ജനാധിപത്യമാണ് രാജ്യത്തിന്റെ ശഖ്തി എന്നു പറയുമ്പോള്‍, ആ ജനാധിപത്യത്തെ രാഷ്ട്രീയാധിപത്യമാക്കാനുള്ള വഴികളാണ് പാര്‍ട്ടികള്‍ നടത്തുന്നത്. ഇതിനുദാഹരണമാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയത്. ജനാധിപത്യത്തെ വരുതിയിലാക്കാന്‍ കള്ളവോട്ടുകള്‍ ചെയ്തും, വോട്ടര്‍ പട്ടിക തിരുത്തിയും, ഒന്നില്‍ക്കൂടുതല്‍ വോട്ടു ചെയ്തും, ബൂത്ത് പിടിച്ചെടുത്തും, ബാലറ്റുപെട്ടി നശിപ്പിച്ചും, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയും, പണവും മദ്യവും കൊണ്ട് സ്വാധീനിച്ചും, പൂട്ടിയിട്ടും, അക്രമം നടത്തിയുമൊക്കെ ശ്രമിക്കുന്നുണ്ട്. ഇതെല്ലാം ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുന്നതും, കൈയ്യൂക്കുള്ള രാഷ്ട്രീയ പാര്‍ട്ടി തുടര്‍ച്ചയായി ഭരിക്കാനുള്ള തന്ത്രവുമാണ്.
ഇന്നലെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണം അത്തരത്തില്‍ ഒന്നായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ആറ്റിങ്ങല്‍ എം.പിയും, യു.ഡിഎഫ് കണ്‍വീനറുമായ അടൂര്‍ പ്രകാശ് കേരളത്തിലെ സി.യപി.എമ്മിന്റെ കള്ളവോട്ടുകള്‍ തടയാന്‍ ശ്രമം നടത്തി വിജയിച്ചതാണ്. കേന്ദ്രത്തില്‍ ബി.ജെ.പിയും, കേരളത്തില്‍ സി.പി.എമ്മുമാണ് വോട്ടര്‍ പട്ടികയിലെ വ്യാപക ക്രമക്കേടുകളുടെ പേരില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നത്. തെരഞ്ഞെടുപ്പു കമ്മിഷനെതിരേയാണ് കോണ്‍ഗ്രസിന്റെ പോരാട്ടം. ബിജെപി ദേശീയ തലത്തില്‍ സമീപകാലത്ത് പയറ്റിയ തന്ത്രം കേരളത്തില്‍ സിപിഎം പയറ്റുന്ന തന്ത്രമാണെന്ന ആക്ഷേപമാണ് സജീവമാകുന്നത്. എന്നാല്‍, സിപിഎമ്മിന്റെ അട്ടിമറി തന്ത്രങ്ങളെ എല്ലാം മറികടന്ന് വിജയിച്ചു കയറിയ ഒരു രാഷ്ട്രീയക്കാരനുണ്ട് കേരളത്തില്‍. അതാണ് അടൂര്‍ പ്രകാശാണ് എന്ന രാഷ്ട്രീയക്കാരന്‍.
ഹാട്രിക് വിജയം ലക്ഷ്യമിട്ട് എ സമ്പത്ത് സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് കളത്തിലിറങ്ങി അദ്ദേഹത്തെ പരാജയപ്പെടുത്തുകയായിരുന്നു. ഇതിന് വേണ്ടി വോട്ടര്‍പട്ടികയില്‍ കടന്നുകൂടിയ കള്ളവോട്ടുകള്‍ തടയാനു ഫ്രീസ് ചെയ്യാനും അടൂര്‍ പ്രകാശ് നടത്തിയ പോരാട്ടം ഏറെ ശ്രദ്ധേയമായിരുന്നു. അന്ന് അടൂര്‍ പ്രകാശ് നടത്തിയ പോരാട്ടത്തിന്റെ ദേശീയ തലത്തിലുള്ള നീക്കമാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അടൂര്‍ പ്രകാശിന്റെ നീക്കം കേരളത്തില്‍ സിപിഎമ്മിന്റെ കള്ളവോട്ട് തന്ത്രങ്ങളെ പൊളിച്ചെങ്കില്‍ ദേശീയ തലത്തില്‍ രാഹുലിന്റെ പോരാട്ടം എന്താകുമെന്ന് കണ്ട് തന്നെ അറിയണം.
2019ല്‍ ആറ്റിങ്ങള്‍ മണ്ഡലത്തില്‍ ഒരു ലക്ഷത്തി പന്ത്രണ്ടായിരം ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന് കാണിച്ച് യു.ഡി.എഫ് പരാതി നല്‍കിയിരുന്നു. ക്രമക്കേട് കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ ഇരട്ട വോട്ട് ഉണ്ടെന്ന് കണ്ടെത്തിയതായി അന്നത്തെ ജില്ലാ കലക്ടര്‍ കെ വാസുകി വ്യക്തമാക്കുകയും ചെയ്തിരു്നു. ഒരു വ്യക്തിക്ക് തന്നെ രണ്ട് ബൂത്തുകളില്‍ പേര് ചേര്‍ത്ത് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ ഇടത് മുന്നണി ശ്രമിക്കുന്നു കാര്യമാണ് അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടിയത്. ്വോട്ടര്‍ പട്ടിക പഠിച്ച് കൃത്യമായ തെളിവുകള്‍ സഹിതമായരുന്നു അന്ന് അടൂര്‍ പ്രകാശ് നടത്തിയ പോരാട്ടം.
അമൃതാ എസ് എസ് നായര്‍ എന്ന പേരുള്ള ഒരാള്‍ക്ക് ആറ്റിങ്ങലില്‍ ഉള്ളത് മൂന്ന് വോട്ടുകളാണ് എന്നാണ് അദ്ദേഹം തെളിവുകള്‍ ഉദാഹരിച്ചു കൊണ്ട് അന്ന് ചൂണ്ടിക്കാട്ടിയത്. ഇതോടെ ഇരട്ടവോട്ടുകള്‍ പിടിക്കപ്പെട്ടതോടെ ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളവരെ കണ്ടെത്തി ഇവരുടെ പട്ടിക തയാറാക്കി ബൂത്തുകളില്‍ നല്‍കി. ഇതോടെ കള്ളവോട്ട് തടയാനും സാധിച്ചു. ഈ നീക്കമാണ് അടൂര്‍ പ്രകാശിന് മണ്ഡലത്തില്‍ കൃത്യമായ മേല്‍ക്കൈ നല്‍കിയത്. വോട്ടര്‍പട്ടിക ശുദ്ധീകരിച്ച അടൂരിയന്‍ തന്ത്രമാണ് രാഹുല്‍ ഇപ്പോള്‍ പയറ്റാന്‍ ശ്രമിക്കുന്നതും.
അതേസമയം കേരളത്തിലെ സിപിഎമ്മിന് രാഹുലിന്റെ ശ്രമത്തോട് വലിയ താല്‍പ്പര്യമില്ലെന്നതും ശ്രദ്ധേയമാണ്. ഇക്കാര്യം അടൂര്‍ പ്രകാശ് തന്നെ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ സിപിഎം കാണിക്കുന്ന വോട്ടര്‍പട്ടിക അട്ടിമറിയുടെ അഖിലേന്ത്യാ പതിപ്പാണ് ബിജെപി മറ്റ് സംസ്ഥാനങ്ങളില്‍ ചെയ്യുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ആരോപിച്ചത്. ബിഹാറിലും കര്‍ണാടയിലും മഹാരാഷ്ട്രയിലും ബിജെപി അട്ടിമറി നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ‘കേരളത്തിലെ വോട്ടര്‍ പട്ടികയിലും കള്ളവോട്ട് വ്യാപകമാണ്. അതിന്റെ ഭാഗമായാണ് തൃശൂരിലും നടന്നത്.അവിടെ മത്സരിച്ച സിപിഐയുടെ സ്ഥാനാര്‍ഥിയും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയും കള്ളവോട്ടുകള്‍ നടന്നുവെന്ന് പറയുന്നു. ആറ്റിങ്ങല്‍ വര്‍ഷങ്ങളായി സിപിഎം ജയിച്ചുവരുന്ന മണ്ഡലമാണ്. ഒരാള്‍ക്ക് തന്നെ രണ്ടുമൂന്നും വോട്ടുകളുണ്ട്.
ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ ഞാന്‍ മത്സരിക്കുന്ന സമയത്തും ആളുകള്‍ വന്ന് വിരലിലെ മഷി മായ്ക്കുന്ന സാധനം ചോദിച്ച് അടുത്ത് ആളുകള്‍ വന്നിരുന്നു. വോട്ട് ചെയ്ത് ബൂത്തില്‍ നിന്നിറങ്ങി മഷിയടയാളം ഇല്ലാതാക്കുന്ന രാസവസ്തുവിന്റെ കോഡ് ‘ജനാധിപത്യം” എന്നാണെന്ന് അന്നാണ് ഞാനറിയുന്നത്. കേരളത്തിലെ വോട്ടര്‍പട്ടികയിലെ അട്ടിമറി രാഹുല്‍ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞ.
പ്രത്യയശാസ്ത്ര പഠനത്തിനു പകരം ശാസ്ത്രീയമായി വോട്ടര്‍ പട്ടികയില്‍ കള്ളവോട്ടുകള്‍ ചേര്‍ക്കാനും ചെയ്യിക്കാനുമുള്ള ബ്രാഞ്ചു തലത്തിലെ സ്റ്റഡിക്ലാസ്സുകളാണ് ഇപ്പോഴത്തെ സി.പി.എം പ്രവര്‍ത്തന പരിപാടിയിലെ മുഖ്യ ഇനമെന്നാണ് ചെറിയാന്‍ ഫിലിപ്പ് പറയുന്നത്.
വര്‍ഷങ്ങളായി പലയിടത്തും സി.പി.എം ജയിക്കുന്നത് കള്ളവോട്ടുകള്‍ കൊണ്ടാണ് . വോട്ടര്‍ പട്ടിക പുതുക്കുന്നതോടൊപ്പം അണികള്‍ വിവിധ പ്രദേശങ്ങളില്‍ ഒന്നിലധികം വോട്ടു ചേര്‍ക്കും. തെരഞ്ഞെടുപ്പു വേളയില്‍ വിരലിലെ മഷി അടയാളം മായിക്കുന്നതിനുള്ള രാസ ദ്രാവകം എല്ലാ ബൂത്തിലും രഹസ്യമായി വിതരണം ചെയ്യും. പാര്‍ട്ടി ഗ്രാമങ്ങളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബൂത്തുകള്‍ കയ്യടക്കി വോട്ടു രേഖപ്പെടുത്തും.
കള്ളവോട്ട് കാര്യത്തില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയവരാണ് വിവിധ തലങ്ങളില്‍ സി.പി.എം നെ നയിക്കുന്നത്. വോട്ടു കണക്ക് വിലയിരുത്തുമ്പോള്‍ സി.പി.എം-ന്റെ പ്രാദേശിക ഘടകങ്ങള്‍ കള്ളവോട്ടുകള്‍ക്ക് ‘ജനാധിപത്യ വോട്ടുകള്‍’ എന്നാണ് പറയാറുള്ളത്. രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയ മഹാരാഷ്ട , കര്‍ണ്ണാടക എന്നിവിടങ്ങളിലെ തട്ടിപ്പിനു സമാനമായ സംഭവങ്ങള്‍ കേരളത്തിലും വര്‍ഷങ്ങളായി വ്യാപകമായി നിലനില്‍ക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയാല്‍ യാതൊരു നടപടിയും സ്വീകരിക്കാറില്ലെന്നും ചെറിയാന്‍ഫിലിപ്പ് പറയുന്നു.
CONTENT HIGH LIGHTS; Whose politics is it?; BJP at the Centre and CPM in Kerala?; Rahul at the Centre with evidence, Adoor Prakash in Kerala with a crackdown
















