Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

മാല്‍പെയിലെ ഈശ്വ(ര്‍)രന്‍ ആരാണ് ? : അറിയണം ആ ഇരട്ടച്ചങ്കുള്ള രക്ഷകനെയും കുടുംബത്തെയും; വിവാദം കൊഴുക്കുമ്പോഴും ജീവനുവേണ്ടി ആഴങ്ങളില്‍ ചാടാന്‍ അയാള്‍ റെഡി

മൂന്നു മക്കളും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, ഒരു കുട്ടി അകാലത്തില്‍ മരിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 5, 2024, 12:13 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജലാശയങ്ങള്‍ മരണക്കയങ്ങളായി മാറിയ കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. മുങ്ങിമരണങ്ങളില്‍ ഭൂരിഭാഗവും യുവതലമുറയില്‍പ്പെട്ടവര്‍ ആണെന്നതാണ് ഏറെ ദുഖകരമായ സത്യം. എന്നാല്‍, ഇങ്ങനെ ജലാശയങ്ങളില്‍ വീണു പോകുന്നവരെ രക്ഷിക്കുന്നവരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഇരട്ടച്ചങ്കു തന്നെ വേണം. കാരണം, വെള്ളത്തില്‍ മുങ്ങി അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍, രക്ഷിക്കാനെത്തിയവരെ അപകടത്തില്‍പ്പെട്ടവര്‍ ആഴങ്ങളിലേക്ക് വലിച്ചു കൊണ്ട് പോയേക്കാം. ശ്വാസം കിട്ടാതെ വരുമ്പോഴുണ്ടാകുന്ന മരണ വെപ്രാളത്തിലായിരിക്കും അപകടത്തില്‍പ്പെട്ടവര്‍.

അവര്‍ രക്ഷയ്‌ക്കെത്തുന്നവരെ പിടിക്കുന്നത്, സ്വയം രക്ഷപ്പെടാനാണ്. അപ്പോള്‍ അപകടത്തില്‍പ്പെട്ടവരുമായി സ്വയം അപകടത്തില്‍പ്പെടാതെ കരയ്‌ക്കെത്തണമെങ്കില്‍ രക്ഷിക്കാനിറങ്ങുന്നവര്‍ക്ക് ഇരട്ടച്ചങ്കു തന്നെ വേണം. അങ്ങനെ ജലാശയങ്ങളെ വരുതിയില്‍ നിര്‍ത്തുന്ന ഇരട്ടച്ചങ്കുള്ളവര്‍ കുറവാണ്. പക്ഷെ, ഉള്ളവരെല്ലാം ഇരട്ടച്ചങ്കുമായി രക്ഷയ്‌ക്കെത്തുമെന്ന ഉറപ്പുണ്ട്. അങ്ങനെയൊരാളാണ് കര്‍ണ്ണാടകയിലെ ഉഡുപ്പിയിലെ മാല്‍പ്പെ സ്വദേശിയായ ഈശ്വര്‍. കാര്‍വാര്‍ അടക്കം വിവിധ മേഖലകളില്‍ അപകടങ്ങളുണ്ടാകുമ്പോള്‍ നാട്ടുകാരുടെ ദൈവദൂതനായി എത്തുന്നത് ഈശ്വര്‍ ആണ്.

അതുകൊണ്ടു തന്നെ ആഴങ്ങളില്‍ അപകടത്തില്‍പ്പെടുന്ന ആളുകളെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്ന ചങ്കുറപ്പിന്റ പേരുകൂടിയാണ് ഈശ്വര്‍ മാല്‍പെ. വെറും കയ്യോടെ വെള്ളത്തില്‍ നിന്ന് പൊങ്ങില്ലെന്ന വിശ്വാസത്തിന്റെ പേരുകൂടിയാണത്. അങ്ങനെയൊരു അസാമാന്യ മനുഷ്യന്‍ രാജ്യമാകെ അറിയപ്പെടാനും, മാധ്യമങ്ങളില്‍ നിറയാനും കാരണമായത് ഷിരൂരിലെ മണ്ണിടിച്ചിലും, കോഴിക്കോടുകാരന്‍ ലോറി ഡ്രൈവര്‍ അര്‍ജുനെ തിരയാനിറങ്ങിയതിലൂടെയുമാണ്. നല്ലതും മോശവുമായ നിരവധി വാര്‍ത്തകളാണ് ഷിരൂര്‍ ദൗത്യവുമായി വന്നുകൊണ്ടിരിക്കുന്നത്. ഏതാണ് സത്യം ഏതാണ് കള്ളം എന്നു മനസ്സിലാക്കാന്‍ പറ്റാത്ത സ്ഥിതി.

എന്നാല്‍, ഒന്നുറപ്പാണ്. ഈശ്വര്‍ മാല്‍പ്പെ വെറുമൊരു തിരച്ചില്‍കാരനല്ല. ആഴങ്ങളില്‍ പൊലിഞ്ഞു പോകേണ്ടുന്ന നിരവധി ജീവനുകള്‍ കരയ്‌ക്കെത്തിച്ച ഈശ്വരന്‍ ആണ്. മരണത്തിന്റെ മുഖത്തു നിന്നും ഒരു മനുഷ്യനെ തിരികെ കൂട്ടിക്കൊണ്ടു വരാന്‍ ഈശ്വരനല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക. അങ്ങനെയുള്ള ഒരാള്‍ക്കെതിരേ എന്തൊക്കെ ദുരാരോപണങ്ങള്‍ പറഞ്ഞാലും, ജനം വിശ്വസിക്കാന്‍ വഴിയില്ല. മാല്‍പ്പെ പോലീസുകാര്‍ ഈശ്വര്‍ മാല്‍പ്പെയെ കുറിച്ച് പറയുന്ന കാര്യമിതാണ്. ലോക്ക് ഡൗണ്‍ കാലത്ത് സാമ്പത്തിക നഷ്ടം നേരിട്ട ഒരു ഹോട്ടലുടമ നദിയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെ വിവരമറിഞ്ഞ ഈശ്വര്‍ മാല്‍പെ സ്ഥലത്തെത്തി. കൂരിരുട്ടില്‍ ആഴങ്ങളില്‍ ഇറങ്ങി കല്ലിനടിയില്‍ കുടുങ്ങിയ അദ്ദേഹത്തെ വലിച്ചെടുത്തു.

കരയ്‌ക്കെത്തിക്കുമ്പോള്‍ ഹോട്ടലുടമയ്ക്ക് ജീവനുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് കടലില്‍ ചാടിയ വിദ്യാര്‍ഥിനിയെ മരണത്തില്‍ നിന്ന് വലിച്ചുകയറ്റിയതും ഈശ്വര്‍ മാല്‍പെയാണ്. ഇതുപോലെ എത്രയോ കഥകളാണ് ഈശ്വര്‍ മാല്‍പ്പെയെ കുറിച്ച് മാല്‍പ്പെ നിവാസികള്‍ക്ക് പറയാനുള്ളത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അവര്‍ പറയുന്ന മറ്റൊരു കഥ കൂടിയുണ്ട്. ഈശ്വറിന്റെ കുടുംബത്തിന്റെ കഥ. ദക്ഷിണ കര്‍ണാടകയിലെ ഉഡുപ്പി മാല്‍പേയില്‍ ഇടത്തരം കുടുംബത്തിലാണ് ഈശ്വര്‍ ജനിച്ചത്. വയസ് 49. അമ്മയും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. ജന്മനാ അസുഖ ബാധിതരാണ് മൂന്ന് മക്കളും. 2022ല്‍ ഒരു മകന്‍ അകാലത്തില്‍ നഷ്ടമായി.

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

അമ്മയും ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം ഈശ്വര്‍ മാല്‍പെ ബീച്ചിന് സമീപത്താണ് താമസം. സ്വന്തമായാണു നീന്തല്‍ പഠിച്ചത്. കുട്ടിക്കാലത്തു മല്‍പെ ബീച്ചില്‍ 5 കിലോമീറ്റര്‍ നീന്തി വെള്ളത്തെ മെരുക്കി. കടലില്‍ അപകടങ്ങളില്‍ മരിച്ചുപോകുന്ന മത്സ്യത്തൊഴിലാളികളുടെയും മറ്റും മൃതദേഹങ്ങള്‍ ഉപേക്ഷിക്കുകയാണ് പതിവെന്ന് ചെറുപ്പത്തില്‍ അറിഞ്ഞത് ഈശ്വറിന് വലിയ ഞെട്ടലായി. മൃതദേഹം കണ്ടെത്താന്‍ പോലീസും തയ്യാറാകാത്ത അവസരങ്ങള്‍ കൂടിയപ്പോള്‍ ഈശ്വര്‍ സ്വയം കടലില്‍ എടുത്തുചാടി തിരച്ചില്‍ ആരംഭിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മൃതദേഹങ്ങളില്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനുള്ള അവസരം ഒരുങ്ങിയതോടെ ഈശ്വര്‍ ഇത്തരം ദൗത്യങ്ങള്‍ തന്റെ കടമയായി ഏറ്റെടുക്കുകയായിരുന്നു.

മുങ്ങിമരണം തടയാനും വെള്ളത്തില്‍നിന്ന് ആളുകളെ രക്ഷിക്കാനുമായി നിരവധിപേരെ ഇദ്ദേഹം നീന്തല്‍ പരിശീലിപ്പിക്കുന്നുണ്ട്. കോസ്റ്റല്‍ സെക്യൂരിറ്റി പോലീസിനും സമുദ്ര രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുന്ന മാല്‍പെ, 20 വര്‍ഷമായി നൂറിലധികം പോലീസ് ഓഫീസര്‍മാരെയും പഠിപ്പിച്ചു. തന്റെ രക്ഷാ ദൗത്യങ്ങള്‍ക്ക് പുറമേ സൗജന്യ ആംബുലന്‍സ് സേവനവും മോട്ടോര്‍ ബോട്ടുകള്‍ക്ക് വെള്ളം നല്‍കുന്ന ബിസിനസ്സും ഇയാള്‍ക്കുണ്ട്. സാഹസിക ദൗത്യങ്ങളുടെ പേരില്‍ കര്‍ണാടകയുടെ ‘അക്വാമാന്‍’ എന്നാണ് ഈശ്വര്‍ മാല്‍പെ അറിയപ്പെടുന്നത്.

8 വോളന്റിയര്‍മാര്‍ അടങ്ങുന്നതാണ് ഈശ്വര്‍ മാല്‍പെയുടെ ദൗത്യസംഘം. രക്ഷാപ്രവര്‍ത്തനം നടത്തുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും വെള്ളത്തിനടിയില്‍ നിന്ന് കയറിട്ട് മുകളിലേക്ക് വലിക്കുന്നതും വീഡിയോ ചിത്രീകരിക്കുക എന്നതുമാണ് ഇവരുടെ ചുമതല. രണ്ട് ദശകത്തിനിടെ കഠിനമായ ദൗത്യമാണ് ഷിരൂരിലേതെന്നു മാല്‍പെ പറയുമ്പോഴും വിവാദങ്ങള്‍ക്ക് അറുതി വന്നിട്ടില്ല. വെള്ളത്തിനടിയിലെ സാഹസികത മാല്‍പെയുടെ വിനോദമല്ല, മറിച്ച് സമൂഹത്തോടുള്ള കടപ്പാടാണ്. 200 ഓളം മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. ആയിരത്തോളം അവശിഷ്ടങ്ങളും കണ്ടെടുത്തു ഇതില്‍ ഡ്രോണുകള്‍, മൊബൈല്‍ ഫോണുകള്‍, മൃതദേഹങ്ങള്‍ എന്നിവയെല്ലാമുണ്ട്. വെള്ളത്തില്‍ മാത്രമല്ല പ്രകൃതിദുരന്തങ്ങളില്‍ കുടുങ്ങിയവരെയും ആത്മഹത്യയുടെ വക്കിലുള്ളവരെയും ഇദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നിട്ടുണ്ട്.

വെള്ളത്തിന്റെ സ്വഭാവവും ഭാവവും കൈവെള്ള പോലെ പഠിച്ച ആളാണ് മാല്‍പെ. കര്‍ണാടകയിലെ ബംഗളൂരു, ചിക്കമംഗളുരു, കോലാര്‍, ബെലഗാവി, ദണ്ഡേലി തുടങ്ങിയ സ്ഥലങ്ങളിലെ ജലാശയങ്ങളില്‍ നിന്ന് 20 വര്‍ഷമായി നിരവധി പേരെയാണ് മാല്‍പേ രക്ഷിച്ചത്. മറ്റുള്ളവരെ സഹായിക്കുന്നത് കടമയായി കണക്കാക്കുന്ന ഈശ്വര്‍ മാല്‍പെ സേവനത്തിന് പണം കൈപ്പറ്റാറില്ല. ഞാന്‍ പണത്തിനു വേണ്ടിയല്ല ഇതൊന്നും ചെയ്യുന്നത്, എനിക്ക് ദൈവാനുഗ്രഹം മതിയെന്നാണ് ഈശ്വര്‍ മാല്‍പെ പറയുന്നത്. ഉഡുപ്പിയില്‍ ഒരാളെ വെള്ളത്തില്‍ വീണ് കാണാതായാല്‍ ആദ്യം പൊലീസ് വിളിക്കുക ഈശ്വറിനെയാണ്. ഉത്തര കന്നഡ എസ്.പി, ഡി.എസ്.പി എന്നിവരുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഈശ്വര്‍ മാല്‍പെയും സംഘവും അര്‍ജുനായുള്ള തിരച്ചിലിന്റെ ഭാഗമാകുന്നത്.

 

content highlights;Who are the God(s) of Malpe? : To know the family of that double savior; Even when controversy rages, he is ready to jump into the depths for his life

Tags: GODS OF MALPESHIRUR DISASTERLAND SLIDE IN SHIRURUDUPI MALPE EESWARമാല്‍പ്പെയിലെ ഈശ്വ(ര്‍)രന്‍ ആരാണ് ?അറിയണം ആ ഇരട്ടച്ചങ്കുള്ള രക്ഷകനെയും കുടുംബത്തെയുംവിവാദം കൊഴുക്കുമ്പോഴും ജീവനുവേണ്ടി ആഴങ്ങളില്‍ ചാടാന്‍ അയാള്‍ റെഡിANWESHANAM NEWSAnweshanam.comWHO IS EESWAR MALPE

Latest News

മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവന സംഘർഷത്തിന് കാരണമായി; ഓൺലൈൻ ടാക്‌സി ഡ്രൈവർമാരുടെ പ്രതിഷേധം കോഴിക്കോട്

രോഗം മാറ്റാമെന്ന് പറഞ്ഞ് ഐടി ജീവനക്കാരനെ കബളിപ്പിച്ചു; ഏഴുവർഷം കൊണ്ട് തട്ടിയത് 14 കോടി, സന്യാസിനിയടക്കം പ്രതികൾക്കായി തിരച്ചിൽ

Another person who was undergoing treatment for a fireworks accident dies

മഹാരാഷ്ട്രയിലെ ഡൈയിംഗ് കമ്പനിയിൽ വൻ തീപിടിത്തം; കോടികളുടെ നഷ്ടം

തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലർക്ക് ജോലി വാഗ്ദാനം:വീടും സ്വർണവും പണയം വെച്ച് പണം നൽകി :7 പേർ തട്ടിപ്പിന് ഇരകൾ

മകന്റെ ചോറൂണ് ദിവസം പിതാവ് ജീവനൊടുക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies