Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

പുതുവത്സരത്തില്‍ പേജര്‍ മോഡല്‍ ആക്രമണം ഭയന്ന് ഇറാനും സിറിയയും: ആസൂത്രിത ആക്രമണം നടത്താത്ത ഇസ്രയേലിന്റെ അടുത്ത നീക്കം എന്താകും ?; ഭയക്കണം മൊസാദിനെ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 1, 2025, 03:33 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പുതുവത്സരത്തില്‍ പേജര്‍ മോഡല്‍ സ്ഫോടനത്തിന് സാധ്യതയുണ്ടാകുമെന്നു വിലയിരുത്തി ലബനോന്‍, ഇറാന്‍, സിറിയയിലെ പൗരന്‍മാര്‍ക്ക് ഭരണകൂടം പ്രത്യേക മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും സ്‌ഫോടനങ്ങള്‍ നടന്നില്ല എന്നത് ആശ്വാസമാവുകയാണ്. ചാര പ്രവര്‍ത്തനത്തിലും, സാങ്കേതിക വിദ്യകലുടെ ബലത്തില്‍ യുദ്ധം ചെയ്യാനും ഇസ്രയേലിനൊപ്പം നില്‍ക്കാന്‍ ലോകത്ത് ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമേയുള്ളൂ. അതാണ് 2024ല്‍ പേജര്‍-വാക്കിടോക്കി സ്‌ഫോടനത്തിലൂടെ ഇസ്രയേല്‍ ലോകത്തിന് കാട്ടിക്കൊടുത്തത്.

പുതുവത്സര ദിനത്തിലും ഇത്തരം സ്‌ഫോടനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ലബനോനും, ഇറാനും, സിറിയന്‍ ഭരണ കൂടങ്ങള്‍ കരുതിയെങ്കിലും ുണ്ടായില്ലെന്നതാണ് വസ്തുത. പുതുവത്സരം പ്രമാണിച്ച് പടക്കങ്ങളും, പൂത്തിരികളും, വ്യാപകമായി ഉപയോഗിക്കുന്നതു കൊണ്ട് അതിലൊക്കെ ഉദ്ര സ്‌പോടനങ്ങള്‍ നടത്താന്‍ ശേഷിയുള്ള വസ്തുക്കള്‍ വെയ്ക്കാന്‍ സാദ്യതയുണ്ടചെന്നായിരുന്നു കണക്കു കൂട്ടല്‍. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണ് ഏറ്റവും കൂടുതല്‍ ഭയപ്പെട്ടത്. മുന്‍പ് പേജറുകളും വാക്കി ടോക്കികളുമാണ് പൊട്ടിത്തെറിച്ചതെങ്കില്‍ ഇത്തവണ ടെലിവിഷനുകളും മൊബൈലും കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും പൊട്ടിത്തെറിച്ചേക്കാം എന്നും കരുതിയിരുന്നു.

ഇതേ തുടര്‍ന്ന് പുതുവത്സരത്തില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്താനാണ് ലബനോനും ഇറാനും സിറിയയും രാജ്യത്തെ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. പുതുവത്സര ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും പടക്കങ്ങളിലും മറ്റ് സാമഗ്രികളിലും വെടിമരുന്നിനൊപ്പം സ്ഫോടക വസ്തുക്കള്‍ ചേര്‍ന്നിട്ടുള്ളതായാണ് മുന്നറിയിപ്പ് കിട്ടയത്. കഴിഞ്ഞ സെപ്റ്റംബറില്‍ തെക്കന്‍ ലബനോനില്‍ ഇസ്രായേല്‍ നടത്തിയ പേജര്‍, വോക്കി ടോക്കി സ്ഫോടനപരമ്പരയില്‍ 55 പേരാണ് കൊല്ലപ്പെട്ടത്. ആറായിരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാനൂറിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കാഴ്ച പോയവരും കേള്‍വി നഷ്ടമായവരും അതിലേറെപ്പേരാണ്. പോയ വര്‍ഷത്തില്‍ ലോകത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതാണ് ഇസ്രായേല്‍ നടത്തിയ പേജര്‍ സ്ഫോടനങ്ങള്‍. പേജറുകളിലും വോക്കിടോക്കികളിലും സ്ഫോടകവസ്തു വയ്ക്കുന്നതിനുള്ള ആസൂത്രണം ഇസ്രായേല്‍ പത്തു വര്‍ഷം മുന്‍പേ തുടങ്ങിയിരുന്നു. തയ്വാന്‍ ആസ്ഥാനമായുള്ള കമ്പനിയില്‍നിന്നാണ് ഹിസ്ബുള്ള പേജറുകള്‍ വാങ്ങുന്നതെന്ന് ഇസ്രയേലിന്റെ ചാര ഏജന്‍സിയായ മൊസാദ് കണ്ടെത്തിയിരുന്നു.
സ്ഫോടകവസ്തു വെക്കാന്‍മാത്രം വലുപ്പമുള്ള പേജറുകള്‍ ഉണ്ടാക്കുകയായിരുന്നു അടുത്തത്.

2022-ല്‍ ഇതുതുടങ്ങി. പല അളവില്‍ സ്ഫോടകവസ്തുവെച്ച് പലതവണ പരീക്ഷിച്ചു. ഒരാളെമാത്രം കൊല്ലുന്ന അളവിലുള്ള സ്ഫോടകവസ്തു പേജറുകളില്‍ ഒളിപ്പിച്ചു. പിന്നെ പല റിംഗ് ടോണുകള്‍ പരീക്ഷിച്ചു. കേട്ടാലുടന്‍ അടിയന്തരമെന്നുതോന്നുന്ന റിംഗ് ടോണ്‍ തിരഞ്ഞെടുത്തു. പുതിയ പേജറുകള്‍ വാങ്ങാന്‍ ഹിസ്ബുള്ളയെ പ്രേരിപ്പിക്കാന്‍ യുട്യൂബിലൂടെ രണ്ടാഴ്ചയോളം പരസ്യംചെയ്തു. പൊടിയും വെള്ളവും പിടിക്കാത്ത ബാറ്ററി ആയുസ്സ് കൂടുതലുമുള്ള പേജര്‍ എന്നുപറഞ്ഞായിരുന്നു പരസ്യം. ഈ കെണിയില്‍ ഹിസ്ബുള്ള വീണുപോവുകയപം ചെയ്തു.

ReadAlso:

ചാര്‍ളി തോമസ് എന്ന ഗോവിന്ദചാമി ?: കൊടും കുറ്റവാളിയുടെത് താരപരിവേഷ സമാന ജീവിതം; തമിഴ്‌നാട്ടില്‍ നിരവധി കേസുകള്‍ വേറെയും; തൂക്കുമരക്കയര്‍ പുഷ്പം പോലെ ഊരിയെടുത്ത ഭിക്ഷക്കാരന്‍

സൗമ്യയെ കൊന്നതെങ്ങനെ ?: ഗോവിന്ദചാമി ശരീര ഭാഗം ആയുധമാക്കുന്ന ബോണ്‍ ക്രിമിനല്‍ ?; ജയില്‍ ചാടി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിക്കപ്പെടുമ്പോള്‍ സന്തോഷിക്കുന്നത് കേരളത്തിലെ പെണ്‍കുട്ടികള്‍ ഉള്ള അമ്മമാരോ ?; അറിയണം ചാമിയുടെ ക്രൂരകൃത്യങ്ങള്‍ ?

മരണത്തിലും ജീവിതത്തിലും ആരാണ് കേമനെന്ന ചര്‍ച്ച എന്തിന് ?: വി.എസ്. പരിശുദ്ധന്‍ ഉമ്മന്‍ചാണ്ടി വിശുദ്ധന്‍ ?; മരണത്തിലും വ്യത്യസ്തരാകുന്നവര്‍ ?

‘വി.എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ്’ നല്‍കണമെന്നു പറഞ്ഞ ആ ചെറുപ്പക്കാരന്‍ ആരാണ് ?: പിരപ്പന്‍കോട് മുരളിയുടെ വെളിപ്പെടുത്തലില്‍ സി.പി.എമ്മില്‍ പുതിയ പൊട്ടിത്തറിയുണ്ടാകുമോ ?; മാരാരിക്കുളത്ത് ചതിച്ചു തോല്‍പ്പിച്ചതും വെളിപ്പെടുത്തുന്നു

വലിയ ചുടുകാടിന്റെ ചുവന്നമണ്ണിന്റെ ചരിത്രം അറിയാമോ ?: ആത്മാക്കളുടെ നിലവിളികള്‍ക്കപ്പുറം ആത്മാര്‍ത്ഥതയുടെ കഥ പറയാനുണ്ട്; വി.എസിനും അവിടെയാണ് ഇഠമൊരുങ്ങുന്നത്; വിപ്ലവ മണ്ണിന്റെ ആ കഥ ഇതാണ് ?

മൊബൈല്‍ ഫോണുകള്‍ക്കു മുന്‍പു പ്രചാരത്തിലുണ്ടായിരുന്ന ഇലക്ട്രോണിക് ആശയവിനിമയ ഉപകരണം. എസ്എംഎസ് പോലെ സന്ദേശം കൈമാറാന്‍ മാത്രമേ കഴിയൂ, കോള്‍ പറ്റില്ല. ഉപയോഗിക്കുന്നവരുടെ ലൊക്കേഷനും മറ്റും കണ്ടുപിടിക്കുക എളുപ്പമല്ലാത്തതിനാലാണ് ഹിസ്ബുല്ല പോലുള്ള ഗ്രൂപ്പുകള്‍ക്ക് പേജര്‍ ഇപ്പോഴും പ്രിയം. ലൊക്കേഷനും നീക്കങ്ങളും മറ്റും ഇസ്രയേല്‍ കണ്ടുപിടിക്കുമെന്ന ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുള്ളയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കി കുറഞ്ഞ സാങ്കേതികവിദ്യയുള്ള പേജറുകളാണ് ഹിസ്ബുല്ല ഉപയോഗിച്ചിരുന്നത്.

പൊട്ടിത്തെറിച്ച പേജറുകള്‍ സമീപ മാസങ്ങളില്‍ ഹിസ്ബുല്ല ഉപയോഗിച്ചു തുടങ്ങിയ ഇനമായിരുന്നു. പേജര്‍ ഉപയോഗിക്കുന്ന വ്യക്തിക്കോ അതിനടുത്തായി നിന്നിരുന്ന വ്യക്തിക്കോ മാത്രമാണു മരണം സംഭവിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്തത്. വിരലുകള്‍ക്കും പേജര്‍ സൂക്ഷിച്ചിരുന്ന ഭാഗത്തും മറ്റുമാണു പലര്‍ക്കും പരുക്കേറ്റത്. പേജറിലെ സന്ദേശം വായിച്ചുകൊണ്ടിരുന്നവരുടെ മുഖത്തും പരുക്കേറ്റു. എന്നാല്‍ ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന പേജറുകളുടെ ബാറ്ററി ചൂടുപിടിച്ചു പൊട്ടിത്തെറിക്കുന്ന രീതിയില്‍ ഇസ്രയേല്‍ ഹാക്കിംഗ് നടത്തിയെന്നാണു പ്രധാന ആരോപണം.

ഹിസ്ബുല്ലയുടെ കയ്യില്‍ എത്തിക്കുന്നതിന് മുന്‍പുതന്നെ, വളരെ ചെറിയ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച പേജറുകളെ റേഡിയോ സിഗ്നല്‍ ഉപയോഗിച്ചു വിദൂരമായി പ്രവര്‍ത്തിപ്പിച്ചതാകാനും സാധ്യതയുണ്ട്. ആസൂത്രിത സ്ഫോടനമാണെങ്കില്‍ മാസങ്ങള്‍ മുതല്‍ രണ്ട് വര്‍ഷം വരെ തയാറെടുപ്പ് ആവശ്യമാണെന്നു വിദഗ്ധര്‍ പറയുന്നു. തായ് വാനീസ് കമ്പനിയായ ഗോള്‍ഡ് അപ്പോളോയാണ് ഈ പേജറുകള്‍ നിര്‍മിച്ചു നല്‍കിയതെന്നാണ് ലെബനീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഗോള്‍ഡ് അപ്പോളോയില്‍ നിന്ന് 5000 പേജറുകളാണ് ഹിസ്ബുള്ള ഓര്‍ഡര്‍ ചെയ്തത്.

ഇതിന്റെ നിര്‍മാണ വേളയില്‍ തന്നെ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നുവെന്ന് വേണം മനസിലാക്കാന്‍. പേജറിനുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ ഒരു ബോര്‍ഡ് മൊസാദ് സ്ഥാപിച്ചിട്ടുണ്ടായിരുന്നെന്നും അത് സ്‌കാനറുള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ പോലും കണ്ടെത്താന്‍ സാധിക്കാത്ത വിധത്തിലായിരുന്നു സജ്ജീകരിച്ചതെന്നുമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു കോഡഡ് മെസേജ് എത്തിയാല്‍ പൊട്ടിത്തെറിക്കുന്ന വിധത്തിലായിരുന്നു ഇതിന്റെ സജ്ജീകരണം.

ഒരേ സമയം എല്ലാ പേജറുകളും പൊട്ടിത്തെറിക്കാന്‍ കാരണം ഇതാണെന്ന് അവര്‍ കരുതുന്നു. വരുംദിവസങ്ങളില്‍ അതിമാരകമായ സ്ഫോടനം ഇസ്രായേല്‍ നടത്തുമെന്നാണ് സൂചനകള്‍. മാത്രമല്ല, ഇനിയുള്ള യുദ്ധ തന്ത്രം എന്തായിരിക്കുമെന്നുള്ളതും സംശയമാണ്. മൊസാദിന്റെ ചാരപ്പണിയില്‍ ശത്രു രാജ്യങ്ങളുടെ മസ്തകങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള സ്‌ഫോടനങ്ങളും നീക്കങ്ങളും മാത്രമേ ഇസ്രയേലില്‍ നിന്നും പ്രതീക്ഷിക്കാനുള്ളൂ.

CONTENT HIGH LIGHTS; Iran, Syria fear pager-model attack in New Year: What will Israel’s next move be if it doesn’t launch a planned attack?; Should you be afraid of Mossad?

Tags: syriaLABANONപുതുവത്സരത്തില്‍ പേജര്‍ മോഡല്‍ ആക്രമണം ഭയന്ന് ഇറാനും സിറിയയുംആസൂത്രിത ആക്രമണം നടത്താത്ത ഇസ്രയേലിന്റെ അടുത്ത നീക്കം എന്താകും ?Gazaഭയക്കണം മൊസാദിനെ ?ISRAYELPALASTINEIRANANWESHANAM NEWSHISBULLAMOSAD

Latest News

മാലദ്വീപിന് 4850 കോടി രൂപയുടെ വായ്പാസഹായവുമായി ഇന്ത്യ | india-announces-4850-crore-line-of-credit-to-maldives

താത്കാലിക വിസി നിയമനം; സുപ്രീംകോടതിയെ സമീപിച്ച് ഗവര്‍ണര്‍ | Temporary VC appointment: Governor Rajendra Arlekar approaches Supreme Court against High Court verdict

കനത്ത മഴ തുടരുന്നു ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി | kerala rains holiday for 3 districts

അനിശ്ചിതത്വം അവസാനിക്കുന്നു; ഐഎസ്എൽ 12 ആം സീസൺ നടക്കുമെന്ന് AIFF പ്രസിഡന്റ് കല്യാൺ ചൗബേ | AIFF President Kalyan Choubey says 12th season of ISL will be held

ആയുധം മോഷ്ടിച്ചത് മരപ്പണിക്കാരില്‍ നിന്ന്; മാസങ്ങൾ നീണ്ട പ്ലാൻ; ഗോവിന്ദച്ചാമിയുടെ കുറ്റസമ്മത മൊഴി | Govindachami statement on his jail escape

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.