Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

മീശമാധവന്‍ പുരസ്‌ക്കാരമോ ?: അത് എന്തോന്ന് അവാര്‍ഡ് ?; കടയ്ക്കാവൂര്കാരെ നാണം കെടുത്തിയ ആ അവാര്‍ഡ് ജേതാവ് ഇവിടെയുണ്ട് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 11, 2025, 05:51 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പല മേഖലയിലും പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്ക് നല്‍കുന്ന നിരവധി അവാര്‍ഡുകളുണ്ട്. ലോകത്തെ ഏറ്റവും വലിയ അവാര്‍ഡായ നോബേല്‍ സമ്മാനം പോലും കിട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സമാധാനത്തിന് നോബേല്‍ സമ്മാനം നേടണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷെ, ഫലമുണ്ടായില്ല. എന്നാല്‍, ഒട്ടും ആഗ്രഹിക്കാതെയും പ്രതീക്ഷിക്കാതെയും ഒരു ആവാര്‍ഡ് കിട്ടിയാല്‍ എങ്ങനെ ഇരിക്കും. അതും നാണം കെടുത്തുന്ന ആവാര്‍ഡാണെങ്കിലോ. അങ്ങനെയൊരു അവാര്‍ഡ് ദാനം ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരില്‍ നടന്നു. അത് സോഷ്യല്‍ മീഡിയയിലാകെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ കാമുകയും ചെയ്തു.

സംഭവം ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് പോലെയോ, നോബേല്‍ സമ്മാനം പോലെയോ ഒന്നുമല്ല. പക്ഷെ, അവാര്‍ഡ് ദാനവും, ആ അവാര്‍ഡ് നേടാന്‍ അവാര്‍ഡിതന്‍ നടത്തിയ കുത്സിത പ്രവൃത്തിയും സോഷ്യല്‍ മീഡിയയിലൂടെ ലോകം കണ്ടു. മികച്ച രീതിയില്‍ മോഷണം നടത്തിയതിനാണ് മീശമാധവന്‍ അവാര്‍ഡ് നല്‍കി കള്ളനെ ആദരിച്ചത്. ഈ സംഭവം കടയ്ക്കാവൂര് കാര്‍ക്ക് നാണക്കേടും ഉണ്ടാക്കിയിട്ടുണ്ടെന്നു പറയാതെ വയ്യ. തിരക്കേറിയ കടയില്‍നിന്ന് അതിവിദഗ്ധമായി സാധനം മോഷ്ടിച്ചയാള്‍ക്ക് കടയുടമയുടെ വകയായാണ് അപ്രതീക്ഷിതമായി സമ്മാനം നല്ഡകിയത്. മോഷ്ടാവിനെ തേടിപ്പിടിച്ച് ‘മീശമാധവന്‍’ പുരസ്‌കാരം എന്നു പേരിട്ട അവാര്‍ഡ് നല്‍കിയാണ് കടയുടമ ആദരിച്ചത്. ഇതോടെ മോഷണത്തിന് മുതിര്‍ന്ന യുവാവിന് കിട്ടിയത് ജീവിതത്തില്‍ മറക്കാനാവാത്ത കിടിലം പണിയായിപ്പോയി.

കടയ്ക്കാവൂരിലെ ഒരു ബേക്കറിയിലാണ് സംഭവം. അനീഷിന്റെ ബേക്കറിയില്‍ എത്തിയ വര്‍ക്കല ഞെക്കാട് സ്വദേശി നബീബ് ആണ് ഭക്ഷണം കഴിച്ച ശേഷം മോഷണവും നടത്തി മുങ്ങിയത്. ബേക്കറിയില്‍ നിന്നും പുറത്തേക്ക് വന്നയാള്‍ ക്യാഷ് കൗണ്ടറില്‍ വരാതെ പുറത്തേക്കിറങ്ങിയതോടെ കൗണ്ടറില്‍ ഇരുന്ന അനീഷ് ചോദിച്ചെങ്കിലും കടയില്‍ വെറുതേ കയറിയതാണെന്ന മറുപടിയാണ് അയാള്‍ നല്‍കിയത്. പിന്നീട് സ്റ്റാഫിനോട് സംസാരിച്ചപ്പോള്‍ ഷവായ്, ലൈം ജ്യൂസ് എന്നിവ കഴിച്ചെന്നും എന്തെക്കയോ എടുത്താണ് ഇയാള്‍ പുറത്തേക്ക് വന്നതെന്നും മനസിലായി. കടയില്‍ ആളുകള്‍ ഉണ്ടായിരുന്നിട്ടും ആരുടെയും ശ്രദ്ധയില്‍പ്പെടാതെ 500 രൂപയോളം വിലവരുന്ന സാധനവും എടുത്തു.

മോഷണം ആരും കണ്ടില്ലെന്ന് കരുതി യുവാവ് സ്ഥലം വിട്ടെങ്കിലും, എല്ലാം കടയിലെ സി.സി.ടി.വി.യില്‍ കൃത്യമായി പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ കണ്ട കടയുടമ ആദ്യം പോലീസില്‍ പരാതി നല്‍കാന്‍ ആലോചിച്ചെങ്കിലും, പീന്നീട് മോഷ്ടാവിന് ഒരു മറക്കാനാവാത്ത പാഠം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ആരും കാണാതെ കലാപരമായും വളരെ സൂക്ഷ്മതയോടെയും സാധനങ്ങള്‍ അടിച്ചു മാറ്റുന്നവരുടെ ‘കഷ്ടപ്പാടിനെയും കലാവിരുതിനെയും ബഹുമാനിക്കുകയും അംഗീകരിക്കുകയും’ വേണമെന്ന രസകരമായ നിലപാടാണ് കടയുടമ സ്വീകരിച്ചത്.

തുടര്‍ന്ന്, സി.സി.ടി.വി. ദൃശ്യത്തില്‍ നിന്നുള്ള മോഷ്ടാവിന്റെ ചിത്രം പതിപ്പിച്ച് ഒരു പ്രത്യേക ഫലകം തയ്യാറാക്കി. ഒരു പൊന്നാടയും വാങ്ങി കടയുടമ ഭാര്യയേയും കൂട്ടി യുവാവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടിലെത്തിയ കടയുടമ, ഞെട്ടലോടെ നിന്ന യുവാവിനെ പൊന്നാട അണിയിക്കുകയും ‘മീശമാധവന്‍’ പുരസ്‌കാരം എന്ന് പേരിട്ട ഫലകം കൈമാറുകയും ചെയ്തു. ഈ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും എടുത്ത് ഉടമ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. ”തനിക്ക് അബദ്ധം പറ്റിപ്പോയതാണെന്ന്” യുവാവ് പറയുമ്പോള്‍ ”അതൊന്നും സാരമില്ല”എന്ന് കടയുടമ മറുപടി നല്‍കുന്നതും വീഡിയോയില്‍ കാണാം. മോഷണം നടത്തുന്നവരുടെ ശ്രദ്ധ ആകര്‍ഷിക്കാനും ഒരു മുന്നറിയിപ്പ് നല്‍കാനുമാണ് താന്‍ ഇത് ചെയ്തതെന്ന് കടയുടമ പറയുന്നു.

”കടവും വായ്പയുമെടുത്താണ് കട നടത്തുന്നത്. അതിനിടയില്‍ ആളുകള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ വലിയ നഷ്ടമുണ്ടാകും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഷണത്തിനുള്ള ഈ വേറിട്ട ശിക്ഷാ രീതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇനി മേലില്‍ ഒരു സാധനം വഴിയില്‍ കിടന്നു കിട്ടിയാല്‍ പോലും എടുക്കില്ലെന്ന തീരുമാനത്തിലാണ് കള്ളന്‍. മനസാന്തരപ്പെടാന്‍ ഈയൊരു അവാര്‍ഡ് കൊണ്ട് സാധിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. എന്തായാലും പോലീസില്‍ പറഞ്ഞ്, കള്ളനെ ശിക്ഷിക്കാനോ, ജയിലില്‍ അടയ്ക്കാനോ തുനിയാതെ, അവാര്‍ഡു നല്‍കി മനസ്സുമാറ്റിക്കാന്‍ കാണിച്ച കടയുടമയുടെ മനസ്സിന് വലിയൊരു സല്യൂട്ട്. ഇപ്പോള്‍ കടയ്ക്കാവൂരില്‍ മീശമാധവന്‍ അവാര്‍ഡ് വലിയ ചര്‍ച്ച ആയിരിക്കുകയാണ്.

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

CONTENT HIGH LIGHTS; Meesamadhavan Award?: What award is that?; Is the award winner who embarrassed the people of Kadakvaur here?

Tags: thiefKADAYKKAAVOOR BAKERYMEESAMADHAVAN AWARDBAKERY OWNER ANEESHNABEEBANWESHANAM NEWS

Latest News

വേണുവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കി; വീഴ്ച ഉണ്ടായിട്ടില്ലെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി

മലപ്പുറത്തെ ‘ക്രൈം കാപിറ്റൽ’ ആക്കാൻ ശ്രമം; എസ്.പി.ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാജി വെച്ച പൊലീസ് ഉദ്യോഗസ്ഥൻ

വാക്കുപാലിച്ച മുഖ്യമന്ത്രി: 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്‌ രാമൻകുട്ടി; പെൻഷൻ കുടിശിക ബാങ്ക് അക്കൗണ്ടിലെത്തി

മകൻ LDF സ്ഥാനാർത്ഥിയായി; അച്ഛന് തൊഴിൽ ചെയ്യുന്നതിൽ നിന്ന് വിലക്കുമായി INTUC

‘ഓപ്പറേഷന്‍ രക്ഷിത’: ട്രെയിനുകളിൽ മദ്യപിച്ച് യാത്ര ചെയ്യുന്നവർക്ക് കര്‍ശന നടപടി; ഇന്നലെ 72 പേർ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies