ദുബായ് സൈനിക എയര്‍ ഷോയില്‍ ഇന്ത്യന്‍ ഫൈറ്റര്‍ ജെറ്റ് തേസസ് എം.കെ1 തകര്‍ന്നു കത്തിയമര്‍ന്നത്, ഇന്ത്യന്‍ ജനതയ്ക്കാകെ ഞെട്ടലും വേദനയുമുണ്ടാക്കിയ സംഭവാണ്. ഫൈറ്റര്‍ ജെറ്റിന്റെ പൈലറ്റിന്റെ മരണവും ഏറെ ദുഖമുണ്ടാക്കി. ഇന്ത്യയ്ക്കു നേരെ നിരന്തരം തീവ്രവാദ ഭീഷണികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു ദുബായില്‍ ഉണ്ടായത്. ലോകരാജ്യങ്ങള്‍ പോലും ഇന്ത്യന്‍ ഫൈറ്റര്‍ ജെറ്റിനും പൈ ലറ്റിനും ഉണ്ടായ വലിയ ദുരന്തത്തില്‍ ദുഖം രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഈ സന്ദര്‍ഭത്തിലും തകര്‍ന്നുവീണ് കത്തിച്ചാമ്പലായ തേജസിനെ നോക്കി പൊട്ടിച്ചിരിച്ചവരുണ്ട്.
അത് തീവ്രവാദികളെ പാലൂട്ടി വളര്‍ത്തുകയും, അവരെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി ബോംബ് സ്‌ഫോടനങ്ങള്‍ നടത്താന്‍ നോക്കുന്നവരുടെയും തറവാടായ പാക്കിസ്ഥാനാണ്. ഇന്ത്യയ്ക്കുണ്ടാകുന്ന ഏതൊരു ദുരന്തത്തെയും ആഘോഷമാക്കുന്നവരാണ് മുസ്ലീം തീവ്രവാദികള്‍ മാത്രം ജീവിക്കുന്ന പാക്കിസ്ഥാന്‍. മതത്തിന്റെ പേരില്‍ തീവ്രവാദം വളര്‍ത്തി ആയുധങ്ങളും മനുഷ്യ മാംസങ്ങളും ഭക്ഷിച്ചു ജീവിക്കുന്ന മതഭ്രാന്തന്‍മാരുടെ നാട്. പാക്കിസ്താനിലെ തീവ്രവാദി കേന്ദ്രങ്ങളിലെല്ലാം ഇന്നലെ ഉച്ചയ്ക്കു ശേഷം ആഘോഷങ്ങളും, പ്രത്യേകം പ്രാര്‍ത്ഥനകളും നടന്നിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പഹല്‍ഗാമിലെ മുറിവുണക്കാന്‍ ഇന്ത്യ എടുക്കുന്ന സമയം ചെറുതല്ല.
തിരിച്ചടിച്ചിട്ടും മതിവരാതെ നിന്ന ഇന്ത്യയെ സമാധാനിപ്പിക്കാന്‍ എത്തിയത്, അമേരിക്ക പോലുള്ള വന്‍ശക്തികളാണ്. എന്നിട്ടും, മാനവ ഐക്യവും, മതേതരത്വവും സൂക്ഷിച്ചുകൊണ്ട് ചുട്ട മറുപടി, ഓപ്പറേഷന്‍ സിന്ദൂറിലൂടെ നല്‍കാന്‍ മറന്നില്ല. അപ്പോഴും പാക്കിസ്താനിലെ ഒരു സിവിലിയന്‍ പോലും അപകടപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ചു. അതിനായി ലക്ഷ്യസ്ഥാനങ്ങള്‍ മാത്രം ഭേദിച്ച് തീവ്രവാദികളെ കൊല്ലാന്‍, കൃത്യവും ശക്തവുമായ ആയുധങ്ങളാണ് ഇന്ത്യ ഉപയോഗിച്ചത്. ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങള്‍ക്കു മമ്പില്‍ പാക്കിസ്ഥാന്റെ മുട്ടുമടക്കല്‍ ലോക ശക്തികള്‍ കണ്ടുനില്‍ക്കുകയായിരുന്നു. ആക്രമണ ശേഷം, ഇന്ത്യയെ അഭിനന്ദിച്ചും, സൈന്യത്തിന്റെ പ്രതിരോധത്തിന്റെ മൂര്‍ച്ചയെ കുറിച്ചും രാജ്യങ്ങള്‍ പ്രശംസിച്ചു.
അപ്പോഴും രാജ്യത്തിന്റെ അഖണ്ഡതയും, മതേതര സ്വഭാവവും കാത്തു സൂക്ഷിക്കാന്‍ ഭരണസംവിധാനങ്ങള്‍ മറന്നില്ല. എന്നാല്‍, പഹല്‍ഗാമിനു പിന്നാലെ ഇന്ത്യയുടെ വിരിമാറില്‍ വീണ്ടും മുറിപ്പാടുണ്ടാക്കിയാണ് വൈറ്റ് കോളര്‍ ടെററുകള്‍ പാക്കിസ്ഥാനു വേണ്ടി വിടുപണി ചെയ്തിരിക്കുന്നത്. ചാവേര്‍ ആക്രമണത്തില്‍ പൊലിഞ്ഞുപോയത് നിരവധി ജീവനുകളാണ്. ഇതിനുള്ള തിരിച്ചടി രാജ്യവും സൈന്യവും നല്‍കാനിരിക്കെയാണ് ദുബായ് എയയര്‍ഷോയില്‍ ഇന്ത്യന്‍ ഫൈറ്റര്‍ജെറ്റിന്റെ വീഴ്ച. അട്ടിമറിക്കുള്ള സാധ്യതയുണ്ടോ എന്ന അന്വേഷണം നടക്കുന്നുണ്ട്. ഒയില്‍ ലീക്കായിരുന്നുവെന്ന വ്യാജ പ്രചാരണം ഉണ്ടായിരുന്നു. പൈലറ്റ് എജക്ട് ചെയ്യാത്തതെന്തായിരുന്നു എന്ന സംശയയം നിലനില്‍ക്കുന്നു.
ഇങ്ങനെ നിരവധി സംശയങ്ങള്‍ ഉള്ളപ്പോഴും രാജ്യത്തിന്റെ ധീരനായ സൈനികന്റെ മരണം തീരാ വേദന തന്നെയാണ്. ബിഗ് സല്യൂട്ട് നല്‍കിയാണ് രാജ്യം ആ ധീര സൈനികന് വിട നല്‍കുന്നത്. നോക്കി ചിരിക്കുന്നവര്‍ക്കും, ഒളിഞ്ഞിരുന്ന് ആഘോഷിക്കുന്നവര്‍ക്കും സമയം കുറച്ചേ ഉള്ളൂവെന്ന് മനസ്സിലാക്കാനുള്ള സമയമാണ്. അത് മറന്നു കൂടാ. പാക്കിസ്ഥാനു വേണ്ടി ഇന്ത്യന്‍ മണ്മില്‍ മത തീവ്രവാദം നടത്തുന്നവര്‍ക്കും താത്ക്കാലിക സന്തഷം പകരുന്നതായിരിക്കാം ഈ സംഭവം. പക്ഷെ, രാജ്യം നിങ്ങളോട് പകരം ചോദിക്കുമ്പോള്‍ ഒരു ദാക്ഷണ്യവും പ്രതീക്ഷിക്കരുത് എന്നേ പറയാനുള്ളൂ. ഇപ്പോഴുണ്ടായ സംഭവത്തില്‍ എന്താണ് സംഭവിച്ചതെന്ന് ജെറ്റിന്റെ ബ്ലാക് ബോക്‌സ് കിട്ടി പരിശോധിച്ചാല്‍ മനസ്സിലാകും.
എന്താണ് ജി-ഫോഴ്സ് (G-Force) ?
ജി-ഫോഴ്സ് എന്നത് ഒരു വസ്തുവിന്മേല്‍ അനുഭവപ്പെടുന്ന ഗുരുത്വാകര്‍ഷണ ബലത്തിന്റെ (Force of Gravity) ഗുണിതമായി കണക്കാക്കുന്ന ത്വരണമാണ് (Acceleration). ഭൂമിയിലെ സാധാരണ ഗുരുത്വാകര്‍ഷണ ബലത്തെയാണ് 1 G എന്ന് പറയുന്നത്. ഒരു ഫൈറ്റര്‍ ജെറ്റ് വളരെ വേഗത്തില്‍ ദിശ മാറ്റുമ്പോഴോ (ഉയരുമ്പോള്‍, താഴേക്ക് തിരിയുമ്പോള്‍), വലിയ വേഗതയില്‍ സഞ്ചരിക്കുമ്പോഴോ, അതിലെ പൈലറ്റിനും വിമാനത്തിനും ഈ ഗുരുത്വാകര്‍ഷണ ബലത്തിന്റെ നിരവധി മടങ്ങ് അധിക സമ്മര്‍ദ്ദം അനുഭവപ്പെടും. ഇതിനെയാണ് ഏഘീമറ എന്ന് വിളിക്കുന്നത്. ഒരു 9ഏ മാനുവറില്‍, പൈലറ്റ് തന്റെ ശരീരഭാരത്തിന്റെ ഒമ്പതിരട്ടി ഭാരം അനുഭവിക്കുന്നു.
- ജി-ഫോഴ്സിന്റെ ഇഫക്റ്റുകള്‍ ?
പോസിറ്റീവ് ജി (+G): വിമാനം പെട്ടെന്ന് മുകളിലേക്ക് വലിക്കുകയോ ശക്തമായ വളവുകളെടുക്കുകയോ ചെയ്യുമ്പോള്‍,രക്തത്തെ പാദങ്ങളിലേക്ക് തള്ളുന്നു.തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നു. കാഴ്ച മങ്ങല്‍,ബോധക്ഷയം ഉണ്ടാകുന്നു.
നെഗറ്റീവ് ജി (G): വിമാനം അതിവേഗം താഴേക്ക് തള്ളുകയോ തലകീഴായി പറക്കുകയോ ചെയ്യുമ്പോള്‍, രക്തത്തെ തലയിലേക്ക് ശക്തമായി തള്ളുന്നു. കാഴ്ച ചുവന്നുപോകല്‍ , തലച്ചോറിന് ദോഷം ഉണ്ടാകുന്നു.
- ഫൈറ്റര്‍ ജെറ്റ് സുരക്ഷയും G-LOC അപകടങ്ങളും
ഫൈറ്റര്‍ ജെറ്റുകള്‍ക്ക് +9 G വരെ താങ്ങാന്‍ കഴിയുമെങ്കിലും, പൈലറ്റുമാര്‍ക്ക് അത് അതിജീവിക്കാന്‍ പരിമിതികളുണ്ട്. ഒരു ഹൈ-ജി മാനുവറിനിടെ തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം എത്താതെ വരുമ്പോള്‍ പൈലറ്റിന് നിമിഷ നേരത്തേക്ക് ബോധം നഷ്ടപ്പെടാം. ഇതിനെയാണ് G-LOC (G-induced Loss of Consciounsess) എന്ന് വിളിക്കുന്നത്.? G-LOC സംഭവിക്കുമ്പോള്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും, പ്രത്യേകിച്ച് താഴ്ന്ന ഉയരത്തില്‍ പറക്കുമ്പോള്‍, അത് അപകടത്തില്‍ കലാശിക്കുകയും ചെയ്യും. വിമാനം രൂപകല്‍പ്പന ചെയ്തതിലും അധികമായ G-Load അനുഭവിക്കുമ്പോള്‍ വിമാനത്തിന്റെ ഘടനാപരമായ തകര്‍ച്ച (Structural Failure) സംഭവിക്കാനും സാധ്യതയുണ്ട്. പൈലറ്റുമാര്‍ G-സ്യൂട്ടുകള്‍ (G-Suits) ധരിച്ചും, പ്രത്യേക ശ്വസന രീതികളും പേശീസങ്കോചങ്ങളും ചേര്‍ന്ന AGSM (Anti-G Straining Maneuvers) പരിശീലിച്ചുമാണ് ഈ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്നത്.
തേജസിന്റെ ആകര്‍ഷണ ഘടകങ്ങള്‍ ?
വിലക്കുറവ്: ആഗോളതലത്തില്‍ ഇന്ത്യയുടെ അഭിമാനമാണ് തേജസ് യുദ്ധവിമാനം എന്നതില്‍ തര്‍ക്കമില്ല. കുറഞ്ഞ വിലയില്‍ ആരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് തേജസ് കാഴ്ചവയ്ക്കുന്നത്. ഇതോടകം എയര്‍ക്രാഫ്റ്റ് എതിരാളികളുടെ പേടിസ്വപ്നമായി മാറി കഴിഞ്ഞെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സിയാണ് (എഡിഎ) ഈ ജെറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സേനകള്‍ക്കായി പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) ഇവ നിര്‍മ്മിക്കുന്നു. ഒറ്റ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന് തേജസിന്റെ 4.5 തലമുറയാണ് ഏറ്റവും പുതിയത്.
വര്‍ഷങ്ങളുടെ പ്രയത്നം: ചരിത്രം പരിശോധിച്ചാല്‍ 2001 മുതല്‍ തേജസ എന്ന പേര് സജീവമാണ്. കാരണം 2001 ലാണ് ആദ്യമായി തേജസ് പറന്നത്. എന്നാല്‍ വ്യോമസേനയിലേയ്ക്ക് എത്തിയത് 2015 ല്‍ മാത്രമാണ്. സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളുടെ ക്ലാസിലെ ഏറ്റവും ചെറുതും, ഭാരം കുറഞ്ഞതുമായ മോഡലാണ് തേജസ്. ഇതിന്റെ ഭാരം കുറഞ്ഞ ഘടനയും, ശക്തമായ പ്രകടനവും ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നു. 6.5 ടണ്‍ മാത്രമാണ് ഈ ജെറ്റിന്റെ ഭാരം. മറ്റു ജെറ്റുകളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. അതിനാല്‍ തന്നെ വായുവില്‍ മിന്നല്‍ വേഗത്തില്‍ കുതിക്കാനും, അതിശയകരമായ പ്രകടനങ്ങള്‍ നടത്താനും കഴിയും.
വ്യത്യസ്തന്‍: രൂപകല്‍പ്പനയും, ഘടനയും, കഴിവുമാണ് തേജസിനെ വ്യത്യസ്തമാക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ ശക്തി ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയ കണ്ടുപിടിത്തം കൂടിയാണ് തേജസ്. ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളുടെ പട്ടികയിലാണ് ഇന്ന് ഈ സിംഗിള്‍ എന്‍ജിന്‍ എയര്‍ക്രാഫ്റ്റുള്ളത്. അത്യാധുനിക കാര്‍ബണ്‍ ഫൈബര്‍ സംയുക്തം ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മാണം. വിമാനത്തിന്റെ ഭാരം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതുതന്നെ. ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ സൂപ്പര്‍സോണിക് യുദ്ധവിമാനം എന്ന ബഹുമതിയും തേജസിന് സ്വന്തമാണ്.
കരുത്തില്‍ വിട്ടുവീഴ്ച്ചയില്ല: ഒരു എന്‍ജിന്‍, ചെറുത്, കുറഞ്ഞ വില, കുറഞ്ഞ ഭാരം. എല്ലാം ശരി തന്നെ. എന്നാല്‍ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ തേജസ് ഒരു വീട്ടുവീഴ്ചയും ഇല്ല. F404GE-IN20 ടര്‍ബോഫാന്‍ എന്‍ജിനാണ് തേജസിനുള്ളത്. 1.8 മാക്ക് അഥവാ 2,220 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ തേജസിന് സാധിക്കും. 15,000 മീറ്റര്‍ ഉയരം വരെ സുഖകരമായി പറക്കാന്‍ പറ്റും. കൂടാതെ തേജസിന് മള്‍ട്ടിറോള്‍ കഴിവുകളുണ്ട്. ഇതിന് വായുവിലും, കരയിലും പ്രവര്‍ത്തിക്കാന്‍ കഴിയും. വായുവില്‍ നിന്ന് വായുവിലേക്ക് വിക്ഷേപിക്കുന്ന മിസൈലുകള്‍, വായുവില്‍ നിന്ന് ഭൂമിയിലേക്ക് വിക്ഷേപിക്കുന്ന മിസൈലുകള്‍, കപ്പല്‍ വിരുദ്ധ മിസൈലുകള്‍ എന്നിവ വഹിക്കാനുള്ള കഴിവും എടുത്തുപറയണം.
ബ്ലാക് ബോക്‌സ് കിട്ടിയാല്‍ തീരും സംശയങ്ങള്‍ ?
തേജസ്സ് യുദ്ധവിമാനം തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം തുടങ്ങിയിരിക്കുകയാണ് വ്യോമസേന. അപകടത്തിന്റെ കാരണം അറിയാന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ദുബൈ ഏവിയേഷന്‍ അധികൃതരുടെ സഹായം വ്യോമസേന തേടിയതായി റിപ്പോര്‍ട്ട്.
ഒരു എയര്‍മാര്‍ഷലിന്റെ നേതൃത്വത്തിലാണ് കോര്‍ട്ട് ഓഫ് എന്‍ക്വയറി വ്യോമസേന നടത്തുകയെന്നാണ് വിവരം. ജെറ്റ് വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങുന്നതും പിന്നീട് തീഗോളമായി മാറുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു. സി.സി.ടി.വി അടക്കമുള്ള വിഡിയോകള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കും. അതേസമയം, അപകടത്തില്‍ മരിച്ച വ്യോമസേനാ പൈലറ്റ് വിങ് കമാന്‍ഡര്‍ നമന്‍ഷ് ശ്യാലിന്റെ മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും. വ്യോമ അഭ്യാസത്തിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ കണ്ടുകൊണ്ടിരിക്കെയാണ് തേജസ് വിമാനം തകര്‍ന്നുവീണ വിവരം മ?ന്‍?ഷ് ശ്യാ?ലിന്റെ പിതാവ് അറിയുന്നത്.
വിമാനത്തില്‍ ഓയില്‍ ചോര്‍ച്ചയില്ല ?
തേജസ് എംകെ1 യുദ്ധവിമാനത്തില്‍ ഓയില്‍ ചോര്‍ച്ചയുണ്ടെന്ന സോഷ്യല്‍ മീഡിയാ പ്രചാരണം വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. പ്രചരിക്കുന്ന വീഡിയോകളിലെ ദ്രാവകം എണ്ണയല്ല, മറിച്ച് വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ്, ഓക്‌സിജന്‍ ഉത്പാദന സംവിധാനങ്ങളില്‍ നിന്നുള്ള സാന്ദ്രീകൃത ജലമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി.) വ്യക്തമാക്കി. ദുബായിയിലേതുപോലുള്ള അന്തരീക്ഷ ആര്‍ദ്രത കൂടിയ പ്രദേശങ്ങളില്‍ വിമാനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇത് തികച്ചും സ്വാഭാവികമായ നടപടിയാണ്. യുദ്ധവിമാനത്തിന്റെ സാങ്കേതിക വിശ്വാസ്യതയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ചില പ്രചാരണ അക്കൗണ്ടുകള്‍ മനഃപൂര്‍വം ഈ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും പി.ഐ.ബി. കുറ്റപ്പെടുത്തി.
CONTENT HIGH LIGHTS; Who blew up the crashed ‘Tejas’?: What is G-force?; There was no oil leak, the black box will clarify everything?
















