Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ചതി മണക്കുന്ന പീഡന പരാതികള്‍ ?: റാപ്പര്‍ വേടനെ ‘കാട്ടിലെ തനി വേടനാക്കി’ മാറ്റാനുള്ള നീക്കമോ ?; ദളിതന്റെ ഉയര്‍ച്ചയ്ക്ക് തടയിടുന്ന ഉന്നത കുലജാത കെണിയോ ?; വേടന്റെ പിന്നാലെ സിനിമാ മേഖലയിലെ പീഡന പരാതികള്‍ മുക്കിയവരുടെ വേട്ടയാണോ നടക്കുന്നത് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 18, 2025, 01:22 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള സംഗീത ലോകത്ത് എന്നല്ല, കലാപരമായ ഏതുമേഖലയിലും ദളിത് സ്പര്‍ശനം ഉണ്ടാകാത്തത്, അവരെ അകറ്റി നിര്‍ത്തുകയോ, അവസര നിഷേധം നടത്തുകയോ ചെയ്യുന്നതു കൊണ്ടാണ്. അഥവാ ഏതെങ്കിലും മേഖലയില്‍ കലാപരമായ കഴിവു തെളിയിച്ച് ആരെങ്കിലും ഉയര്‍ന്നു വന്നാല്‍, ഉന്നതകുല ജാതര്‍ക്ക് അതുണ്ടാക്കുന്ന അസഹിഷ്ണുത ചെറുതല്ല. കീഴാള വര്‍ഗത്തിന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു പതിറ്റാണ്ടുകളേ ആയിട്ടുള്ളൂ. അതും നിയന്ത്രിതമായി മാത്രമാണ്. രാഷ്ട്രീയക്കാര്‍ അനുവദിച്ചു തന്നിട്ടുള്ള അത്രയും ശബ്ദമോ, സ്വാതന്ത്ര്യമോ മാത്രം. അല്ലാതെ നവോത്ഥാന നായകരുടെ നിരന്തരമായ പോരാട്ടം കൊണ്ട് ഇവിടെ സാമൂഹികമായ മാറ്റങ്ങള്‍ ഉണ്ടായെന്്‌നു പറയാനാകില്ല.

അംബേദ്ക്കറിന്റെ ശക്തമായ ഇടപെടല്‍ കൊണ്ട് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം മാത്രമാണ് അനുഭവിക്കാന്‍ കഴിയുന്നത്. എന്നാല്‍, കേരളത്തിലെ മറ്റു ജാതിക്കാര്‍ ഭരണഘടനാ സ്വാതന്ത്ര്യത്തിനപ്പുറം ജാതി സ്വാതന്ത്ര്യവും അനുഭവിക്കുന്നുണ്ട് എന്നത് നഗ്നസത്യം തന്നെയാണ്. നോക്കൂ റാപ്പര്‍ വേടന്‍ എന്നത് കേരളത്തിന്റെ ഒരു ബ്രാന്റ് ആയി മാറിക്കഴിഞ്ഞു. പാടിയും പറഞ്ഞും, ഇടപെട്ടുമൊക്കെ കേരളത്തിന്റെ കലാ മേഖലയില്‍ ജനസാഗരം തീര്‍ക്കുന്ന റാപ്പര്‍ വേടന്‍ ഇന്ന് തരംഗമാണ്. എന്നാല്‍, ഇതോടെ റാപ്പര്‍ വേടന്റെ പാട്ടിനെ ഇഴകീറി പരിശോധിക്കാനിറങ്ങിയവരെ കണ്ടു. റാപ്പര്‍ വേടന്റെ കറുപ്പ് വസ്ത്രത്തെ വിമര്‍ശിച്ചവരെ കണ്ടു. അര്‍ത്ഥമില്ലാത്ത, പാട്ടുകളും, രാജ്യവിരുദ്ധതയുമാണ് പാട്ടുകളെന്ന് ആക്ഷേപിച്ചു.

ഡിബേറ്റുകള്‍ വെച്ചു. പരാതികള്‍, ചര്‍ച്ചകള്‍, അധിക്ഷേപങ്ങള്‍ അങ്ങനെ വേടനെ തകര്‍ക്കാന്‍ ശ്രമിച്ചവരെ കാണ്ടു. റാപ്പര്‍ വേടന്‍, കാട്ടിലെ വെറും നായാടി വേടന്‍ മാത്രമാണെന്ന് വരുത്തി തീര്‍ക്കാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങള്‍ കണ്ടു. ഇതൊന്നും വിലപ്പോയില്ല. കാരണം, വേടന്റെ ആശയങ്ങളും, എതിര്‍ക്കുന്നവരുടെ അഭിപ്രായങ്ങളും മാത്രമായേ പ്രേക്ഷകര്‍ അതിനെ കണ്ടിരുന്നുള്ളൂ. എന്നാല്‍, ഇതിനു പിന്നാലെയാണ് വേടനെ പൂട്ടാന്‍ പദ്ധതികള്‍ ഉണ്ടായത്. മയക്കുമരുന്ന് ഇതിനു പിന്നാലെ പുലിനഖം, ശ്രീലങ്കന്‍ പുലികളുമായി ബന്ധം അങ്ങനെ തുടങ്ങി നിരവധി കുരുക്കുകള്‍. അതിനു പിന്നാലെയായി വേടന്റെ പാട്ടുകള്‍ക്കു പിന്നാലെ ഓടുന്നവരുടെ കൂട്ടത്തെ ഭ്രാന്തന്‍ കൂട്ടമെന്ന് വിളിച്ചാക്ഷേപം. മയക്കുമരുന്നിനടിമയ്ക്കു പിന്നാലെയുള്ള ഓട്ടമെന്നും കളിയാക്കല്‍.

എല്ലാം ഒന്നിനു പിന്നാലെ മറ്റൊന്നായി തകര്‍ന്നപ്പോള്‍ സ്ത്രീ പീഡന പരാതിയിലേക്ക് പതിയെ നീങ്ങി. അപ്പോള്‍ വേടനെ പൂട്ടാന്‍ ഇതിലും വലിയ ആയുധമില്ലെന്ന ഘട്ടമെത്തി. ജനകീയതയും, പിന്തുണയും ഉള്ള ദളിത് കലാകാരനെ പൂട്ടാന്‍ വേറെന്താണ് വേണ്ടത്. പ്രണയം നടിച്ചാണ് വേടന്‍ പീഡിപ്പിച്ചതെന്ന് പറഞ്ഞ് പരാതി നല്‍കിയ യുവ ഡോക്ടറാണ് പരാതിക്കാരി. മാധ്യമങ്ങള്‍ക്കു മുമ്പിലും മുഖം നല്‍കാതെ പരാതി പറഞ്ഞു. വേടന്‍ ശാരീരികമായി പീഡിപ്പിച്ചു എന്നുതന്നെയാണ് അവര്‍ പറഞ്ഞതും. കേസ് കോടതിയിലെത്തി. ഇന്ന് ആ കേസ് പരിഗണിക്കുകയാണ്. മുന്‍കൂര്‍ ജാമ്യം കോടതി അനുവദിക്കുകയോ, കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ ചെയ്താല്‍ വേടന് ആശ്വാസമാണ്.

പക്ഷെ, കേസ് വരുന്ന ദിവസം തന്നെ വേടനെതിരേ വീണ്ടും രണ്ടു പെണ്‍കുട്ടികള്‍ പരാതി നല്‍കിയിരിക്കുകയാണ്. അതും പീഡന പരാതി. ഇതാണ് ദുരൂഹതയേറ്റുന്നത്. കാണാന്‍ അത്ര ഫെയറല്ലാത്ത, കറുത്ത വസ്ത്രം ധരിക്കുന്ന, എന്നാല്‍, കലാപരമായി ഉന്നതിയില്‍ നില്‍ക്കുന്ന വേടന്‍ സ്ത്രീ പീഡകനായിരുന്നു എന്ന് പറയാതെ പറയുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നു വ്യക്തം. അതുകൊണ്ടു തന്നെ ഈ പരാതികളില്‍ എവിടെയൊക്കെയോ ചതി മണക്കുന്നുണ്ട് എന്നു പറയാതെ വയ്യ. തെറ്റു തെറ്റു തന്നെയാണ്. അതിുന് ശിക്ഷ അനുഭവിച്ചേ മതിയാകൂ. വേടന്‍ ആ സ്ത്രീകളോട് വിശ്വാസ വഞ്ചന കാട്ടുകയോ, അഴരുടെ മാനസികവും ശാരീരികവുമായ ഇഷ്ടം ഇല്ലാതെയോ ലൈംഗിക ബന്ധം നടത്തിയിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. ശിക്ഷിക്കപ്പെടുക തന്നെ വേണം.

എന്നാല്‍, മലയാള സിനിമാ മേഖലയില്‍ നടന്ന സംഭവ വികാസങ്ങളെ ഒന്നു വിലയിരുത്തി നോക്കൂ. എന്താണ് സംഭവിച്ചത്. ലൈംഗീക ആരാചകത്വം വരെ നടന്നില്ലേ. പീഡന പരാതികളുടെ പ്രളയമുണ്ടായില്ലേ. എന്താണ് പിന്നീട് സംഭവിച്ചത്. ഒരാള്‍ക്കെതിരേ എങ്കിലും നടപടി ഉണ്ടായോ. ആരെയെങ്കിലും അറസ്റ്റ് ചെയ്‌തോ. നിയമത്തിന്റെ പഴുതുകള്‍ കണ്ടെത്തി പ്രതികളായവരെല്ലാം വെള്ള ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ച് ഇപ്പോഴും നടക്കുന്നുണ്ട് നാട്ടില്‍. പക്ഷെ, വേടനു പിന്നാലെ മാത്രം പീഡന പരാതികള്‍ സജീവം. വേട്ടയാടലും സജീവം. ഇതാണ് ജാതി. ഇതു തന്നെയാണ് ജാതി. അതുകൊണ്ടാണ് റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെതിരെ വീണ്ടും വീണ്ടും പരാതികള്‍ വരുന്നത്. ഇപ്പോള്‍ ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രണ്ടു യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ ഡി.ജി.പിക്ക് ഇന്ന് കൈമാറുമെന്നാണു വിവരം. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് വീണ്ടും പരാതി വന്നത്. രണ്ടു യുവതികളും മുഖ്യമന്ത്രിയെ കാണാന്‍ സമയം തേടിയിരുന്നു. 2020ലാണ് സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. രണ്ടാമത്തെ പരാതി 2021ലെ സംഭവവുമായി ബന്ധപ്പെട്ടാണ്. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ വേടന്‍ ഇപ്പോള്‍ ഒളിവിലാണ്. 2021 ഓഗസ്റ്റ് ഒന്നിനും 2023 മാര്‍ച്ച് 31നും ഇടയില്‍ പല തവണകളായി വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു ബലാത്സംഗക്കേസിന് ആധാരമായ യുവ ഡോക്ടറുടെ മൊഴി. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കിയ ശേഷമായിരുന്നു പീഡനം. തുടര്‍ച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് വേടന്‍ പിന്‍മാറി. വേടന്റെ പിന്മാറ്റം തന്നെ മാനസികമായി തളര്‍ത്തിയെന്നും ഡിപ്രഷനിലായെന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.

CONTENT HIGH LIGHTS; Harassment complaints that smell of deceit?: Is it a move to turn the rapper Vedan into a ‘lone hunter in the jungle’?; Is it a trap of the upper caste that is blocking the rise of Dalits?; Is the hunt for those who have buried the harassment complaints in the film industry going on after the hunter?

Tags: RAPE CASEANWESHANAM NEWSvedanRapper VedanHIRAN DAS MURALIചതി മണക്കുന്ന പീഡന പരാതികള്‍ ?റാപ്പര്‍ വേടനെ 'കാട്ടിലെ തനി വേടനാക്കി' മാറ്റാനുള്ള നീക്കമോ ?

Latest News

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

പേരാമ്പ്രയിൽ സ്കൂൾ ഗ്രൗണ്ടിൽ കാറിൽ അഭ്യാസപ്രകടനം നടത്തി പതിനാറുകാരൻ; കേസെടുത്ത് പൊലീസ് | 16-year-old boy practices driving in a car on school grounds in Perambra; MVD says no license will be issued till 25 years of age

ഗുണനിലവാരമില്ല,സംസ്ഥാനത്ത് വിവിധ മരുന്നുകള്‍ നിരോധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ | drugs-controller-has-banned-a-group-of-substandard-medicines-being-marketed-in-kerala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies