Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

‘വിസ്മയ തീരത്ത്’ വിവാദമാകുമോ ?: ഉചിതമായ ചികിത്സ നല്‍കിയെങ്കില്‍ കുറച്ചുനാള്‍ കൂടി ജീവിച്ചേനെ എന്ന് പി.ടി ചാക്കോ എഴുതിയ ഉമ്മന്‍ചാണ്ടിയുടെ ജീവചരിത്രത്തില്‍; സൗമ്യസാന്നിധ്യത്തിന്റെ ഓര്‍മ്മയ്ക്ക് ഇന്ന് രണ്ടാണ്ട് ?: കുഞ്ഞൂഞ്ഞിന്റെ പുതുപ്പള്ളി ജനസാഗരമായി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 18, 2025, 11:35 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഏതൊരു രാഷ്ട്രീയ നേതാവും മരണപ്പെടുമ്പോള്‍, ജനങ്ങള്‍ ഓര്‍ത്തുവെയ്ക്കുന്ന മനുഷ്യനാണെങ്കില്‍ ജീവചരിത്രം എഴുതപ്പെടും. അങ്ങനെയൊരു ജീവചരിത്രം കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സൗമ്യ സാന്നിധ്യവുമായിരുന്ന പുതുപ്പള്ളി മണ്ഡലത്തിന്റെ സ്വന്തം കുഞ്ഞൂഞ്ഞിനുമുണ്ടായിട്ടുണ്ട്. അതെഴുതിയത് അദ്ദേഹത്തിന്റെ തന്നെ പ്രസ് സെക്രട്ടറിയായിരുന്ന പി.ടി ചാക്കോ ആണ്. ജീവിച്ചിരിക്കുമ്പോഴേ തന്റേതാല്ലാത്ത കാരണങ്ങള്‍ കൊണ്ട് വിവാദങ്ങളിലും രാഷ്ട്രീയ എതിരാളികളുടെ മോശം പ്രചാരണങ്ങളിലും മനംനൊന്തിരുന്ന നേതാവ് കൂടിയാണ് ഉമ്മന്‍ചാണ്ടി. ഒരുവേള ലൈംഗീകാപവാദം പോലും അദ്ദേഹത്തിന് കേള്‍ക്കേണ്ടി വന്നു.

എന്നിട്ടും, എതിര്‍ക്കാനോ പരാതിപ്പെടാനോ, പ്രതികരിക്കാനോ നില്‍ക്കാതെ തന്റെ വഴിയിലൂടെ മുന്നോട്ടു സഞ്ചരിച്ചു. മനസാക്ഷിയുടെ കോടതിയില്‍ താന്‍ തെറ്റുകാരനല്ലെന്നു മാത്രമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. എന്നാല്‍, അദ്ദേഹത്തിന്റെ മരണശേഷം ജീവിച്ചിരുന്നപ്പോഴുണ്ടായ വിവാദങ്ങളെല്ലാം അദ്ദേഹത്തോടൊപ്പം മണ്ണിനടിയില്‍ പോയെങ്കിലും മരിക്കുന്നതിനു കാരണമായ രോഗാതുരമായ കാലഘട്ടം വിവാദമാകാന്‍ പോവുകയാണ്. ജീവചരിത്രത്തിലെ വിവാദ ഭാഗം അതാണ്. ആ വിവാദം വിരല്‍ ചൂണ്ടുന്നത്, കുടുംബത്തിലേക്കും, രോഗം ഭേദമാക്കാനോ, ചികിത്സ നല്‍കാനോ തയ്യാറാകാത്തവരിലേക്കുമാണ്. രണ്ടുവര്‍ഷം മുമ്പ് ഇതേ വിവാദം ഉയര്‍ന്നിരുന്നതാണ്. അന്ന്, ഉമ്മന്‍ ചാണ്ടി ജീവിച്ചിരുന്നതു കൊണ്ടും, മറ്റുള്ളവര്‍ക്ക് കുടുംബത്തോടും, കുടംബത്തിലെ മറ്റാള്‍ക്കാരോടും പറയാന്‍ പരിമിതികള്‍ ഉണ്ടായിരുന്നതു കൊണ്ടും ആ വിവാദങ്ങള്‍ വേഗത്തില്‍ കെട്ടടങ്ങി.

എന്നാല്‍, ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ ഇതേ വിവാദം ഉയരാന്‍ കാരണമാകുന്നത്, എഴുതിവെയ്ക്കപ്പെട്ട ഒരു പുസ്തകത്തിലൂടെയാണ്. അത് പി.ടി. ചാക്കോ എഴുതിയ ഉമ്മന്‍ചാണ്ടിയുടെ ജീവചരിത്രമായ വിസ്മയ തീരത്ത് എന്ന പുസ്തകത്തിലൂടെയും. ഉമ്മന്‍ചാണ്ടിയുടെ രോഗം കണ്ടെത്തിയപ്പോള്‍ തന്നെ ഉചിതമായ ചികിത്സ നല്‍കിയിരുന്നെങ്കില്‍ കുറച്ചുനാള്‍ കൂടി അദ്ദേഹം ജീവിച്ചിരുന്നേനെ എന്ന് പ്രസ് സെക്രട്ടറിയായിരുന്ന പി ടി ചാക്കോയുടെ തുറന്നെഴുത്ത് ചര്‍ച്ചകളില്‍ സജീവമാവുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് പുസ്തം പ്രകാശനം ചെയ്തത്. ഏറെ വിവാദമായി ഇത് മാറിയേക്കുമെന്നുറപ്പാണ്.

‘രോഗം നേരത്തേ കണ്ടെത്തിയതിനാല്‍ ഉചിതമായ ചികിത്സ ചെയ്തിരുന്നെങ്കില്‍ അദ്ദേഹം കുറച്ചുനാള്‍ കൂടി ജീവിച്ചിരിക്കുമായിരുന്നു എന്ന് മെഡിക്കല്‍ വിദഗ്ധര്‍ വിലയിരുത്തി. കീമോ തെറാപ്പിയോ റേഡിയേഷനോ ചെയ്താല്‍ അതോടെ ശബ്ദം ഇല്ലാതാകുമെന്നും കോലം കെട്ടുപോകുമെന്നും മരണത്തിലേക്ക് തള്ളിവിടുമെന്നും വീട്ടുകാരില്‍ ചിലര്‍ ഭയന്നു’

ഇങ്ങനെയാണ് പുസ്തകത്തില്‍ പറയുന്നത്. ദീര്‍ഘകാലത്തെ ചികിത്സ വേണ്ടിവന്നതിനാല്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബം കടുത്ത സാമ്പത്തിക പ്രയാസങ്ങളിലായി. സംസ്ഥാന സര്‍ക്കാര്‍ എം.എല്‍.എ എന്ന നിലയില്‍ 63.45 ലക്ഷം രൂപ അനുവദിച്ചതോടെയാണ് ആശ്വാസമായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ ഓരോഘട്ടത്തിലും ചാണ്ടിഉമ്മന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചതിന്റെ നാള്‍വഴിയുമുണ്ട്. 2004 മുതല്‍ ഉമ്മന്‍ ചാണ്ടിയോടൊപ്പമുണ്ടായിരുന്ന പി.ടി ചാക്കോയുടെ അനുഭവക്കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്. ഡിസി ബുക്സാണ് പ്രസാധകര്‍. 2017ല്‍ തന്റെ പ്രൊമോഷന് ഉമ്മന്‍ചാണ്ടി ഇടപെട്ടതും 24 മണിക്കൂറിനുള്ളില്‍ ഉത്തരവിറങ്ങിയതും പുസ്തകത്തില്‍ പറയുന്നുണ്ട്.

‘ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്ന എനിക്ക് ഡെപ്യൂട്ടി ഡയറക്ടറായി പ്രൊമോഷന്‍. പോസ്റ്റിങ് അങ്ങ് ഡല്‍ഹിയില്‍. ഏറ്റവും സീനിയറും വിരമിക്കാന്‍ ഒന്നോ രണ്ടോ മാസമുള്ള എന്നെ ഡല്‍ഹിക്കടിച്ചാല്‍ അത് വിവാദമാകില്ലേ എന്നോ മറ്റോ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചത്രേ. പലകാരണങ്ങളാല്‍ ഫയല്‍ തീരുമാനത്തിലെത്താതെ കിടന്നു. അറ്റകൈ പ്രയോഗം, ഉമ്മന്‍ചാണ്ടിയോട് കാര്യം പറഞ്ഞു. അദ്ദേഹം രാത്രിയില്‍ തന്നെ പിണറായിയെ വിളിച്ചു. അടിയന്തരമായി ഫയല്‍ വിളിച്ചുവരുത്തിയ മുഖ്യമന്ത്രി പിറ്റേന്ന് അഞ്ചുമണിക്ക് മുമ്പ് പ്രൊമോഷന്‍ ഉത്തരവ് കൊടുക്കണമെന്ന് അന്ത്യശാസനം. പിന്നെ സെക്രട്ടറിയറ്റില്‍ നിന്ന് വിളിയോട് വിളി. ഈ ഉത്തരവ് വാങ്ങിയേ പോകാവൊള്ളേ എന്ന്’

പുസ്തകത്തില്‍ പറയുന്നു. സോളാര്‍ തട്ടിപ്പിലെ വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നത് ഗ്രൂപ്പ് പോരിന്റെ തുടര്‍ച്ചയായിട്ടാണെന്നും പറയുന്നുണ്ട്. സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിന് രഹസ്യമായി സംഭാഷണം എത്തിച്ചു നല്‍കുകയും പാര്‍ട്ടി ചാനലിന്റെ കോഴിക്കോട് ലേഖകന് വിവരം നല്‍കുകയും ചെയ്തു. മുഖ്യമന്ത്രി ഓഫീസിലെ ഉന്നതനും ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യം വെച്ചാണ് സംഭാഷണം പുറത്തുവിട്ടത്. സംശയം തോന്നാതിരിക്കാനാണ് പാര്‍ട്ടി ചാനലിന്റെ കോഴിക്കോട് ലേഖകനെ ഏല്‍പ്പിച്ചത്. പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും പി.ആര്‍ഡി ഉദ്യോഗസ്ഥനുമാണെന്നും പി.ടി ചാക്കോയുടെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.

2016ലെ തെരഞ്ഞെടുപ്പ് കാലത്ത് വിഴിഞ്ഞം തുറമുഖ ഉടമ അദാനിയുടെ ആള്‍ക്കാര്‍ സാമാന്യം നല്ലൊരു തുകയുമായി ഉമ്മന്‍ ചാണ്ടിയെ കാണാനെത്തി. വാങ്ങിയാല്‍ വിഴിഞ്ഞം പദ്ധതി അദാനിക്ക് നല്‍കിയത് പണത്തിന് വേണ്ടിയെന്ന വ്യാഖ്യാനം വരും. അതിനാല്‍ ഒരു രൂപ പോലും വാങ്ങില്ലെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി മടക്കിയെന്നാണ് പുസ്തകത്തിലുള്ളത്. യു.ഡി.എഫിന് വലിയ കഷ്ടനഷ്ടങ്ങളുണ്ടാക്കിയ ബാര്‍ പൂട്ടല്‍ വേണമായിരുന്നോയെന്ന് ചോദിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി മറുപടിയൊന്നും പറഞ്ഞില്ല. കെ.പി.സി.സി പ്രസിഡന്റായി വി.എം സുധീരനെ തീരുമാനിച്ചതില്‍ കടുത്ത നീരസത്തിലായിരുന്ന ഉമ്മന്‍ ചാണ്ടിയെ എ.ഐ.സി.സി നേതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ കൊച്ചിയിലെത്തിയ സോണിയ ഗാന്ധിയെ കൊച്ചിയില്‍ സ്വീകരിക്കാന്‍ ഉമ്മന്‍ ചാണ്ടി പോയില്ല.

സോളാര്‍ വിവാദ കാലത്ത് കടപ്ലാമറ്റത്തെ പരിപാടിയില്‍ സരിത, ഉമ്മന്‍ ചാണ്ടിക്ക് പിന്നില്‍ നില്‍ക്കുന്ന ഫോട്ടോ പുറത്തു വന്നു. ഈ പരിപാടിയുടെ വീഡിയോ പാലായിലെ ഒരു സ്റ്റുഡിയോയില്‍ നിന്ന് താന്‍ സംഘടിപ്പിച്ചെന്ന് മുന്‍ പ്രസ് സെക്രട്ടറി പറയുന്നു. ഇത് മുഖ്യമന്ത്രിയെ കാണിച്ച് ആരോപണത്തെ പ്രതിരോധിക്കാനുള്ള തന്ത്രം മെനഞ്ഞു. എന്നാല്‍ മടങ്ങാന്‍ തുടങ്ങുമ്പോള്‍ ഉടനെ അത് ലാപ്ടോപ്പില്‍ നിന്ന് ഡിലീറ്റ് ചെയ്യാന്‍ ഒരാള്‍ ആവശ്യപ്പെട്ടെന്ന് ചാക്കോ വെളിപ്പെടുത്തുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാറ്റിനിറുത്തി കേരളത്തിന് ഒരു ചരിത്രമില്ലെന്ന് വിശദീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് പി.ടി.ചാക്കോ രചിച്ച ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവചരിത്രം ‘വിസ്മയ തീരത്ത്’ എന്ന പുസ്തകം സൂര്യ കൃഷ്ണമൂര്‍ത്തിക്ക് നല്‍കി പ്രകാശനം ചെയ്തത്.

ReadAlso:

ചാണ്ടി ഉമ്മന്റെ പോക്ക് അച്ഛന്റെ വഴിയേ ?: നിമിഷപ്രിയയ്ക്കു വേണ്ടി എന്തും ചെയ്യാന്‍ ഇറങ്ങിത്തിരിച്ചത് ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം നടപ്പാക്കാന്‍; സാധ്യമായ എല്ലാ വഴികളിലൂടെയും ശ്രമം തുടരും; ബ്ലഡ്മണിയും ഉറപ്പാക്കും; ഇത് ചാണ്ടി ഉമ്മന്റെ ഉറപ്പ്

ഇപ്പ ശര്യാക്കിത്തരാം !!: F-35B ബ്രിട്ടീഷ് യുദ്ധവിമാനം ശരിയാക്കി; ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുഖവാസം അവസാനിപ്പിച്ച് മടങ്ങുന്നു; വിരുന്നെത്തി കുടുങ്ങിയത് ജൂണ്‍ 14ന്; ഇനി തിരിച്ചു പറക്കാനുള്ള അനുമതി കിട്ടിയാല്‍ മതി

ഇവിടെ മതം ജയിക്കുമോ ?: നിയമവും ദയാധനവും നയതന്ത്രവുമെല്ലാം തോറ്റു ?; നിമിഷപ്രയയുടെ ആയുസിന് ഒരുരാത്രിയുടെ നീളം മാത്രം; നാളെ വധിക്കും ?

തരൂര്‍ ഇനി കോണ്‍ഗ്രസില്‍ എത്രനാള്‍ ?: ‘പുറത്തു’ പോക്കിന് ഊര്‍ജ്ജം നല്‍കാന്‍ അടിയന്തിരാവസ്ഥാ ലേഖനം കൂട്ട് ?; എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചതു പോലെ നീക്കങ്ങള്‍ ?

ഡയസ്‌നോണ്‍ വെറും നാടകം: KSRTC ഓടുമെന്ന് പറഞ്ഞത് മന്ത്രിയുടെ നാടക ഡയലോഗ്; ഡ്യൂട്ടിക്കെത്തിയവരെ തടഞ്ഞിട്ടും പോലീസ് സഹായമില്ല; ഇന്നത്തെ KSRTC നഷ്ടം ആരുടെ കണക്കില്‍ കൊള്ളിക്കും മന്ത്രീ ?

ജനങ്ങളുമായി ഇഴുകിചേര്‍ന്ന ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടി. തങ്ങള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്നതിനും അപ്പുറത്തുള്ള നേതാവാണ് അദ്ദേഹം. ജനങ്ങളുടെ ആവശ്യത്തിന് വേണ്ടി ഏതറ്റംവരെയും പോകുന്ന പ്രകൃതം. നിയമപരമായ തടസങ്ങള്‍ക്കു പോലും തീര്‍പ്പുണ്ടാക്കുന്നതും പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതും അത്രമേല്‍ വേഗതയിലായിരിക്കും. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും അടുത്തുനിന്ന് കണ്ട അപൂര്‍വം സന്ദര്‍ഭങ്ങളാണ് പി.ടി. ചാക്കോ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് സാക്ഷ്യപ്പെടുത്തുന്നു. ഇതാണ് ഉമ്മന്‍ചാണ്ടിയെന്ന ഭരണാധികാരി. ഇങ്ങനെയൊക്കെയാണ് ഒരു ജനകീയ ഭരണാധികാരി എന്നു കൂടിയാണ് പറഞ്ഞു വെയ്ക്കുന്നത്. അദ്ദേഹത്തിന്റെ ഓര്‍മ്മ ദിനത്തില്‍ പുതുപ്പള്ളി ജനസാഗരമാകുമ്പോള്‍ കുഞ്ഞൂഞ്ഞ് ബാക്കിവെച്ചുപോയതെന്താണെന്ന് തിരിച്ചറിയുന്നു.

CONTENT HIGH LIGHTS; Will ‘Vismaya Theerath’ become controversial?: In Oommen Chandy’s biography written by PT Chacko, he said that he would have lived a few more days if he had been given proper treatment; Today is two years since the memory of Soumya’s presence?: Kunjun’s Puthuppally has become a sea of people

Tags: FORMER CHIEF MINISTER IN KERALAOOMMEN CHANDYAUTO BIOGRAPHYMEMMORY DAYSWRITTEN BY PT CHACKO'വിസ്മയ തീരത്ത്' വിവാദമാകുമോ ?ഉചിതമായ ചികിത്സ നല്‍കിയെങ്കില്‍ കുറച്ചുനാള്‍ കൂടി ജീവിച്ചേനെ എന്ന് പി.ടി ചാക്കോ എഴുതിയ ഉമ്മന്‍ചാണ്ടിയുടെ ജീവചരിത്രത്തില്‍ANWESHANAM NEWS

Latest News

ക്ലാസ് മുറിയില്‍ പാമ്പ്; വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് | a-baby-cobra-was-found-in-classroom-at-thrissur

നിപ്പ സമ്പര്‍ക്ക പട്ടിക; നിലവിലുള്ളത് 648 പേരെന്ന് ആരോഗ്യവകുപ്പ് | Nipah 648 people in contact list

പിണറായി ഭരണം നാടിനെ ഏകാധിപത്യത്തിന്റെ ഇരുണ്ട കാലത്തേക്ക് നയിക്കുന്നു: കെസി വേണുഗോപാല്‍ എംപി

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; തേവലക്കര സ്കൂൾ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ | Kollam thevalakkara school head master suspender in Mithun death

കേരളത്തിന്റേത് സാമൂഹിക നീതിയിലധിഷ്ഠിതമായ നഗരവികസനം: മന്ത്രി എം ബി രാജേഷ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.