Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

സര്‍ക്കാരേ ഓര്‍മ്മയുണ്ടോ ‘ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍’ ?: അന്ന് ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് ഫ്രീസറില്‍ ഇരിക്കുന്നുണ്ട് (സ്‌പെഷ്യല്‍ സ്‌റ്റോറി) /Government, do you remember ‘Orange the World Campaign’?: The Hema Commission report was sitting in the freezer then

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള പരിപാടിയായിരുന്നു അത്, 2022ലെ ക്രൈംറേറ്റും പരിശോധിക്കണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 29, 2024, 02:21 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വായില്‍ക്കൊള്ളാത്തതും, വാതോരാതെ പറയുന്നതുമായ ഗീര്‍വാണങ്ങള്‍ പോലെയാണ് ഓരോ സ്ത്രീ സുരക്ഷാ പദ്ധതികളും പ്രഖ്യാപനങ്ങളും. എല്ലാം ചെയ്യുന്നത് സ്ത്രീകള്‍ക്കു വേണ്ടിയാണെന്ന് ഓര്‍ക്കുമ്പോഴാണ് അല്‍പ്പം ആശ്വാസം കിട്ടുന്നത്. 2022 നവംബറിലാണ് സര്‍ക്കാര്‍ ‘ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍’ സംഘടിപ്പിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാന പ്രകാരമാണ് വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ  ക്യാമ്പയിന്‍ നടത്തിയത്. 15 ദിവസം നീണ്ടു നിന്ന ഈ പരിപാടി സ്ത്രീകളുടെ സുരക്ഷയെ കൂടുതല്‍ ശാക്തീകരിക്കുന്നതിനു വേണ്ടിയായിരുന്നു.

ഈ പതിനഞ്ചു ദിവസത്തിനു ശേഷം കേരളത്തിലെ സ്ത്രീകള്‍ അനുഭവിച്ചിട്ടുള്ള പ്രശ്‌നങ്ങളുടെ ആകെത്തുകയാണ് ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നത്. അവിടെയും നില്‍ക്കാതെ നടിമാരുടെ കൂട്ട വെളിപ്പെടുത്തലുകളില്‍ ഞെട്ടിയിരിക്കുകയാണ് കേരളം. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കാന്‍ ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിനെ കുറിച്ച് പറയുന്നത്. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌പോര്‍ട്ടലില്‍ ‘ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുളള അതിക്രമങ്ങള്‍ തടയാന്‍ ഒന്നിക്കാം: ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍’ എന്ന തലക്കെട്ടില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ

‘ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം വനിത-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ നടത്തുന്ന ക്യാമ്പയിനാണ് ഓറഞ്ച് ദി വേള്‍ഡ്. ഓറഞ്ച് നിറം അക്രമരഹിതമായ ശോഭനമായ ഭാവിയെ സൂചിപ്പിക്കുന്നു. Unite! activism to end the violence against women and girls എന്നതാണ് ഈ വര്‍ഷത്തെ ഓറഞ്ച് ദി വേള്‍ഡ്‌ന്റെ തീം. ജീവിത പങ്കാളിയില്‍ നിന്നുളള പീഡനം, ശാരീരിക-മാനസിക – ലൈംഗീക അതിക്രമങ്ങള്‍, മനുഷ്യക്കടത്ത്, പെണ്‍ഭ്രൂണഹത്യ തുടങ്ങി സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന എല്ലാ അതിക്രമങ്ങളും ദൂരവ്യാപകവും തുടര്‍ച്ചയായിട്ടുളളതും കടുത്ത മനുഷ്യാവകാശലംഘനവുമാണ്.

സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ഇല്ലാതാക്കുന്ന ഇത്തരം അതിക്രമങ്ങള്‍ സ്വകാര്യ ജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും ബാധിക്കുന്നതുമൂലം അവരുടെ സമൂഹത്തിലെ സ്ഥാനവും, തുല്യപങ്കാളിത്തം നേടിയെടുക്കുന്നതില്‍ വികസനത്തിനും തടസമാകുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. പരിഷ്‌കൃതരും വിദ്യാസമ്പന്നരുമായ കേരള സമൂഹത്തില്‍ സ്ത്രീകള്‍ വിവിധതരം അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. സമൂഹത്തില്‍ നിന്ന് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കെതിരെയുമുള്ള അക്രമങ്ങളും അനാചാരങ്ങളും പൂര്‍ണ്ണമായും തുടച്ചു മാറ്റേണ്ടതും സ്ത്രീകള്‍ക്ക് തുല്യതയും ബഹുമാനവും കല്പിക്കേണ്ടത് ഓരോരുത്തരുടെയും കടമയും ധര്‍മ്മവുമാണ്.

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ പ്രധാന കാരണം സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗപദവി അസമത്വവും ദുരാചാരങ്ങളായ ശൈശവവിവാഹം, സ്ത്രീധനം എന്നിവയാണ്. പരിഷ്‌കൃത സമൂഹത്തിന് തന്നെ അപമാനകരമായ സ്ത്രീധനം, സ്ത്രീകള്‍ക്കുനേരെ സമീപകാലങ്ങളില്‍ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളെതുടര്‍ന്നുണ്ടാകുന്ന മരണങ്ങള്‍ എന്നിവ സമൂഹത്തില്‍ നിന്ന് പൂര്‍ണമായും തുടച്ചുമാറ്റപ്പെടേണ്ട ആവശ്യകത ചൂണ്ടിക്കാട്ടുന്നു. സ്ത്രീധനമെന്ന ദുരാചാരത്തെക്കുറിച്ചും ലിംഗവിവേചനത്തെക്കുറിച്ചും വ്യാപക ബോധവത്ക്കരണ പരിപാടികള്‍ ജനങ്ങള്‍ക്കിടയില്‍ കാലങ്ങളായി സംഘടിപ്പിച്ചു പോരുന്നുണ്ട്.

അതിക്രമത്തിന് ഇരയാകുന്ന ആരും തന്നെ ഉണ്ടാകാന്‍ പാടില്ല എന്നുളള സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് ജനപ്രതിനിധികള്‍, വിവിധ യൂണിയന്‍ നേതാക്കള്‍, കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് മേധാവികള്‍, പൊതുജനങ്ങള്‍, ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകള്‍, സ്ത്രീ സംഘടനകള്‍, തുടങ്ങിയവരെ ഉള്‍പ്പെടുത്തിക്കൊണ്ടുളള ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. പൊതുയിടങ്ങളിലുള്‍പ്പടെ ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചു സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യതയും ബഹുമാനവുമുള്ള ഒരിടമാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് സംസ്ഥാനത്ത് ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്.’

ReadAlso:

വീട്ടിലിരിക്കാനാണോ രാഷ്ട്രീയ പാര്‍ട്ടി ?: നിലമ്പൂരില്‍ BJP സ്ഥാനാര്‍ത്ഥി ഉണ്ടാകും; ആര്യാടന്‍ ഷൗക്കത്ത് വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയല്ലെന്ന് പി.സി. ജോര്‍ജ്ജ്

ദയാവധത്തിന് കീഴടങ്ങി അന്‍വര്‍ ?: നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി വിലപേശല്‍ വിജയം കണ്ടില്ല; കോണ്‍ഗ്രസ് പാലക്കാടും ചേലക്കരയും വയനാടും മറന്നു; കെ.സി. വേണുഗോപാലുമായി മാത്രം ഇനി ചര്‍ച്ച ?

കപ്പല്‍ മുങ്ങിയിട്ടും സത്യം പറയാത്തതെന്ത് ?: കണ്ടെയ്‌നറുകളില്‍ കൊണ്ടുപോയത് എന്താണ് ?; വരാനിരിക്കുന്നത് ദുരന്തമാണോ എന്നാണ് അറിയേണ്ടത് ?; മത്സ്യത്തൊഴിലളികളെയും ജനങ്ങളെയും മറയുക്കുന്നതെന്താണ് ?

കപ്പല്‍ മുങ്ങിയത് വിഴിഞ്ഞം തുറമുഖത്തിന്റെ തെറ്റോ ?: രാജ്യാന്തര കപ്പല്‍ ചാലും സുരക്ഷിതമല്ല ?; കണ്ടെയ്‌നറുകള്‍ ഒഴുകുന്നതെങ്ങോട്ടൊക്കെ ?; MSC എല്‍സ 3 കപ്പലിനെ കുറിച്ചറിയാമോ ?; കപ്പല്‍ മുങ്ങാനുണ്ടായ കാരണം കണ്ടെത്തുമ്പോള്‍ ?

മകന്റെ പ്രണയപോസ്റ്റും അച്ഛന്റെ പുറത്താക്കലും; കുടുംബ വാഴ്ചയിലും രാഷ്ട്രീയം വിടാതെ ലാലു എന്ന ചാണക്യൻ!!

2018ലെ ഹേമാകമ്മിഷന്‍ റിപ്പോര്‍ട്ട്

2022ല്‍ ഇങ്ങനെയൊരു സംവിധാനം നടപ്പാക്കാന്‍ തീരുമാനിക്കുമ്പോഴും ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്നു എന്നു കൂടി മനസ്സിലാക്കുമ്പോഴാണ് ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ എത്ര പ്രഹനമായിരുന്നു എന്ന് തിരിച്ചറിയേണ്ടത്. അന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട് ഫ്രീസറില്‍ വെച്ചിട്ടാണ് സ്ത്രീകള്‍ക്കു വേണ്ടി രാത്രി നടത്തവും, കൊച്ചിയില്‍ വെച്ച് നടത്തിയ ചുംബന സമരവുമെല്ലാം നടത്തിയതെന്ന് ഓര്‍മ്മിക്കണം. ചുംബനത്തിന് അന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിന്റെ ധൈര്യത്തില്‍ നടിമാര്‍ നടത്തിയ വെളിപ്പെടുത്തലില്‍ ടോയ്‌ലറ്റിനു മുമ്പിലും, ഷൂട്ടിംഗ് സെറ്റിലും, ഹോട്ടല്‍ റൂമിലുമൊക്കെ വെച്ച് ചുംബനവും, കെട്ടിപ്പിടുത്തവുമെല്ലാം നടത്തിയെന്നാണ്.

2022ലെ സ്ത്രീകള്‍ക്കെതിരേയുള്ള ക്രൈമുകള്‍

ഈ ഘട്ടത്തില്‍ പരിശോധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. 2022ല്‍ പോലീസിന്റെ കണക്കുകളിലെ സ്ത്രീ പീഡന റേറ്റിംഗ്. 2022ല്‍ സ്ത്രീകള്‍ക്കെതിരേ 18,943 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ബലാത്സംഗ കേസുകള്‍ പരിശോധിച്ചാല്‍ 2022ല്‍ 2,503 എണ്ണമാണ്. സ്ത്രീധനപീഡനത്തെ തുടര്‍ന്ന് മാത്രം എട്ടുപേര്‍ കേരളത്തില്‍ മരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഗാര്‍ഹികപീഡന പരാതികളില്‍ വലിയ വര്‍ദ്ധനവുണ്ടായി. 2022ല്‍ 5019 ഗാര്‍ഹിക പീഡന പരാതികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്ത്രീകളെ ദുരുപയോഗം ചെയ്തതുമായി 5354 കേസുകളും രജിസ്റ്റര്‍ ചെയ്തു. സ്ത്രീകളെ ശല്യം ചെയ്തതിന് 584 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളെല്ലാം ചേര്‍ത്ത് 5,265 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പീഡനത്തിന് ഇരയാകുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. പോക്‌സോ കേസുകളില്‍ അടക്കം വന്‍ വര്‍ദ്ധനവാണുണ്ടായത്. തൊഴിലിടങ്ങള്‍ സ്ത്രീ വിരുദ്ധമായി മാറിയെന്നും കണ്ടെത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ പദ്ധതി ‘കാതോര്‍ത്ത്’ പരാജയമോ ?

പ്രശ്നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ബന്ധപ്പെട്ട കാര്യാലയങ്ങളില്‍ പോകാതെ 48 മണിക്കൂറിനുള്ളില്‍ സേവനങ്ങള്‍ അപേക്ഷകയ്ക്ക് ലഭിക്കുന്നു എന്നതാണ് ‘കാതോര്‍ത്ത്’ പദ്ധതി. ഓണ്‍ലൈനില്‍ വളരെ എളുപ്പത്തില്‍ അപേക്ഷിക്കാം. അതുകൊണ്ടു തന്നെ അവരുടെ യാത്രാക്ലേശവും സമയനഷ്ടവുമുണ്ടാകില്ല. വീടിനുള്ളില്‍ പുറത്തിറങ്ങാനാകാതെ പെട്ടുകിടക്കുന്ന സാഹചര്യത്തിലും അവസ്ഥകളിലും കാതോര്‍ത്ത് പദ്ധതി അനുഗ്രഹമാണ്. virtual platform ഉപയോഗിക്കാന്‍ സന്നദ്ധയായ ഏതൊരു സ്ത്രീക്കും കാതോര്‍ത്ത് പദ്ധതിയുടെ സേവനം ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യാം. അതും വളരെ എളുപ്പത്തില്‍ ലളിതമായി അപേക്ഷിക്കാം. പക്ഷെ, ഈ പദ്ധതിയെ കുറിച്ച് അറിവില്ലാത്തവര്‍ എന്തു ചെയ്യും. ഇങ്ങെയൊരു സംവിധാനം ഉണ്ടായിട്ടും, എന്തു കൊണ്ടാണ് സിനിമാ-സീരിയല്‍ മേഖലയിലെ സ്ത്രീകള്‍ പീഡന വിവരം ‘കാതോര്‍ത്ത്’ പദ്ധതിയില്‍ വിളിച്ചറിയിക്കാത്തത്. ഈ പദ്ധതിയെ കുറിച്ച് അറിയാവുന്നവര്‍ പോലും ഇതിന്റെ സേവനം ആവശ്യപ്പെടുന്നില്ലെന്നാണ് മനസ്സിലാക്കേണ്ടത്. എന്നാല്‍, പദ്ധതി വഴി ആശ്വാസം കിട്ടുന്നവരുണ്ടെങ്കില്‍ അത് വലിയ കാര്യം തന്നെയാണ്.

നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിനു ഇത്തരം പദ്ധതികളും പരിപാടികളും ഉണ്ടെങ്കില്‍, അത് ഫലപ്രദമാണെങ്കില്‍ സിനിമാ മേഖലയിലുള്ളവര്‍ പരാതിയുമായി എത്തിയേനെ. ഹേമാ കമ്മഷന്‍ എന്നൊരു കമ്മിഷനെ സര്‍ക്കാരിന് നിയോഗിക്കേണ്ടി വരില്ലായിരുന്നു. അപ്പോള്‍ കാതോര്‍ത്ത് എന്ന പദ്ധതി ഫലപ്രദമാണോ എന്ന് പുനരാലോചന നടത്തേണ്ട ഘട്ടമായിരിക്കുന്നു എന്നര്‍ത്ഥം. അല്ലെങ്കില്‍ ആ പദ്ധതിയെ കുറിച്ച് വലിയ പ്രചാരം ന്‍കേണ്ടതുണ്ട്. സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ സ്ത്രീ സുരക്ഷ അതിപ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. അതിനാല്‍തന്നെ സ്രീധനത്തിന്റെ പേരിലും മറ്റ് അനവധി കാരണങ്ങള്‍ കൊണ്ടും നടക്കുന്ന ശാരീരിക മാനസിക പീഡനങ്ങള്‍ പലപ്പോഴും സമൂഹം അവസാന നിമിഷമാണ് അറിയുന്നതും മനസിലാക്കുന്നതും. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്ന നിലയില്‍ കൗണ്‍സിലിങ്, നിയമസഹായം, പോലീസ് സഹായം എന്നിവ ആവശ്യമുള്ള സ്ത്രീകള്‍ക്ക് ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് കേരള വനിതാ ശിശു വികസന വകുപ്പിന്റെ കാതോര്‍ത്ത് പദ്ധതി.

ഈ പദ്ധതിയുടെ സേവനത്തിനായി അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നവിധം ഇങ്ങനെയാണ്. സേവനം ആവശ്യമായ ഗുണഭോക്താവ് കാതോര്‍ത്ത് പദ്ധതിക്കായി രൂപീകരിച്ച kathorthu.wcd.kerala.gov.in എന്ന വെബ്സൈറ്റിലെത്തണം. ഇതില്‍അടുത്ത പടിയായി പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ നല്‍കി ആവശ്യമായ സേവനം തിരഞ്ഞെടുക്കണം. കൗണ്‍സിലിങ്, നിയമസഹായം, പോലീസ് സഹായം എന്നിവയില്‍ ഒന്നില്‍ കൂടുതല്‍ സേവനങ്ങള്‍ ഒരേസമയം ആവശ്യമായപക്ഷം അതും രേഖപ്പെടുത്താം. ആവശ്യപ്പെട്ട സേവനം 48 മണിക്കൂറിനുള്ളില്‍ ലഭിക്കാന്‍ അടുത്ത രണ്ടു ദിവസങ്ങളിലെ അനുവദനീയമായ സമയമോ, അഥവ എന്തെങ്കിലും അസൗകര്യമെങ്കില്‍ others എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് സൗകര്യമുള്ള സമയമോ രേഖപ്പെടുത്താം.

വിവരങ്ങള്‍ നല്‍കി പൂര്‍ത്തിയാകുന്ന സമയത്ത് അപേക്ഷ രജിസ്റ്റര്‍ ആവുകയും ഒരു സര്‍വീസ് നമ്പര്‍ ഗുണഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത ഇ മെയില്‍/മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ് ആയി ലഭിക്കുകയും ചെയ്യും. തുടര്‍ന്ന് കാതോര്‍ത്തിന്റെ സഹായം നിങ്ങള്‍ക്ക്് ലഭ്യമാകും. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനു ലീഗല്‍ ആന്റ് സൈക്കോളജിക്കല്‍ കൗണ്‍സിലേഴ്സ്, സൈക്കോളജിസ്റ്റ്, എന്നിവരുടെ ലിസ്റ്റില്‍ നിന്നും പ്രാപ്തരായ താല്പര്യമുള്ളവരുടെ പാനല്‍ തയ്യാറാക്കുകയും ഇവരുടെ വിവരം മഹിളാ ശക്തി കേന്ദ്ര (MSK) മുഖേന ലഭ്യമാക്കുകയും സേവനം നല്‍കുകയും ചെയ്യും. പോലീസ് സഹായം ആവശ്യമുള്ള പക്ഷം വിമണ്‍ സെല്ലിന്റെ സേവനം പോര്‍ട്ടല്‍ വഴി ലഭിക്കും.

ഓരോരുത്തരും കൈമാറുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ശേഖരിച്ച വിവരങ്ങള്‍ വകുപ്പിന്റെ പാനലില്‍ ഉള്ള ലീഗല്‍ ആന്റ് സൈക്കോളജിക്കല്‍ കൗണ്‍സിലേഴ്സ്, സൈക്കോളജിസ്റ്റ്, പോലീസ് എന്നിവയുമായി മാത്രമേ പങ്കിടൂ. മൂന്നാം കക്ഷി ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ പരസ്യം ചെയ്യാനോ പ്രോത്സാഹിപ്പിക്കാനോ വിപണനം ചെയ്യാനോ ഒരിക്കലും വിവരം കൈമാറുന്ന ആളിന്റെ സ്വകാര്യ ഡാറ്റ ഉപയോഗിക്കില്ല. അപേക്ഷയുടെ രജിസ്ട്രേഷന് നടക്കുമ്പോള്‍ തന്നെ എസ്എംഎസും ഇമെയില്‍ അറിയിപ്പും ലഭിക്കും. കൂടാതെ 48 മണിക്കൂറിനുള്ളില്‍ വീഡിയോ കോണ്‍ഫറന്‍സ് തരപ്പെടുത്തിയ എസ്.എം.എസ് അപ്ഡേറ്റുകളും പരാതി നല്‍കിയവര്‍ക്ക് ലഭിക്കുന്നതാണ്.

സ്ത്രീസുരക്ഷ പ്രത്യേക നിയമങ്ങള്‍

സ്ത്രീ സുരക്ഷയ്ക്കായി നടപ്പിക്കിയിട്ടുള്ള നിയമങ്ങള്‍ ഇവയാണ്.

  • ജോലിസ്ഥലത്തെ ലൈംഗികപീഠനം തടയുന്ന നിയമം (2013)
  • ശൈശവ വിവാഹ നിരോധന നിയമം (2006)
  • വിവാഹ രജിസ്റ്റേഷന്‍ നിയമം (2008)
  • വീട്ടിലെ അതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം (2005)
  • ദേശീയ വനിതാ കമ്മിഷന്‍ നിയമം (1990)
  • ഭ്രൂണാവസ്ഥയിലെ ലിംഗനിര്‍ണ്ണയം തടയുന്ന നിയമം (1994)
  • സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതു തടയുന്ന നിയമം (1986)
  • വിവിധ സമുദായങ്ങളെ ബാധിക്കുന്ന വിവാഹ-വിവാഹമോചന നിയമങ്ങള്‍ മതേതരവിവാഹങ്ങള്‍ക്കുള്ള പ്രത്യേക മാര്യേജ് നിയമം (1954)
  • പ്രസവാനുകൂല്യ നിയമം (1961)
  • സ്ത്രീധന നിരോധന നിയമം (1961)
  • മുസ്ലിം വിവാഹമോചിതയുടെ അവകാശസംരക്ഷണ നിയമം (1986)

ഇന്ത്യന്‍ ശിക്ഷാനിയമം

  • ബലാത്സംഗം (Rape) ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375-ാം വകുപ്പില്‍ ബലാത്സംഗം നിര്‍വ്വഹിച്ചിരിക്കുന്നു. 376 (1)-ാം വകുപ്പില്‍ ബലാത്സംഗത്തിന്റെ ശിക്ഷ ഏറ്റവും കൂടിയത് ജീവപരന്ത്യം തടവും കുറഞ്ഞത് 7 വര്‍ഷവുമായി നിജപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ 376(2)-ാം ഉപവകുപ്പുപ്രകാരം ഏറ്റവും കുറഞ്ഞ ശിക്ഷ 10 വര്‍ഷമാക്കിയിരിക്കുന്നു.
  • മാനഭംഗം (Outraging Modesty) ഇന്ത്യന്‍ ശിക്ഷാനിയമം 354-ാം വകുപ്പുപ്രകാരം ഒരു സ്ത്രീയോട് മര്യാദ ലംഘനം നടത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടി ഒരു സ്ത്രീയുടെ ശരീരത്ത് സ്പര്‍ശിച്ചാല്‍ 2 വര്‍ഷം തടവുശിക്ഷ ലഭിക്കും.
  • സ്ത്രീധന മരണം (Dowry Death) ഇന്ത്യന്‍ ശിക്ഷാനിയമം 304-B വകുപ്പുപ്രകാരം വിവാഹത്തിനുശേഷം 7 വര്‍ഷങ്ങള്‍ക്കുള്ളില്‍ തീപ്പൊള്ളല്‍കൊണ്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും അസ്വാഭാവിക സാഹചര്യങ്ങളിലോ ഒരു സ്ത്രീയുടെ മരണം സംഭവിക്കുകയും മരണത്തിന് തൊട്ട് മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് ഭര്‍ത്താവോ ബന്ധുക്കളോ അവളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കാണുകയും ചെയ്താല്‍ ആ മരണത്തെ സ്ത്രീധന മരണം എന്നു പറയാം. സ്ത്രീധന മരണത്തിന് കുറ്റക്കാരായവര്‍ക്ക് ജീവപരന്ത്യം തടവ് ശിക്ഷവരെ ലഭിക്കാം. ശിക്ഷ 7 വര്‍ഷത്തില്‍ കുറയാന്‍ പാടില്ല.
  • ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ ചെയ്യുന്ന ക്രൂരത (Cruelty by husband or relatives of husband) ഇന്ത്യന്‍ ശിക്ഷാനിയമം 498(A) വകുപ്പില്‍ സ്ത്രീപീഡനത്തെപ്പറ്റി പ്രതിപാദിക്കുന്നു. ഒരു സ്ത്രീയുടെ ഭര്‍ത്താവോ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ ഏതെങ്കിലും ബന്ധുവോ ഒരു സ്ത്രീയെ ക്രൂരതക്ക് വിധേയയാക്കുകയാമെങ്കില്‍ 3 വര്‍ഷത്തോളം വരുന്ന തടവുശിക്ഷയോ പിഴയോ ലഭിക്കാവുന്നതാണ്.
  • ആളപഹരണവും തട്ടികൊണ്ടുപോകലും (Kidnapping and Abduction) ഇന്ത്യന്‍ ശിക്ഷാനിയമം 366 പ്രകാരം ഒരു സ്ത്രീയെ അപഹരിച്ചുകൊണ്ടുപോകുകയോ തട്ടികൊണ്ടുപോകുകയോ ചെയ്യുകയോ അവളെ ഇഷ്ടത്തിന് വിപരീതമായി വിവാഹത്തിനോ ലൈംഗിക വേഴ്ച്ചയ്ക്കോ പ്രേരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം.
  • സ്ത്രീകളെ ശല്യം ചെയ്യല്‍ (Eve Teasing / Sexual Harrasment) ഒരു സ്ത്രീയുടെ മര്യാദയെ ലംഘിക്കണമെന്ന ഉദ്ദേശത്തോടുകൂടി ഏതെങ്കിലും വാക്കുകള്‍ ഉച്ചരിക്കുകയോ ഏതെയങ്കിലും ചേഷ്ടകള്‍ കാണിക്കുകയോ ചെയ്താല്‍ ഒരു വര്‍ഷം തടവുശിക്ഷ ലഭിക്കാം. ഫോണില്‍ കൂടിയോ എഴുത്തുകളില്‍ കൂടിയോ ശല്യം ചെയ്യുന്നതും ഇന്ത്യന്‍ശിക്ഷാനിയമം 294 (b) പ്രകാരം അശ്ലീല വാക്കുകള്‍ പറയുകയോ അശ്ലീല ഗാനങ്ങള്‍ പാടുകയോ ചെയ്യുന്നതും 3 മാസം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
  • ഗര്‍ഭഛിദ്രവും ഗര്‍ഭസ്ഥ ശിശുവിന്റെ മരണം സംഭവിപ്പിക്കുന്നതും (Causing miscarriage and preventing child from being born alive) ഇന്ത്യന്‍ ശിക്ഷാ നിയമം 313-ാം വകുപ്പു പ്രകാരം സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭഛിദ്രം നടത്തുന്നത് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
  • വിവാഹവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ (Offence relating to marriage) നിയമപരമായി വിവാഹം ചെയ്യാതെ ഒരു സ്ത്രീയോടൊപ്പം താമസിക്കുകയും ഭാര്യയാണെന്ന് വിശ്വസിപ്പിച്ചുകൊണ്ട് അവരുമായി ലൈംഗികവേഴ്ച നടത്തുകയും ചെയ്താല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 493 – ാം വകുപ്പുപ്രകാരം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.
  • കേരളാ പോലീസ് നിയമം (Kerala Police Act 2011) കേരളാ പോലീസ് ആക്ടിലെ 119-ാം വകുപ്പ് പ്രകാരം ഏതെങ്കിലും പൊതു സ്ഥലങ്ങളില്‍ സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന തരത്തിലുള്ള ലൈംഗിക ചേഷ്ടകളോ പ്രവര്‍ത്തികളോ ചെയ്യുകയോ ഏതെങ്കിലും സ്ഥലത്തുവെച്ചും സ്ത്രീകളുടെ ന്യായമായ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന രീതിയില്‍ ഫോട്ടോയോ വീഡിടോടോ എടുക്കുകയോ പ്രചരപ്പിക്കുകയോ ചെയ്താല്‍ 3 വര്‍ഷം തടവോ 10000 രൂപയില്‍ കവിയാത്ത പിഴയോ ഇവ രണ്ടും കൂടുയോ ശിക്ഷയായി ലഭിക്കാവുന്നതാണ്.
  • സ്ത്രീധന നിരോധന നിയമം (Dowary Prohibition Act 1961) ഈ നിയമത്തിന്റെ 3-ാം വകുപ്പുപ്രകാരം സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും 5 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
  • സ്ത്രീകളെ അന്തസ്സിന് ഭംഗം വരുത്തുന്ന രീതിയില്‍ അവതരിപ്പിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം (Indecent representation of women (Prohibition) Act 1986) ഈ നിയമത്തിന്റെ 3-ാം വകുപ്പുപ്രകാരം ഏതെങ്കിലും സ്ത്രീയുടെ ചിത്രം അന്തസ്സിനുചേരാത്ത വിധം പരസ്യങ്ങളിലോ പോസ്റ്ററുകളിലോ പ്രദര്‍ശിപ്പിക്കുന്നതും 4-ാം വകുപ്പുപ്രകാരം അത്തരം ചിത്രങ്ങള്‍ അടങ്ങിയ പുസ്തകങ്ങള്‍, ഫിലിം തുടങ്ങിയവ വിതരണം ചെയ്യുന്നതും പോസ്റ്റുവഴി അയക്കുന്നതും കുറ്റകരമാണ്.
  • ബാലവിവാഹം (Child Marriage (Prohibition) Act 2006) ഇതിരെ 9-ാം വകുപ്പുപ്രകാരം പ്രായപൂര്‍ത്തിയായ ഒരു പുരുഷന്‍ (21 വയസ്സില്‍ മുകളില്‍) 18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹം കഴുക്കുകയും 10-ാം വകുപ്പുപ്രകാരം ശിശുവിവാഹം നടത്തികൊടുക്കുന്നതും 2 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
  • വേശ്യാവൃത്തി നിരോധന നിയമം (Immoral Traffic (Prevention) Act 1956) ഈ നിയമത്തിന്റെ 3-ാം വകുപ്പു പ്രകാരം വേശ്യാലയം നടത്തുന്നത് 3 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
  • ഗാര്‍ഹികാതിക്രമങ്ങളില്‍നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം (Protection of women from Domestic violence Act 2005) കുടുംബവ്യവസ്ഥക്കുള്ളില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള അതിക്രമത്തിന് വിധേയമാക്കുകയോ അതിക്രമങ്ങളെ തുടര്‍ന്ന് സംഭവിക്കുന്ന വിഷയങ്ങള്‍ക്ക് ഇരയാവുകയോ ചെയ്യുന്ന സ്ത്രീകള്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമായ പരിരക്ഷ നല്‍കുന്നതിനായി നിര്‍മ്മിച്ചിട്ടുള്ള നിയമമാണിത്. 4-ാം വകുപ്പുപ്രകാരം ഒരു ഗാര്‍ഹിക പീഡനം നടക്കുന്നുണ്ടോ, നടന്നുവെന്നോ വിശ്വസിക്കാന്‍ മതിയായ കാരണമുണ്ടെങ്കില്‍ ഏതൊരാള്‍ക്കും സംരക്ഷണ ഉദ്യോഗസ്ഥനെ വിവരം തെര്യപ്പെടുത്താവുന്നതാണ്. 31(1) വകുപ്പുപ്രകാരം നിയമപ്രകാരമുള്ള മജിസ്ട്രേറ്റിന്റെ ഒരു സംരക്ഷണ ഉത്തരവും കുറ്റാരോപിതന്‍ ലംഘിച്ചാല്‍ പോലീസിന് കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇത് ജ്യാമ്യമില്ലാത്ത കുറ്റമാണ്.
  • ഗര്‍ഭകാലത്ത് ലിംഗനിര്‍ണ്ണയ പരിശേധന നിരോധിച്ചു കൊണ്ടുള്ള നിയമം (Pre Conception and Prenatal diagnostic Techniques (Prohibition of Sex selection) Act 1994) ഈ നിയമത്തിന്റെ 23-ാം വകുപ്പിന്റെ ഉപവകുപ്പുപ്രകാരം ഗര്‍ഭകാലത്ത് ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്ന ഡോക്ടറും 3-ാം ഉപവകുപ്പുപ്രകാരം ലിംഗനിര്‍ണ്ണയത്തിന് ആവശ്യപ്പെടുന്ന വ്യക്തിയും 3 വര്‍ഷം തടവിന് ശിക്ഷാര്‍ഹരാണ്.

ഇങ്ങനെ എല്ലാ സംവിധാനങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുമ്പോഴും സ്ത്രീകള്‍ക്ക പീഡനകാലം വിട്ട് നല്ലകാലമുണ്ടാകുന്നില്ല എന്നതാണ് വസ്തുത.

CONTENT HIGHLIGHTS; Government, do you remember ‘Orange the World Campaign’?: The Hema Commission report was sitting in the freezer then

Tags: ANWESHANAM NEWSAnweshanam.comHEMA COMMISSION REPORTWCCHEMA COMMITTEE REPORTAMMA FILM ACTORS UNIONORANGE WORLD CAMPAIGNസര്‍ക്കാരേ ഓര്‍മ്മയുണ്ടോ 'ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍' ?kerala govermentഅന്ന് ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് ഫ്രീസറില്‍ ഇരിക്കുന്നുണ്ട്MALAYALAM FILM INDUSTRYUNITED NATIONS

Latest News

നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി പി വി അൻവർ | PV Anvar to contest from Nilambur by election

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ജാഗ്രത നിർദേശം | Heavy rain; high alert in idukki

ഇന്ത്യ വിരുദ്ധ പ്രചരണം നടത്തി പാക്ക് ഭീകര സംഘടനകൾ!!

കോവിഡ് കേസ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി, മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ നിരന്തരമായ ജാഗ്രത പുലര്‍ത്തണം

കനത്ത മഴ: റെഡ് അലർട്ട്; 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.