Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

കേരളം കടുത്ത ട്രാഫിക്കില്‍ ശ്വാസം മുട്ടുന്നു: അനിവാര്യം കെ. റെയില്‍; ഭാവി അറിയാന്‍ കാത്തിരിക്കാം 5 വരെ; എന്താണ് സില്‍വര്‍ ലൈന്‍ എന്ന കെ. റെയില്‍ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 2, 2024, 03:19 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളികള്‍ സില്‍വര്‍ ലൈനിനെ മറന്നുകഴിഞ്ഞിരിക്കുന്നു. എന്നാല്‍, മുഖ്യമന്ത്രിയും സംഘവും ഇപ്പോഴും കെ. റയില്‍ എന്ന സ്വപ്‌നം കാണുന്നുണ്ട്. അതിന്റെ തുടര്‍ച്ചകള്‍ രഹസ്യമായും ചിലതൊക്കെ പരസ്യമായുമൊക്കെ നടക്കുന്നുമുണ്ട്. പക്ഷെ, പറിച്ചു മാറ്റിയ മഞ്ഞക്കുറ്റികള്‍ എവിടെയെന്ന് ആര്‍ക്കും അറിയില്ല. ലോകത്തിന്റെ വേഗത കൂടിക്കൊണ്ടിരിക്കുമ്പോള്‍ സില്‍വര്‍ ലൈനെങ്കിലും കേരളത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്ന ഒരു കാലം വരുമെന്നു തന്നെയാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നതും.

അതുവരെ കാത്തിരിക്കാനാണ് ഉദ്ദേശവും. പക്ഷെ അതുമായി ബന്ധപ്പെട്ട ഗ്രൗണ്ട് വര്‍ക്കുകള്‍ തുടരുകതന്നെ ചെയ്യുകയാണിപ്പോഴും. നിരത്തുകളെല്ലാം തിക്കിത്തിരക്കി ജനജീവിതം ദുസ്സഹമാവുകയാണ് ഓരോ ദിവസവും. പൊതു ഗതാഗതസൗകര്യങ്ങളെ സൗകര്യം പോലെ തിരസ്‌ക്കരിക്കുന്ന ജനതയാണ് ഇപ്പോഴുള്ളത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഇപ്പോഴും കാലങ്ങള്‍ പിന്നിലാണെന്നത് വസ്തുതയും. സ മയത്തിനൊപ്പം ഓടാന്‍ ശ്രമിക്കാത്ത മനുഷ്യരാണ് വികസനത്തിന് തടയിടാന്‍ നില്‍ക്കുന്നത്. ഓര്‍ത്തു നോക്കൂ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരേ നിന്ന ഒരു പാര്‍ട്ടിയാണ് ഇടതുപക്ഷം. എന്നാല്‍, ആ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ വിഴിഞ്ഞം യാഥാര്‍ഥ്യമായി.

സീ പ്ലെയിന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ആദ്യം പദ്ധതിയാക്കിയത്. എന്നാല്‍, അതും ഇടതുപക്ഷം തടഞ്ഞു. ഇന്നിപ്പോള്‍ സീ പ്ലെയിനില്‍ കൊച്ചിയില്‍ നിന്നും ഇടുക്കി ഡാമിലേക്ക് പറന്നത് ഇടതുപക്ഷ സര്‍ക്കാരിലെ മന്ത്രിമാരാണ്. സമാന രീതിയിലാണ് എക്‌സ്പ്രസ് ഹൈവേ പദ്ധതിയെ എതിര്‍ത്തതും. കേരളത്തെ രണ്ടായി മുറിക്കുമെന്നായിരുന്നു അന്ന് ഇടടതുപക്ഷം പറഞ്ഞത്്. എന്നാല്‍, ഇന്നിതാ കെ. റയയിലിനു വേണ്ടിയും നാലുവവി പാതയ്ക്കു വേണ്ടിയുമൊക്കെ ഇടതുപക്ഷം വാദിക്കുന്നു. കെ. റയില്‍ കേരളത്തിന് അത്യാവശ്യം വേണ്ടുന്ന ഒന്നാണ്. അത് രാഷ്ട്രീയ വേര്‍തിരിവുകൊണ്ട് താമസിപ്പിക്കുകയാണ് ചെയ്യുന്നത്.

പക്ഷെ, ഇപ്പോഴിതാ കെ. റയിലിന് ജീവന്‍ വെയ്ക്കുമോ എന്നത് അറിയാനുള്ള അവസംരം വന്നിരിക്കുകയാണ്. കേരളത്തിന്റെ സ്വപ്നപദ്ധതിയായ കെ റെയിലിന്റെ ഭാവി ഈ ആഴ്ച അറിയാം. സില്‍വര്‍ ലൈന്‍ ബ്രേഡ്‌ഗേജില്‍ നടപ്പിലാക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തില്‍ വ്യക്തത തേടാന്‍ കെ റെയില്‍ ദക്ഷിണ റെയില്‍വേയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ അഞ്ചിനാണ് ദക്ഷിണ റെയില്‍വേ യോഗം വിളിച്ചിരിക്കുന്നത്. റെയില്‍വേ നിര്‍ദ്ദേശിച്ചിരിക്കുന്ന വിഷയങ്ങളില്‍ വ്യക്തത വരുന്നതോടെ പദ്ധതിയുടെ നിര്‍ണായക ഘട്ടത്തിന് തുടക്കമാകുമെന്നാണ് പ്രതീക്ഷ.

സില്‍വര്‍ ലൈനിന്റെ നിലവിലെ ഡി.പി.ആര്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് ബ്രോഡ്‌ഗേജിലേക്ക് മാറ്റാനാണ് റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദ്ദേശം. ഇവ പരിഗണിച്ചാല്‍ സില്‍വര്‍ ലൈനിന് പച്ചക്കൊടി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നടക്കാനിരിക്കുന്ന യോഗം കെ റെയില്‍ പദ്ധതിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. തിരുവനന്തപുരം – കാസര്‍കോട് വരെയുള്ള സില്‍വര്‍ ലൈന്‍ പാതയില്‍ മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ കെ റെയില്‍ കുതിച്ചുപായുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മറ്റു ട്രെയിനുകള്‍ക്ക് കൂടി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ ബ്രോഡ്‌ഗേജില്‍ പാത നിര്‍മിക്കണമെന്നാണ് റെയില്‍വേ ആവശ്യപ്പെട്ടിരിക്കുന്നത്.

ReadAlso:

ചാര്‍ളി തോമസ് എന്ന ഗോവിന്ദചാമി ?: കൊടും കുറ്റവാളിയുടെത് താരപരിവേഷ സമാന ജീവിതം; തമിഴ്‌നാട്ടില്‍ നിരവധി കേസുകള്‍ വേറെയും; തൂക്കുമരക്കയര്‍ പുഷ്പം പോലെ ഊരിയെടുത്ത ഭിക്ഷക്കാരന്‍

സൗമ്യയെ കൊന്നതെങ്ങനെ ?: ഗോവിന്ദചാമി ശരീര ഭാഗം ആയുധമാക്കുന്ന ബോണ്‍ ക്രിമിനല്‍ ?; ജയില്‍ ചാടി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിക്കപ്പെടുമ്പോള്‍ സന്തോഷിക്കുന്നത് കേരളത്തിലെ പെണ്‍കുട്ടികള്‍ ഉള്ള അമ്മമാരോ ?; അറിയണം ചാമിയുടെ ക്രൂരകൃത്യങ്ങള്‍ ?

മരണത്തിലും ജീവിതത്തിലും ആരാണ് കേമനെന്ന ചര്‍ച്ച എന്തിന് ?: വി.എസ്. പരിശുദ്ധന്‍ ഉമ്മന്‍ചാണ്ടി വിശുദ്ധന്‍ ?; മരണത്തിലും വ്യത്യസ്തരാകുന്നവര്‍ ?

‘വി.എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ്’ നല്‍കണമെന്നു പറഞ്ഞ ആ ചെറുപ്പക്കാരന്‍ ആരാണ് ?: പിരപ്പന്‍കോട് മുരളിയുടെ വെളിപ്പെടുത്തലില്‍ സി.പി.എമ്മില്‍ പുതിയ പൊട്ടിത്തറിയുണ്ടാകുമോ ?; മാരാരിക്കുളത്ത് ചതിച്ചു തോല്‍പ്പിച്ചതും വെളിപ്പെടുത്തുന്നു

വലിയ ചുടുകാടിന്റെ ചുവന്നമണ്ണിന്റെ ചരിത്രം അറിയാമോ ?: ആത്മാക്കളുടെ നിലവിളികള്‍ക്കപ്പുറം ആത്മാര്‍ത്ഥതയുടെ കഥ പറയാനുണ്ട്; വി.എസിനും അവിടെയാണ് ഇഠമൊരുങ്ങുന്നത്; വിപ്ലവ മണ്ണിന്റെ ആ കഥ ഇതാണ് ?

ചരക്ക് ട്രെയിന്‍ ഉള്‍പ്പെടെയുള്ളവ ഈ പാതയിലൂടെ ഓടിക്കുകയാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. കെ റെയില്‍ 220 കിലോമീറ്റര്‍ വേഗമാണ് ലക്ഷ്യമിടുന്നതെങ്കില്‍ രാജ്യത്ത് ഇതുവരെ ബ്രോഡ്ഗേജില്‍ ലഭിക്കുന്ന പരമാവധി 160 കിലോമീറ്ററാണ്. വന്ദേ ഭാരത് എക്‌സ്പ്രസുകളുടെ വേഗതയാണിത്. ബ്രോഡ് ഗേജില്‍ പാത നിര്‍മിച്ച് കവച് പോലെ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ സെമി ഹൈസ്പീഡ് ട്രെയിനുകള്‍ക്ക് പുറമെ മറ്റു ചരക്ക് ട്രെയിനുകളും വേഗത്തില്‍ ഓടിക്കാമെന്നും റെയില്‍വേ ചൂണ്ടിക്കാട്ടുന്നു. പുതുതായി നിര്‍മിക്കുന്ന പാത 50 കിലോമീറ്ററില്ലെങ്കിലും റെയില്‍വേ പാതയ്ക്ക് സമാന്തരമായി പോകണമെന്നും കേന്ദ്ര നിര്‍ദേശമുണ്ട്. ബ്രോഡ്ഗേജില്‍ സില്‍വര്‍ ലൈന്‍ നിര്‍മിക്കുകയാണെങ്കില്‍ ആവശ്യമായ സ്ഥലം റെയില്‍വേ വിട്ടു നല്‍ക്കുമോ എന്ന കാര്യത്തിലും കെ റെയില്‍ റെയില്‍വേയോട് വ്യക്തത തേടും.

രാജ്യത്ത് ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടയുള്ള പുതിയ പദ്ധതികള്‍ സ്റ്റാന്‍ഡേഡ് ഗേജിലാണ് നിര്‍മിക്കുന്നത്. പാരിസ്ഥിതിക – സാങ്കേതിക കാര്യങ്ങളില്‍ സംസ്ഥാനം തിരുത്തലുകള്‍ വരുത്തിയാല്‍ സില്‍വര്‍ ലൈന്‍ പരിഗണിക്കാനാകുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ദക്ഷിണറെയില്‍വേ ഉന്നത ഉദ്യോഗസ്ഥരോട് കേന്ദ്ര റെയില്‍വേ മന്ത്രി ആശയവിനിമയം നടത്തുകയും ചെയ്തു. സില്‍വര്‍ ലൈനിനായി 2020ലാണ് കേരളം ഡിപിആര്‍ സമര്‍പ്പിച്ചത്. നാലുവര്‍ഷം കഴിഞ്ഞതിനാല്‍ സ്വാഭാവികമായും ഇനി മാറ്റങ്ങള്‍ വേണ്ടിവരും.

എന്താണ് സില്‍വര്‍ ലൈന്‍ (കെ. റെയില്‍) ?

കേരളത്തിലെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തെയും കാസര്‍ഗോഡിനെയും ബന്ധിപ്പിക്കുന്ന ഒരു നിര്‍ദ്ദിഷ്ട സെമി- ഹൈ -സ്പീഡ് റെയില്‍ പാതയാണ് സില്‍വര്‍ ലൈന്‍. ഇതിന് മണിക്കൂറില്‍ 200 കിലോമീറ്റര്‍ (120 മൈല്‍), പരമാവധി ഡിസൈന്‍ സ്പീഡ്: 220 കിമീ/മണിക്കൂറ് (140 മൈല്‍), 532 കിലോമീറ്റര്‍ നാല് മണിക്കൂറില്‍ താഴെയുള്ള ദൂരം, ഈ ദൂരം താണ്ടാന്‍ എടുക്കുന്ന നിലവിലെ 10 മുതല്‍ 12 മണിക്കൂര്‍ വരെ. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, കൊച്ചി, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവയാണ് ഈ ഇടനാഴിയിലെ സ്റ്റേഷനുകള്‍. കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരം ലഭിക്കുന്നതുവരെ പദ്ധതി താത്കാലികമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

റെയില്‍വേ മന്ത്രാലയത്തിന്റെയും കേരള സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ കെ-റെയില്‍ (കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) ആണ് പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. സംസ്ഥാനത്തിന്റെ വടക്കന്‍, തെക്കന്‍ മേഖലകള്‍ക്കിടയിലുള്ള ഗതാഗത തിരക്ക് ലഘൂകരിക്കാനും യാത്രാ സമയം മെച്ചപ്പെടുത്താനും കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. റോഡ് വാഹനങ്ങള്‍ എത്തിക്കുന്ന ഒരു റോള്‍-ഓണ്‍/റോള്‍-ഓഫ് (RORO) ട്രെയിന്‍ സേവനവും സ്റ്റേഷനുകളില്‍ നിന്നുള്ള ഫീഡര്‍ പൊതുഗതാഗത സേവനങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 2022 നവംബറില്‍, വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന്, ഭൂമി ഏറ്റെടുക്കലിനായി സാമൂഹിക ആഘാത പഠനം നടത്താന്‍ നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ കേരള സര്‍ക്കാര്‍ തിരിച്ചുവിളിച്ചു.

  • പദ്ധതിയുടെ പേര് : സില്‍വര്‍ ലൈന്‍
  • ആകെ ദൂരം : 532.185 കി.മീ (330.684 മൈല്‍)
  • യാത്രാ സമയം : 4 മണിക്കൂറില്‍ കുറവ്
  • പരമാവധി വേഗത : 220 km/h (140 mph)
  • പരമാവധി പ്രവര്‍ത്തന വേഗത : 200 km/h (120 mph)
  • സ്റ്റേഷനുകളുടെ എണ്ണം : 11
  • നിര്‍ദ്ദിഷ്ട പദ്ധതി ചെലവ് : 63,940.67 കോടി 
  • ട്രാക്കുകള്‍ : 2 (മുകളിലേക്കും താഴേക്കും)
  • റോളിംഗ് സ്റ്റോക്ക് : തുടക്കത്തില്‍ 9 പരിശീലകര്‍
  • പ്രതിദിന യാത്രക്കാരുടെ എണ്ണം : 67,740 

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈസ്പീഡ് ഇടനാഴിയില്‍ ലെവല്‍ ക്രോസുകള്‍ ഉണ്ടാകില്ല . നഗരപ്രദേശങ്ങളില്‍ പാളങ്ങള്‍ ഉയര്‍ത്തുന്ന പദ്ധതിക്കായി കെ-റെയിലിന് ഏകദേശം 1,200 ഹെക്ടര്‍ (3,000 ഏക്കര്‍) ഏറ്റെടുക്കേണ്ടി വരും. ട്രെയിനുകള്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ (120 മൈല്‍) പരമാവധി വേഗതയില്‍ ഓടും. തുടക്കത്തില്‍ ഒമ്പത് കോച്ചുകള്‍ ഉണ്ടായിരിക്കും. പിന്നീട് എണ്ണം 12 ആയി ഉയര്‍ത്തും. യാത്രാ നിരക്ക് കിലോമീറ്ററിന് 2.75 പൈസ ആയിരിക്കും, കൂടാതെ 7.5 ശതമാനം വാര്‍ഷിക വര്‍ദ്ധനവും ഉണ്ടാകും. പ്രതിദിനം 67,740 യാത്രക്കാരെയാണ് കെ-റെയില്‍ പ്രതീക്ഷിക്കുന്നത്. തിരക്കേറിയ സമയങ്ങളില്‍ 1,330 യാത്രക്കാരെ ഒരു ദിശയിലേക്ക് കൊണ്ടുപോകുമെന്ന് കണക്കാക്കുന്നു. 66,079 കോടി രൂപയുടെ പദ്ധതി ചെലവുകള്‍ക്കായി 34,454 കോടി വായ്പയായി ലഭിക്കും.

കേന്ദ്രവും സംസ്ഥാനവും 7,720 കോടി രൂപ വീതം നല്‍കേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കലിനും അനുബന്ധ കാര്യങ്ങള്‍ക്കുമായി കേരള സര്‍ക്കാര്‍ 8,656 കോടി ചെലവഴിക്കും. ബാക്കിയുള്ള ചെലവുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മറ്റ് വായ്പകളിലൂടെ കണ്ടെത്തും. സംസ്ഥാനത്തെ 14 ജില്ലകളില്‍ 11 എണ്ണത്തിലൂടെയും കടന്നുപോകുന്ന റെയില്‍ പാത പത്ത് സ്റ്റേഷനുകളില്‍ നിര്‍ത്തും. തിരുവനന്തപുരത്ത് നിന്ന് വടക്കോട്ട് പോകുമ്പോള്‍, ഈ സ്റ്റേഷനുകള്‍ കാസര്‍കോട് എത്തുന്നതിന് മുമ്പ് കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, കൊച്ചി, കൊച്ചി എയര്‍പോര്‍ട്ട്, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവയിലായിരിക്കും. സില്‍വര്‍ലൈന്‍ കോറിഡോര്‍ 100 ശതമാനം ഹരിത പദ്ധതിയായിരിക്കും. മള്‍ട്ടി-മോഡല്‍ ഇന്റഗ്രേഷന്‍, സിസ്റ്റം-ഡ്രൈവ് ഇ-വെഹിക്കിള്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം, ചാര്‍ജിംഗ്, പാര്‍ക്കിംഗ് സ്റ്റേഷനുകള്‍ എന്നിവ ഉപയോഗിച്ച് കെ-റെയില്‍ അവസാന മൈല്‍ കണക്റ്റിവിറ്റി സ്വീകരിക്കാന്‍ ഒരുങ്ങുന്നുണ്ട്.

ഇത് സംസ്ഥാനത്തെ അടുത്ത തലമുറയിലെ നഗര ചലനത്തിലേക്ക് കൊണ്ടുപോകും. ഓട്ടോമാറ്റിക് ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം, ടിക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍, ആധുനിക പാസഞ്ചര്‍ സൗകര്യങ്ങളോടുകൂടിയ പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത റോളിംഗ് സ്റ്റോക്ക് എന്നിവയുള്ള ERTMS ലെവല്‍-2 ന്റെ സിഗ്‌നലിംഗ് സിസ്റ്റം പോലെയുള്ള ഏറ്റവും പുതിയ ലോകോത്തര റെയില്‍ സിസ്റ്റം സാങ്കേതികവിദ്യയും പദ്ധതി സ്വീകരിക്കും. ലൈനിന്റെ പ്രധാന ഡിപ്പോ കൊച്ചുവേളി ടെര്‍മിനസിന് സമീപമാണ് സ്ഥാപിക്കുക.

CONTENT HIGHLIGHTS; Kerala is suffocating due to heavy traffic: Inevitnam K. rail; Can wait till 5 to know the future; What is Silver Liven? Rail?

Tags: ഭാവി അറിയാന്‍ കാത്തിരിക്കാം 5 വരെ; എന്താണ് സില്‍വര്‍ ലൈൗന്‍ എന്ന കെ. റെയില്‍ ?WHAT IS SILVER LINEK railANWESHANAM NEWSSIVER LINEHIGH SPEED RAIL CORIDOREകേരളം കടുത്ത ട്രാഫിക്കില്‍ ശ്വാസം മുട്ടുന്നു: അനിവാര്യം കെ. റെയില്‍

Latest News

തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

അമൃതയിൽ പുതിയ ബാച്ച് വിദ്യാർത്ഥികളെ വരവേറ്റ് സ്കൂൾ ഓഫ് ആർട്സ്, ഹ്യുമാനിറ്റീസ് & കൊമേഴ്‌സ്

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ ഒഴിഞ്ഞുമാറാനാകില്ലെന്ന് കെസി വേണുഗോപാല്‍ എംപി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആറന്മുള വള്ളസദ്യയെ വാണിജ്യവല്‍ക്കരിക്കുകയല്ല മറിച്ച് ജനകീയവല്‍ക്കരിക്കുകയാണ് ചെയ്തത്

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തടവുകാരുടെ തടവറയില്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.