Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

കാലത്തിന്റെ കാവ്യനീതി പോലീസിലും നടപ്പാകും: അജിത്തിന്റെ കൂര്‍മ്മബുദ്ധിയില്‍ പുറത്തായെങ്കിലും പി. വിജയന്‍ തിരിച്ചെത്തുന്നത് അതിശക്തനായി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 9, 2024, 11:37 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാലം കാത്തുവെച്ച കാവ്യനീതിയാണ് കേരളാ പോലീസില്‍ നടന്നിരിക്കുന്നത്. കേരളത്തിന്റെ സ്‌കൂളുകളില്‍ നീതിന്യായത്തിന്റെ ചെറു പതിപ്പുകളുണ്ടാക്കി ചലിപ്പിക്കാന്‍ ശ്രമിച്ച ഒരു മനുഷ്യനോട് കാണിച്ച തെറ്റു തിരുത്തല്‍ കൂടിയാണത്. ഐ.ജി. പി. വിജയനെ ഇന്റലിജന്‍സ് മേധാവിയായി സര്‍ക്കാര്‍ നിയമിച്ചതിലൂടെയാണ് വലിയൊരു തെറ്റിന് പരിഹാരം കണ്ടത്. പോലീസ് ഡി.ജി.പിയും, വിജിലന്‍സ് ഡയറക്ടറും കഴിഞ്ഞാല്‍ തന്ത്ര പ്രധാനമായ തസ്തികകളാണ് ക്രമസക്രമസമാധന ചുമതലയുള്ള എ.ഡി.ജി.പിയും, ഇന്റലിജന്‍സ് മേധാവിയും.

ക്രമസമാധാന ചുമതയലില്‍ നിന്നും എ.ഡി.ജി.പി എം.ആര്്#. അജിത്കുമാറിനെ സ്ഥലംമാറ്റുകയും, ഇന്റലിജന്‍സ് മേധാവിയായി പി. വിജയനെ നിയമിക്കുകയും ചെയ്തതാണ് കാവ്യനീതി. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിയുടെ യാത്രാവിവരം മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തിനല്‍കി എന്ന എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പി. വിജയനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്യുന്നത്. ഈ നടപടി കേരള പൊലീസിലെ ഉദ്യോഗസ്ഥരെയാകെ ഞെട്ടിച്ചിരുന്നു.

സംസ്ഥാന പൊലീസില്‍ മികച്ച പ്രതിച്ഛായയുള്ള പി. വിജയനെതിരായ സസ്പെന്‍ഷന്‍ നടപടി സര്‍ക്കാറിന് പറ്റിയ വലിയ പിഴവാണെന്ന വിലയിരുത്തല്‍ ഭരണപക്ഷത്തു നിന്നുതന്നെ ഉയരുകയും ചെയ്തിരുന്നു. ഇതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് പിന്നീട് സസ്പെന്‍ഷന് ആധാരമായ വിഷയത്തെ കുറിച്ചുള്ള വിശദമായ അന്വേഷണ റിപ്പോര്‍ട്ടിലും ഉണ്ടായിരുന്നത്.

എന്നാല്‍, പി. വിജയനെ സസ്പെന്റ് ചെയ്ത് ആറ് മാസത്തോളം മാറ്റി നിര്‍ത്തിയ സര്‍ക്കാര്‍ തന്നെ അദ്ദേഹത്തെ തന്ത്ര പ്രധാനമായ ഇന്റലിജന്‍സ് മേധാവി തസ്തികയില്‍ നിയമിച്ചിരിക്കുന്നത് അത്ഭുതമായിരിക്കുകയാണ്. എല്ലാ രഹസ്യവിവരങ്ങളും മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കേണ്ടത് ഇന്റലിജന്‍സ് മേധാവിയാണ്. ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായാല്‍ മാത്രമേ സര്‍ക്കാറുകള്‍ക്ക് മുന്‍കൂട്ടി കാര്യങ്ങള്‍ നടപ്പാക്കാനും, ഒഴിവാക്കാനും, മുന്‍കരുതലുകള്‍ എടുക്കാനുമൊക്കെ സാധിക്കൂ.

മാത്രമല്ല, രഹസ്യങ്ങള്‍ കൃത്യമായും വ്യക്തമായും അരിയിച്ചാലേ സര്‍ക്കാരിന് സുഗമമായി ഭരിക്കാന്‍ കഴിയൂ. അത്തരമൊരു തസ്തികയിലേക്കാണ് മനോജ് എബ്രഹാമിന്റെ പിന്‍ഗാമിയായി പി. വിജയന്‍ എത്തുന്നത്. പി. വിജയന് എതിരായ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകളൊന്നും ഇല്ലെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് പി. വിജയനെ സര്‍വ്വീസില്‍ തിരിച്ചെടുത്തത്. തുടര്‍ന്ന് എ.ഡി.ജി.പിയായി സ്ഥാനകയറ്റം നല്‍കി പൊലീസ് അക്കാദമി ഡയറക്ടറായി നിയമിക്കുകയായിരുന്നു.

പി. വിജയന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ചീഫ് സെക്രട്ടറി പല തവണ ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും, സര്‍ക്കാര്‍ ആദ്യമെന്നും പരിഗണിച്ചിരുന്നില്ല. അതെല്ലാം എംആര്‍. അജ്ത്കുമാറിന്റെ രഹസ്യ ഇടപെടല്‍ കൊണ്ടാണ് മുടങ്ങിയത്. വിജയനെ തിരിച്ചെടുത്ത ശേഷവും വകുപ്പുതല അന്വേഷണം തുടര്‍ന്നു എന്നതാണ് കഷ്ടം. ഈ റിപ്പോര്‍ട്ടിലും ക്ലീന്‍ ചിറ്റ് ലഭിച്ചതോടെയാണ് സ്ഥാനകയറ്റം നല്‍കിയത്.

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പി. വിജയന്‍. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹമാണ് രാജ്യത്തിനു തന്നെ മാതൃകയായ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. ശബരിമല തന്ത്രി കേസ്, കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്, ചേലേമ്പ്ര ബാങ്ക് കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ അന്വേഷണ സംഘത്തെ നയിച്ച് മികവ് തെളിയിച്ച ഉദ്യോഗസ്ഥന്‍ കൂടിയാണ് പി. വിജയന്‍.

സ്റ്റുഡന്റ് പൊലിസ് സംവിധാനത്തിലെന്ന പോലെ തന്നെ ശബരിമല പുണ്യം പൂങ്കാവനം പദ്ധതിയുടെ സൃഷ്ടാവും ഈ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. വിജയനെ മാറ്റി നിര്‍ത്തിയതോടെ ഈ രണ്ട് പദ്ധതികളുടെയും ഇപ്പോഴത്തെ അവസ്ഥയും അതിദയനീയമായി. പുണ്യം പൂങ്കാവനം പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. സ്റ്റുഡന്റ് പൊലീസും ഇപ്പോള്‍ പഴയ പ്രതാപത്തിലല്ല മുന്നോട്ട് പോകുന്നതെന്നതും എടുത്തു പറയേണ്ട കാര്യമാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും നീണ്ട സര്‍വീസ് ജീവിതത്തില്‍ അടുത്തയിടെ ഉണ്ടായ കയ്പേറിയ അനുഭവങ്ങള്‍ക്കിടയിലും ഇപ്പോഴത്തെ പുതിയ നിയമനത്തില്‍ പി. വിജയന് തീര്‍ച്ചയായും അഭിമാനിക്കാം. പക്ഷെ, വിജയനെതിരേ റിപ്പോര്‍ട്ട് നല്‍കി വീട്ടിലിരുത്തിയ അജിത്കുമാറിന്റെ അവസ്ഥ എന്താണ്. ജനപ്രതിനിധികള്‍ക്കു പോലും അജിത്കുമാറെന്ന പോലീസ് ഉദ്യോഗസ്ഥനോട് വെറുപ്പും വിദ്വേഷവുമാണ്.

തലയിലെ തൊപ്പിക്കു പകരം ആരോപണങ്ങളുടെ കിരീടമാണ് അഡിതിന്റെ തലയില്‍ ഇപ്പോള്‍. സ്വര്‍ണ്ണം പൊട്ടിക്കല്‍, RSS ബന്ധം, തൃശൂര്‍പൂരം കലക്കല്‍ തുടങ്ങി നിരവധി പരാതികള്‍. അതിനെ തുടര്‍ന്നുള്ള മുഖ്യമന്ത്രിയുടെ സംരക്ഷണവും പാളി. എന്നിട്ടും, പി.വി അന്‍വര്‍ പിന്തുടരുന്നുണ്ട് അജിത്കുമാറിനെ. മുഖ്യമന്ത്രിയും അജിത്കുമാറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പൊളിഞ്ഞു വീഴുന്നതെന്ന് പ്രതിപക്ഷവും ആരോപിക്കുന്നുണ്ട്.യ ഇവിടെയെല്ലാം പി. വിജയനെന്ന ഉദ്യോഗസ്ഥന് ആശ്വസിക്കാം. തന്നെ ദ്രോഹിച്ചവരോട് ദൈവം ചോദിച്ചുവെന്നതു കൊണ്ട്.

CONTENT HIGHLIGHTS;The poetic justice of time will also be implemented in the police: P. Vijayan is coming back very strong

Tags: കാലത്തിന്റെ കാവ്യനീതി പോലീസിലും നടപ്പാകുംANWESHANAM NEWSAnweshanam.comADGP MR AJITHKUMARADGP P VIJAYANINTELIGENT DIRECTOR OF POLICE

Latest News

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതി; കുറ്റപത്രം സമര്‍പ്പിച്ചു

തൃശൂരിലേക്ക് മെട്രോ വരില്ല; സുരേഷ് ഗോപി

ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടുമെത്തുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഗണേഷ് കുമാറിനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

ശബരിമല സ്വർണ്ണക്കൊള്ള: മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിന് രണ്ട് കേസുകളിലും പങ്കെന്ന് എസ്‌ഐടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies