Explainers

യഹൂദ ജനതയുടെ DNA പരിശോധിക്കണം ?: അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഉശിരോടെ പിടിച്ചു നില്‍ക്കുന്നതെങ്ങനെ ?; തെമ്മാടി രാഷ്ട്രത്തിന്റെ മനോബലം അപാരം?

ലോകഭൂപടം എടുത്തു നോക്കിയാല്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധത്തില്‍ ഇസ്രയേല്‍ എന്ന രാജ്യത്തിന്റെ വിസ്തൃതി. അറബ് രാഷ്ട്രങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇസ്രയേല്‍ കേരളത്തിന്റെ അത്രപോലും വലുതല്ല എന്ന് കാണാനാകും. അപ്പോള്‍ എവിടെയാണ് ന്യായം എന്നതിന്റെ സ്വാഭാവികത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ചുറ്റിനും നിന്ന് മുക്കിക്കൊല്ലാന്‍ കഴിയുന്നത്ര വലിപ്പവും, ആള്‍ബലവും, മത ബലവും ആയുധബലവുമെല്ലാമുള്ള ഇസ്ലാം രാഷ്ട്രങ്ങള്‍ക്ക് എന്തേ ഇനിയും ഇസ്രയേലിനെ തൊടാന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്‌നം. അങ്ങനെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അഡ്രസ്സ് ചെയ്യുമ്പോഴാണ് ഇസ്രയേല്‍ എന്ന ചെറു രാജ്യത്തിന്റെ പ്രതികാര മനോഭാവത്തിലുള്ള ചെറുത്തു നില്‍പ്പിനെ വലുതായി കാണേണ്ടത്.

നോക്കൂ, ഇറാനോട് നേരിടാന്‍ പോന്ന രാജ്യമല്ല, ഇസ്രയേല്‍. പക്ഷെ, അവരുടെ മനോബലവും യുദ്ധ തന്ത്രങ്ങളും കൊണ്ടുള്ള ഇടപെടലുകളാണ് അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് നില്‍ക്കുന്ന ഇസ്രയേലിന്റെ ശക്തി. എപ്പോള്‍, എങ്ങനെ പ്രതികരിക്കും എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല. മൊസാദിന്റെ രഹസ്യ നീക്കങ്ങള്‍ തൊട്ട്, ഇസ്രയേല്‍ തന്നെ കണ്ടു പിടിച്ച ആയുധങ്ങള്‍ വരെ യുദ്ധത്തിന് പിന്തുണ നല്‍കുന്നുണ്ട്. യുദ്ധങ്ങളുടെ ശരിതെറ്റുകള്‍ക്കപ്പുറത്ത് ശാസ്ത്രലോകം അത്യാവശ്യമായി ചെയ്യേണ്ടത് ഈ യഹൂദ ജനതയുടെ DNA എടുത്തു വിശദമായ പഠനങ്ങള്‍ നടത്തുക എന്നതാണ് എന്നേ പറയാന്‍ കഴിയൂ. ശക്തരും ഭൂവിസ്തൃതിയില്‍ വമ്പന്‍മാരുമായ, അറബി സംസാരിക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ ചോര പടര്‍ന്നതുപോലെ ഞെങ്ങി ഞ്ഞെരുങ്ങി കിടക്കുന്ന ഇസ്രായേല്‍ അക്ഷരാര്‍ത്ഥത്തില്‍ പൊരുതി നില്‍ക്കുകയല്ലേ എന്ന ചോദ്യം കൂടി ബാക്കി നില്‍ക്കുന്നുണ്ട്.

അറബിരാഷ്ട്രങ്ങള്‍ മാത്രമല്ല, അറബിരാഷ്ട്രങ്ങളുടെ ചുറ്റുമായി അവര്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും സുഡാനും എത്യോപ്യ, സോമാലിയ, തുര്‍ക്ക് മെനിസ്ഥാന്‍, അസര്‍ബൈജാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍ തുടങ്ങി ഒരു വന്‍നിര രാജ്യങ്ങള്‍ വേറെയും ഇസ്രയേലിന് എതിരായിട്ടുണ്ടായിട്ടും ഇന്നും ഇസ്രയേല്‍ എന്ന രാജ്യം നിലനില്‍ക്കുന്നു എന്നതാണ് വസ്തുത. ഇതിനെ മരികടന്നു പോകാനാവില്ല. യുദ്ധവെറിയുടെ കഥയും പുരാണങ്ങലുമെല്ലാം വായിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുക തന്നെ വേണം. പാലസ്തീനിനോടും, ഗാസയോടും ചെയ്തു കൂട്ടിയ ശരികേടുകളെ നിശിതമായി വിമര്‍ശിക്കണം. പക്ഷെ, എന്നിട്ടും എന്തുകൊണ്ടാണ് ഇസ്രയേല്‍ ഇപ്പോഴും ഭൂപടത്തിലുള്ളത് എന്നതിനുത്തരമാണ് മനോബലം എന്നത്.

സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും ഭൂപടം നോക്കായാല്‍ മനസ്സിലാകുന്ന ഒന്നാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇസ്രയേലിനെ വിളിക്കുന്നത് തെമ്മാടി രാഷ്ട്രമെന്നാണ്. സ്വന്തം രാഷ്ട്രത്തിന്റെ ഭൂവിസ്തൃതി വര്‍ദ്ധിപ്പിക്കുകയല്ല, മറിച്ച് സ്വന്തം രാഷ്ട്രത്തിന്റെ സംരക്ഷണം മാത്രമാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്നു പറഞ്ഞാല്‍ തെറ്റു പറായനൊക്കില്ല. കാരണം, ചുറ്റിനും അറബ് രാഷ്ട്രങ്ങളാണ്. ഇതിനിടയില്‍ ഒരു ജൂത രാഷ്ട്രം ഉണ്ടായതിന്റെ ചരിത്രം പോലും പ്രതിരോധത്തിന്റേതായിക്കൂട എന്നില്ല. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന യുദ്ധം എന്നു പറയേണ്ടി വരും. ഒരു യുദ്ധവും സമാധാനത്തിനു വേണ്ടി നടന്നിട്ടുള്ളതല്ല. യുദ്ധങ്ങലൊന്നും സമാധാനം തരികയുമില്ല. ഇറാനിലെ ടെഹ്റാന്റെ പൂര്‍ണ വ്യോമനിയന്ത്രണം ഇസ്രായേല്‍ നേടിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ടെഹ്റാന് മുകളിലുള്ള വ്യോമാതിര്‍ത്തി നിയന്ത്രണം ഇസ്രായേല്‍ ഏറ്റെടുക്കുന്നത് മുഴുവന്‍ സൈനിക ശക്തിയിലെ മാറ്റത്തെ പ്രതിനിധീകരിക്കുന്നുവെന്ന് നെതന്യാഹു പറഞ്ഞു. ഇറാന്‍ ക്രിമിനല്‍ ഭരണകൂടത്തിന്റെ ലക്ഷ്യങ്ങള്‍ നമ്മള്‍ കൈവരിക്കുകയാണ്. ടെഹ്റാനിലെ പൗരന്മാരോട് ഞങ്ങള്‍ പറയുന്നു, പുറത്തിറങ്ങൂ, ഞങ്ങള്‍ ആക്രമണം നടത്തും എന്നും നെതന്യാഹു പറഞ്ഞു. ടെഹ്റാനില്‍ നിന്ന് എത്രയും വേഗം ഒഴിഞ്ഞുപോകാനാണ് നെതന്യാഹു ഇറാന്‍ പൗരന്മാരോട് ആവശ്യപ്പെടുന്നത്. ടെഹ്റാനിലെ ഡിസ്ട്രിക്ട് മൂന്നിലെ താമസക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ ഐഡിഎഫും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആസൂത്രണം ചെയ്ത ആക്രമണങ്ങള്‍ ആരംഭിക്കും മുമ്പ് ഒഴിഞ്ഞുപോകൂവെന്നാണ് ഐഡിഎഫ് പറഞ്ഞത്.

ഇറാനിലെ ഭരണമാറ്റം ഇസ്രായേല്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇസ്രായേലിന് നേരെയുള്ള ഭീഷണി നീക്കം ചെയ്യുക എന്നതാണ് തങ്ങളുടെ സൈനിക ലക്ഷ്യം. ഇസ്രായേലിന് മുകളിലുള്ള ആണവ ബോംബിന്റെയും ബാലിസ്റ്റിക് മിസൈലുകളുടെയും ഭീഷണി ഇല്ലാതാക്കുക, ഭീകരതയുടെ വ്യാപനം ഇല്ലാതാക്കുക എന്നിവയ്ക്ക് വേണ്ടിയാണ് തങ്ങളുടെ ശ്രമമെന്നും ഡെഫ്രിന്‍ കൂട്ടിച്ചേര്‍ത്തു. ഭരണമാറ്റം ആഗ്രഹിക്കുന്നത് ഇറാനിയന്‍ ജനതയാണ്, അല്ലാതെ തങ്ങളല്ല. ഞങ്ങള്‍ നീക്കം ചെയ്യുന്നത് ഭീഷണിയാണ്. അതുകൊണ്ടാണ് ഇറാനിലേക്ക് വഴിയൊരുക്കിയത്. ഇറാന്റെ ആണവശേഷി വികസനം തടഞ്ഞില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് അറിയാമോ എന്നും ഡെഫ്രിന്‍ മാധ്യമങ്ങളോട് ചോദിച്ചു.

അതേസമയം, ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ചാനലിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തി. തത്സമയ വാര്‍ത്താ അവതരണം നടക്കുന്നതിനിടെയായിരുന്നു ആക്രമണം. ബോംബ് വീണതിന് പിന്നാലെ അവതാരക സീറ്റില്‍ നിന്നിറങ്ങി പോകുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ടെഹ്റാന്റെ പടിഞ്ഞാറന്‍, കിഴക്കന്‍ ഭാഗങ്ങളില്‍ നിരവധി സ്ഫോടനങ്ങള്‍ ഉണ്ടായതായും വിവരമുണ്ട്. അതേസമയം, ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ മിഡില്‍ ഈസ്റ്റിലെ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തണമെന്ന് ആഹ്വാനം ചെയ്ത് ജി-7 ഉച്ചകോടിയില്‍ രാജ്യങ്ങള്‍ പറഞ്ഞു. സംഘര്‍ഷത്തിന് അയവു വരുത്തണമെന്നും നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്.

ഇസ്രയേലിന്റെ സുരക്ഷയ്ക്കുള്ള പിന്തുണ ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. ജി-7 നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രാദേശിക അസ്ഥിരതയുടേയും ഭീകരതയുടേയും പ്രധാന ഉറവിടം ഇറാന്‍ ആണ്. ഇറാന് ഒരിക്കലും ആണവായുധം കൈവശം വെയ്ക്കാന്‍ കഴിയില്ലെന്ന നിലപാട് തന്നെയാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച ആരംഭിച്ച ഉച്ചകോടിക്ക് ഇന്ന് സമാപനമാകും. അതേസമയം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരികെ മടങ്ങി. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് എത്രയും വേഗം ആളുകള്‍ ഒഴിഞ്ഞു പോകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഒപ്പിടാന്‍ പറഞ്ഞ കരാറില്‍ ഇറാന്‍ ഒപ്പിടേണ്ടതായിരുന്നു. അവര്‍ അത് ചെയ്തില്ലെന്നും ട്രംപ് വ്യക്തമാക്കി.

കാനഡയിലെ കനാനാസ്‌കിസില്‍ മൂന്ന് ദിവസമായി നടക്കുന്ന ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചാവിഷയം ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷമാണ്. ഇസ്രയേലിന്റെ ആക്രമണങ്ങള്‍ ഇറാന്റെ ആണവ പദ്ധതിയെ പിന്നോട്ടടിച്ചതായാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് ജി7 ഉച്ചകോടിയുടെ അധ്യക്ഷന്‍.

CONTENT HIGH LIGHTS; Should the DNA of the Jewish people be tested?: How does it hold up so well among Arab countries?; Is the morale of the rogue nation immense?

Latest News