Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

മഴ വെള്ളത്തില്‍ മദ്യമുണ്ടാക്കാമെങ്കില്‍ കൊക്കകോള കമ്പനി പൂട്ടിച്ചതെന്തിന് ?; മദ്യം, വ്യവസായവും കോള, മള്‍ട്ടി നാഷണല്‍ കമ്പനിയുമോ ?; മന്ത്രിയാണോ പ്രതിപക്ഷ നേതാവാണോ കള്ളം പറയുന്നത് ?; ജനങ്ങളുടെ അഭിപ്രായമെന്ത് ?

കവിത കേരളത്തില്‍ വന്നോ ?: വി.ഡി. സതീശന്‍ പറയുന്നതില്‍ വാസ്തവമുണ്ടോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 31, 2025, 04:00 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മദ്യത്തിന് മഴ വെള്ളവും, കൊക്ക കോളയ്ക്ക് ഭൂഗര്‍ഭ ജലവും ഉപയോഗിച്ചാല്‍ എന്തു ചെയ്യാനാകും. കൊക്ക കോളയും മഴവെള്ളത്തില്‍ നിന്നുണ്ടാക്കാന്‍ എന്തേ കഴിഞ്ഞില്ല. മദ്യം, ശുദ്ധമായ മഴവെള്ളം സംംഭരിച്ച് നിര്‍മ്മിക്കാന്‍ കാണിക്കുന്ന കമ്പനിയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്‌നേഹവും കരുതലുമാണ് അഭിനന്ദിക്കേണ്ടത്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ മഴവെള്ള ബുദ്ധി, എന്തേ കൊക്ക കോള കമ്പനിക്കാര്‍ക്ക് അന്നുണ്ടായില്ല. മയിലമ്മയും സംഘവും സമരം ചെയ്ത് പൂട്ടിച്ച കമ്പനിയെ തുരത്താല്‍ ഇടതുപക്ഷവും ആളായും പേരായും അന്ന് സഹായിച്ചത് മഴവെള്ളം ശേഖരിക്കാന്‍ കൊക്കകോള കമ്പനിക്ക് ബുദ്ധിയില്ലാതിരുന്നതു കൊണ്ടല്ലേ. അന്ന് മള്‍ട്ടി നാഷണല്‍ കമ്പനിയെ തുരത്താന്‍ അരയും തലയും മുറുക്കി ഇറങ്ങിയ പാലക്കാടുകാരില്‍ ഇന്നത്തെ മന്ത്രിയും പാര്‍ട്ടിയുമുണ്ടായിരുന്നു എന്നതാണ് വിചിത്രമായ കാര്യം.

കൊക്ക കോള കമ്പനിക്കാര്‍ കോളയുണ്ടാക്കാന്‍ അസംസ്‌കൃത വസ്തുവായ വെള്ളത്തിനു വേണ്ടി കുഴല്‍ക്കിണര്‍ കുഴിച്ച് ഭൂഗര്‍ഭ ജലംഊറ്റിയതു പോലെയല്ല, കഞ്ചിക്കോട്ട് വരുന്ന ബ്രൂവറി ഡിസ്ലറി കമ്പനിയായ ഒയാസിസ് ചെയ്യുന്നത് എന്നാണ് മന്ത്രിയുടെ സാക്ഷ്യം. മദ്യ നിര്‍മ്മാണത്തിനാവശ്യമായ, അതായത്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്റെ വാക്കുകള്‍ കടമെടുത്താല്‍, കേരളത്തിനാവശ്യമായ മദ്യം ഇവിടെ ഉത്പാദിപ്പിക്കാനാവശ്യമായ മഴവെള്ളം ശേഖരിക്കാന്‍ കഴിയുമെന്നതാണ്. മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും ചേര്‍ന്ന് മദ്യക്കമ്പനിയെ വ്യവസായ സ്ഥാപനമാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കേരളത്തിലെ വരണ്ടുണങ്ങിയ ഭൂമിയില്‍ നിന്നുകൊണ്ടാണെന്നു മറക്കരുത്.

തിമിര്‍ത്തു പെയ്താല്‍ വെള്ളപ്പൊക്കവും, പെയ്തില്ലെങ്കില്‍ ശ്മശാനവുമാകുന്ന കാലാവസ്ഥയാണ് ഇന്ന് കേരളത്തിലേത്. ഇത് അറിയാവുന്നവരാണ് പാലക്കാട്കാരും. മഴ പെയ്യുമ്പോള്‍ സംഭരിച്ചു വെച്ച് മദ്യം നിര്‍മ്മിക്കാനാണ് എക്‌സൈസ് മന്ത്രി പറയുന്നതു പോലെ ഒയാസിസ് കമ്പനി ആലോചിക്കുന്നത്. അപ്പോള്‍ വേനല്‍ക്കാലത്ത് മദ്യം നിര്‍മ്മിക്കാന്‍ എന്തു ചെയ്യും. എന്നത് വലിയൊരു ചോദ്യമാണ്. മഴക്കാലത്തു തന്നെ വേനല്‍ക്കാലത്തെ മദ്യ നിര്‍മ്മാണത്തിനുള്ള വെള്ളവും ശേഖരിക്കുമെന്ന് സാരം. അതായത്, ഒരു ചെറിയ കൃത്രിമ അണക്കെട്ടു തന്നെ നിര്‍മ്മിക്കുമെന്ന്.

എലപ്പുള്ളിയിലെ ബ്രൂവറി പ്ലാന്റിനായി ഒരു തുള്ളി ഭൂഗര്‍ഭ ജലം പോലും എടുക്കില്ലെന്നാണ് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറയുന്നത്. പ്ലാന്റിന് 0.05ദശലക്ഷം ലിറ്റര്‍ വെള്ളമാണ് തുടക്കത്തില്‍ ആവശ്യമായി വരിക. പൂര്‍ണമായി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 0.5ദശലക്ഷം ലിറ്റര്‍ വെള്ളം മതിയാകും. പാലക്കാട് നഗരത്തിന് ആവശ്യമായി വരുന്ന ആകെ വെള്ളത്തിന്റെ 1.1 ശതമാനം മാത്രമാണിത്. ഇതുകൂടാതെ പ്ലാന്റില്‍ അഞ്ച് ഏക്കറില്‍ ജലസംഭരണി നിര്‍മ്മിക്കുമെന്ന കാര്യം പ്രെപ്പോസലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറയുന്നുണ്ട്. ജല അതോറിറ്റി കമ്പനിക്ക് ആവശ്യമായ വെള്ളം നിലവിലുള്ള പദ്ധതിക്ക് പുറത്തു നിന്നല്ല നല്‍കാമെന്ന് സമ്മതിച്ചിരിക്കുന്നത്.

മലമ്പുഴയില്‍ നിന്നും കിന്‍ഫ്രയിലേക്ക് പ്രതിദിനം 10 ദശലക്ഷം ലിറ്റര്‍ വെള്ളമെത്തിക്കുന്ന പദ്ധതി പുരോഗമിക്കുന്നുണ്ട്. ഈ ലൈനില്‍ നിന്നാണ് ആവശ്യമായ ജലം ലഭ്യമാക്കുക. നിലവില്‍ കേരളത്തില്‍ കിന്‍ഫ്രയുടേയും വ്യവസായ വകുപ്പിന്റേയും ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളിലേക്ക് ജല അതോറിറ്റി വെള്ളം നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പാലക്കാട് കിന്‍ഫ്രാ പാര്‍ക്കിലേക്ക് 10 എം.എല്‍.ഡി അനുവദിക്കാന്‍ 2015ല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ വ്യവസായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ്. 2022-23 ലേയും 2023-24 ലേയും മദ്യനയങ്ങളില്‍ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംസ്ഥാനത്ത് നിര്‍മ്മിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2023 നവംബര്‍ 30നാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഒയാസിസിന്റെ അപേക്ഷ ലഭിക്കുന്നത്.

പത്തുഘട്ട പരിശോധനയ്ക്ക് ശേഷമാണ് മന്ത്രിസഭ പ്രാരംഭ അനുമതി നല്‍കിയത്. നാടിന് ആവശ്യമായ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറില്ലെന്നും മന്ത്രി പറഞ്ഞതോടെ ഒരുകാര്യം ഉറപ്പായി. ജനങ്ങളും സര്‍ക്കാരും ഇക്കാര്യത്തില്‍ രണ്ടുവഴിക്കാണെന്ന്. ഇതു മാത്രമല്ല,. മറ്റൊരു കാര്യവും മന്ത്രി പറഞ്ഞിട്ടുണ്ട്. എത്തനോളിന് 5 ശതമാനം ജി.എസ്.ടി കേന്ദ്രം ഈടാക്കുന്നുണ്ട്. മുന്‍പ് 18 ശതമാനം ആയിരുന്ന ജിഎസ്ടി നിരക്ക് 5 ശതമാനമായി കുറച്ചിരുന്നു. പെട്രോളിയം ബ്ലന്‍ഡിംഗിന് വേണ്ടിയാണ് എത്തനോള്‍ മുഖ്യമായും ഉപയോഗിക്കുന്നത് എന്നത് കണക്കിലെടുത്താണ് ഈ തീരുമാനം. നിലവില്‍ 30 കോടി ലിറ്റര്‍ എത്തനോള്‍ ആണ് ഇതിനായി കേരളത്തിലെത്തുന്നത്. 2030 ഓടെ കേരളത്തില്‍ പെട്രോളിയം ബ്ലന്‍ഡിംഗിനായി മാത്രം 70-75 കോടി ലിറ്റര്‍ എത്തനോള്‍ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്.

നിലവിലെ വില അനുസരിച്ച് തന്നെ ഇതിന് 4000-4200 കോടി രൂപ ആവശ്യമായി വരും. ജി.എസ്.ടി ഇനത്തില്‍ തന്നെ 210 കോടിയോളം രൂപ, തീര്‍ച്ചയായും കേന്ദ്രത്തിനും കേരളത്തിനും വിഹിതമുണ്ട്. ജിഎസ്ടി നടപ്പിലായ കാലം മുതല്‍ തന്നെ മദ്യനിര്‍മ്മാണത്തിനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന് ജിഎസ്ടി ബാധകമല്ല. ഓര്‍ക്കുക എത്തനോള്‍ എന്നാല്‍ വ്യവസായ ആവശ്യത്തിന്, പ്രധാനമായും പെട്രോള്‍ ബ്ലന്‍ഡിംഗിന് ആണ് ഉപയോഗിക്കുന്നത്. എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ആണ് മദ്യനിര്‍മ്മാണത്തിലെ അസംസ്‌കൃത വസ്തു. രണ്ടും സ്പിരിറ്റ് തന്നെ. ഒന്നാമത്തേത് വ്യവസായത്തിനും രണ്ടാമത്തേത് മനുഷ്യ ഉപഭോഗത്തിനുമുള്ളത്.

ReadAlso:

തൃപ്പൂണിത്തുറ വിട്ട് നിലമ്പൂരെത്തുമ്പോള്‍ ?: മലപ്പുറം ഭൂദാന്‍ കോളനിയിലെ എം. സ്വരാജിന് ഇത് മൂന്നാം അങ്കം; മത്സരിക്കാന്‍ ആളെ കിട്ടാതെ വലഞ്ഞൊടുവില്‍ CPM തലയില്‍ വെച്ചതോ ?

എന്താണ് “സോണാര്‍ സ്‌കാന്‍” ?: കൊച്ചിയില്‍ മുങ്ങിയ കപ്പലിന്റെ സ്ഥാനം കണ്ടെത്തുന്നത് എങ്ങനെ ?; ആ കപ്പല്‍ ഇനി എന്തുചെയ്യും ?

