Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

സ്വര്‍ഗത്തില്‍ ഗാന്ധി അധികാരത്തില്‍ മോദി: ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനം; ‘ഈശ്വര്‍ അള്ളാ തേരേ നാം’ ഭജന്‍ കേട്ട് ‘അള്ളാ’ എന്നു പാടാന്‍ പാടില്ലെന്ന് ആക്രോശിച്ച മുന്‍ കേന്ദ്രമന്ത്രിയാണ് ഇന്ത്യയുടെ മുഖം; മഹാത്മാവിന്റെ കൊലപാതകം തുടരുകയാണ് ഇന്നും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 30, 2025, 12:34 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കഴിഞ്ഞ ഡിസംബര്‍ 25ന് ബിഹാറിലെ പാട്‌നയില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയുടെ സെന്റിനറി സെലിബ്രേഷന്‍ വേദിയില്‍ ഒരു സംഭവമുണ്ടായി. ഇന്ത്യന്‍ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിക്ക് ഏറ്റവും ഇഷ്ടമുള്ള ഭജന്‍ ബിഹാറി ഫോക് സിംഗര്‍ ദേവി ആലപിക്കുന്നു. ‘രഘുപതി രാഘവ രാജാറാം’ എന്ന ഭജന്‍. ആദ്യവരി കഴിഞ്ഞപ്പോള്‍ ഓഡിയന്‍സിന് ഒരു പ്രശ്‌നവുമില്ല. എന്നാല്‍, രണ്ടാമത്തെ വരി പാടിയതും വേദിയില്‍ നിന്നും എതിര്‍ ശബ്ദം ഉയര്‍ന്നു. അശ്വനി കുമാര്‍ ചൗധ എന്ന മുന്‍ കേന്ദ്രമന്ത്രിയാണ് ചാടി ഇറങ്ങിയത്. ഇതൊന്നും ഇവിടെ പാടാന്‍ പറ്റില്ലെന്ന് ആക്രോശിച്ചു. സഭയാകെ സ്തംബ്ദമായിപ്പോയി. ഫോക് സിംഗര്‍ക്ക് ശബ്ദം തൊണ്ടയില്‍ കുരുങ്ങി. ബാപ്പുജിക്ക് ഏറെ ഇഷ്ടമുള്ള ഭജന്‍ അവിടെ മുറിഞ്ഞു പോവുകയും ചെയ്തു.

അശ്വനി കുമാര്‍ ചൗധയെ പ്രകോപിപ്പിച്ച ഭജനിലെ ആ വരി ഇതാണ്. ‘ ഈശ്വര്‍ അള്ളാ തേരെ നാം…സബ്‌കോ സന്‍മതി ദേ ഭഗവാന്‍’. അള്ളാ എന്നൊന്നും ഇവിടെ പാടാനോ പറയാനോ പറ്റില്ല എന്നായിരുന്നു ആക്രോശം. ഗാന്ധി മരിച്ച് 77 വര്‍ഷം കഴിഞ്ഞിട്ടും, ഗാന്ധിയുടെ ഇഷ്ടഭജന്‍ പാടുമ്പോള്‍ അതില്‍ വര്‍ഗീയത കാണുന്നവരാണ് ഇപ്പോഴും അധികാര രാഷ്ട്രീയത്തിലിരിക്കുന്നതെന്ന് മനസ്സിലാക്കാനാണ് ഇതു പറഞ്ഞത്. ഇന്ന് ജനുവരി 30. രാജ്യം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനം ആചരിക്കുകയാണ്. സ്വര്‍ഗത്തില്‍ ഗാന്ധിയും അധികാരത്തില്‍ മോദിയും ഇരിക്കുന്ന കാലത്ത് സംഭവിക്കുന്നതെല്ലാം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് ഉരുവിടുകയാണ് ഇന്ത്യന്‍ ജനത. നാഥുറാം വിനായക ഗോഡ്‌സെമാര്‍ തെരുവുകളില്‍ ഗാന്ധിമാരെ കൊലപ്പെടുത്താന്‍ നിറതോക്കുകളുമായി ഇപ്പോഴും യഥേഷ്ടം സഞ്ചരിക്കുന്നുണ്ട്.

‘ രഘുപതി രാഘവ രാജാറാം..പതീത പാവന് സീതാറാം… ഈശ്വര്‍ അള്ളാ തേരേ നാം..സബ്‌കോ സന്‍മതി ദേ ഭഗവാന്‍’. ഇതു കേട്ടാല്‍ ഹാലിളകുന്നവരും, ദൈവ രാജ്യം സ്ഥാപിക്കാന്‍ രക്തരൂക്ഷിത തീവ്രവാദം നടത്തുന്നവരും രാജ്യത്തെ അസ്വസ്ഥതകളുടെ കോടീരമാക്കി മാറ്റും. അഹിംസയും സ്‌നേഹവും, ക്ഷമയും സഹാനുഭൂതിയുമെല്ലാം മതമാക്കിയ ഒരു മഹാ മനുഷ്യനെ നിഷ്‌ക്കരുണം കൊലപ്പെടുത്തിയവര്‍ ഇന്നും ആ കൊലപാതകത്തെ ന്യായീകരിക്കുകയും സമരങ്ങളെ തള്ളിപ്പറയുകയും ചെയ്യുന്നുണ്ട്. അവര്‍ക്കു മുമ്പില്‍ മഹാത്മാഗാന്ധി ആരാണെന്നും അദ്ദേഹത്തിന്റെ കൊലപാതകത്തെ കുറിച്ചും വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്.

മഹാത്മാഗാന്ധി ഒറ്റനോട്ടത്തില്‍ ?

  • ജനനം: 1869 ഒക്‌ടോബര്‍ 2
  • മുഴുവന്‍ പേര്: മോഹന്‍ദാസ് കരംചന്ദ് ഗാന്ധി
  • ജനനസ്ഥലം: പോര്‍ബന്തര്‍, ഗുജറാത്ത്
  • പിതാവ്: കരംചന്ദ് ഗാന്ധി
  • മാതാവ്: പുത്‌ലിഭായി ഗാന്ധി
  • ഭാര്യ: കസ്തൂര്‍ബ ഗാന്ധി
  • മക്കള്‍: ഹരിലാല്‍, മണിലാല്‍, രാംദാസ്, ദേവ്ദാസ്
  • വിദ്യാഭ്യാസം: നിയമബിരുദം (യൂനിവേഴ്‌സിറ്റി കോളജ് ലണ്ടന്‍)
  • മറ്റു പേരുകള്‍: ബാപ്പു, മഹാത്മ (Great Soul)
  • ജനന ദിവസത്തിന്റെ പ്രാധാന്യം: ഗാന്ധിജയന്തി പൊതുഅവധി, ഇന്റര്‍നാഷനല്‍ ഡേ ഓഫ് നോണ്‍
  • വയലന്‍സ്
  • അറിയപ്പെടുന്നത്: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ അഹിംസയിലൂന്നിയ പുതിയ സമരമുറ
  • ആത്മകഥ: എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
  • മരണം: 1948 ജനുവരി 30ന്

ഗാന്ധിജി കൊല്ലപ്പെടുന്നത് എങ്ങനെ ?

1948 ജനുവരി 30 വെള്ളിയാഴ്ച്ചയാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധി കൊല്ലപ്പെടുന്നത്. ഡല്‍ഹിയിലെ ബിര്‍ള ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാര്‍ഥനക്കെത്തിയവര്‍ക്കും അനുയായികള്‍ക്കുമിടയില്‍ ഗാന്ധി നടന്നുപോകുന്നതിനെടാണ് ഹിന്ദുത്വ വാദിയും ഹിന്ദുമഹാസഭ-രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍.എസ്.എസ്) എന്നിവയിലെ അംഗവുമായിരുന്ന നാഥുറാം ഗോഡ്‌സെ വെടിവച്ച് കൊല്ലുന്നത്. പ്രാര്‍ഥനയ്ക്ക് എത്തിയതായിരുന്നു ഗാന്ധിജി. സാധാരണയായി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ഥനായോഗം വല്ലഭായി പട്ടേലുമായുള്ള അഭിമുഖ സംഭാഷണത്താല്‍ അന്ന് വൈകി.

5 മണി കഴിഞ്ഞ് 10 മിനിറ്റ് ആകുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരായ മനുവും ആഭയും സമയത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചത്. ഉടന്‍തന്നെ സംഭാഷണം നിര്‍ത്തി ഗാന്ധിജി പ്രാര്‍ഥനയ്ക്കായി പുറപ്പെട്ടു. പ്രാര്‍ഥനാ മൈതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേയ്ക്ക് പോകാന്‍ ഗാന്ധിജി തീരുമാനിച്ചു. ഈ സമയം ജനങ്ങള്‍ക്കിടയില്‍ നിന്നിരുന്ന നാഥുറാം വിനായക് ഗോഡ്‌സെ, ഗാന്ധിജിയെ വന്ദിച്ചു പറഞ്ഞു ‘നമസ്തേ ഗാന്ധിജി’. ഗാന്ധിജിയുടെ പാദം ചുംബിക്കാന്‍ അയാള്‍ തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്സേയെ വിലക്കി.

എന്നാല്‍ ഇടത് കൈകൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയ്യിലിരുന്ന പിസ്റ്റള്‍ കൊണ്ട് ഗോഡ്‌സേ മൂന്ന് തവണ വെടിയുതിര്‍ത്തു. ഗാന്ധിജിയുടെ നെഞ്ചില്‍ തന്നെ മൂന്ന് വെടികളും തുളച്ചുകയറി. ‘ഹേ റാം, ഹേ റാം’ എന്ന് ഉച്ചരിച്ച് കൈകൂപ്പിക്കൊണ്ട് അദ്ദേഹം നിലത്ത് വീണു. ഘാതകന്റെ സെവന്‍-ബോര്‍ ഓട്ടോമാറ്റിക്ക് ഗണ്ണില്‍ നിന്നുള്ള ആദ്യത്തെ ബുള്ളറ്റ് വയറില്‍ നടുവില്‍ നിന്ന് 3.5 ഇഞ്ച് വലതുവശത്തും പൊക്കിളില്‍ നിന്ന് 2.5 ഇഞ്ച് ഉയരത്തിലും കൊണ്ടു. രണ്ടാമത്തേത് നടുവില്‍ നിന്ന് 1 ഇഞ്ച് അകലെ വയറിലും മൂന്നാമത്തേത് 4 ഇഞ്ച് അകലെ വലത്തോട്ടും തുളച്ചു കയറുകയായിരുന്നു.

1948 ജനുവരി 20ന് വധശ്രമം ?

ന്യൂഡല്‍ഹിയുടെ വടക്കന്‍ ഭാഗത്ത് ഗോലെ മാര്‍ക്കറ്റിന് സമീപമുള്ള ബാല്‍മീകി ക്ഷേത്രത്തിലാണ് ഗാന്ധി ആദ്യം താമസിച്ചിരുന്നത്. അവിടെ പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തുകയായിരുന്നു. വിഭജനത്തിന്റെ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്നതിനായി ക്ഷേത്രം ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം നയതന്ത്ര എന്‍ക്ലേവില്‍ നിന്ന് വളരെ അകലെയല്ലാതെ ദക്ഷിണ-മധ്യ ന്യൂഡല്‍ഹിയിലെ അല്‍ബുക്കര്‍ക് റോഡിലെ ഒരു വലിയ മാളികയായ ബിര്‍ള ഹൗസിലേക്ക് മാറി. ബിര്‍ള ഹൗസിന്റെ ഇടതുവശത്തുള്ള രണ്ടു മുറികളിലായിരുന്നു ഗാന്ധി താമസിച്ചിരുന്നത്. മാളികയുടെ പുറകില്‍ ഉയര്‍ത്തിയ പുല്‍ത്തകിടിയില്‍ പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തുകയും ചെയ്തു.

ReadAlso:

“സിന്ദൂര്‍ വരിക്ക പ്ലാവ്” നട്ട് ഗവര്‍ണറുടെ വെല്ലുവിളി ?: പരിസ്ഥിതി ദിന ‘വേദിമാറ്റി’ സര്‍ക്കാരിന്റെ അടി; ഭാരതാംബയുടെ ചിത്രം വെയ്ക്കണമെന്ന് ആര്‍ലേക്കര്‍ പറ്റില്ലെന്ന് പി. പ്രസാദ്; സര്‍ക്കാരും ഗവര്‍ണരും രണ്ടു വഴിക്കോ ?

പ്രകൃതി ദുരന്തങ്ങളുടെ പ്രവാചകന്‍ ?: ആള് ചില്ലറക്കാരനല്ല ! ഭയങ്കരനാണിവന്‍ ?; പ്രകൃതി ദുരന്തങ്ങള്‍ പ്രവചിക്കുന്ന ‘അന്ത്യനാള്‍’ മത്സ്യം ?; ലോകം ഭയക്കുന്ന ഓര്‍ഫിഷ് എത്തിക്കഴിഞ്ഞു ?; ഇനി എന്തും സംഭവിക്കും ?

കൂരിരുട്ടില്‍ മുഖത്ത് ടോര്‍ച്ചടിച്ച് ആളെ തിരിച്ചറിഞ്ഞു ?: ആരെടാ എന്ന ചോദ്യത്തിന് പ്രതികരിച്ചത് വെടിയുണ്ട ?; എതിരാളികളെ ഒറ്റയ്ക്കു നേരിടാന്‍ കെല്‍പ്പുള്ള കുഞ്ഞാലിയെ കൊല്ലാന്‍ പ്ലാനിട്ടതാര് ?; ആ ടോര്‍ച്ചടിച്ച് അടയളം കാട്ടിയത് ആര് ? വെടിവെച്ചതാര് ?

“വൈദ്യുതി പോസ്റ്റ്” ഒടിയുന്നതിന് “FB പോസ്റ്റില്‍” മറുപടി ?: ആരോപണത്തില്‍ കഴമ്പുണ്ടോ? എന്താണ് വസ്തുത?; KSEB പ്ലാനിംഗ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറയുന്നത് ഇതാണ് ?

“കട്ടന്‍ ചായയും പരിപ്പുവടയും” ഉപേക്ഷിച്ച സ്വരാജ് ?: ചായ-കാപ്പി-പാല് ശീലമില്ല; നിലപാടില്‍ ‘പിശക്’ സംഭവിച്ചെന്നു ബോധ്യമായാല്‍ തിരുത്താന്‍ മടിയില്ല ?; യുദ്ധമല്ല, സമാധാനം ഒരു രാഷ്ട്രീയമാണ്; സ്വരാജിന്റെ രാഷ്ട്രീയ ചിട്ടവട്ടങ്ങള്‍ ഇങ്ങനെ

1948 ജനുവരി 20-നാണ് ബിര്‍ള ഹൗസില്‍ ഗാന്ധിയെ വധിക്കാനുള്ള ആദ്യ ശ്രമം നടന്നത്. സ്റ്റാന്‍ലി വോള്‍പര്‍ട്ട് പറയുന്നതനുസരിച്ച്, നാഥുറാം ഗോഡ്സെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ഗാന്ധിയെ അനുഗമിച്ച് അദ്ദേഹം സംസാരിക്കുന്ന പാര്‍ക്കിലേക്ക് പോയി. അവരില്‍ ഒരാള്‍ ജനക്കൂട്ടത്തില്‍ നിന്ന് ഒരു ഗ്രനേഡ് എറിഞ്ഞു. വലിയ സ്‌ഫോടനം ജനക്കൂട്ടത്തെ ഭയപ്പെടുത്തി. ആളുകള്‍ തിക്കിലും തിരക്കിലും പെട്ടു. പ്രഭാഷകരുടെ വേദിയില്‍ ഗാന്ധി തനിച്ചായി. ജനക്കൂട്ടം ഓടിയ ശേഷം ഒറ്റപ്പെട്ട ഗാന്ധിക്ക് നേരെ രണ്ടാമത്തെ ഗ്രനേഡ് എറിയുകയായിരുന്നു യഥാര്‍ത്ഥ കൊലപാതക പദ്ധതി. എന്നാല്‍ കൂട്ടാളിയെന്ന് ആരോപിക്കപ്പെടുന്ന ദിഗംബര്‍ ബാഡ്ഗെയുടെ ധൈര്യം നഷ്ടപ്പെട്ടു. രണ്ടാമത്തെ ഗ്രനേഡ് എറിയാതെ ജനക്കൂട്ടത്തോടൊപ്പം അയാള്‍ ഓടിപ്പോയി. ഇന്ത്യാ വിഭജനത്തിന്റെ പഞ്ചാബി അഭയാര്‍ത്ഥിയായിരുന്ന മദന്‍ലാല്‍ പഹ്വ ഒഴികെ എല്ലാ കൊലപാതക ഗൂഢാലോചനക്കാരും ഓടിപ്പോയി. ഇയാളെ അറസ്റ്റ് ചെയ്തു.

ഗാന്ധിജിയുടെ പ്രചോദിത വാക്കുകള്‍ ?

  • എന്റെ ജീവിതമാണ് എന്റെ സന്ദേശം
  • എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണ് അവയുടെ സമീപനങ്ങള്‍ മാത്രം വ്യത്യസ്തമാണ്
  • ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുച്ഛിക്കും, പിന്നെ ആക്രമിക്കും
  • എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം
  • പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക
  • ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോല്‍വിയാണ്. എന്തെന്നാല്‍ അത് വെറും നൈമിഷകം മാത്രം
  • ഇന്നു ചെയ്യുന്ന പ്രവര്‍ത്തിയെ ആശ്രയിച്ചായിരിക്കും നമ്മുടെ ഭാവി
  • സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത
  • ഒരു ശിശുവിന്റെ ശരീരത്തിലും, മനസ്സിലും ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം
  • കോപം അഗ്‌നി പോലെയാണ്, നാശം ഉണ്ടാക്കിയേ അത് അടങ്ങൂ
  • ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്

ഗാന്ധിജി കേരളത്തില്‍ ?

ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ ഗാന്ധിജി അഞ്ചുതവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട് 

  • 1920 ആഗസ്റ്റ് 18: ഖിലാഫത്ത് നേതാവായിരുന്ന ഷൗക്കത്ത് അലിയോടൊപ്പം കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തു.
  • 1925 മാര്‍ച്ച് 8: വൈക്കം സത്യഗ്രഹത്തിന് പരിഹാരം കാണാനായിരുന്നു ഈ സന്ദര്‍ശനം. ഗാന്ധിജി ശ്രീനാരായണ ഗുരുവുമായി കൂടിക്കാഴ്ച നടത്തി.
  • 1927 ഒക്‌ടോബര്‍ 9: വിവിധ പൊതുയോഗങ്ങളില്‍ പങ്കെടുത്തു.
  • 1934 ജനുവരി 10: ഹരിജന്‍ ഫണ്ട് ശേഖരണാര്‍ഥം ഗാന്ധിജി കേരളത്തിലെത്തി.
  • 1937 ജനുവരി 12: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ സന്ദര്‍ശനം. ക്ഷേത്രപ്രവേശന വിളംബരത്തെ ‘ഈ നൂറ്റാണ്ടിലെ മഹാദ്ഭുതം’ എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. അയ്യങ്കാളിയുമായി കൂടിക്കാഴ്ച നടത്തി.

അഹിംസ ദിനം ?

ഒക്‌ടോബര്‍ രണ്ട് അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കാനുള്ള തീരുമാനത്തിന് ഐക്യരാഷ്ട്രസഭക്ക് പ്രചോദനമായത് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ഡല്‍ഹിയില്‍ സംഘടിപ്പിച്ച സത്യഗ്രഹ ശതാബ്ദി സമ്മേളനമാണ്. 30ഓളം രാജ്യങ്ങളില്‍നിന്ന് 400ല്‍പരം വിദേശ പ്രതിനിധികള്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തു. 142 വിദേശ രാജ്യങ്ങളുടെ സഹകരണത്തോടെ അന്നത്തെ വിദേശകാര്യ സഹമന്ത്രി ആനന്ദ് ശര്‍മ അവതരിപ്പിച്ച പ്രമേയം 191 അംഗങ്ങളുള്ള ഐക്യരാഷ്ട്ര പൊതുസഭ 2007 ജൂണ്‍ 15ന് ഐകകണ്‌ഠ്യേന അംഗീകരിച്ചു.

ഗാന്ധിജിയും മലയാള സാഹിത്യവും ?

  • ഗാന്ധിജിയെക്കുറിച്ച് ‘ധര്‍മസൂര്യന്‍’ എന്ന കൃതി രചിച്ചത്: അക്കിത്തം
  • ഗാന്ധിജിയെക്കുറിച്ച് ‘എന്റെ ഗുരുനാഥന്‍’ എന്ന കവിത രചിച്ചത്: വള്ളത്തോള്‍
  • ഗാന്ധിജിയുടെ വിയോഗത്തെ തുടര്‍ന്ന് ‘ ആ ചുടലക്കളം’ എന്ന കൃതി രചിച്ചത്: ഉള്ളൂര്‍
  • ‘ഗാന്ധിജിയും ഗോദ്‌സെയും’ എന്ന കൃതി രചിച്ചത്: എന്‍.വി. കൃഷ്ണവാര്യര്‍
  • ‘ഗാന്ധിജിയും കാക്കയും ഞാനും’ രചിച്ചത്: ഒ.എന്‍.വി
  • ‘ഗാന്ധിഭാരതം’ എന്ന കവിത രചിച്ചത്: പാല നാരായണന്‍ നായര്‍
  • ‘ഗാന്ധി’ എന്ന കവിത രചിച്ചത്: വി. മധുസൂദനന്‍ നായര്‍
  • ഗാന്ധിജിയെക്കുറിച്ച് ‘മഹാത്മാവിന്റെ മാര്‍ഗം’ എന്ന കൃതി രചിച്ചത്: സുകുമാര്‍ അഴീക്കോട്

ജയില്‍വാസം ?

ഗാന്ധിജിയുടെ ആദ്യ ജയില്‍വാസം ദക്ഷിണാഫ്രിക്കയില്‍നിന്നായിരുന്നു. കറുത്ത വര്‍ഗക്കാരുടെ നീതിനിഷേധത്തിനെതിരെയാണ് ഗാന്ധിജി ആദ്യമായി ശബ്ദമുയര്‍ത്തിയത്. ജൊഹാനസ് ബര്‍ഗില്‍വെച്ചായിരുന്നു ആദ്യ ജയില്‍ വാസം അനുഷ്ഠിച്ചത്

പ്രവാസി ദിനം ?

ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് 1915 ജനുവരി ഒമ്പതിനാണ് ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിവന്നത്. അതിനാല്‍, ജനുവരി ഒമ്പത് പ്രവാസി ദിനമായി ആചരിക്കുന്നു. 1915ല്‍തന്നെ അഹ്മദാബാദിനടുത്ത് കൊമ്മ്‌റാബില്‍ ആദ്യ സത്യഗ്രഹ ആശ്രമം സ്ഥാപിച്ചു.

രാഷ്ട്രീയത്തിലേക്ക് ?

ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ കൊള്ളരുതായ്മക്കെതിരെ പോരാടാനുള്ള ഉറച്ച മനസ്സുമായാണ് ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതം സജീവമായത്. 1917 ചമ്പാരന്‍ സമരം നടത്തി. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യഗ്രഹമായിരുന്നു ചമ്പാരന്‍. നീലം കര്‍ഷകര്‍ക്കുവേണ്ടി നടത്തിയ ചമ്പാരന്‍ സത്യഗ്രഹം വലിയ കോളിളക്കങ്ങളുണ്ടാക്കി. ചമ്പാരന്‍ ഇപ്പോള്‍ ബിഹാര്‍ സംസ്ഥാനത്താണ്.

ആദ്യ നിരാഹാരം ?

ഗാന്ധിജിയുടെ ആദ്യ നിരാഹാര സമരം 1918ലാണ്. അഹ്മദാബാദിന്റെ മില്‍ സമരവുമായി ബന്ധപ്പെട്ടായിരുന്നു. തുടര്‍ന്ന് ഖേഡ സത്യഗ്രഹവും നടത്തി. 1917ലാണ് ഗാന്ധിജിയെ ഇന്ത്യയില്‍ ആദ്യമായി അറസ്റ്റ് ചെയ്തത്.

ബഹുമതി വേണ്ട ?

പഞ്ചാബിലെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ 1919 ഏപ്രില്‍ 13ന് നടന്ന ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ഗാന്ധിജിയെ ഏറെ വേദനിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷുകാര്‍ നല്‍കിയ കൈസര്‍-ഇ-ഹിന്ദ് ബഹുമതി അവര്‍ക്കുതന്നെ തിരിച്ചുനല്‍കി.

നിസ്സഹകരണം ?

ബ്രിട്ടീഷുകാരുടെ എല്ലാ നടപടികളോടും സഹകരിക്കാതിരിക്കാന്‍ ഗാന്ധിജി കണ്ടെത്തിയ സമരമാര്‍ഗമായിരുന്നു നിസ്സഹകരണം. രാജ്യവ്യാപകമായി വന്‍ സ്വീകാര്യതയാണ് ഈ സമരത്തിന് ലഭിച്ചത്. എന്നാല്‍, ഉത്തര്‍പ്രദേശില്‍ 1922ല്‍ നടന്ന ചൗരിചൗരാ സംഭവത്തെ തുടര്‍ന്ന് നിസ്സഹകരണ സമരം ഗാന്ധിജി പിന്‍വലിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ ?

കര്‍ണാടകയിലെ ബെല്‍ഗാമില്‍ 1924ല്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ഗാന്ധിജി പ്രസിഡന്റായത്. ഗാന്ധിജി അധ്യക്ഷത വഹിച്ച ആദ്യ സമ്മേളനവും ബെല്‍ഗാമിലായിരുന്നു.

ദണ്ഡിയാത്ര ?

1930 മാര്‍ച്ച് 12നാണ് ഗാന്ധിജി തന്റെ ദണ്ഡിയാത്ര ആരംഭിച്ചത്. ഗാന്ധിജിയുടെ 61ാം വയസ്സിലായിരുന്നു ഈ സമരം. 78 അനുയായികള്‍ ഈ യാത്രയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 1930 ഏപ്രില്‍ ആറിന് ദണ്ഡി കടപ്പുറത്ത് ഉപ്പുനിയമം ലംഘിച്ച് ഉപ്പ് കുറുക്കി. 1931ല്‍ ഗാന്ധി-ഇര്‍വിന്‍ സന്ധി നടന്നു.

വട്ടമേശ സമ്മേളനങ്ങള്‍ ?

1930, 31, 32 വര്‍ഷങ്ങളിലായി മൂന്ന് വട്ടമേശ സമ്മേളനങ്ങളാണ് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ അധ്യക്ഷതയില്‍ ലണ്ടനില്‍ നടന്നത്. മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഏക ഇന്ത്യക്കാരന്‍ ബി.ആര്‍. അംബേദ്കറായിരുന്നു. രണ്ടാം വട്ടമേശ സമ്മേളനത്തിലാണ് ഗാന്ധി പങ്കെടുത്തത്. വട്ടമേശ സമ്മേളനത്തിന് ലണ്ടനിലെത്തിയപ്പോള്‍ ഗാന്ധിജി സന്ദര്‍ശിച്ച ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമനായിരുന്നു.

പ്രസിദ്ധീകരണങ്ങള്‍ ?

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകമാണ് ഗാന്ധിജിയുടെ ആത്മകഥ. ഗുജറാത്തി ഭാഷയിലാണ് ആത്മകഥ ആദ്യമായി പ്രസിദ്ധീകരിച്ചത്. മഹാദേവ് ദേശായി ഇത് ഇംഗ്‌ളീഷിലേക്ക് മൊഴി മാറ്റി. ബാല്യം മുതല്‍ 1920 വരെയുള്ള കാലഘട്ടമാണ് ആത്മകഥയില്‍ പ്രധാനമായും ഉള്ളത്. യേര്‍വാഡ ജയിലില്‍ വെച്ചാണ് ആത്മകഥ എഴുതിത്തുടങ്ങിയത്. നവജീവന്‍ എന്ന പ്രസിദ്ധീകരണത്തിലാണ് ആത്മകഥ ആദ്യം പ്രസിദ്ധീകരിച്ചത്.

വിശേഷണങ്ങള്‍ ?

ഗാന്ധിജിയെ ‘മഹാത്മാ’ എന്ന് വിശേഷിപ്പിച്ചത് രബീന്ദ്രനാഥ ടാഗോറായിരുന്നു. ഗാന്ധിജി ടാഗോറിനെ ഗുരുദേവ് എന്നും വിശേഷിപ്പിച്ചു. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിളിച്ചത് സുഭാഷ് ചന്ദ്രബോസ് ആയിരുന്നു. ദേശസ്‌നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധി സുഭാഷ് ചന്ദ്രബോസിനെ വിളിച്ചു.

ഗാന്ധിയും കൂട്ടരും ?

ഗോപാലകൃഷ്ണഗോഖലെയാണ് ഗാന്ധിജിയുടെ രാഷ്ട്രീയഗുരു. നെഹ്‌റു ഗാന്ധിയുടെ രാഷ്ട്രീയ ശിഷ്യനും വിനോബ ഭാവെ ആത്മീയ ശിഷ്യനുമായിരുന്നു. സി. രാജഗോപാലാചാരിയാണ് ഗാന്ധിജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍. മെഡ്‌ലിന്‍ സ്‌ളാഡ് എന്ന മീരാബഹനാണ് ഗാന്ധിശിഷ്യ. ഭഗവത്ഗീത തന്റെ അമ്മയാണെന്ന് ഗാന്ധിജി പറഞ്ഞു.

മറ്റു ഗാന്ധിമാര്‍ ?

  • കെ. കേളപ്പന്‍ -കേരള ഗാന്ധി
  • ഐ.കെ. കുമാരന്‍-മയ്യഴി ഗാന്ധി
  • കെന്നത്ത് കൗണ്ട-ആഫ്രിക്കന്‍ ഗാന്ധി
  • മാര്‍ട്ടിന്‍ ലൂതര്‍ കിങ്-അമേരിക്കന്‍ ഗാന്ധി
  • രാജേന്ദ്രപ്രസാദ്-ബിഹാര്‍ ഗാന്ധി
  • ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാന്‍-അതിര്‍ത്തിഗാന്ധി
  • നെല്‍സണ്‍ മണ്ടേല-ദക്ഷിണാഫ്രിക്കന്‍ ഗാന്ധി
  • ഓങ്‌സാന്‍ സൂചി-ബര്‍മിസ് ഗാന്ധി
  • അഹമ്മദ് സുകാര്‍നോ-ഇന്തോഷ്യേന്‍ ഗാന്ധി
  • ബാബാ ആംതെ-ആധുനിക ഗാന്ധി

‘ഗാന്ധി’ സിനിമ ?

റിച്ചാര്‍ഡ് ആറ്റന്‍ ബറോ സംവിധാനം ചെയ്ത സിനിമയാണ് ‘ഗാന്ധി’. ഇതില്‍ ഗാന്ധിജിയുടെ വേഷം അഭിനയിച്ചത് ബെന്‍കിങ്‌സിമിക്കാണ്. മഹാത്മാ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് വിതല്‍ ഭായ് ജാവേരിയാണ്.

‘ഗാന്ധി’ പുസ്തകങ്ങള്‍ ?

  • ഐ ഫോളോ ദി മഹാത്മാ-കെ.എം. മുന്‍ഷി
  • ലൈഫ് ഓഫ് ഗാന്ധി -ലൂയി ഫിഷര്‍
  • ഇന്‍സെര്‍ച് ഓഫ് ഗാന്ധി -റിച്ചാര്‍ഡ് ആറ്റന്‍ബറോ
  • വെയിറ്റിങ് ഓഫ് ദി മഹാത്മാ -ആര്‍.കെ. നാരായണ്‍

എഴുതിയാലും തീരാത്ത മഹാ സാഗരംപോലെയാണ് മഹ്താമാഗാന്ധിയുടെ ജീവിതം. കുറഞ്ഞപക്ഷം ഇത്രയെങ്കിലും വരും തലമുറയും ഇന്നത്തെ തലമുറയും അദ്ദേഹത്തെ കുറിച്ച് അറിഞ്ഞിരിക്കണം. എഴുതിയതിനേക്കാള്‍ എത്രയോ സത്യങ്ങളും ചരിത്രവും എഴുതാതെ പോയിട്ടുണ്ട്. അതെല്ലം തലമുറകള്‍ കൈമാറി സംരക്ഷിക്കപ്പെടേണ്ടവ തന്നെയാണ്.

content high lights; Gandhi in heaven, Modi in power: Today is the 77th Martyrdom Day of Father of the Nation Mahatma Gandhi; The face of India is the former Union Minister who shouted that ‘Ishwar Allah Tere Nam’ bhajan should not be sung ‘Allah’; The killing of Mahatma continues even today

Tags: ADAL BIHARI VAJPAAYEENATHURAM VINAYAK GODSEസ്വര്‍ഗത്തില്‍ ഗാന്ധി അധികാരത്തില്‍ മോദിഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനംNarendra Modi'ഈശ്വര്‍ അള്ളാ തേരേ നാം' ഭജന്‍ കേട്ട് 'അള്ളാ' എന്നു പാടാന്‍ പാടില്ലെന്ന് ആക്രോശിച്ച മുന്‍ കേന്ദ്രമന്ത്രിയാണ് ഇന്ത്യയുടെ മുഖംANWESHANAM NEWSMAHATHMA GANDHI PM MODI SPEACHMAHATHMA GANDHIFATHER OF THE NATIONBIRLA HOUSE77th Martyrdom Day

Latest News

അന്‍വറിനെ യുഡിഎഫ് വേണമെങ്കില്‍ മുഖ്യമന്ത്രിയാക്കും; ഇതൊന്നും സിപിഎമ്മിനെ ബാധിക്കില്ലെന്ന് എംവി ഗോവിന്ദന്‍ | mv-govindan-on-nilambur-by-poll

കൊച്ചി കുണ്ടന്നൂര്‍- തേവര പാലത്തില്‍ ടാറിങ് പൊളിഞ്ഞു നീങ്ങി; കുഴികള്‍ രൂപപ്പെട്ടു | Collapses on Kundannur-Thevara bridge in Kochi

ബെംഗളുരു അപകടം: അന്വേഷണത്തിന് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും | Bengaluru stampede : The investigation is also being conducted by the Criminal Investigation Department.

ബക്രീദ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | school-holiday-tomorrow

‘ഭാരതാംബയുടെ ചിത്രം ഭാരതത്തിന്റെ അടയാളം, മന്ത്രിമാരുടേത് എന്ത് തരം നിലപാടെന്ന് ഗവര്‍ണര്‍ | Governor slams minister p prasad and v sivankutty

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.