Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

നീതി പീഢമേറി, മധുര പ്രതികാരം പോലെ: സുപ്രീം കോടതിയിലെ 51-ാം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആരാണ് ?

പുതിയ ചീഫ് ജസ്റ്റിസിനെ കുറിച്ച് കൂടുതല്‍ അറിയാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 11, 2024, 02:29 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യയിലെ പരമോന്നത നീതി പീഢമായ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി, ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയുടെ 51-ാമത്തെ ചീഫ് ജസ്റ്റിസാണ് സഞ്ജീവ് ഖന്ന. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ ചീഫ് ജസ്റ്റിസ് അധികാരമേറ്റത്. സീനിയോറിട്ടി പ്രകാരം ചീഫ് ജസ്റ്റിസായി നിയമിതനായ 64 വയസ്സുള്ള ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ വിരമിക്കല്‍ 2025 മെയ് 13-ന് ഷെഡ്യൂള്‍ ചെയ്തുകൊണ്ട് ആറ് മാസത്തെ ഹ്രസ്വകാല സേവനമാണ് കാലാവധി.

സുപ്രീംകോര്‍ട്ടിലെ നിരവധി വിധികള്‍ക്ക് ഖന്നയും ഭാഗമായിട്ടുണ്ട്. ഒരു രാജ്യത്തിന്റെ ഭരണ നിര്‍വഹണത്തില്‍പ്പോലും നിര്‍ണ്ണായക തീരുമാനം പറയേണ്ട നീതിന്യായ കോടതിയുടെ തലപ്പത്ത് എത്തുമ്പോള്‍ ഉത്തരവാദിത്വങ്ങള്‍ കൊടുമുടികയറും. ആ ഗൗരവം ഒട്ടും ചോരാതെയാണ് സഞ്ജീവ് ഖന്ന നീതിന്യാ പീഢത്തിലിരിക്കുന്നത്. ആരാണ് സഞ്ജീവ് ഖന്നയെന്ന് അറിയണം ഓരോ ഇന്ത്യാക്കാരനും.

ആരാണ് സഞ്ജീവ് ഖന്ന ?

1960 മെയ് 14 ന് ജനിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന, ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയായിരുന്ന, അന്തരിച്ച, ജസ്റ്റിസ് ദേവ് രാജ് ഖന്നയുടെ മകനാണ്. 1973ലെ കേശവാനന്ദ ഭാരതി കേസില്‍ അടിസ്ഥാന ഘടന സിദ്ധാന്തം മുന്നോട്ടുവെച്ച സുപ്രധാന വിധിയുടെ ഭാഗമായ മുന്‍ സുപ്രീം കോടതി ജഡ്ജി എച്ച്.ആര്‍ ഖന്നയുടെ അനന്തരവനും. ഡല്‍ഹിയിലെ ബരാഖംബ റോഡിലെ മോഡേണ്‍ സ്‌കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1980ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ സഞ്ജീവ് ഖന്ന ഡല്‍ഹി സര്‍വകലാശാലയിലെ പ്രശസ്തമായ കാമ്പസ് ലോ സെന്ററില്‍ നിയമപഠനം പൂര്‍ത്തിയാക്കി. 1983ല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു.

1983ല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തതോടെയാണ് ജസ്റ്റിസ് ഖന്നയുടെ നിയമയാത്ര ആരംഭിച്ചത്. തീസ് ഹസാരിയിലെ ജില്ലാ കോടതികളില്‍ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം പിന്നീട് ഡല്‍ഹി ഹൈക്കോടതിയിലേക്ക് മാറി. പബ്ലിക് ലോ വിഷയങ്ങള്‍, നേരിട്ടുള്ള നികുതി അപ്പീലുകള്‍, ആദായ നികുതി പ്രോസിക്യൂഷനുകള്‍, ആര്‍ബിട്രേഷന്‍ കേസുകള്‍, വാണിജ്യ സ്യൂട്ടുകള്‍, പരിസ്ഥിതി, മലിനീകരണ നിയമങ്ങള്‍, ഉപഭോക്തൃ ഫോറങ്ങള്‍ക്ക് മുമ്പുള്ള മെഡിക്കല്‍ അശ്രദ്ധ കേസുകള്‍, കമ്പനി നിയമ കേസുകള്‍ എന്നിവയിലെ റിട്ട് ഹര്‍ജികള്‍ തുടങ്ങി വ്യത്യസ്തവും വിശാലവുമായ പരിശീലന മേഖലയായിരുന്നു സഞ്ജീവ് ഖന്നയുടേത്.

സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തപ്പെടുന്നതിന് മുമ്പ്, നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ (NALSA) എക്‌സിക്യൂട്ടീവ് ചെയര്‍മാനെന്ന നിലയില്‍ അദ്ദേഹം പൊതുസേവനത്തില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നു. ആദായനികുതി വകുപ്പിന്റെ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സലറായും 2004ല്‍ നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹിയുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സലായും (സിവില്‍) അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ വാദിച്ചിട്ടുണ്ട്. ഡല്‍ഹി ബാര്‍ കൗണ്‍സിലില്‍ 1983ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത് നിയമമേഖലയിലേക്ക് കടന്നു വന്ന സഞ്ജീവ് ഖന്നയുടെ പിതാവ് ദേവ്രാജ് ഖന്ന ഡല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു.

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

അമ്മാവന്‍ ഹന്‍സ്രാജ് ഖന്ന സുപ്രീംകോടതി ജഡ്ജിയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് സീനിയോറിട്ടിയില്‍, തന്നെ മറികടന്ന് ചീഫ് ജസ്റ്റിസ് നിയമനം നടത്തിയതില്‍ പ്രതിഷേധിച്ച് അദ്ദേഹം രാജി വെക്കുകയായിരുന്നു. വലിയ കോളിളക്കം സൃഷ്ടിച്ച രാജിയായിരുന്നു അത്. അന്ന് അമ്മാവന് നിഷേധിക്കപ്പെട്ട നീതിന്യായ പീഢത്തില്‍ ഇരിക്കാനയത് സഞ്ജീവ് ഖന്നയ്ക്ക് ഒരു മധുര പ്രതികാരം കൂടിയാണെന്ന് വിശേഷിപ്പിക്കാം. സഞ്ജീവ് ഖന്നക്ക് ഭരണഘടന, നികുതി, വാണിജ്യം, പരിസ്ഥിതി വിഷയങ്ങളില്‍ വിശാലമായ അനുഭവ സമ്പത്തുണ്ട്. നേരത്തെ ആദായ നികുതി വകുപ്പിന്റെ സീനിയര്‍ സ്റ്റാന്‍ഡിംഗ് കോണ്‍സലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005ലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായത്. 2006ല്‍ സ്ഥിരം ജഡ്ജിയായി.

2019 ജനുവരി 18ന് സുപ്രീംകോടതി ജഡ്ജിയായി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മദ്യനയ അഴിമതി കേസില്‍ ഇടക്കാല ജാമ്യം നല്‍കിയതടക്കം സുപ്രധാന വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചു. ഇടക്കാല ജാമ്യമാണ് ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് പ്രചാരണം നടത്താന്‍ കെജ്രിവാളിന് സഹായകമായത്. ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയതടക്കം സുപ്രധാന വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച സുപ്രീംകോടതി ബെഞ്ചില്‍ അംഗമായിരുന്നു. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിപ്പോന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച ബെഞ്ചിലും അംഗമായി.

ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അപാരമായ അനുഭവസമ്പത്തുള്ള ജസ്റ്റിസ് ഖന്ന ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും അമിക്കസ് ക്യൂറിയായും നിരവധി ക്രിമിനല്‍ കേസുകളില്‍ ഹാജരാകുകയും വാദിക്കുകയും ചെയ്തിട്ടുണ്ട്. അഭിഭാഷകവൃത്തിയില്‍ പ്രവേശിച്ച അദ്ദേഹത്തിന്റെ കുടുംബത്തിലെ മൂന്നാം തലമുറയാണ്. ജുഡീഷ്യല്‍ പെന്‍ഡന്‍സി കുറയ്ക്കുന്നതിനും ഇന്ത്യയില്‍ നീതിന്യായ വിതരണത്തിന്റെ വേഗത ത്വരിതപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധതയ്ക്ക് അദ്ദേഹം പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

സഞ്ജീവ് ഖന്നയുടെ സുപ്രധാന വിധികള്‍

2019 ജനുവരി മുതല്‍ സുപ്രീം കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് ഖന്ന, ഇന്ത്യന്‍ നിയമത്തെ രൂപപ്പെടുത്തിയ നിരവധി സുപ്രധാന വിധികളില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇ.വി.എമ്മുകളുടെ) സമഗ്രത ഉയര്‍ത്തിപ്പിടിച്ച ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം. വിവാദ ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കുകയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പിന്തുണക്കുകയും ചെയ്തു. കൂടാതെ, എക്‌സൈസ് നയ അഴിമതി കേസുകളില്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചതിന് ഉത്തരവാദി ജസ്റ്റിസ് ഖന്നയാണ്, ഇത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ നിയമപരമായ തീരുമാനമാണ്.

  • 100 ശതമാനം വിവിപാറ്റ് സ്ഥിരീകരണത്തിനായുള്ള ഹര്‍ജി തള്ളല്‍

ഇലക്ട്രോണിക് ഉപയോഗിച്ചുള്ള വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയലിന്റെ (VVPAT) സ്ലിപ്പുകളുടെ 100 ശതമാനം എണ്ണണം എന്ന് ആവശ്യപ്പെട്ടുള്ള അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ ഹര്‍ജി 2024-ല്‍ ജസ്റ്റിസ് ഖന്നയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് തള്ളി. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത സംരക്ഷിക്കുമെന്നും വേഗത്തിലും പിശകില്ലാത്തതും സുരക്ഷിതവുമായ വോട്ടെണ്ണല്‍ നിലവിലുള്ള സംവിധാനം ഉറപ്പാക്കുന്നുവെന്നാണ് സഞ്ജീവ് ഖന്ന വിധിയില്‍ പ്രസ്താവിച്ചത്.

  • ഇലക്ടറല്‍ ബോണ്ട് സ്‌കീം റദ്ദാക്കല്‍

2024 ലെ മറ്റൊരു നിര്‍ണായക വിധിയായിരുന്നു വിവാദ ഇലക്ടറല്‍ ബോണ്ട് സ്‌കീം റദ്ദാക്കല്‍. ഇലക്ടറല്‍ ബോണ്ട് ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച അഞ്ചംഗ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ഖന്ന. ബോണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ദാതാക്കളുടെ ഐഡന്റിറ്റിയെക്കുറിച്ച് അറിയാമെന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്ക് വഴി നല്‍കുന്ന സംഭാവനകളില്‍ ദാതാക്കളുടെ സ്വകാര്യത പുറത്താകുമെന്ന വാദം ജസ്റ്റിസ് ഖന്ന തള്ളിയത്. ജനാധിപത്യ സുതാര്യതയുടെ ആണിക്കല്ലായ, വോട്ടര്‍മാരുടെ വിവരാവകാശത്തെ ഈ പദ്ധതി ലംഘിക്കുന്നതായും അദ്ദേഹം എടുത്തുപറഞ്ഞു.

  • ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ അഞ്ചംഗ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ഖന്ന. 2023 ലെ വിധിയില്‍, ആര്‍ട്ടിക്കിള്‍ 370 അസമമായ ഫെഡറലിസത്തിന്റെ സവിശേഷതയാണെന്നും പരമാധികാരമല്ലെന്നും ജസ്റ്റിസ് ഖന്ന വ്യക്തമാക്കി. അത് നീക്കം ചെയ്യുന്നത് ഇന്ത്യയുടെ ഫെഡറല്‍ ഘടനയെ തകര്‍ക്കില്ലെന്നും അദ്ദേഹം വാദിച്ചു.

  • ആര്‍ട്ടിക്കിള്‍ 142 പ്രകാരം വിവാഹ മോചനം

2023-ലെ ശില്‍പ സൈലേഷ് vs വരുണ്‍ ശ്രീനിവാസന്‍ കേസില്‍, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരം നേരിട്ട് വിവാഹമോചനം നല്‍കാനുള്ള സുപ്രീം കോടതിയുടെ അധികാരം സ്ഥിരീകരിക്കുന്ന ഭൂരിപക്ഷാഭിപ്രായം ജസ്റ്റിസ് ഖന്ന എഴുതി. കക്ഷികള്‍ക്കിടയില്‍ സമ്പൂര്‍ണ നീതി ഉറപ്പാക്കാന്‍, വീണ്ടെടുക്കാനാകാത്ത തകര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കോടതിക്ക് വിവാഹങ്ങള്‍ റദ്ദാക്കാമെന്ന് അദ്ദേഹം വിധിച്ചു. ഇന്ത്യയിലെ വിവാഹമോചന നിയമം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിര്‍ണായകമായിരുന്നു ഈ വിധി.

  • വിവരാവകാശവും (ആര്‍ടിഐ) ജുഡീഷ്യല്‍ സ്വാതന്ത്ര്യവും

ജസ്റ്റിസ് ഖന്നയുടെ ഏറ്റവും നിര്‍ണായക തീരുമാനങ്ങളിലൊന്ന് 2019-ല്‍ വിവരാവകാശ നിയമത്തില്‍ (ആര്‍ടിഐ) ഒരു സുപ്രധാന വിധി എഴുതിയതാണ്. ചീഫ് ജസ്റ്റിസിന്റെ (OCJ) ഓഫീസും വിവരാവകാശ അപേക്ഷകള്‍ക്ക് വിധേയമാകാമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിധിച്ചു. ജഡ്ജിമാരുടെ സ്വകാര്യതയ്ക്കുള്ള അവകാശം സംരക്ഷിക്കുന്നതിനൊപ്പം ജുഡീഷ്യല്‍ സുതാര്യത സന്തുലിതമാക്കേണ്ടതിന്റെ ആവശ്യകത കൂടി അദ്ദേഹം വിധിയില്‍ ചൂണ്ടിക്കാട്ടി. ജുഡീഷ്യറിയുടെ അഖണ്ഡതയെ തുരങ്കം വയ്ക്കാതെ ജുഡീഷ്യല്‍ സ്വാതന്ത്ര്യവും സുതാര്യതയും ഒന്നിച്ച് നിലനില്‍ക്കുമെന്ന ആശയത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നിലപാട്.