വീട്ടിലിരിക്കാനാണോ രാഷ്ട്രീയ പാര്‍ട്ടി ?: നിലമ്പൂരില്‍ BJP സ്ഥാനാര്‍ത്ഥി ഉണ്ടാകും; ആര്യാടന്‍ ഷൗക്കത്ത് വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയല്ലെന്ന് പി.സി. ജോര്‍ജ്ജ്

ദയാവധത്തിന് കീഴടങ്ങി അന്‍വര്‍ ?: നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി വിലപേശല്‍ വിജയം കണ്ടില്ല; കോണ്‍ഗ്രസ് പാലക്കാടും ചേലക്കരയും വയനാടും മറന്നു; കെ.സി. വേണുഗോപാലുമായി മാത്രം ഇനി ചര്‍ച്ച ?

കപ്പല്‍ മുങ്ങിയിട്ടും സത്യം പറയാത്തതെന്ത് ?: കണ്ടെയ്‌നറുകളില്‍ കൊണ്ടുപോയത് എന്താണ് ?; വരാനിരിക്കുന്നത് ദുരന്തമാണോ എന്നാണ് അറിയേണ്ടത് ?; മത്സ്യത്തൊഴിലളികളെയും ജനങ്ങളെയും മറയുക്കുന്നതെന്താണ് ?

അപ്പോള്‍ ഒയാസിസ് കമ്പനി എന്തു കമ്പനിയാണ്. അവര്‍ മദ്യ നിര്‍മ്മാണ കമ്പനിയാണോ, അതോ പെട്രോളിയം കമ്പനിയോ. ഇതാണ് ജനങ്ങളുടെ ചോദ്യം. സര്‍ക്കാരിന്റെ മദ്യ സ്‌നേഹം എന്തിനു വേണ്ടിയാണ്. മഴവെള്ളത്തില്‍ നിന്നും മദ്യം നിര്‍മ്മിച്ച് വില്‍പ്പന നടത്തി പണക്കാരാകാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സ്ഥിതിക്ക് ജനങ്ങളുടെ അഭിപ്രായം കൂടെ അറിയേണ്ടതുണ്ട്. സാധാരണ ജനങ്ങള്‍ക്ക് ഇത്തരം കമ്പനികള്‍ വേണ്ടെന്നു മാത്രമല്ല, കുടുംബങ്ങലില്‍ അരക്,ിതാവസ്ഥ സൃഷ്ടിക്കുന്ന മദ്യം നിരോധിക്കണണെന്നുമാണ്. കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകളും, കുട്ടികളും, വൃദ്ധരും ഇതിനെതിരാണ്. ന്യൂനപക്ഷത്തിനു വേണ്ടി മദ്യക്കമ്പനി നിര്‍മ്മിച്ചാല്‍ ഭൂരിപക്ഷത്തിന്റെ കുടിവെള്ളമാണ് മുട്ടുന്നത്.

മദ്യം വില്‍ക്കുന്നതിലൂടെയോ, മദ്യക്കമ്പനി വ്യവസായം ആരംഭിക്കുന്നതിലൂടെയോ ഉള്ള കൊള്ളപ്പണം നാടിന് വേണ്ട. അത് ശാശ്വതവുമല്ല. വൈപ്പിനിലും, ആലപ്പുഴയിലും, വെള്ളം കിട്ടാത്ത ആദിവാസി ഊരുകളിലും മഴവെള്ളം ശുദ്ധീകരിച്ച് എത്തിക്കുന്ന പദ്ധതിയായിരുന്നുവെങ്കില്‍ എത്ര നല്ലതായിരുന്നു. പക്ഷ, അതിന് കമ്മിഷനോ, സര്‍ക്കാരിലേക്ക് പണമോ എത്തില്ലല്ലോ. അതൊരു വ്യവസായമോ, വ്യവസാ സ്ഥാപനമോ അല്ലല്ലോ. അതുകൊണ്ട് അത്തരം ലാഭരഹിത പദ്ധതികള്‍ നടപ്പാക്കില്ലെന്നു മാത്രമല്ല, ആലോചിക്കുകയേ ഇല്ല. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളില്‍ തൃശൂര്‍ പൂരവും, എ.ഡി.ജി.പിയുടെ RSS ബന്ധവുമെല്ലാം കൃത്യമായിരുന്നു.

അപ്പോള്‍ ഇതിലും വാസ്തവം ഉണ്ടാകണം. ക്യാബിനറ്റ് നോട്ടിലും മറ്റു വകുപ്പുകളുമായി ആലോചിച്ചിട്ടില്ലെന്ന് വ്യക്തം. സി.പി.ഐ എതിര്‍പ്പറിയിച്ചു. ഘടകകക്ഷികള്‍ എതിര്‍ക്കുന്നുണ്ട് കേരളത്തിലെ ജനങ്ങള്‍ ഇതംഗീകരിക്കില്ല. ഇത്രയും എതിര്‍പ്പുകള്‍ ഭേദിച്ച് ഒയാസിസ് കമ്പനിയെ പാലക്കാട് എത്തിച്ച് മഴവെള്ളം ശേഖരിച്ച് മദ്യം നിര്‍മ്മിച്ച് മലയാളികളെ കുടിപ്പിക്കാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ദുരൂഹതയുണ്ട്. അവിടെയാണ് ഡല്‍ഹി മദ്യ നയ കേസിലും പഞ്ചാബില്‍ ഭൂഗര്‍ഭ ജലം മലിനപ്പെടുത്തിയ കേസിലും പ്രതിയായ ഈ കമ്പനിയുെ എന്‍ട്രി. ഡെല്‍ഹിയിലും പഞ്ചാബിലും മഴ ഇല്ലാത്തതിനാലാണ് ഭൂഗര്‍ഭ ജലം ഊറ്റി മദ്യം ഉണ്ടാക്കിയതെന്ന് തിരിച്ചറിണം.

ആ കമ്പനിയെ കുറിച്ചാണ് മന്ത്രിയുടെ പുകഴ്ത്തല്‍. അതേസമയം കമ്പനി ഇതുവരെ വിശദീകരണവുമായി രംഗത്ത് വന്നിട്ടില്ല. എക്സൈസ് മന്ത്രിയാണ് കമ്പനിയുടെ വക്താവായി സംസാരിക്കുന്നത്. ഡെല്‍ഹി മദ്യനയ കേസില്‍ ഈ കമ്പനിക്ക് പുറമെ തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിതയും പ്രതിയാണ്. ഇതേ കവിത കേരളത്തിലും വന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷ ത്തിന്റെ ആക്ഷേപം. എവിടെയാണ് അവര്‍ താമസിച്ചതെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കാനാണ് വി.ഡി. സതീശന്റെ വെല്ലുവിളി. ഒയാസിസ് മദ്യ കമ്പനിക്ക് വേണ്ടിയാണ് കവിത കേരളത്തില്‍ വന്നതും സര്‍ക്കാരുമായി സംസാരിച്ചതും. ഒരുപാട് ദുരൂഹമായ ഇടപാടുകളാണ് നടന്നതെന്നും പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നുണ്ട്.

പാലക്കാട് വെള്ളം സുലഭമാണെന്നാണ് മന്ത്രി പറയുന്നത്. എല്ലാ പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും കൊടുത്തു കഴിഞ്ഞാലും വെള്ളമുണ്ടെന്നും കമ്പനിക്ക് ഇത്തിരി വെള്ളം മതിയെന്നുമാണ് മന്ത്രി പറഞ്ഞത്. പ്ലാന്റ് പൂര്‍ത്തിയാകുമ്പോള്‍ 50 മുതല്‍ 80 ദശലക്ഷം ലിറ്റര്‍ വെള്ളം വേണ്ടിവരും. അഞ്ച് ഏക്കറില്‍ റെയിന്‍ ഹാര്‍വെസ്റ്റ് ചെയ്യുമെന്നാണ് മന്ത്രി പറയുന്നത്. ഒരു വര്‍ഷം നന്നായി മഴ പെയ്താലും പരമാവധി 40 ദശലക്ഷം ലിറ്ററാണ് ഒരുവര്‍ഷം ശേഖരിക്കാന്‍ പറ്റുന്നത്. ഭൂമിക്ക് അടിയിലേക്ക് പോയി ഗ്രൗണ്‍ വാട്ടര്‍ ടേബിളില്‍ എത്തേണ്ട മഴ വെള്ളമാണ് ശേഖരിക്കുമെന്ന് പറയുന്നത്. ഇതേ മന്ത്രി 2019ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് വെള്ളമില്ലാത്തതു കൊണ്ട് ഒരുപാട് പദ്ധതികള്‍ ഉപേക്ഷിക്കേണ്ടി വന്നെന്നാണ്.

എന്നാല്‍ അദ്ദേഹം മന്ത്രി ആയപ്പോള്‍ ഒരു ദിവസം 80 ദശലക്ഷം ലിറ്റര്‍ വെള്ളം അസംസ്‌കൃത വസ്തുവായി വേണ്ട പദ്ധതിയാണ് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഒയാസിസ് കമ്പനിക്ക് വേണ്ടിയാണ് മദ്യനയം മാറ്റിയത്. കമ്പനി സ്ഥലം വാങ്ങിയ ശേഷമാണ് മദ്യ നയം മാറ്റിയത്. ഒരു കാരണവശാലും ഈ അഴിമതി അനുവദിക്കില്ല. കമ്പനിയെ പ്രവര്‍ത്തിക്കാനും അനുവദിക്കില്ല. പോകുന്ന പോക്കില്‍ എല്ലാം തൂത്തുവാരി കൊണ്ടു പോകുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതചല്ലാതെ മറ്റെന്താണ്. കേരളത്തിലെ മനുഷ്യര്‍ക്ക് മദ്യക്കമ്പനിയാണ് പ്രധാനപ്പെട്ടതെന്ന് പറഞ്ഞുറപ്പിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

CONTENT HIGH LIGHTS; If rain water can make alcohol, why did the Coca-Cola company close down?; Liquor, industry and cola, multinational company?; Is the minister or the leader of the opposition lying?; What is the opinion of the people?

Tags: മള്‍ട്ടി നാഷണല്‍ കമ്പനിയുമോ ?palakkadമന്ത്രിയാണോ പ്രതിപക്ഷ നേതാവാണോ കള്ളം പറയുന്നത് ?; ജനങ്ങളുടെ അഭിപ്രായമെന്ത് ?ANWESHANAM NEWSമദ്യംALCAHOLEKANJIKKODRAIN HARVESTCOCCA COLAMAYALAMMAമഴ വെള്ളത്തില്‍ മദ്യമുണ്ടാക്കാമെങ്കില്‍ കൊക്കകോള കമ്പനി പൂട്ടിച്ചതെന്തിന് ?വ്യവസായവും കോള

Latest News

വിഴിഞ്ഞം തീരത്ത് നിന്ന് പോയ 7 വളളങ്ങള്‍ മടങ്ങി എത്തിയില്ല; തീരസംരക്ഷണസേന തിരച്ചില്‍ ആരംഭിച്ചു

‘എം സ്വരാജ് എല്‍ഡിഎഫിനെ നയിക്കാന്‍ ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥി’; വിജയം സുനിശ്ചിതമെന്ന് ബിനോയ് വിശ്വം

ആര് സ്ഥാനാർഥി ആയാലും യുഡിഎഫ് നിലമ്പൂർ തിരിച്ചുപിടിക്കും; ആര്യാടൻ ഷൗക്കത്ത്

മുന്നറിയിപ്പുകള്‍ അവഗണിക്കരുത് !!: KSEBയുടെ പരാതി പരിഹരിക്കാന്‍ സര്‍ക്കിള്‍തല കണ്‍ട്രോള്‍ റൂമുകള്‍; തീവ്രമഴ തുടരുന്നു വകുപ്പിന് കനത്ത നഷ്ടവും 

സര്‍ക്കാരിന് വീണ്ടും തിരിച്ചടി ? : സിസാ തോമസിന് പെന്‍ഷന്‍ അനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും രണ്ടാഴ്ചക്കുള്ളില്‍ നല്‍കണം; അനുകൂല്യങ്ങളിലെ പലിശയടക്കം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണലിന് തീരുമാനിക്കാം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.