Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ഹാ!!എത്ര ഭംഗിയാണ് കാണാന്‍, ചുവന്നു തുടുത്ത് നില്‍ക്കുന്നു ചേലക്കര: ചെങ്കൊടിത്തണലില്‍ സുരക്ഷിതം ഈ ചേലക്കര

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 23, 2024, 01:16 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചേലക്കര എന്ന നിയോജക മണ്ഡലം ഇന്ന് അഭിമാനത്തിന്റെ പ്രതീകം കൂടിയാണ്. ചെങ്കൊടിത്തണലില്‍ വിരിയും രക്ത പുഷ്പങ്ങള്‍ നിറയെ വിരിഞ്ഞു നില്‍ക്കുന്നു. യു.ആര്‍. പ്രദീപ് എന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വരികയാണ് ചേലക്കരയുടെ ചേറിന്റെ മണവും ഗുണവുമായി നിയമസഭയിലേക്ക്. രിസര്‍വേഷന്‍ മണ്ഡലമെന്ന ഖ്യാതിയാണ് ചേലക്കരയുടെ പ്രത്യേകത. മണ്ണും മനുഷ്യരും തമ്മില്‍ അഭേദ്യമായി ബന്ധമുള്ള മണ്ഡലം എന്നും അതിനെ വിശേഷിപ്പിക്കാം. മറ്റു മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പോ വിജയമോ പോലെയല്ല, ചേലക്കരയുടേത്. അത് മനുഷ്യരുടെ വിയര്‍പ്പിന്റെയും സംഘ ശക്തിയുടെയും ബലം കൂടിയാണ് വെളിവാക്കുന്നത്.

കെ. രാധാകൃഷ്ണന്റെ പിന്‍ഗാമിക്കും അതാണ് മെറിറ്റ്. കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന തൊഴിലാളികളുടെ ജീവശ്വാസത്തെ മുറുകെ പിടിക്കുന്നുണ്ടിപ്പോഴും ചേലക്കര. പാര്‍ട്ടി എന്നൊക്കെ അധികാര രാഷ്ട്രീയത്തിനു പുറത്തായിരുന്നുവോ, അന്നൊക്കെ ചേലക്കര പാര്‍ട്ടിക്കൊപ്പം തന്നെ നിന്നിട്ടുണ്ട്. എന്നൊക്കെ അധികാരത്തിലിരുന്നിട്ടുണ്ടോ, അന്നും പാര്‍ട്ടിയോടു കൂറു പുലര്‍ത്തിയിട്ടുണ്ട്. അതാണ് ചരിത്രം. അഞ്ചര പതിറ്റാണ്ടിലധികമായി മാറിയും മറിഞ്ഞും വിധിയെഴുതിയ ചേലക്കരയിലെ ചരിത്രത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് സിപിഎമ്മിന് അനുകൂലമായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്.

ഇടത്തോട്ടും വലത്തോട്ടും ചായാന്‍ ഒരു മടിയും കാണിക്കാതിരുന്ന ചേലക്കര ഇടതു കോട്ടയായി മാറിയത് കഴിഞ്ഞ കാല്‍നൂറ്റാണ്ടിലാണ്. കെ രാധാകൃഷ്ണനെന്ന പച്ചയായ മനുഷ്യനിലൂടെയായിരുന്നു ആ ജൈത്രയാത്ര. മണ്ണിന്റെ മകന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സംശുദ്ധികൊണ്ടു വന്നപ്പോള്‍ ചേലക്കര സിപിഎമ്മിനൊപ്പം ചേര്‍ന്നുനിന്നു. ഇതിനിടെയില്‍ ഒരിക്കല്‍ യു.ആര്‍ പ്രദീപിനേയും ചേലക്കര ചേര്‍ത്തു പിടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ വീണ്ടും കെ രാധാകൃഷ്ണന്‍ വിജയിച്ചു. മന്ത്രിയായി. എന്നാല്‍, പാര്‍ട്ടി തീരുമാനം മറ്റൊന്നായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചേലക്കരയ്ക്കടുത്തുള്ള ആലത്തൂര്‍ മണ്ഡലം രാധാകൃഷ്ണനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. മന്ത്രിസ്ഥാനം രാജിവെച്ചു. പാര്‍ട്ടിയുടെ നിര്‍ദ്ദേശം ശിരസാവഹിച്ച് ആലത്തൂരില്‍ മത്സരിച്ചു.

ആലത്തൂരില്‍ നിന്നും എംപിയായി. ഇതോടെ ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് ആസന്നമായി. വീണ്ടും യു.ആര്‍ പ്രദീപ് സ്ഥാനാര്‍ത്ഥിയായയി. എന്തുവില കൊടുത്തും ആ കോട്ട പൊളിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ് കളം പിടിച്ചു. പക്ഷേ, ചേലക്കരയുടെ മനസ്സറിയാത്ത തന്ത്രങ്ങളെല്ലാം പാളി. ജയം സിപിഎമ്മിനായി മാറി. ഉപതെരഞ്ഞെടുപ്പിലും ഇളകാത്ത ഇടതു കോട്ടയായി ചേലക്കര നിലകൊള്ളുകയാണ്. 72.77 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 1,55,077 പേര്‍ വോട്ട് ചെയ്തപ്പോള്‍ ബൂത്തിലേക്കെത്തിയത് കൂടുതലും സ്ത്രീകള്‍. വോട്ട് ചെയ്തവരില്‍ 82,757 സ്ത്രീകളും 72,319 പുരുഷന്മാരും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടും. 2021ല്‍ 77.40 ശതമാനമായിരുന്നു പോളിംഗ്. തിരുവില്വാമല, പഴയന്നൂര്‍, ദേശമംഗലം, കൊണ്ടാഴി, ചേലക്കര, പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍, മുള്ളൂര്‍ക്കര, വരവൂര്‍ എന്നീ 9 പഞ്ചായത്തുകള്‍ ചേരുന്നതാണ് ചേലക്കര നിയമസഭാ മണ്ഡലം.

പട്ടികജാതി സംവരണ മണ്ഡലം. തൃശ്ശൂര്‍ ജില്ലയിലുള്‍പ്പെടുന്ന മണ്ഡലം നിലനിര്‍ത്താന്‍ മുന്‍ എം.എല്‍.എ യു.ആര്‍ പ്രദീപിനെയാണ് സി.പി.എം കളത്തിലിറക്കിയത്. ആലത്തൂരില്‍ കെ. രാധകൃഷ്ണനോട് പരാജയപ്പെട്ട മുന്‍ എം.പി രമ്യ ഹരിദാസിനെ തന്നെയാണ് കോണ്‍ഗ്രസ് ചേലക്കര പിടിക്കാന്‍ ഇറക്കിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചേലക്കരയിലെ ഇടതുകോട്ടകളെ വിറപ്പിച്ച ചരിത്രം രമ്യക്ക് ഇത്തവണ ആവര്‍ത്തിക്കാനായില്ല എന്നതാണ് വസ്തുത. രമ്യ തോല്‍വി എഴുതിയതോടെ തുടര്‍ച്ചയായ ഏഴാം വിജയമാണ് ചേലക്കരയില്‍ സിപിഎം നേടുന്നത്. കെ രാധാകൃഷ്ണനും നിര്‍ണ്ണായകമായിരുന്നു പ്രദീപിന്റെ വിജയം. മണ്ഡലത്തിലെ പ്രചരണത്തില്‍ രാധാകൃഷ്ണന്‍ സജീവമായിരുന്നില്ലെന്ന് പോലും കോണ്‍ഗ്രസ് പ്രചരിപ്പിച്ചിരുന്നു. ഇത് പക്ഷേ ഉണ്ടായില്ലെന്ന് തെളിയിക്കുകയാണ് ഫലം.

ReadAlso:

എവിടെയെത്തി മുണ്ടക്കൈ പുനരധിവാസം ?: ഉരുളെടുത്ത ഓര്‍മ്മകള്‍ക്ക് ഒരാണ്ട്; അഭായാര്‍ത്ഥികള്‍ ഇപ്പോഴും പെരുവഴിയിലോ ?

നീറി പുകയുന്നു ക്യാപിറ്റല്‍ പണിഷ്‌മെന്റ് ?: പിരപ്പന്‍ കോട് മുരളിക്കു പിന്നാലെ സുരേഷ് കുറുപ്പും പറയുന്നു ?; ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയത് ഒരു കുട്ടിയുടെ അധിക്ഷേപം കൊണ്ടെന്ന് വെളിപ്പെടുത്തല്‍

ചാര്‍ളി തോമസ് എന്ന ഗോവിന്ദചാമി ?: കൊടും കുറ്റവാളിയുടെത് താരപരിവേഷ സമാന ജീവിതം; തമിഴ്‌നാട്ടില്‍ നിരവധി കേസുകള്‍ വേറെയും; തൂക്കുമരക്കയര്‍ പുഷ്പം പോലെ ഊരിയെടുത്ത ഭിക്ഷക്കാരന്‍

സൗമ്യയെ കൊന്നതെങ്ങനെ ?: ഗോവിന്ദചാമി ശരീര ഭാഗം ആയുധമാക്കുന്ന ബോണ്‍ ക്രിമിനല്‍ ?; ജയില്‍ ചാടി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിക്കപ്പെടുമ്പോള്‍ സന്തോഷിക്കുന്നത് കേരളത്തിലെ പെണ്‍കുട്ടികള്‍ ഉള്ള അമ്മമാരോ ?; അറിയണം ചാമിയുടെ ക്രൂരകൃത്യങ്ങള്‍ ?

മരണത്തിലും ജീവിതത്തിലും ആരാണ് കേമനെന്ന ചര്‍ച്ച എന്തിന് ?: വി.എസ്. പരിശുദ്ധന്‍ ഉമ്മന്‍ചാണ്ടി വിശുദ്ധന്‍ ?; മരണത്തിലും വ്യത്യസ്തരാകുന്നവര്‍ ?

മണ്ഡലരൂപീകരണത്തിന് ശേഷം ചേലക്കരയില്‍ ആദ്യമായി തിരഞ്ഞെടുപ്പ് നടക്കുന്നത് 1965 ലാണ്. കന്നിയങ്കത്തില്‍ സി.പി.എമ്മിലെ സി.കെ ചക്രപാണിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ കെ.കെ ബാലകൃഷ്ണന്‍ മണ്ഡലത്തിലെ ആദ്യ എം.എല്‍.എയായി. വെറും 106 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. ചേലക്കരയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും അതാണ്. 1967ല്‍ നടന്ന രണ്ടാമങ്കത്തില്‍ ബാലകൃഷ്ണന് അടിതെറ്റി. സി.പി.എമ്മിലെ പി. കുഞ്ഞന്‍ 2052 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചുകയറി. എന്നാല്‍ പിന്നീട് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും കെ.കെ ബാലകൃഷ്ണന്‍ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

1970, 1977,1980 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിലെ കെ.എസ് ശങ്കരനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. രണ്ട് പതിറ്റാണ്ടിനിപ്പുറം 1982ലാണ് സി.പി.എം മണ്ഡലത്തില്‍ വീണ്ടും ജയിക്കുന്നത്. കോണ്‍ഗ്രസിലെ ടി.കെ.സി വടുതലയെ 2123 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി സി.കെ ചക്രപാണി ചേലക്കര ചുവപ്പിച്ചു. 1987ല്‍ ഡോ.എം.എ കുട്ടപ്പനും 1991ല്‍ എം.പി താമിയും കോണ്‍ഗ്രസില്‍ നിന്ന് വിജയിച്ചു. എം.എ കുട്ടപ്പന്‍ സി.പി.എമ്മിലെ കെ.വി പുഷ്പയെ 7751 വോട്ടുകള്‍ക്കും എം.പി താമി 4361 വോട്ടുകള്‍ക്ക് സി.പി.എമ്മിലെ സി. കുട്ടപ്പനേയും തോല്‍പ്പിച്ചു. 1996ല്‍ കെ. രാധാകൃഷ്ണനിലൂടെ സി.പി.എം ചേലക്കര തിരിച്ചുപിടിച്ചു. കോണ്‍ഗ്രസിലെ ടി.എ രാധാകൃഷ്ണനെ 2323 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ.രാധാകൃഷ്ണന്‍ മറികടന്നത്.

അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറി. 1996-ലെതുള്‍പ്പെടെ അഞ്ച് തിരഞ്ഞെടുപ്പുകളില്‍ രാധാകൃഷ്ണന്‍ ജയിച്ചു. ഒരു കോണ്‍ഗ്രസ് മണ്ഡലമെന്ന നിലയില്‍ നിന്ന് ചുവപ്പുകോട്ടയായി ചേലക്കരയുടെ ചരിത്രം വഴി മാറി. 2016-ല്‍ രാധാകൃഷ്ണന് പകരം യു.ആര്‍ പ്രദീപാണ് ജയിച്ചത്. 2024ല്‍ ചേലക്കരയില്‍ നിന്ന് 5000ല്‍ അധികം വോട്ടുകളുടെ ലീഡ് മാത്രമേ എം.പിയായി മത്സരിച്ച രാധാകൃഷ്ണന് ലഭിച്ചിട്ടുള്ളൂ. 2019ല്‍ 23,000 വോട്ടുകളുടെ വന്‍ ലീഡ് അന്ന് കോണ്‍ഗ്രസിനായി കളത്തിലിറങ്ങിയ രമ്യ ഹരിദാസിന് ലഭിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഇതാവര്‍ത്തിക്കാനാകുമെന്ന കണക്കുക്കൂട്ടലിലായിരുന്നു ഇത്തവണ കോണ്‍ഗ്രസ്. പക്ഷേ പ്രദീപിന്റെ ജനകീയ മുഖം രമ്യാ ഹരിദാസിന് തിരിച്ചടിയായി.

വരാനിരിക്കുന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ചേലക്കരയില്‍ സംഭവിക്കാന്‍ പോകുന്നതെന് എന്താകുമെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുമെന്നതാണ് ഈ റിസള്‍ട്ട്. കേരളത്തിലെ ഏത് നിയോജക മണ്ഡലവും കോണ്‍ഗ്രസിന് ബലാബലം നോക്കാനാകും. എന്നാല്‍ ചേലക്കരയെ പിടിക്കാന്‍ ഇനി കഴിയുമോ എന്നത് സംശയമാണ്. അതിനു പോന്ന സ്ഥാനാര്‍ത്ഥിയെ വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്.

CONTENT HIGHLIGHTS; Ha!! How beautiful to see, Chelakkara standing red: For 28 long years, this Chelakkara is safe under the shade of red flag.

Tags: Anweshanam.comUR PRADEEP WINഹാ!!എത്ര ഭംഗിയാണ് കാണാന്‍ചുവന്നു തുടുത്ത് നില്‍ക്കുന്നു ചേലക്കരചെങ്കൊടിത്തണലില്‍ സുരക്ഷിതം ഈ ചേലക്കരchelakkaraANWESHANAM NEWSremya haridas

Latest News

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം ; പ്രതിഷേധവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത | Malayali nuns arrested on charges of human trafficking ; KCYM Mananthavady diocese holds protest

കളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണു;  നാലര വയസുകാരന് ദാരുണാന്ത്യം | palakkad drowned death four year old boy

മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന് ഒരാണ്ട് ;സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ മൗനം ആചരിക്കും | one year of wayanad landlside education dpt

തൃശൂരിൽ അച്ഛനെ കൊലപ്പെടുത്തി മകൻ,​ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചു | man kills father in thrissur

കേരളത്തിലെ ആദ്യ ഗവേഷണ, വികസന ഉച്ചകോടി തിരുവനന്തപുരത്ത്; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.