തിരുവനന്തപുരം:സംസ്ഥാന വിവരാവകാശ കമ്മിഷണർമാരെ ശുപാർശ ചെയ്തുകൊണ്ട് സർക്കാർ സമർപ്പിച്ച പട്ടിക മടക്കി അയച്ച് ഗവർണർ.കമീഷണർമാരായി മൂന്ന് പേരെ ശുപാർശ ചെയ്ത പട്ടികയാണ് മടക്കിയത്. നിയമനത്തിനെതിരെ പരാതികൾ ഉയർന്നതിനാലാണ് ഇത്തരത്തിൽ നടപടി.
സർക്കാർ വിശദീകരണം ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും. സ്വകാര്യ കോളജിൽനിന്നു വിരമിച്ച രണ്ട് അധ്യാപക സംഘടനാ നേതാക്കളെയും ഒരു മാധ്യമ പ്രവർത്തകനെയും കമ്മിഷണർമാരായി നിയമിക്കണമെന്നാണു സർക്കാർ ശുപാർശ ചെയ്തത്.
സുപ്രീംകോടതി വ്യവസ്ഥകൾ ലംഘിച്ചും ഉയർന്ന യോഗ്യതയുള്ള അപേക്ഷകരെ ഒഴിവാക്കിയും നിയമനം നടത്താനുള്ള സർക്കാർ ശുപാർശ പുനഃപരിശോധനയ്ക്കു വിധേയമാക്കണമെന്നു ഗവർണർക്കു പരാതി ലഭിച്ചിരുന്നു. അർധ ജുഡീഷ്യൽ അധികാരമുള്ള വിവരാവകാശ കമ്മിഷനിൽ കാര്യക്ഷമമായും നീതിപൂർവമായും പ്രവർത്തിക്കാൻ യോഗ്യതയുള്ളവരെ നിയമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.
Read more ….
- മൊബൈൽ ഫോണിനെച്ചൊല്ലി തർക്കം:മർദ്ദനമേറ്റ പൂജാരി മരിച്ചു
- നെല്ല് സംഭരണം:സപ്ലൈകോയ്‌ക്ക് 203.9 കോടി രൂപ അനുവദിച്ചു; ധനകാര്യ മന്ത്രി
- മുംബൈയില്‍നിന്ന് മൗറീഷ്യസിലേക്കുള്ള വിമാനം അഞ്ച് മണിക്കൂർ വൈകി; വിമാനത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് ശ്വാസംമുട്ടൽ
- എന്ത് കൊണ്ട് ഇവർക്ക് മാത്രം U A P A ? കലാപത്തിന് കാരണമായ ബി ജെ പി പ്രവർത്തകർ എവിടെ?
- ഇസ്രായേല്‍ വന്‍ തകര്‍ച്ചയില്‍; ജോലി തേടി പോയവര്‍ വെട്ടിലാകുമോ?
നിയമം, സയൻസ് ആൻഡ് ടെക്നോളജി, മാനേജ്മെന്റ്, ജേർണലിസം, സാമൂഹിക സേവനം, ഭരണരംഗം എന്നീ മേഖലകളിൽ മികച്ച പ്രാവീണ്യം നേടിയവരായിരിക്കണം ഈ പദവിയിലേക്കു പരിഗണിക്കപ്പെടേണ്ടതെന്നാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്. മൂന്നു വർഷമാണു വിവരാവകാശ കമ്മിഷണർമാരുടെ കാലാവധി.
















