Explainers

ഇസ്രയേല്‍-ഇറാന്‍ യുദ്ധം: ആകാശങ്ങള്‍ മിസൈലുകളും യുദ്ധ വിമാനങ്ങളും കീഴടക്കി; ഇന്ത്യാക്കാരെ രക്ഷപ്പെടുത്താന്‍ തീവ്രശ്രമം; ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ നോര്‍ക്ക പ്രസിദ്ധപ്പെടുത്തി

ഇറാനും ഇസ്രയേലും തമ്മില്‍ തുറന്ന യുദ്ധത്തിലേക്ക് പോയതോടെ ഇരു രാജ്യങ്ങളിലെയും ഇന്ത്യാക്കാരുടെ സുരക്ഷിതത്വം വലിയ ചര്‍ച്ചയായിരിക്കുകയാണ്. വിമാന മാര്‍ഗം യാതൊരു വിധത്തിലും ഇനി ഇന്ത്യക്കാരെ എത്തിക്കാനാവില്ല. പശ്ചിമേഷ്‌യന്‍ ആകാശമെല്ലാം ഇറാന്റെയും ഇസ്രയേലിന്റെയും യുദ്ധ വിമാനങ്ങള്‍ കീഴടക്കി കഴിഞ്ഞു. ഇതിനൊപ്പം ഡ്രോണുകളും മിസൈലുകളും. ഇരു രാജ്യങ്ങളിലെയും എയര്‍പോര്‍ട്ടുകള്‍ പൂര്‍ണ്ണമായി അടച്ചു കഴിഞ്ഞു. യുദ്ധ സന്നാഹത്തോടെയല്ലാതെ ഒരു യാത്രാ വിമാനങ്ങളും ഇരു രാജ്യങ്ങളില്‍ നിന്നും പറന്നുയരുന്നില്ല. മറ്റു രാജ്യത്തെ പൗരന്‍മാരെയെല്ലാം കരമാര്‍ഗ്ഗമാണ് നാടുകളിലേക്ക് പറഞ്ഞു വിടുന്നത്.

ഇന്ത്യയും ഇതേ രീതിയ തന്നയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യാക്കാര്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് ഇരുരാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികള്‍ പറയുന്നുണ്ട്. എന്നാല്‍, ഓരോ മണിക്കൂറു കഴിയുമ്പോഴും സ്ഥിതി അതീവ ഗുരുതരമായി മാറിക്കൊണ്ടിരിക്കുകയാണ്. യുദ്ധവും ആക്രമണവും ഏകപക്ഷീയമല്ല. ിറു രാജ്യങ്ങളും വലിയരീതിയില്‍ ആക്രമംിക്കുകയാണ്. നേരത്തെ പാലസ്തീനിനെതിരേ ഇസ്രയേല്‍ ഏഖപക്ഷീയമായാണ് ആക്രമണം നടചത്തിയിരുന്നത്. എന്നാല്‍, ഇറാനെതിരേ ആദ്യം ഇസ്രയേല്‍ ആക്രമിച്ചെങ്കിലും തിരിച്ചടി,

പ്രതീക്ഷകള്‍ക്കും അപ്പുറത്താണ് നടക്കുന്നത്. ഇത് രണ്ടു രാജ്യങ്ങളും തമ്മിലുള്ള തുറന്ന പോരിലേക്ക് വഴിതെളിച്ചിട്ടുണ്ട്. മാത്രമല്ല, ഇസ്രയേലിനെ സഹായിക്കാന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍ യുദ്ധഭൂമിയിലേക്ക് പോയിട്ടുമുണ്ട്. ബ്രിട്ടണും ഇസ്രയേലിനെ സഹായിക്കാന്‍ തിരിച്ചിട്ടുണ്ട്. അമേരിക്കയുടെ നാല് പടക്കപ്പലുകളാണ് 50,000 സൈനികരുമായി തിരിച്ചിരിക്കുന്നത്. പശ്ചിമേഷ്യയില്‍ എന്തും സംഭവിക്കാമെന്ന ഘട്ടമാണ്. യയുദ്ധ സന്നാഹങ്ങള്‍ വര്‍ദ്ധിക്കുന്നതോടെ ലോകം ആശങ്കപ്പെടുന്നത്, വലിയ യുദ്ധമാകുമോ എന്നാണ്.

ലോകമഹായുദ്ധമാണ് വരുന്നതെങ്കില്‍ മനുഷ്യരാശിക്കു തന്നെ ഭീഷമിയാകുമെന്നുറപ്പാണ്. ഈ സഹാചര്യത്തില്‍ ഇറാനിലെയും ഇസ്രയേലിലെയും മലയാളികള്‍ നിലവില്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച്ചിട്ടുണ്ട്. മിസൈലാക്രമണങ്ങളില്‍ നിന്നു രക്ഷപ്പെട്ടതിന്റെ വിവരം ഇരുരാജ്യങ്ങളിലെയും മലയാളികള്‍ പങ്കുവച്ചെന്നു നോര്‍ക്ക സി.ഇ.ഒ അജിത് കോളശേരി.

ഇറാനിലെ കെര്‍മാന്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സില്‍ എം.ബി.ബി.എസ് പഠിക്കുന്ന 12 മലയാളി വിദ്യാര്‍ഥികളും ബിസിനസ് ആവശ്യത്തിനു ടെഹ്‌റാനിലേയ്ക്ക് പോയ സംഘവുമാണ് നോര്‍ക്കയുമായി ബന്ധപ്പെട്ടത്. വിദ്യാര്‍ഥികള്‍ ഇപ്പോള്‍ അവരുടെ ഡോര്‍മെറ്ററിയില്‍ സുരക്ഷിതരാണ്. ഇവരുടെ വിവരങ്ങള്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം മുഖേന ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയില്‍ അറിയിച്ചിട്ടുണ്ട്. ഇസ്രയേലിലെ ടെല്‍അവീവിലും ഇറാനിലെ ടെഹ്റാനിലും സാഹചര്യം ഗുരുതരമായി തുടരുകയാണ്.

ബിസിനസ് സംഘം ടെഹ്റാനില്‍നിന്നു തദ്ദേശീയരായ ഇറാനികളുടെ കൂടി സഹായത്തോടെ ഏകദേശം 10 മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള യെസ്ഡി എന്ന സ്ഥലത്തേക്കാണ് സുരക്ഷിതരായി മാറിയിട്ടുള്ളത്. യെസ്ഡിയില്‍നിന്നു നാലു മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള ബന്ദര്‍അബ്ബാസ് തുറമുഖത്തുനിന്നു ജിസിസിയിലേക്ക് യാത്ര ചെയ്യാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേസമയം ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും പൗരന്മാരെയും റോഡ് മാര്‍ഗം അര്‍മേനിയയുടെ തലസ്ഥാനമായ യെരാവാനിലേക്ക് മാറ്റുന്നതിന് കേന്ദ്ര വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും നീക്കം ആരംഭിച്ചിട്ടുണ്ട്.

ഇസ്രയേലിലെ മലയാളികളുമായും അവിടുത്തെ ലോകകേരള സഭാംഗങ്ങളുമായും സംസാരിച്ചിരുന്നു. രാത്രിയില്‍ മിസൈലാക്രമണം ഉണ്ടായിരുന്നു. അവരെല്ലാവരും ഇപ്പോള്‍ സുരക്ഷിതരാണ്. എമര്‍ജന്‍സി പ്രോട്ടോക്കോള്‍ ഉള്ളതു കൊണ്ട് അപ്പാര്‍ട്ട്മെന്റുകളോട് അനുബന്ധിച്ച ബങ്കറുകളില്‍ സുരക്ഷിതരായി കഴിയുന്നുവെന്നാണ് അറിഞ്ഞത്. മലയാളികളായ കെയര്‍ഗിവേഴ്സ്, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്സുമാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഇസ്രയേലിലുണ്ട്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സഹായം ലഭ്യമാക്കുന്നതിനായി വിദേശകാര്യമന്ത്രാലയം കോള്‍ സെന്റര്‍ തുടങ്ങിയിട്ടുണ്ട്. ടെഹ്റാന്‍, ടെല്‍അവീവ് എംബസികളിലും ഹെല്‍പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. നോര്‍ക്കയുടെ കോള്‍സെന്ററും സജ്ജമാണെന്നും സിഇഒ പറഞ്ഞു.

ഹെല്‍പ്ലൈന്‍ നമ്പറുകള്‍

വിദേശകാര്യമന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂം:
1800118797 (Toll free)
+91-11-23012113
+91-11-23014104
+91-11-23017905
+91-9968291988 (Whatsapp)
ഇ-മെയില്‍: situationroom@mea.gov.in

ഇറാനിലെ ടെഹ്റാന്‍ ഇന്ത്യന്‍ എംബസി

വിളിക്കുന്നതിനു മാത്രം : +98 9128109115, +98 9128109109
വാട്സാപ്: +98 901044557, +98 9015993320, +91 8086871709.
ബന്ദര്‍അബ്ബാസ്: +98 9177699036
സഹീദന്‍: +98 9396356649
ഇമെയില്‍: cons.tehran@mea.gov.in

ഇസ്രയേലിലെ ടെല്‍അവീവ് ഇന്ത്യന്‍ എംബസി:

+ 97254-7520711, +97254-3278392
ഇമെയില്‍: cons1.telaviv@mea.gov.in.

നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍:
18004253939 (ടോള്‍ ഫ്രീ നമ്പര്‍)
+91-8802012345 (രാജ്യാന്തര മിസ്ഡ് കോള്‍)

CONTENT HIGH LIGHTS; Israel-Iran open war: Missiles and warplanes take over the skies; Intensive efforts to rescue Indians; NORKA publishes helpline numbers

Latest News