സ്വന്തം കുട്ടിയെ കാമുകനൊപ്പം ചേർന്ന് ആക്രമിച്ച കേസിലെ പ്രതിയായ ‘അമ്മ അനുപമ ആചാര്യ എഴുതുന്ന പോസ്റ്റ് വീണ്ടും വിവാദങ്ങൾക് ഇടയാകുന്നു , മകനെ സോഷ്യൽ മീഡിയയിൽ വലിച്ചു കീറാൻ ഇട്ടുകൊടുത്തു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നെ കേൾക്കാൻ കാത്തിരുന്ന ഒരുപാട് പേരുണ്ടായിരുന്നു. അവർക്ക് വേണ്ടി മാത്രമാണ് ഞാൻ ഫേസ്ബുക്കിൽ ഇപ്പോൾ എഴുതുന്നത്.
വേറൊരാളെയും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല… എന്നാണ് അവർ പറയുന്നത്.
“എനിക്ക് പറയാൻ ഉള്ളത് ഞാൻ പറഞ്ഞു. എന്നെ വർഷങ്ങൾ ആയി വായിക്കുന്നവരോട് എനിക്ക് commitment ഉണ്ട്.. എന്നെ കേൾക്കാൻ കാത്തിരുന്ന ഒരുപാട് പേരുണ്ടായിരുന്നു. അവർക്ക് വേണ്ടി മാത്രമാണ് ഞാൻ ഫേസ്ബുക്കിൽ ഇപ്പോൾ എഴുതുന്നത്.
വേറൊരാളെയും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല…
നിങ്ങൾ ഓൺലൈൻ മീഡിയ ക്കാർ എഴുതുന്നത് കണ്ടു, എന്നെ അറിയാത്ത ഏതോ മനുഷ്യന്മാർ അവിടെ ഇവിടെയും കമന്റ് ഇടുന്നത് കണ്ടു ഞാൻ ആത്മഹത്യ ചെയ്യണമായിരിക്കും അല്ലെ???
നടക്കൂല.ഞാൻ ചത്താൽ ആർക്കടോ പോയെ??? എന്റെ വീട്ടുകാർക്ക്.. അല്ലെ??
എന്നെ പെറ്റു വളർത്തി ഈ വയസ്സുവരെ ഇപ്പോഴും എന്നെ അടുത്തു കിടത്തി, ഒരാൾക്കും വിട്ടുകൊടുക്കാതെ കാവൽ ഇരിക്കുന്ന എന്റെ വീട്ടുകാർക്ക്..
എന്റെ കൊച്ചിനെ നിങ്ങൾക്കൊക്കെ ആണല്ലോ അറിയുന്നത്.. നിങ്ങൾ ആണല്ലോ 13,വർഷം വളർത്തിയത്..?
അവന്റെ ആവശ്യങ്ങൾ അനാവശ്യങ്ങൾ അവന്റെ വാശി ഇതൊക്കെ എനിക്ക് മാത്രം ആണ് അറിയുന്നത്. ഇപ്പോ അവൻ ഉള്ളത് ഏറ്റവും സേഫ് ആയിട്ടുള്ള സ്ഥലത്താണ്..അവനെ ഇപ്പോ നന്നായി നോക്കേണ്ടത് ആരുടെ ഉത്തരവാദിത്തം ആണ്?? അവർ നോക്കിക്കോളും..
അതുകൊണ്ട് ഞാൻ ഇവിടെ ചത്തു വീണാലും ഞാൻ അതങ്ങു സഹിച്ചു.
പക്ഷെ എന്നെ വളർത്തികൊണ്ടിരിക്കുന്നത് മീഡിയ ആണ് ഇപ്പോൾ… ഒരു post ഇട്ടാൽ അത് എടുത്തോണ്ട് പോയി പൈസ കിട്ടാൻ റീച്ച് കിട്ടാൻ വേറെ post ഉണ്ടാക്കി അതിനു ലോകത്തു എവിടേം കേൾക്കാത്ത “thumb “വച്ചു ഇറക്കി കാശ് ഉണ്ടാക്കുന്ന മീഡിയസ്… അതിലപ്പുറം നിങ്ങൾക്ക് എന്തു സോഷ്യൽ commitment ആണ് ഉള്ളത്….
അഞ്ചു ദിവസം ജയിലിൽ കിടന്നു,കൊച്ചു പോയി,ലോകം മൊത്തം നാറി.ഇതിൽ കൂടുതൽ എന്തു സംഭവിക്കാൻ ആണ്.. എന്തിന്റെ പേരിൽ ആയാലും എന്റെ സോഷ്യൽ സ്പേസ് തകർക്കാൻ ആരും കഷ്ടപ്പെടണ്ട…
എനിക്ക് ശ്വസിക്കാൻ കഴിയുന്നിടത്തോളം ഞാൻ നട്ടെല്ല് നിവർത്തി തന്നെ ഇവിടെ ഉണ്ടാകും.. അത് എന്റെ കോൺഫിഡൻസ് ആണ്.. വേറൊന്നുമല്ല.. എന്റെ ബന്ധങ്ങളുടെ മേൽ എനിക്കുള്ള കോൺഫിഡൻസ്..
തെറ്റ് ചെയ്തിട്ടില്ല ഈ 13വർഷങ്ങൾ എന്ന എന്നിലെ അമ്മയിലെ കോൺഫിഡൻസ്…
ഞാൻ ചത്താൽ ചെക്കൻ തിരിച്ചു വരുമ്പോ നിയൊക്കെ നോക്കുമോടാ.. ഇത് teenage കാരൻ ആയ അമ്മയും മകനും തമ്മിലുള്ള പ്രശ്നം ആണ്.. അതിനെ vulgarize ചെയ്തു സമൂഹത്തിനു മുന്നിൽ ഇട്ടു കൊടുത്തത് സോഷ്യൽ മീഡിയ ആണ്.. So ഞാൻ ഇവിടെ തന്നെ ഉണ്ടാകും…
പിന്നെ, നിങ്ങൾ മനസ്സിൽ കൊത്തി വച്ചേക്കുന്ന ഒരു അമ്മയുടെ രൂപം ഉണ്ട്.. കരഞ്ഞു പിഴിഞ്ഞ് ലൈവ് ഇട്ടു യാചിക്കുന്ന അമ്മ.. എടൊ, എന്റെ മകന് വേണ്ടി എനിക്ക് യാചിക്കേണ്ട… കണ്ണീർ കാണിച്ചു ആരെയും വിശ്വസിപ്പിക്കണ്ട…
ഇനിയും അറസ്റ്റ് ചെയ്യുമെന്ന് പേടിച്ചു ഒന്നും മിണ്ടാതിരിക്കേണ്ട… ഓൺലൈൻ മീഡിയ എടുത്തോണ്ട് പോകുമെന്ന് പേടിച്ചു ആത്മഹത്യാ ചെയ്യണ്ട…അവൻ എന്റെ ആണ്.. എന്റെ ഉള്ളിൽ നിന്ന് വന്നതാണ്.. ഒരുത്തനും ഒന്നിനും ഇട്ടു കൊടുക്കാതെ ,13വർഷങ്ങൾ വളർത്തിയതാണ്.
ഇത് എന്റെ wall ആണ്… പറയാൻ ഉള്ളതൊക്കെ ഞാൻ പറയും… എനിക്ക് വേണ്ടി സംസാരിക്കാൻ ഞാൻ മാത്രമേ ഉള്ളെന്നെ… കേസ് കോടതിയിൽ ജയിക്കുമായിരിക്കും… പക്ഷെ എന്നെയും എന്റെ മാനസിക നിലയെയും പിടിച്ചു നിർത്താൻ ഞാൻ തന്നെ വേണം…
പെണ്ണിന് ഒരു അബദ്ധം പറ്റിയാൽ, അവളെ പോക്ക് കേസ് ആക്കുന്ന സമൂഹത്തിനു മുന്നിൽ അത് അങ്ങനെയല്ല എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം എല്ലാ സ്ത്രീകൾക്കും വേണ്ടി ഇപ്പൊ എനിക്കുണ്ട്… ഞാൻ ഇവിടെ തന്നെ ഉണ്ടാകും..കൂടി വന്നാൽ വീണ്ടും ജയിൽ.. അത്രയല്ലേ ഉള്ളു…
തൂക്കി കൊല്ലില്ലല്ലോ…
എന്റെ ഫോട്ടോ എടുത്തു കൊണ്ട് പോയി എന്തൊക്കെയോ thumb ഇട്ട്, ഞാൻ എഴുതുന്നതിലെ ഏതൊക്കെയോ പോയ്ന്റ്സ് മാത്രം ഇട്ടു എന്നെ സമൂഹത്തിലെ ഒരു വശം മാത്രമായ ആൾക്കാർക്ക് മുന്നിൽ എറിഞ്ഞു കൊടുക്കുമ്പോ എന്താണ് നിങ്ങക്ക് കിട്ടുന്നത്???….
മിണ്ടാതെ ഇരിക്കു അനു, ഇപ്പോ ഒന്നും എഴുതല്ലേ, ഫേസ്ബുക് ഡിയാക്ടിവേറ്റ് ചെയ്യ്… എന്നെ സ്നേഹിക്കുന്നവർ എന്നെ വിളിച്ചു പറഞ്ഞോണ്ടിരിക്കുവാ…കുറച്ചു കഴിയുമ്പോ എല്ലാരും മറക്കും, അടങ്ങും എന്നൊക്കെ…
മകനെ ബലാത്സംഗം ചെയ്തു എന്ന കേസ് ലെ അമ്മ നിരപരാധി ആണെന്ന് തെളിയിക്കപ്പെട്ടത് എത്ര നാളുകൾക്കു ശേഷം ആണ്…. ഒരു ജഡ്ജ് നെ മരുമകൾ പോക്സോ കേസ് നു അകത്താക്കിയപ്പോൾ അയാൾ തന്നെ കേസ് നടത്തി അയാളുടെ നിരപരാദിത്തം തെളിയിച്ച ചരിത്രം ഉള്ള നാടാണ്.. നമ്പി നാരായണനു എന്താണ് സംഭവിച്ചത്???
ഞാൻ ഇങ്ങനെ സ്ട്രോങ്ങ് ആയി നിക്കുന്നത് സഹിക്കുന്നില്ല… വേണേൽ കുറച്ചു നേരം ഇരിക്കാം.. But വെള്ള പുതപ്പിച്ചു കിടത്താൻ ആരും നോക്കണ്ട….
ഇല്ലാത്ത കാര്യങ്ങൾ ഒരിടത്തും പറഞ്ഞിട്ടില്ല… പറയുകയുമില്ല. അപ്പുറത്ത് എന്റെ മകൻ ആണ്..
അമ്മ ജയിലിൽ കിടക്കുന്നതു ഒക്കെ ഇപ്പോഴത്തെ പിള്ളേർക്ക് കോമഡി ആണ്. പബ്ജി കളിച്ചും, മോർട്ടൽ combat കളിച്ചു ആളുകളെ കൊല്ലുകയും ചെയ്യുന്ന ജൻZ കിഡ്സ് നു ജയിൽ,കൊല ഒക്കെ നിസ്സാരം ആണ്..
മക്കളുള്ള, അതും teenage പ്രായം ഉള്ള മക്കളുള്ള പേരെന്റ്സ് നു വേണ്ടിയാണു എന്റെ പോരാട്ടം.. എസ്പെഷ്യലി single mothers… Teenage പ്രായത്തിലുള്ള ഇപ്പോഴത്തെ കുട്ടികൾ പഠിക്കുന്ന syllabus ൽ എന്തൊക്കെ മാറ്റം കൊണ്ട് വരണമെന്ന്.. ഇൻസ്റ്റാഗ്രാം,omegle,പബ്ജി,തുടങ്ങിയ ആപ്പുകൾ എത്രത്തോളം അപകടം ആണെന്നും, എങ്ങനൊക്കെ മൊബൈലിന്റെ ക്ലച്ച് ൽ നിന്ന് കുട്ടികളെ എങ്ങനെ രക്ഷപെടുത്താം എന്നും മാതാപിതാക്കൾക്കുള്ള waking call ആണ് ഞാൻ ഈ അനുഭവിച്ചതൊക്കെ..
എന്ന് ലോകത്തിലെ ഏറ്റവും ക്രൂരയായ അമ്മ”
















