സ്ത്രീകളുടെ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും മലയാളി സമൂഹത്തിൽ ഏറ്റവും രഹസ്യാത്മകവും നിരോധിതവുമായ വലയത്തിലാണ്. വിവാഹബന്ധത്തിനുള്ളിലും അതിനപ്പുറത്തും സ്ത്രീകളുടെ ലൈംഗിക ആഗ്രഹങ്ങളും അവയുടെ സ്വാഭാവികയാത്രയും തുറന്നു പറയാൻ ഇടമോ സ്പേസോ സ്ത്രീകൾക്ക് അപൂർവമാണ്. സീരിയൽ കില്ലർമാരെയും കുട്ടികളെ കൊന്ന പിതാക്കളെയും വരെ ക്ഷമിക്കാൻ തയ്യാറാകുന്ന സമൂഹം, വിവാഹത്തിന് പുറത്തുള്ള സ്ത്രീകളുടെ ബന്ധങ്ങളെക്കുറിച്ചാകുമ്പോഴോ അവരുടെ ലൈംഗിക സ്വാതന്ത്ര്യത്തെക്കുറിച്ചാകുമ്പോഴോ നിർദയമായ വിധിയെഴുത്താണ് നടത്താറെന്ന് ചർച്ചകൾ വീണ്ടും തെളിയിക്കുന്നു.
ഇത് ഇപ്പോൾ വീണ്ടും ശ്രദ്ധയിൽപ്പെട്ടത്, ഒരു ചാനൽ ആങ്കറിനെ കുറിച്ചുള്ള വിവാദ വാർത്തകൾക്കും അതിനെ തുടർന്നുള്ള സോഷ്യൽ മീഡിയ ചർച്ചകൾക്കും ശേഷമാണ്. വിഷയത്തിന്റെ കേന്ദ്രീകരണം കുട്ടിയോടു നടന്ന ആക്രമണത്തിലാകണമെങ്കിലും, മലയാളി സമൂഹത്തിന്റെ ഫോക്കസ് അതിവേഗം മാറി to a woman’s intimate, private life. അത്, വീണ്ടും സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യത്തിന് സമൂഹം അനുവദിക്കുന്ന പരിധികളെക്കുറിച്ചുള്ള പഴയ ചർച്ചകളെ പുനരുജ്ജീവിപ്പിച്ചു.
ജീവിതത്തിന്റെ മുപ്പതുകളുടെ അവസാനത്തും നാല്പതുകളിലും അമ്പതുകളിലുമെത്തുന്ന ഭൂരിഭാഗം സ്ത്രീകൾക്കും, അവരുടെ ശരീരത്തിലെയും മനസ്സിലെയും മാറ്റങ്ങൾ ലൈംഗികതയെ പുതുവായി അനുഭവിക്കാനുള്ള ആഗ്രഹവും ജിജ്ഞാസയും നൽകുന്നു. എന്നാൽ മക്കളുടെ ജനനം, വളർത്തൽ, ജോലിസ്ഥലത്തെ സമ്മർദങ്ങൾ, കുടുംബഭാരം, ഹോർമോണൽ മാറ്റങ്ങൾ എന്നിവയിൽ മുങ്ങി, സ്വന്തം ലൈംഗികതയെ മനസ്സിലാക്കാനും ആസ്വദിക്കാനും സ്ത്രീകൾക്ക് സമയം കിട്ടാതെ പോകുന്നു. കുട്ടികൾ വളർന്ന് സ്വതന്ത്രരാകുന്ന സമയത്ത് മാത്രം പലർക്കും അവർക്ക് തന്നോടുള്ള അടുപ്പം തിരിച്ചുപിടിക്കാനുള്ള ആവശ്യം തോന്നും അവിടെത്തന്നെയാണ് സമൂഹത്തിന്റെ നിഗ്രഹഭാവം ഏറ്റുമുട്ടൽ തുടങ്ങുന്നത്.
പുതിയ വിവാദത്തിൽ, 12 വയസുള്ള കുഞ്ഞ് അമ്മയുടെ സമീപത്ത് ഉറങ്ങണമെന്ന് ആവശ്യപ്പെടുന്നത്, അവന്റെ മാനസികാരോഗ്യവും ഇൻസെക്യൂരിറ്റീസും ആണ് വിലയിരുത്തേണ്ടത് എന്ന വിദഗ്ധാഭിപ്രായങ്ങളാണ് ഉയരുന്നത്. പിരിഞ്ഞ് താമസിക്കുന്ന ദമ്പതികളുടെ കുട്ടികളിൽ ഇത്തരം പെരുമാറ്റങ്ങൾ അപൂർവമല്ലെന്നും, ഇവർക്ക് കൗൺസിലിംഗ് ഉൾപ്പെടെയുള്ള മാനസിക പിന്തുണയാണ് ആവശ്യമായതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതെല്ലാം മറികടന്ന്, മലയാളി സമൂഹം ഏറ്റവും കൂടുതൽ ചർച്ച ചെയ്തതും അപമാനവുമായി കൈകാര്യം ചെയ്തതും അമ്മയുടെ സ്വകാര്യബന്ധത്തെക്കുറിച്ചാണ്.
വീട്ടിനുള്ളിൽ തന്നെ ലൈംഗികജീവിതം കുട്ടികളെ ബാധിച്ച് പോകുന്ന സാഹചര്യങ്ങൾ അനേകമാണെന്ന് സാമൂഹിക പ്രവർത്തകരും കൗൺസിലർമാരും സൂചിപ്പിക്കുന്നു. എന്നാൽ അവ കുടുംബത്തിന്റെ മറവിലുള്ളതിനാൽ പൊതുചർച്ചയിലേക്ക് എത്താറില്ല. എന്നാൽ ഒരു സ്ത്രീ സമൂഹ മാനദണ്ഡങ്ങൾ മറികടക്കുമ്പോൾ അതിൽ നിയമപരമായ കുറ്റമില്ലെങ്കിലും അത് മലയാളി സമൂഹത്തിന്റെ സദാചാരവെട്ടത്തിൻ കീഴിൽ കത്തിക്കരിയുകയാണ് പതിവ്.
സ്ത്രീകളുടെ ലൈംഗിക ആഗ്രഹങ്ങൾ, ബന്ധങ്ങൾ, ശരീരാവശ്യങ്ങൾ, താൽപ്പര്യങ്ങൾ all are treated as privileges to be granted only under the stamp of marriage. പുരുഷന്മാർക്ക് സ്വാതന്ത്ര്യമായി കണക്കാക്കുന്ന കാര്യങ്ങൾ സ്ത്രീകൾക്ക് “അനുമതിയറ്റ കള്ളം” എന്ന ലേബലോടെയാണ് ലഭിക്കുന്നത്.
വീണ്ടും ഒരിക്കൽ, ഒരു സ്ത്രീയുടെ സ്വകാര്യ ജീവിതമാണ് മലയാളി സമൂഹത്തിന്റെ മുഖ്യകഥയായത് കുട്ടിയുടെ സുരക്ഷയോ കൗൺസിലിങിന്റെയോ മാനസികാരോഗ്യത്തിന്റെയോ ആവശ്യങ്ങൾ എല്ലാം പിന്നിലേക്ക് തള്ളപ്പെട്ടുകൊണ്ട്.
സ്ത്രീയുടെ ആഗ്രഹങ്ങൾക്ക് ഇനിയും ഇവിടെ rightful space ഇല്ലെന്ന സത്യം, ഈ ചർച്ചകൾ വീണ്ടും തെളിയിക്കുന്നു എന്നാണ് ഫേസ്ബുക് പോസ്റ്റിലൂടെ അനുപമ അച്ചാര്യയെ സപ്പോർട്ട് ചെയ്ത് കൊണ്ട് ഒരു വ്യക്തി എഴുതി ഇരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം.
“മുപ്പതുകളുടെ അവസാനമോ അല്ലെങ്കിൽ നാല്പതുകളിലോ, ഇനിയല്ലെങ്കിൽ അമ്പതുകളിലോ ഒക്കെ എത്തിയ സ്ത്രീകളുടെ ലെെംഗീക ജീവിതം എങ്ങനെയാണന്ന് വല്ല വിവരം ഉണ്ടോ??
ഏറ്റവും രഹസ്യാത്മകവും യാതൊരു പൊതു ചർച്ചയും അനുവദിക്കപ്പെടാത്ത ഒരിടമാണ് ആരോഗ്യകരമായ ലെെംഗീക ജീവിതം. ഒളിച്ചും മറച്ചും ഒക്കെയാണ് നിയമപരമായ ബന്ധങ്ങളിൽ പോലും അത് പോകുന്നത് അപ്പോൾ പിന്നെ സമൂഹത്തിന്റെ സദാചാര വട്ടത്തിന് പുറത്ത് അത് എങ്ങനെ ആയിരിക്കും എന്ന് ചിന്തിക്കുക പോലും വേണ്ട. സീരിയൽ കില്ലറോടും, ബാലപീഢകരായ മതപൗരോഹിത്യത്തോടും, സ്വന്തം മക്കളെ കൊല്ലുന്ന പിതാക്കന്മാരോടും ഒക്കെ ക്ഷമിച്ച് കളയാൻ തയ്യാറായാലും വിവാഹത്തിന് പുറത്തുള്ള ലെെംഗീക ജീവിതങ്ങളോട് പ്രത്യേകിച്ച് സ്ത്രീയുടെ ബന്ധങ്ങളോട് ക്ഷമിക്കാൻ ആരും തയ്യാറല്ല.
പറയാൻ വന്നത് ,
അതെ ലെെംഗീകതയിലെ ‘പീക്ക്’ പിരീഡ് പിന്നിട്ട് വരുന്ന സ്ത്രീകളെ പറ്റിയാണ്.
നമ്മുടെ നാട്ടിൽ സമൂഹത്തിന്റെ സദാചാര കാപട്യങ്ങൾ കൊണ്ട് വിവാഹം എന്ന institutions ല് ബന്ധിക്കപ്പെട്ടതാണ് ഭൂരിപക്ഷത്തിന്റേയും ലെെംഗീക ജീവിതം. വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ വർഷത്തിനുളളിൽ കുട്ടികൾ ആകണം, ഒന്നോ രണ്ടോ കുട്ടികൾ ഇനി മത രാഷ്ട്രീയ സ്ത്രീകൾ ആണെങ്കിൽ മൂന്നും നാലും അഞ്ചും ഒക്കെ പ്രസവം മുപ്പത് -മുപ്പത്തിയഞ്ച് വയസ്സിൽ പൂർത്തിയാക്കണം. പ്രസവം, കുട്ടിയെ വളർത്തൽ അക്കാലങ്ങളിൽ കടന്ന് പോകുന്ന മാനസീക-ശാരീരിക അധ്വാനങ്ങൾ ഇവയൊക്കെ ലെെംഗീകതയെ അതിന്റെ സന്തോഷങ്ങളോടെ അവനുഭവിക്കാൻ അവസരം കിട്ടുക വളരെ ചെറിയ ഒരു ശതമാനത്തിന് മാത്രമാകും. ആ സമയം കൊണ്ട് ഒരു നല്ല കാലം കടന്നു പോകും. പിന്നെ കുട്ടികൾ ഒരു വിധം മുതിരുന്ന സമയത്ത് ഹോർമോണൽ മാറ്റങ്ങൾ, മൂഡ്സ്വിങ്ങ്, ശാരീരിക അസ്വസ്ഥതകൾ, ജോലി ചെയ്യുന്ന സ്ത്രീ ആണെങ്കിൽ ജോലിയിലെ എത്തിപ്പിടിക്കേണ്ട ഉയരങ്ങൾ, സമ്പാദ്യം, ലോണുകൾ അങ്ങനെ പോയി അപ്പോഴേക്കും pre-teen , Teen age എത്തുന്ന മക്കളുമായുളള gen gap യുദ്ധങ്ങൾ ഒക്കെയായി ജീവിതം ഒരു വഴി ആയിട്ടുണ്ടാകും.
ഒരു നാല്പത് വയസ്സ് ഒക്കെ ആയാൽ അത്രകാലം വലിയ ബുദ്ധിമുട്ട് ഒന്നും ഉണ്ടാക്കാതെ വന്നിരുന്ന ആർത്തവം ഒക്കെ പണി തന്ന് തുടങ്ങും. അങ്ങനെ അകത്തും പുറത്തും ഉളള പലവിധ സംഘർഷങ്ങൾ ഒതുങ്ങി കലണ്ടറിലെ ഒന്നോ രണ്ടോ ദിവസമാകും സ്ത്രീകൾ ശാരീരികമായും മാനസീകമായും ഒരു ലെെംഗീകബന്ധം ഒക്കെ ആസ്വദിക്കാവുന്ന അവസ്ഥയിൽ ഉണ്ടാകുക. ഇതൊക്കെ എല്ലാവരുടേയും കാര്യം ആണന്നല്ല ഒരുപാട് പേർ കടന്ന് പോകുന്ന അവസ്ഥയാണ്. പുരുഷന്മാർക്ക് അവർക്ക് ആവശ്യമുളളപ്പോൾ ലഭ്യമാകുന്ന , അല്ലെങ്കിൽ അതിന് അവകാശമുളള ഒരിടമാണ് പാർട്ട്ണറുടെ ശരീരം എന്നല്ലാതെ തിരിച്ച് അവർ അതിന് തയ്യാറാണോ എന്ന ഒരു ചോദ്യം പോലും പലപ്പോഴും ആവശ്യമില്ല എന്നാണ് നമ്മുടെ ലെെംഗീക വിദ്യാഭ്യാസം. ലീഗൽ പാർട്ട്ണർ ആണെങ്കിൽ പറയുകയെ വേണ്ട.
ഇപ്പോൾ കുട്ടിയെ ഉപദ്രവിച്ച ചാനൽ ആങ്കറുടെ വാർത്തകൾക്ക് കീഴെ അവരുടെ ലെെംഗീക ജീവിതം ഇഴകീറുന്നത് കണ്ടു. ആ വാർത്ത വെെറലായതും അങ്ങനെ ഒരു കാര്യം കൊണ്ടാണന്ന് തോന്നുന്നു. യഥാർത്ഥ പ്രശ്നം കുട്ടിക്ക് നേരെ നടന്ന ശാരീരിക ആക്രമണമാണ്. അത് ആർക്കും ചർച്ചചെയ്യേണ്ട ആവശ്യമില്ല.
പന്ത്രണ്ട് വയസ്സുളള കുട്ടി അമ്മക്കൊപ്പം മാത്രമെ ഉറങ്ങു എന്ന് വാശി പിടിച്ചാൽ അവിടെ കുട്ടി അനുഭവിക്കുന്ന insecurities , and emotional പ്രശ്നമാണ് കണ്ടുപിടിച്ച് പരിഹരിക്കേണ്ടത്. പ്രത്യേകിച്ച് പിരിഞ്ഞ് താമസിക്കുന്ന ദമ്പതികളിൽ. കുട്ടിയുടെ കാര്യത്തിൽ അവന്റെ എല്ലാത്തരം സുരക്ഷിതത്വവും , വെെകാരികമായ അടുപ്പവും എല്ലാത്തിലും ഉപരിയായ രക്ഷാകേന്ദ്രവും അമ്മ ആയിരിക്കും. അത് കെെവിട്ട് പോകുമോ എന്ന ഭയമാകും അവനെ അമ്മയെ പുതിയ പാർട്ട്ണറുടെ ഒപ്പം വിടാതെ പിടിക്കുന്നത്. അത് മുതിർന്ന ആളുകൾ എന്ന നിലക്ക് മനസ്സിലാക്കുകയും അവനെ ചേർത്തു പിടിക്കുകയും ചെയ്യുക എന്നതാണ് ചെയ്യേണ്ടത് .അവന് ആവശ്യമായ കൗൺസിലിങ്ങും അവന്റെ സുരക്ഷിതത്വത്തേയും ജീവിതത്തേയും പറ്റി ഒപ്പമുണ്ടാകും എന്ന ഉറപ്പു കൊടുക്കുക. പന്ത്രണ്ട് വയസ്സുളള കുട്ടി അമ്മക്കൊപ്പം ഉറങ്ങണം എന്ന് വാശി പിടിക്കുന്നത് അസ്വാഭാവീകമാണ്. അത് അവന്റെ insecurities കാരണമാണ്. Especially ഇപ്പോൾ രക്ഷകരായി അവതരിക്കുന്ന പിതാവും മറ്റ് കുടുംബാംഗങ്ങൾ പോലും അതിൽ കുറ്റകാരാണ് , അമ്മയും ഉറപ്പായും.
ഇതെല്ലാം വിട്ട് മലയാളി ചർച്ചചെയ്യാൻ എടുക്കുന്ന വിവാഹത്തിന് പുറത്തുള്ള ,പ്രായം കുറഞ്ഞ പുരുഷനുമായുളള ആ സ്ത്രീയുടെ ബന്ധം. മറ്റൊന്നും കൊണ്ടല്ല , വീട്ടിൽ ഇരിക്കുന്ന സ്ത്രീയെ ഓർത്തുളള ആകുലത ഒന്നുകൊണ്ട് മാത്രമാണ്. കുലസ്ത്രീകളെ സംബന്ധിച്ച് ഞങ്ങൾ അനുഭവിക്കാത്ത സന്തോഷം നീയും അനുഭവിക്കേണ്ട എന്ന അസൂയ.
കുടുംബങ്ങൾക്ക് ഉളളിൽ തന്നെ വളരെ സ്വഭാവീകമായി ഈ വിഷയത്തിൽ കുട്ടികൾ ആക്രമിക്കപ്പെടുന്നുണ്ട്. വളരെ ചെറിയ കുട്ടികൾ പോലും. പുരുഷന് സെക്സ് ആവശ്യമുളളപ്പോൾ അതിൽ interrupt ചെയ്യുന്ന , ശല്യത്തിന് വരുന്ന കുട്ടികളോട് വളരെ പരുഷമായി പെരുമാറുന്ന എത്രയോ പുരുഷന്മാരുണ്ട്. അതൊന്നും പുറത്ത് വരുന്നില്ല എന്നെ ഉളളു. കുടുംബം അല്ലെ , അവിടെ അതിന് സാധുതയുണ്ട്.”
