ചീഫ് ജസ്റ്റിസ് പദവി അമ്മാവനുള്ള സമ്മാനം

അടിയന്തരാവസ്ഥ കാലത്ത് സീനിയോറിട്ടിയില്‍ തന്നെ മറികടന്ന് ചീഫ് ജസ്റ്റിസ് നിയമനം നടത്തിയതില്‍ പ്രതിഷേധിച്ച് രാജിവെച്ച എച്ച്.ആര്‍ ഖന്നയുടെ മരുമകനാണ് സഞ്ജീവ്ഖന്ന. അമ്മാവന്‍ ഹന്‍സ്രാജ് ഖന്നക്ക് നല്‍കുന്ന സമ്മാനം കൂടിയാണ് ഈ ചീഫ് ജസ്റ്റിസ് പദവിയെന്ന് പറയുന്നതില്‍ തെറ്റുണ്ടാകില്ല. കാരണം, അമ്മാവന്‍ ഹന്‍സ്രാജ് ഖന്നക്ക് മുമ്പ് ചീഫ് ജസ്റ്റിസ് സ്ഥാനം നിഷേധിക്കപ്പെട്ട സംഭവവും തുടര്‍ന്നുണ്ടായ രാജിയും വലിയ വിവാദങ്ങളും കോളിളക്കങ്ങളും സൃഷ്ടിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് ആകാന്‍ കഴിയാതെ പാതി വഴിയില്‍ നിയമവും നീതിന്യാവും വിധികളുമെല്ലാം വലിച്ചെറിയേണ്ടി വന്ന അമ്മാവന്റെ സ്വപ്‌നം സാക്ഷ്താക്കരിക്കുക കൂടിയാണ് സഞ്ജീവ് ഖന്ന ചെയ്തത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, അതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയില്‍ എത്തി. അടിയന്തരാവസ്ഥ വഴി മൗലികാവകാശ ലംഘനം ഇല്ലാതാക്കിയതിനെ ശരിവെക്കുന്ന ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോട് വിയോജിക്കുകയാണ് അദ്ദേഹം ചെയ്തത്.

അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമായ നീക്കമാണെന്ന് ജസ്റ്റിസ് ഹന്‍സ്രാജ് ഖന്ന നിരീക്ഷിച്ചു. ഈ വിയോജന വിധിയാണ് യഥാര്‍ഥത്തില്‍ അദ്ദേഹത്തിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനം നഷ്ടപ്പെടുത്തിയത്. സീനിയോറിട്ടി അടിസ്ഥാനത്തില്‍ അടുത്ത ചീഫ് ജസ്റ്റിസിനെ നിയമിക്കുന്ന കീഴ്വഴക്കം മറികടന്ന് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് എം.എച്ച് ബേഗിനെ അടുത്ത ചീഫ് ജസ്റ്റിസാക്കി.

CONTENT HIGHLIGHTS;Justice vindicated, like sweet revenge: 51st Chief Justice of Supreme Court takes office; Who is Sanjeev Khanna?

Tags: സുപ്രീംകോടതിയിലെ 51-ാം ചീഫ് ജസ്റ്റിസ് അധികാരമേറ്റുSUPREME COURT OF INDIAആരാണ് സഞ്ജീവ് ഖന്ന ?CHIEF JUSTICEANWESHANAM NEWSAnweshanam.comlike sweet revenge51st Chief Justice of Supreme Court takes officeWho is Sanjeev Khanna?INDIAN LAWനീതി പീഢമേറിമധുര പ്രതികാരം പോലെ

Latest News

വേണുവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കി; വീഴ്ച ഉണ്ടായിട്ടില്ലെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി

മലപ്പുറത്തെ ‘ക്രൈം കാപിറ്റൽ’ ആക്കാൻ ശ്രമം; എസ്.പി.ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാജി വെച്ച പൊലീസ് ഉദ്യോഗസ്ഥൻ

വാക്കുപാലിച്ച മുഖ്യമന്ത്രി: 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്‌ രാമൻകുട്ടി; പെൻഷൻ കുടിശിക ബാങ്ക് അക്കൗണ്ടിലെത്തി

മകൻ LDF സ്ഥാനാർത്ഥിയായി; അച്ഛന് തൊഴിൽ ചെയ്യുന്നതിൽ നിന്ന് വിലക്കുമായി INTUC

‘ഓപ്പറേഷന്‍ രക്ഷിത’: ട്രെയിനുകളിൽ മദ്യപിച്ച് യാത്ര ചെയ്യുന്നവർക്ക് കര്‍ശന നടപടി; ഇന്നലെ 72 പേർ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies