മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം വൈഗ നദിയിലേക്ക് ഒഴുകുന്ന കനാലില്‍ നിന്നും ഒരു ജഡം പോലീസ് കണ്ടെടുക്കുന്നു. എന്നാല്‍, അതൊരു കൊലപാതകമായിരുന്നു. നദിയില്‍ എറിയുന്നതിനു മുമ്പ് അയാളെ ആരോ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചിട്ടുണ്ട്. ശ്വാസം മുട്ടിയുള്ള മരണമാണെന്ന് കണ്ടെത്തിയത്, കൊലപാതകം നടത്തിയവരെ ചോദ്യം ചെയ്തപ്പോഴാണ്. രഹസ്യ ലൈംഗിക ബന്ധവും അതുവഴിയുള്ള കൊലപാതകവുമായിരുന്നു കാരണമെന്ന് പോലീസിന്റെ അന്വേഷണത്തില്‍ തെളിയുകയും ചെയ്തു. 37 കാരനായ പ്രകാശ് എന്ന ചെറുപ്പക്കാരനായിരുന്നു കൊല്ലപ്പെട്ടത്. സ്വകാര്യ പണമിടപാടു കമ്പനിയിലെ മാനേജര്‍. കാമുകിയും ഭര്‍ത്താവും സുഹൃത്തും ചേര്‍ന്നാണ് പ്രകാശിനെ കൊലപ്പെടുത്തിയത്.
തേനിയിലെ ഒരു പ്രൈവറ്റ് ഫൈനാന്‍സ് കമ്പനിയിലെ മാനേജറായിരുന്നു പ്രകാശ്. ലോണ്‍ അപേക്ഷകള്‍ പരിശോധിക്കുക, ഇ.എം.ഐ കാര്യങ്ങള്‍ നിയന്ത്രിക്കുക, പണമിടപാടുകള്‍ നടത്തുക, കസ്റ്റമറുമായി ബന്ധപ്പെടുക, ലോണ്‍ മുടക്കുന്നവരുമായി കേസിടപാടുകള്‍ നടത്തുക തുടങ്ങിയ ജോലികളായിരുന്നു പ്രകാശിന് ചെയ്യാനുണ്ടായിരുന്നത്. പ്രകാശിന്റെ ഭാര്യ കനിമൊഴി. രാവിലെ ഓഫീസിലേക്കു പോയാല്‍ വൈകിട്ട് ആറുമണിയോടെ പ്രകാശ് തിരിച്ചെത്തും. ചില ദിവസങ്ങളില്‍ ജോലിത്തിരക്ക് കാരണം വൈകിയാലും വീട്ടില്‍ എത്താതിരിക്കില്ല. 2022 സെപ്റ്റംബര്‍ 21-ാം തീയതി ആയിരുന്നു കനിമൊഴിയുടെയും പ്രകാശിന്റെയുടെ ജീവിതത്തിലെ അവസാന കൂടിക്കാഴ്ച നടന്ന ദിവസം.
പതിവുകളെല്ലാം തെറ്റിച്ച ദിവസം. അന്ന് വൈകിട്ട് ആറുമണി കഴിഞ്ഞിട്ടും പ്രകാശ് വീട്ടില്‍ എത്തിയില്ല. സമയം വൈകി, രാത്രി പതിനൊന്നായിട്ടും അയാളെ കാണാതായപ്പോള്‍ കനിമൊഴി ഭര്‍ത്താവിന്റെ ഫോണിലേക്ക് വിളിച്ചു. മറുതലയ്ക്കല്‍ ഫോല്‍ സ്വിച്ച് ഓഫ് എന്ന സന്ദേശം മാത്രം. ജോലിത്തിരക്കാവാം എന്നുകരുതി അവള്‍ ഉറങ്ങി. എന്നാല്‍ പിറ്റേന്ന് നേരം വെളുത്തിട്ടും പ്രകാശ് മടങ്ങിയെത്തിയില്ല. പിന്നെ ആകെ ഭയമായി. ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് കമ്പം പോലീസ് സ്റ്റേഷനില്‍ കനി പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു. ഓഫീസിലെയും സുഹൃത്തുക്കളുടെയും ചോദ്യം ചെയ്തു.
പ്രകാശിന് ശത്രുക്കളാരും ഉണ്ടായിരുന്നില്ല. ഒടുവില്‍ പോലീസ് അയാളുടെ ഫോണ്‍ പരിശോധിച്ചു. കോള്‍ ഹിസ്റ്ററി സൂക്ഷ്മമായി പരിശോധിച്ചു. അതായിരുന്നു ഈ കേസിലെ നിര്‍ണ്ണായക വഴിത്തിരിവ്. അയാളുടെ ഫോണിലേക്ക് സ്ഥിരമായി വരുന്ന, മണിക്കൂറുകളോളം സംസാരിക്കുന്ന ഒരു നമ്പര്‍ പോലീസ് കണ്ടെത്തി. അത് നിത്യ എന്ന സ്ത്രീയുടേതായിരുന്നു. പ്രകാശ് താമസിച്ചിരുന്ന അതേ പ്രദേശത്ത്, മറ്റൊരു തെരുവില്‍ താമസിക്കുന്ന സ്ത്രീ. അങ്ങനെ പോലീസ് നിത്യയെ തേടിയെത്തി. ആദ്യം നിത്യ പറഞ്ഞത് പ്രകാശ് തന്റെ ഭര്‍ത്താവിന്റെ സുഹൃത്താണെന്നും, ഒരു ഫൈനാന്‍സ് കമ്പനി ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് പരിചയമെന്നുമാണ്.
വിനോദാണ് നിത്യയുടെ ഭര്‍ത്താവ്. ടാക്‌സി ഡ്രൈവറാണ്. എന്നാല്‍ കനിമൊഴിക്ക് നിത്യയെയോ വിനോദിനെയോ അറിയില്ലായിരുന്നു. ഭര്‍ത്താവിന്റെ ‘ഏറ്റവും അടുത്ത സുഹൃത്തുക്കളെ’ ഭാര്യ അറിയാതിരിക്കുക എന്നത് പോലീസില്‍ സംശയമുണ്ടാക്കി. വിശദമായ ചോദ്യം ചെയ്യലിലും ഫോണ്‍ രേഖകളുടെ പരിശോധനയിലും ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്തുവന്നു. ആ ഫൈനാന്‍സ് കമ്പനി വഴി നിത്യ പണം എടുത്തിരുന്നു. പ്രകാശാണ് നിത്യക്ക് പണം കൊടുക്കാനുള്ള എല്ലാ രേഖകളും ശരിയാക്കിയതും. പണമിടപാടാണ് പിന്നീട് വഴിവിട്ട ഒരു ബന്ധത്തിലേക്ക് വളര്‍ന്നു. നിത്യ വഴി പ്രകാശ് വിനോദിനെയും പരിചയപ്പെട്ടു. പതിയെ പ്രകാശ് അവരുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി മാറി.
ദിവസവും മദ്യക്കുപ്പിയുമായി പ്രകാശ് അവിടെയെത്തും. വിനോദും പ്രകാശും ഒന്നിച്ച് മദ്യപിക്കും. വിനോദ് മദ്യപിച്ച് ബോധംകെട്ട് ഉറങ്ങുമ്പോള്‍, പ്രകാശ് നിത്യയുമായി അടുത്തിടപഴകി. സ്വന്തം കിടപ്പുമുറിയില്‍, ഭര്‍ത്താവ് മദ്യലഹരിയില്‍ മയങ്ങിക്കിടക്കുമ്പോള്‍ നിത്യയും പ്രകാശും അതിരുകള്‍ ലംഘിച്ചു. ഈ രഹസ്യബന്ധം അവരുടെ ഫോണിലെ ചിത്രങ്ങളിലും വീഡിയോകളിലും തെളിവായി അവശേഷിപ്പിച്ചിരുന്നു. എപ്പോഴും മദ്യപിച്ചു ബോധം പോകുന്ന വിനോദിന് പ്രകാശിനെയും നിത്യയെയും സംശയം തോന്നിയതോടെ ഇരുവരും പിടിക്കപ്പെട്ടു. വിനോദിന് കാര്യങ്ങള്‍ പൂര്‍ണ്ണ ബോധ്യം വന്നതോടെ അപമാനം സഹിക്കാന്‍ കഴിയാതെ വന്ന. വിനോദ് നിത്യയോട് കയര്‍ത്തു. ഒടുവില്‍ നിത്യ ഭര്‍ത്താവിനു മുമ്പില്‍ കുറ്റസമ്മതം നടത്തി.
ബന്ധം അവസാനിപ്പിക്കാന്‍ പ്രകാശിനോട് നിത്യ ആവശ്യപ്പെട്ടു. പക്ഷേ, പ്രകാശ് അതിന് തയ്യാറായില്ല. താന്‍ നല്‍കിയ പണം തിരികെ വേണമെന്നും അല്ലെങ്കില്‍ ബന്ധം തുടരണമെന്നും അയാള്‍ വാശിപിടിച്ചു. ഇത് വിനോദിനെയും നിത്യയെയും ഒരുപോലെ പ്രകോപിപ്പിച്ചു. അങ്ങനെ സെപ്റ്റംബര്‍ 21ന് രാത്രിയില്‍ അവര്‍ പ്രകാശിനായി ഒരു കെണിയൊരുക്കി. നിത്യ പ്രകാശിനെ വിളിച്ചുവരുത്തി. പതിവുപോലെ മദ്യപാനം തുടങ്ങി. വിനോദ് മദ്യപിച്ച് കിടന്നുറങ്ങുകയാണെന്ന് പ്രകാശ് കരുതി. പ്രകാശ് നിത്യയുമായി ലൈംഗിക ബന്ധവും കഴിഞ്ഞ് ലഹരിയില്‍ ആഴ്ന്നപ്പോള്‍ വിനോദ് ഉണര്‍ന്നു. പ്രകാശിന്റെ കഴുത്തില്‍ പ്രകാശ് കയര്‍ മുറുകി. നിത്യ പ്രകാശിന്റെ കാലുകള്‍ ബലമായി പിടിച്ചുവച്ചു. വിനോദ് കയര്‍ ഉപയോഗിച്ച് പ്രകാശിന്റെ ശ്വാസം നിലയ്ക്കുന്നത് വരെ മുറുക്കി. പ്രകാശിന്റെ കണ്ണുകള്‍ തള്ളിവന്നു. ഞരമ്പുകള്‍ മുറുകി. ഒരു ഞരക്കത്തോടെ പിടഞ്ഞു മരിച്ചു.
കൊന്നു, ഇനി മൃതദേഹം നശിപ്പിക്കണം. വിനോദ് തന്റെ സുഹൃത്തായ രമേഷിന്റെ സഹായത്തോടെ ഒരു ഓട്ടോറിക്ഷയില്‍ പ്രകാശിന്റെ മൃതദേഹം അവര്‍ അവിടെ നിന്നുംമാറ്റി. മുല്ലപ്പെരിയാറില്‍ നിന്നും വൈഗയിലേക്ക് വെള്ളം പോകുന്ന കനാലില്‍ അവര്‍ മൃതദേഹം ഉപേക്ഷിച്ചു. ആര്‍ക്കും കണ്ടുപിടിക്കാനാവില്ലെന്ന് അവര്‍ കരുതി. പക്ഷേ, പോലീസ് നിത്യയുടെയും വിനോദിന്റെയും മൊഴികളിലെ വൈരുദ്ധ്യവും, പ്രകാശിന്റെ അവസാന മൊബൈല്‍ ടവര്‍ ലൊക്കേഷനും മനസ്സിലാക്കി അവരെ കുടുക്കി. ഒടുവില്‍ കനാലില്‍ നിന്ന് പ്രകാശിന്റെ മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിയുകയും ചെയ്തു. അങ്ങനെ കാമവും ചതിയും പണവും കൂടിക്കലര്‍ന്ന ഒരു ബന്ധം ഒടുവില്‍ രണ്ട് കുടുംബങ്ങളെ തകര്‍ത്തു തരിപ്പണമാക്കി. കനി ഇപ്പോഴും വിധവയായി കഴിയുകയാണ്. നിത്യയും വിനോദും കൂട്ടുകാരന്‍ രമേശും ജയിലിലും.
CONTENT HIGH LIGHTS; They had sex in the bedroom while their husband was drunk: To avoid being caught, the couple planned murder; they strangled him to death by tightening a rope and threw him into a canal
















