ഭർത്താവിൻ്റെ മർദനത്തെത്തുടർന്ന് വീട്ടിൽ നിന്നിറങ്ങിപ്പോയതിന് പിന്നാലെ യുവതി വിഡിയോ കോൾ ചെയ്ത് ജീവനൊടുക്കി. ഉത്തർപ്രദേശിലെ കാൺപുരിലാണ് സംഭവം. മോന എന്ന യുവതിയാണ് മരിച്ചത്.
മോനയും ഭർത്താവ് ശുഭം ദിവാകറും പ്രണയവിവാഹിതരാണ്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. റാവത്പുരിലെ രാംലാല മൊഹല്ല മേഖലയിലാണ് ഇവർ താമസിച്ചിരുന്നത്.
ശുഭം ദിവാകർ സ്ഥിരമായി മദ്യപിക്കുന്നയാളാണ്. ബുധനാഴ്ച വൈകീട്ട് വീട്ടിലെത്തിയ ഇയാൾ ഭാര്യയോട് മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു. പണം നൽകാതായതോടെ ഇയാൾ മോനയെ ക്രൂരമായി മർദിച്ചു. പിന്നാലെ മോനയുടെ പണം കൈക്കലാക്കി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.
15 മിനിറ്റിനു ശേഷം മോന ഇയാളെ വാട്സാപ്പിൽ വിഡിയോ കോൾ ചെയ്യുകയായിരുന്നു. വിഡിയോ കോളിൽ ഭർത്താവ് കണ്ടുകൊണ്ടിരിക്കെ മോന വീട്ടിനകത്ത് തൂങ്ങി ജീവനൊടുക്കി.
ദിവാകർ ഉടൻ ഓടി വീട്ടിലെത്തിയെങ്കിലും വാതിലുകളെല്ലാം അടച്ച നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്തു കയറിയെങ്കിലും അപ്പോഴേക്കും മോന മരിച്ചിരുന്നു.
















