ഡിണ്ടിഗൽ∙ കൊടൈക്കനാലിലെ ഗുണ കേവിലെ നിരോധിത മേഖലയിൽ ഇറങ്ങിയ മൂന്നു യുവാക്കള്‍ അറസ്റ്റിൽ. റാണിപേട്ട് സ്വദേശികളായ എസ്.വിജയ് (24), പി.ഭരത് (24), പി.രഞ്ജിത് കുമാര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. നിരോധിത മേഖലയിൽ യുവാക്കൾ ഇറങ്ങിയതായി വിവരം ലഭിച്ചയുടന്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി മൂന്നു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരളത്തിനു പുറമേ തമിഴ്നാട്ടിലും ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമ തരംഗമായതോടെ കൊടൈക്കനാലിലേക്കും ഗുണ കേവിലേക്കും സഞ്ചാരികളുടെ കുത്തൊഴുക്കാണ്. കൊടൈക്കനാലിലേക്കു പോകുന്ന സംഘത്തിലൊരാൾ ഗുണ കേവിൽ അകപ്പെടുന്നതാണ് സിനിമയുടെ പ്രമേയം.
ഓഫ് സീസണ്‍ ആയിട്ടുകൂടി ചിത്രം ഉണ്ടാക്കിയ സ്വാധീനത്താല്‍ നൂറുകണക്കിന് സഞ്ചാരികളാണ് ഗുണ കേവ് സന്ദര്‍ശിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ 40,000 വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തിയതെന്നാണ് കണക്ക്. സഞ്ചാരികളുടെ എണ്ണത്തില്‍ വൻ വർധനവാണ് രേഖപ്പെടുത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍.സെന്തില്‍ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു.
Read more ….
- ഹരിയാനയിൽ നായബ് സിങ് സെയ്‌നി അടുത്ത മുഖ്യമന്ത്രിയാകും; ജെ.ജെ.പിയിൽ നിന്ന് അഞ്ച് എം.എൽ.എമാർ കൂടി ബി.ജെ.പിയിൽ ചേർന്നു
- ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ ഇന്ത്യയിൽ : ആസ്തി ഏഴരക്കോടി, താമസം 1.2 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റിലും
- ഗാന്ധിജിയുടെ ആശയങ്ങളാണ് നയിച്ചതെന്ന് പ്രധാനമന്ത്രി:വരും തലമുറക്ക് പ്രചോദനം:ഗാന്ധി സ്മാരക പദ്ധതി ഉദ്ഘാടനം ചെയ്തു
- കേരളത്തിൽ മാത്രമായി CAA നടപ്പാക്കില്ലെന്ന്എന്ത് അധികാരത്തിലാണ് പിണറായി വിജയൻ പറയുന്നത്| k sudhakaran
- സിഎഎയിൽ സംസ്ഥാന സർക്കാരിന് ആത്മാർത്ഥയില്ല വി ഡി സതീശൻ | VD satheesan
ഫെബ്രുവരിയില്‍ മാത്രം ഒരു ലക്ഷം പേരാണ് ഗുണ കേവിലേക്ക് എത്തിയത്. സിനിമയുടെ വിജയം പരോക്ഷമായി ജില്ലാ ഭരണകൂത്തിന്‍റേയും വനംവകുപ്പിന്റെയും പ്രദേശവാസികളുടേയും വരുമാനം വര്‍ധിപ്പിക്കുകയാണെന്നും സെന്തില്‍ പറഞ്ഞു.
















