡാ (സ്‌പെഷ്യല്‍ സ്റ്റോറി)

രഹസ്യം പുറത്തു വരുമോ ?: കപ്പല്‍ മുങ്ങാന്‍ യഥാര്‍ഥ കാരണം എന്ത് ?; വോയേജ് ഡാറ്റാ റെക്കോര്‍ഡര്‍ വീണ്ടെടുക്കല്‍ പ്രതിസന്ധിയില്‍; ആരാണ് സത്യം പറയാത്തത് ?; ആര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം ?

“സിന്ദൂര്‍ വരിക്ക പ്ലാവ്” നട്ട് ഗവര്‍ണറുടെ വെല്ലുവിളി ?: പരിസ്ഥിതി ദിന ‘വേദിമാറ്റി’ സര്‍ക്കാരിന്റെ അടി; ഭാരതാംബയുടെ ചിത്രം വെയ്ക്കണമെന്ന് ആര്‍ലേക്കര്‍ പറ്റില്ലെന്ന് പി. പ്രസാദ്; സര്‍ക്കാരും ഗവര്‍ണരും രണ്ടു വഴിക്കോ ?

അതായത്, മത-ജാതി ഭ്രാന്തന്‍മാര്‍ വാഴുന്ന ഇടത്തിലേക്ക് ജാതി പറഞ്ഞ് ഇറങ്ങുന്നവരെ വലിയ ഭയമാണ്. കാരണം, അവര്‍ ജാതി പറയുന്നില്ലല്ലോ എന്നാണ് അവരുടെ വാദം. അത് ശരിയുമാണ്. അവര്‍ ഭരിക്കുന്ന, അവര്‍ നിയന്ത്രിക്കുന്ന, അവര്‍ക്ക് ഭൂമി അധികമായുള്ള ഈ നാട്ടില്‍ അവരെക്കുറിച്ച് പറയേണ്ടതില്ലല്ലോ. എന്നാല്‍, ഭരണമോ, സ്വത്തോ, ഭൂസ്വത്തോ ഇല്ലാത്ത, കോളനികളില്‍ ജീവിക്കുന്ന, പട്ടം ഇല്ലാത്ത, കാടുകള്‍ ആസ്രയമാക്കിയവര്‍ക്ക് പറഞ്ഞല്ലേ പറ്റൂ. അവര്‍ക്ക് ഭൂമിയില്ലാത്തത് എന്തുകൊണ്ടാണ്. അവര്‍ക്ക് പഠിക്കാനാകാത്തത് എന്തു കൊണ്ടാണ്. ഭരണഘടന അവര്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചത് എന്തുകൊണ്ടാണ്. ഇതെല്ലാം തന്നെയാണ് വേടന്റെ പാട്ടും.

അപ്പോള്‍ എന്‍.ആര്‍. മദുവും, കെ.പി ശശികലയും, പാലക്കാട് കൗണ്‍സിലര്‍ മിനിയും, അനുരാജുമൊക്കെ പറയുന്നതും പ്രതിഷേദിക്കുന്നതും എന്തിനെയാണെന്ന് വ്യക്തമാകും. ആര്‍ക്കും ആരോടും പരസ്പരം വൈരമില്ല. പക്ഷെ, സാഹിത്യത്തെയും, ജീവിതത്തിലെ ദുശ്ശീലങ്ങളെയും കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ട് ജാതി വെളിവാക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

CONTENT HIGH LIGHTS; Can we worship by touching the lingam?: Can we smoke ganja and attain samadhi?; The hunter’s song is not worth learning or singing; Those who have climbed the Himalayas of religious and caste madness?; The hunter also said, “The earth is not anyone’s private property except where I rule.”

Tags: പക്ഷെഎന്ന് വേടനുംRapper VedanRAP SINGERSILABUSVEDANS SONGMICLE JACSONസന്യാസിമാരുടെ ലിംഗം തൊട്ട് നമസ്‌ക്കരിക്കാം ?Can we worship by touching the lingam?Calicut Universityനിര്‍വൃതിക്കായി കഞ്ചാവ് പുകച്ച് സമാധിയിരിക്കാം ?ANWESHANAM NEWSവേടന്റെ പാട്ട് നിഷിദ്ധം; പഠിക്കാനോ പാടാനോ കൊള്ളില്ലvedan'ഭൂമി ഞാന്‍ വാഴുന്നിടം' അല്ലാതെ അത് ആരുടെയും സ്വകാര്യ സ്വത്തല്ല

Latest News

പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലംമാറി പോയപ്പോൾ സെക്രട്ടേറിയറ്റിൽ ശുദ്ധികലശം നടത്തിയെന്ന് പരാതി

അന്താരാഷ്ട്ര ഫുട്ബോളിൽ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് സെന​ഗൽ; ഇത് ചരിത്ര മുഹൂർത്തം | Senagal

സ്റ്റേഷനിൽ ഒളിക്യാമറ വച്ച് വനിതാ ഉദ്യോഗസ്ഥർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി, പൊലീസുകാരൻ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ എം പി

സ്കൂൾ സമയമാറ്റം; വിദ്യാഭ്യാസമന്ത്രി മുഖ്യമന്ത്രിയെ കാണും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.