Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

സംഗതി ഹോട്ടാണ്, വ്യാജ ഡോക്ടര്‍മാര്‍ എപ്പോഴുമുണ്ട് ഓണ്‍ലൈനില്‍: ഗുളികയും മരുന്നും പരിശോധനയും സ്‌പോട്ടില്‍ കിട്ടും

രോഗങ്ങളുടെ പേരിലും തട്ടിപ്പിന്റെ വലക്കണ്ണികള്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 30, 2024, 03:33 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മനുഷ്യന്റെ വികാസത്തിനൊപ്പം അവരുടെ ജീവിത രീതികളും ശൈലികളും മാറിയതോടെ പേരറിയാത്ത രോഗങ്ങളും ഒപ്പം എത്തിയിട്ടുണ്ട്. ഇതിനനുസരിച്ച് മരുന്നുകളും ചികിത്സാ രീതികളിലും മാറ്റം വന്നു. രോഗത്തിന്റെ തീവ്രത വര്‍ദ്ധിച്ചപ്പോള്‍ രോഗികളുടെ എണ്ണവും കൂടി. എന്നാല്‍, ആസുപത്രികളുടെയോ വിദഗ്ദ്ധ ഡോക്ടര്‍മാരുടെയോ എണ്ണം വര്‍ദ്ധിക്കുന്നില്ല എന്നതാണ് വസ്തുത. പക്ഷെ, ഡോക്ടര്‍മാര്‍ക്ക് ഒരു പഞ്ഞവുമില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ കാണിച്ചു തരുന്നത്. മുറുക്കാന്‍ കടകള്‍ പോലെ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത് അംഗീകൃത ഡോക്ടര്‍മാരാണോ എന്ന സംശയം ഉയര്‍ന്നു കഴിഞ്ഞു.

മാത്രമല്ല, ഇന്റര്‍നെറ്റിന്റെ ഉപയോഗം വര്‍ദ്ധിച്ചതോടെ എല്ലാത്തരം ക്രിമിനല്‍ ആക്ടിവിറ്റികളും ശക്തമായി തിരിച്ചു വന്നുകഴിഞ്ഞു. ഡോക്ടര്‍ അല്ലാത്തൊരാള്‍ ഒരു രോഗിയെ ചികിത്സിച്ചാല്‍ എന്തായിരിക്കും ഫലം എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല. അപ്പോള്‍, ഇക്കാലത്ത്, വ്യാജ ഡോക്ടര്‍മാരായി വിലസുന്നവരുടെ കാര്യം ആലോചിച്ചു നോക്കൂ. ഒരു രോഗിയുടെ ജീവന്‍വെച്ചാണ് ഇത്തരക്കാര്‍ കളിക്കുന്നത്. ഓണ്‍ലൈന്‍ വഴി ഡോഗ നിര്‍ണ്ണയവും, ചികിത്സയും, മരുന്നുമെല്ലാം നല്‍കി പറ്റിക്കുന്ന നിരവധി വ്യാജ ഡോക്ടര്‍മാര്‍ നിലവിലുണ്ട്. ഇവരെ കണ്ടെത്താനോ, ഇവര്‍ക്കെതിരേ നടപടി എടുക്കാനോ പരിമിതികളുണ്ട്.

എങ്കിലും സൈബര്‍ പോലീസ് കാര്യമായ ഇടപെടല്‍ ഈ മേഖലയില്‍ നടത്തുന്നുണ്ടെന്നാണ് അറിവ്. പക്ഷെ, കതതേരളത്തിലെ എല്ലാ ജില്ലകളിലും വ്യാജ ഡോക്ടര്‍മാര്‍ പിടിമുറുക്കിയിട്ടുണ്ടെന്നത് നഗ്നസത്യമാണ്. എന്നാല്‍, പ്രബുദ്ധരായ കേരളീയരെ ആണല്ലോ ഈ പറ്റിക്കുന്നതെന്ന് ഓര്‍ക്കുമ്പോഴാണ് കഷ്ടം തോന്നുന്നത്. ആരോഗ്യ സൂചികകളിലും പൊതുജനാരോഗ്യ നിലവാരത്തിലും വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിയ കേരളമെന്ന് ഭരണകൂടം അവകാശപ്പെടുമ്പോഴാണ് വ്യാജ ഡോക്ടര്‍മാരുടെ ഈ വിലസല്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കേവലം പ്രീ ഡിഗ്രി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ വരെ ഹൃദ്ദ്രോഗത്തിന് ചികിത്സ നല്‍കുന്ന ഡോക്ടര്‍മാരായി മാറുന്നുണ്ട്. പൊള്ളാച്ചിയില്‍ ഡോക്ടര്‍ ചമഞ്ഞ് ചികിത്സിക്കുന്നതിനിടയില്‍ പിടിയിലായ എറണാകുളം സ്വദേശി നാരക്കോവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിവരമ്പോള്‍ പിടിയിലായിരുന്നു. തിരുവനന്തപുരത്തുകാരനായ രതീഷ് എന്നൊരു ഡോക്ടറുടെ രജിസ്‌ട്രേഷന്‍ നമ്പറാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. വ്യാ ഡോക്ടറായ രതീഷ് ജയില്‍മോചിതനായ ശേഷമാണ് നാരക്കോവില്‍ എത്തിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയ മുക്കം ചേന്ദമംഗല്ലൂര്‍ സ്വദേശി അനൂപും തിരുവനന്തപുരം മെഡി. കോളജില്‍ എം.ബി.ബി.എസ് പി.ജി വിദ്യാര്‍ഥിയെന്ന വ്യാജേന വിലസിയ പൂന്തുറ മാണിക്യവിളാകം സ്വദേശി നഖീല്‍ എന്ന 22കാരനും തൃശൂര്‍ നെടുപുഴയില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ വനിതാ ഡോക്ടര്‍ കൃഷ്ണപുരം സ്വദേശി ജയലളിതയും പോലീസ് പിടിയിലായിട്ടുണ്ട്. ചാത്തന്നൂരില്‍ ”സ്മൃതി’ എന്നപേരില്‍ ക്ലിനിക്ക് തുടങ്ങി പൈല്‍സ്, ഫിസ്റ്റുല ചികിത്സകള്‍ നടത്തിയിരുന്ന കൊല്‍ക്കത്ത സ്വദേശി പിടിയിലായത് 2022ലാണ്.

ReadAlso:

ചാര്‍ളി തോമസ് എന്ന ഗോവിന്ദചാമി ?: കൊടും കുറ്റവാളിയുടെത് താരപരിവേഷ സമാന ജീവിതം; തമിഴ്‌നാട്ടില്‍ നിരവധി കേസുകള്‍ വേറെയും; തൂക്കുമരക്കയര്‍ പുഷ്പം പോലെ ഊരിയെടുത്ത ഭിക്ഷക്കാരന്‍

സൗമ്യയെ കൊന്നതെങ്ങനെ ?: ഗോവിന്ദചാമി ശരീര ഭാഗം ആയുധമാക്കുന്ന ബോണ്‍ ക്രിമിനല്‍ ?; ജയില്‍ ചാടി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിക്കപ്പെടുമ്പോള്‍ സന്തോഷിക്കുന്നത് കേരളത്തിലെ പെണ്‍കുട്ടികള്‍ ഉള്ള അമ്മമാരോ ?; അറിയണം ചാമിയുടെ ക്രൂരകൃത്യങ്ങള്‍ ?

മരണത്തിലും ജീവിതത്തിലും ആരാണ് കേമനെന്ന ചര്‍ച്ച എന്തിന് ?: വി.എസ്. പരിശുദ്ധന്‍ ഉമ്മന്‍ചാണ്ടി വിശുദ്ധന്‍ ?; മരണത്തിലും വ്യത്യസ്തരാകുന്നവര്‍ ?

‘വി.എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ്’ നല്‍കണമെന്നു പറഞ്ഞ ആ ചെറുപ്പക്കാരന്‍ ആരാണ് ?: പിരപ്പന്‍കോട് മുരളിയുടെ വെളിപ്പെടുത്തലില്‍ സി.പി.എമ്മില്‍ പുതിയ പൊട്ടിത്തറിയുണ്ടാകുമോ ?; മാരാരിക്കുളത്ത് ചതിച്ചു തോല്‍പ്പിച്ചതും വെളിപ്പെടുത്തുന്നു

വലിയ ചുടുകാടിന്റെ ചുവന്നമണ്ണിന്റെ ചരിത്രം അറിയാമോ ?: ആത്മാക്കളുടെ നിലവിളികള്‍ക്കപ്പുറം ആത്മാര്‍ത്ഥതയുടെ കഥ പറയാനുണ്ട്; വി.എസിനും അവിടെയാണ് ഇഠമൊരുങ്ങുന്നത്; വിപ്ലവ മണ്ണിന്റെ ആ കഥ ഇതാണ് ?

അയാളുടെ വിദ്യാഭ്യാസം പത്താംക്ലാസ്സ്. മാതാപിതാക്കള്‍ പാരമ്പര്യ വൈദ്യന്മാരാണെന്നത് മാത്രമാണ് ചികിത്സയുമായുള്ള ഇയാളുടെ ബന്ധം. വ്യാജ എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി കൊടുക്കുകയും ആശുപത്രികളിലേക്ക് വ്യാജ ഡോക്ടര്‍മാരെ റിക്രൂട്ട് നടത്തുകയും ചെയ്യുന്ന ഏജന്റുമാര്‍ വരെയുണ്ട് സംസ്ഥാനത്ത്. 2021 ജൂലൈയില്‍ ആലപ്പുഴയില്‍ നിന്ന് ഇത്തരമൊരു റിക്രൂട്ട്മെന്റ് ഏജന്റിനെ പിടികൂടിയിരുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ വിളയില്‍ വീട്ടില്‍ സജിത്ത് (57) എന്നയാളാണ് വിവിധ ആശുപത്രികളിലെ ഒഴിവുകള്‍ അന്വേഷിച്ചറിഞ്ഞ് വ്യാജ ഡോക്ടര്‍മാരെ നല്‍കിയിരുന്നത്. ഏതുതരം വ്യാജ സര്‍ട്ടിഫിക്കറ്റും തയ്യാറാക്കിക്കൊടുക്കുന്ന സര്‍വകലാശാലകള്‍ തന്നെയുണ്ട് ഉത്തരേന്ത്യയില്‍.

വന്‍ തുക ഈടാക്കി വിദ്യാര്‍ഥികള്‍ക്ക് വ്യാജ ബിരുദം നല്‍കിയതിന് ഭോപ്പാലിലെ സര്‍വേപള്ളി രാധാകൃഷ്ണന്‍ യൂനിവേഴ്‌സിറ്റിയിലെ (എസ് ആര്‍ കെ) വൈസ് ചാന്‍സലര്‍ ഡോ. എം പ്രശാന്ത് പിള്ള, മുന്‍ചാന്‍സലര്‍ ഡോ. എസ്.എസ് കുശ്വ എന്നിവര്‍ അറസ്റ്റിലായിരുന്നു. അതിസങ്കീര്‍ണമായ ഒരു പ്രക്രിയയാണ് രോഗ ചികിത്സ. പ്രത്യേകിച്ചും അലോപ്പതി. ഈ മേഖല കഴിവും പ്രാപ്തിയും ഇല്ലാത്തവര്‍ കൈകാര്യം ചെയ്താല്‍ ഗുരുതരമായിരിക്കും ഫലം പലപ്പോഴും. 2019ല്‍ പ്രസവത്തിനായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പടിഞ്ഞാറെ കല്ലട വലിയപാടം സാബു- ശ്രീദേവി ദമ്പതികളുടെ ഗര്‍ഭസ്ഥശിശു മരിക്കാനിടയായത് വ്യാജ ഗൈനക്കോളജി സര്‍ട്ടിഫിക്കറ്റുമായി വിലസിയ ചേര്‍ത്തല വാരനാട് സ്വദേശി ടി എസ് സീമയുടെ ചികിത്സയെ തുടര്‍ന്നായിരുന്നു.

ഇല്ലാത്ത യോഗ്യതയുടെ പേരില്‍ സര്‍ക്കാറിനെപ്പറ്റിച്ച് പത്ത് വര്‍ഷത്തോളമാണ് അവര്‍ കനത്തശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റിയത്. ആരോഗ്യ വകുപ്പ് ഇതിനിടെ തിരുവനന്തപുരം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ വ്യാജ ഡോക്ടര്‍മാര്‍ മനുഷ്യജീവന് തന്നെ അപകടമുണ്ടാക്കുന്ന തരത്തില്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി കണ്ടത്തിയിരുന്നു. പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കിയ ”സേഫ് തിരുവനന്തപുരം’ പദ്ധതിയോടനുബന്ധിച്ച് നടത്തിയ റെയ്ഡില്‍ 31 വ്യാജ ഡോക്ടര്‍മാരെയാണ് ജില്ലയില്‍ നിന്ന് പിടികൂടിയത്.

ഒരുവിധ അണുനശീകരണ സംവിധാനവും ഇല്ലാതെയും കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയും ഉപയോഗിച്ച സിറിഞ്ചും സൂചിയും വീണ്ടും ഉപയോഗിച്ചുമൊക്കെയാണ് വ്യാജ ഡോക്ടര്‍മാര്‍ ചികിത്സ നടത്തിയിരുന്നതെന്നാണ് ആരോഗ്യ വകുപ്പിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരിയായ അണുവിമുക്തി വരുത്താത്ത സിറിഞ്ച്, സൂചി തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് ചികിത്സ നടത്തുന്നതാണ് സംസ്ഥാനത്ത് മഞ്ഞപ്പിത്തം, എയ്ഡ്‌സ് തുടങ്ങി രക്തജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ് ഓണ്‍ലൈനുകളിലൂടെ ചികിത്സ നല്‍കുന്ന വ്യാജ ഡോക്ടര്‍മാര്‍.

Arrested doctor with handcuffs on wrists stands in clinic office slow motion. Professional therapist provides illegal practice. Healthcare laws

ആയുര്‍വ്വേദം, അലോപ്പതി, തുടങ്ങി ആരോഗ്യ മേഖലയിലെ എല്ലാ വിഷയങ്ങളും ഇവര്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇതുവഴി കോടികളുടെ തട്ടിപ്പാണ് നടക്കുന്നത്. രോഗിയുമായി ഓണ്‍ലൈനില്‍ വന്ന്, വീഡിയോ കോള്‍ വഴി രോഗം പരിശോധിക്കുകയും മരുന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുകയാണ്. ഇങ്ങനെ രോഗിക്ക് മരുന്നുകള്‍ ഓണ്‍ലൈന്‍ വഴിതന്നെ നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ഇത്തരം ചികിത്സയും മരുന്നുകളും ഉപയോഗിക്കുന്നത്, ജീവഹാനിവരെ വിളിച്ചു വരുത്തുമെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

വ്യാജ ഡോക്ടര്‍മാരില്‍ നിന്ന് രക്ഷിക്കാനുള്ള മാര്‍ഗം?

സംസ്ഥാനത്തെ അംഗീകൃത ഡോക്ടര്‍മാരുടെ പേര്, രജിസ്‌ട്രേഷന്‍ നമ്പര്‍, പഠിച്ച കോളജ് മുതല്‍ ജോലി ചെയ്ത സ്ഥാപനങ്ങള്‍ വരെയുള്ള സകല ചരിത്രവും ഉള്‍പ്പെടുത്തി മൊബൈല്‍ ആപ്പോ, വെബ്സൈറ്റോ തയ്യാറാക്കിയാല്‍ ഇതിന് വലിയൊരളവു വരെ പരിഹാരമാകുമെന്ന് നിര്‍ദേശം ഉയര്‍ന്നുവന്നിരുന്നു. മൊബൈല്‍ ആപ്പിലോ വെബ്സൈറ്റിലോ ഡോക്ടറുടെ പേരും രജിസ്‌ട്രേഷന്‍ നമ്പറും അല്ലെങ്കില്‍ പേരും ക്ലിനിക്കിന്റെ പേരും നല്‍കിയാല്‍ ഡോക്ടറുടെ ആവശ്യമായ മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്ന രീതിയില്‍ ആയിരിക്കണം ഇതിനെ ഡിസൈന്‍ ചെയ്യേണ്ടത്. ചികിത്സ തേടിപ്പോകുന്നവര്‍ക്ക് ഒറിജിനലിനെയും വ്യാജന്മാരെയും തിരിച്ചറിയാന്‍ ഇത് സഹായമാകും. ഐ എം എ പോലുള്ള ഡോക്ടര്‍മാരുടെ ഔദ്യോഗിക സംഘടനകളോ സംസ്ഥാന ആരോഗ്യവകുപ്പോ മുന്‍കൈയെടുത്ത് തയ്യാറാക്കേണ്ടതാണ് ഈ സംവിധാനം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്.

 

CONTENT HIGHLIGHTS;The thing is hot, fake doctors are always online: pills, medicine and tests are available on the spot

Tags: ONLINE MEDICINEONLINE TREATMENTസംഗതി ഹോട്ടാണ്വ്യാജ ഡോക്ടര്‍മാര്‍ എപ്പോഴുമുണ്ട് ഓണ്‍ലൈനില്‍Medical collegeTREATMENTANWESHANAM NEWSAnweshanam.comFAKE DOCTORS IN KERALA

Latest News

പാലോട് രവിയുടെ പരാമർശം ഗൗരവമുള്ള വിഷയമാണെന്ന് സണ്ണി ജോസഫ്

ടെസ്റ്റില്‍ നിന്ന് ബുമ്ര വൈകാതെ വിരമിക്കും; വെളിപ്പെടുത്തലുമായി മുഹമ്മദ് കൈഫ്

തീവ്രന്യൂനമർദം; കേരളത്തിൽ ഈ മാസം 29 വരെ ശക്തമായ മഴ

പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്ന സംഭവം: വിശദീകരണം തേടാന്‍ കെപിസിസി

കെസിഎല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ മുപ്പതിലേറെ താരങ്ങള്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.