Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

‘KSRTC’യുടെ പേര് നാളെ ഒറ്റ ദിവസത്തേക്ക് ‘CITU’എന്നാകും: ബാക്കിയുള്ള ജീവനക്കാര്‍ പണിമുടക്കിന് മൗന സമ്മതത്തോടെ മാറിയും കേറിയും നില്‍ക്കും; 2025ലും ഗതികിട്ടാത്ത ജീവനക്കാരെന്ന റെക്കോര്‍ഡിനുടമകളായി KSRTC തുടരും; ശമ്പളം ഗോവിന്ദ? (എക്‌സ്‌ക്ലൂസിവ്)

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 3, 2025, 11:14 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സമരങ്ങളും പ്രതിഷേധങ്ങളും അടിയും ജയിലുമെല്ലാം താണ്ടി കേരളത്തില്‍ അധികാരത്തിലേറിയ പാര്‍ട്ടിയാണ് ഇടതുപക്ഷം. തൊഴിലാളി പക്ഷമെന്നും വിളിപ്പേരുണ്ായിരുന്നു. എന്നാല്‍, അധികാരം അഹങ്കാരത്തിലേക്കു വഴിമാറിയതോടെ തൊഴിലാളിയെന്ന ഇടതുപക്ഷത്തിന്റെ വിളിപ്പേര് മാറ്റി മുതലാളി വട്ടപ്പേരിട്ടിരിക്കുകയാണ്. മദ്യക്കമ്പനിക്ക് വെള്ളമൂറ്റി മദ്യം നിര്‍മ്മിച്ച് തൊഴിലാളികളെയാകെ കുടിപ്പിച്ച് സോഷ്യലിസം കൊണ്ടു വരാനുള്ള നീക്കവും, എ.ഐ സാങ്കേതിക വിദ്യയിലൂടെ സോഷ്യലിസം കൊണ്ടുവാരുനമൊക്കെയുള്ള നീക്കങ്ങളും ഇതിനുദാഹരണങ്ങളാണ്.

വായില്‍ വിപ്ലവവും പ്രവൃത്തിയില്‍ മുതലാളിത്തവും നിറച്ച നേതാക്കളുടെ പിന്നാലെ ഓടുന്ന മണ്ടന്‍ അണികളോട്് പറയാനുള്ളത് ഇത്രമാത്രം. ഓടിയോടി തളരുമ്പോള്‍ ഒന്ന് ചിന്തിച്ചു നോക്കണം ‘എന്തിനാണ് ഇവരുടെ പിന്നാലെ ഓടിയതെന്ന്’. അങ്ങനെ ചിന്തിക്കാതെയും, ചിന്തിച്ചിട്ട് കാര്യം പിടികിട്ടിയവരുമെല്ലാം ചേര്‍ന്ന് നാളെ ഒരു ദിവസം KSRTCയുടെ പേര് മാറ്റി ഇടുകയാണ്. എന്നിട്ട് CITU എന്നിടും. ഒറ്റദിവസത്തെ ഓഫറാണിത്. കാാരണം, മറ്റു ജീവനക്കാരെല്ലാം പണി മുടക്കുന്നതു കൊണ്ട് അടിമവംശത്തില്‍പ്പെട്ടവര്‍ പണിയെടുക്കുന്ന ദിവസമാണ്.

ഇടതുപക്ഷം ഭരിക്കുന്ന നാട്ടില്‍ ഇടതുപക്ഷ തൊഴിലാളി സംഘടന എങ്ങനെ സമരം ചെയ്യും. ചെയ്യുന്നതെല്ലാം തൊഴിലാളി വിരുദ്ധത മാത്രമാണെങ്കിലും തൊണ്ടതൊടാതെ വിഴുങ്ങുകയേ നിര്‍വാഹമുള്ളൂ. അതുകൊണ്ട്, നാളെ പ്രതിപക്ഷ സംഘടന നടത്തുന്ന പണിമുടക്കില്‍ CITU ഇല്ല. അവര്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന തൊഴിലാളി വിരുദ്ധ ആനുകൂല്യങ്ങളും ശമ്പളവും മതിയെന്നാണ് മതം. പക്ഷെ, KSRTCയിലെ മറ്റ് സംഘടനകള്‍ അങ്ങനെയല്ല. എന്തിന് സി.പി.ഐയുടെ തൊഴിലാളി സംഘടനയായ AITUCക്കു പോലും അത്തരം ചിന്തയില്ല.

തൊഴിലെടുത്താല്‍ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കണം. അല്ലാതെ വിപ്ലവം പറഞ്ഞാല്‍പ്പോര. മദ്യപിക്കുന്നെങ്കില്‍ വീട്ടിലിരുന്ന് ആകാമെന്ന് അണികളോട് സധൈര്യം നിര്‍ദേശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറിയാണ് മാതൃക. തെറ്റു കണ്ടാല്‍ വിളിച്ചു പറയാനുള്ള ആര്‍ജ്ജവവും, നല്ലതാണെങ്കില്‍ അതിനോട് ചേര്‍ന്നു നില്‍ക്കാനുള്ള മനസ്സും കാണിക്കുന്നുണ്ടെന്നു വ്യക്തം. KSRTCയിലെ ഒരു വിഭാഗം ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്കിനോട് പ്രത്യക്ഷമായി പിന്തുണയ്ക്കുന്നില്ലെങ്കിലും, പരോക്ഷമായി പണി മുടക്കാനാണ് AITUC തീരുമാനിച്ചിരിക്കുന്നത്.

ഇന്ന് രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ 24 മണിക്കൂറാണ് പണിമുടക്കുമെന്ന് ഐ.എന്‍.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ അറിയിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി സി.എം.ഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്. സമാനതകളില്ലാത്ത ദ്രോഹമാണ് KSRTC ജീവനക്കാരെല്ലാം അനുഭവിക്കുന്നതെന്ന കാര്യം സത്യമാണ്. കെ.എസ്.ആര്‍.ടി.സിയിലെ ക്ഷാമബത്ത കുടിശ്ശിക 31 ശതമാനമാണ്.

ഇത് എന്ന് കൊടുത്തു തീര്‍ക്കുമെന്നത് ആര്‍ക്കുമറിയില്ല. ശമ്പളവും പെന്‍ഷനും പോലും കൃത്യസമയത്ത് കിട്ടുന്നും ഇല്ല എന്നത് കേരളത്തിലെ ആര്‍ക്കാണ് അറിയാത്തത്. ശമ്പള വിതരണത്തില്‍ പോലും മാനേജ്‌മെന്റ് ഉറപ്പ് നല്‍കാന്‍ വകുപ്പു മന്ത്രിക്കോ, മനേജ്‌മെന്റിനോ, സര്‍ക്കാരിനോ കഴിയുന്നില്ല. KSRTC യുടെ റൂട്ടുകള്‍ സംരക്ഷിക്കാന്‍ ആരാണ് തയ്യാറാകുന്നത്. സ്വകാര്യ ബസുകള്‍ക്ക് നഷ്ടത്തിലോടുന്ന റൂട്ടുകള്‍ വിട്ടു കൊടുക്കുക വഴി KSRTCയുടെ സാധ്യതകളെയാണ് ഇല്ലാതാക്കുന്നത്.

KSRTC യ്ക്ക് പുതിയ ബസുകള്‍ വാങ്ങുന്നതില്‍ മെല്ലെപ്പോക്ക് നയം ആരെ സഹായിക്കാനാണ്. 16 ഫിസിക്കല്‍ ഡ്യൂട്ടി നിബന്ധന എന്നത്, ജീവനക്കാരനെ കഴുതയെപ്പോലെ പണിയെടുപ്പിക്കുന്നതിനു തുല്യമാണ്. ഇങ്ങനെ എത്രയെത്ര ന്യാമായ ആവശ്യങ്ങളാണ് ജീവനക്കാര്‍ മുന്നോട്ടു വെയ്ക്കുന്നത്. സമരമെന്നു കേട്ടാല്‍ പുച്ഛിക്കുന്ന സര്‍ക്കാരിന്റെ ചരിത്രം പോലും സമരങ്ങളിലാണെന്ന് മനസ്സിലാക്കാനാകും. എന്നാല്‍, KSRTCയുടെ പേരുമാറ്റി നാളെ ജോലി ചെയ്യാന്‍ ഇറങ്ങുന്ന CITUക്കാര്‍ക്കു പോലും സര്‍ക്കാര്‍ ചെയ്യുന്ന ദ്രോഹത്തെ കുറിച്ച് നല്ല ധാരണയാണ്. അവര്‍ക്കു കൂടിയുള്ള സമരമാണ് നാളെ നടക്കുന്നതെന്നാണ് സമരാനുകൂലികളായ ജീവനക്കാര്‍ പറയുന്നത്. സമനരക്കാര്‍ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങള്‍ ഇവയാണ്.

ReadAlso:

എന്താണ് “സോണാര്‍ സ്‌കാന്‍” ?: കൊച്ചിയില്‍ മുങ്ങിയ കപ്പലിന്റെ സ്ഥാനം കണ്ടെത്തുന്നത് എങ്ങനെ ?; ആ കപ്പല്‍ ഇനി എന്തുചെയ്യും ?

വീട്ടിലിരിക്കാനാണോ രാഷ്ട്രീയ പാര്‍ട്ടി ?: നിലമ്പൂരില്‍ BJP സ്ഥാനാര്‍ത്ഥി ഉണ്ടാകും; ആര്യാടന്‍ ഷൗക്കത്ത് വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയല്ലെന്ന് പി.സി. ജോര്‍ജ്ജ്

ദയാവധത്തിന് കീഴടങ്ങി അന്‍വര്‍ ?: നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി വിലപേശല്‍ വിജയം കണ്ടില്ല; കോണ്‍ഗ്രസ് പാലക്കാടും ചേലക്കരയും വയനാടും മറന്നു; കെ.സി. വേണുഗോപാലുമായി മാത്രം ഇനി ചര്‍ച്ച ?

കപ്പല്‍ മുങ്ങിയിട്ടും സത്യം പറയാത്തതെന്ത് ?: കണ്ടെയ്‌നറുകളില്‍ കൊണ്ടുപോയത് എന്താണ് ?; വരാനിരിക്കുന്നത് ദുരന്തമാണോ എന്നാണ് അറിയേണ്ടത് ?; മത്സ്യത്തൊഴിലളികളെയും ജനങ്ങളെയും മറയുക്കുന്നതെന്താണ് ?

കപ്പല്‍ മുങ്ങിയത് വിഴിഞ്ഞം തുറമുഖത്തിന്റെ തെറ്റോ ?: രാജ്യാന്തര കപ്പല്‍ ചാലും സുരക്ഷിതമല്ല ?; കണ്ടെയ്‌നറുകള്‍ ഒഴുകുന്നതെങ്ങോട്ടൊക്കെ ?; MSC എല്‍സ 3 കപ്പലിനെ കുറിച്ചറിയാമോ ?; കപ്പല്‍ മുങ്ങാനുണ്ടായ കാരണം കണ്ടെത്തുമ്പോള്‍ ?

  • ശമ്പള കരാറില്‍ സര്‍ക്കാര്‍ ഉത്തരവിറക്കുക
  • ഡ്രൈവര്‍മാരുടെ സ്‌പെഷ്യല്‍ അലവന്‍സ് കുടിശ്ശിക അനുവദിക്കുക
  • KSRTC യില്‍ പുതിയ സ്ഥിര നിയമനങ്ങള്‍ നടത്തുക
  • NPS കുടിശ്ശിക അടച്ചു തീര്‍ക്കുക
  • തടഞ്ഞു വച്ചിരിക്കുന്ന പ്രമോഷനുകള്‍ അനുവദിക്കുക
  • സ്വിഫ്റ്റ് കമ്പനി നിര്‍ത്തലാക്കുക
  • സ്വിഫ്റ്റ് കമ്പനി, KSRTC അഴിമതികളില്‍ വിജിലന്‍സ് അന്വേഷണം നടത്തുക
  • NPS, NDA കുടിശ്ശിക അടച്ചു തീര്‍ക്കുക
  • താല്‍ക്കാലിക ജീവനക്കാരുടെ ജോലി സ്ഥിരത ഉറപ്പാക്കുക

കെഎസ്ആര്‍ടിസിയില്‍ എത്രയോ സംഘടനകള്‍ ഉണ്ട്. എന്തേ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് AITUC ഉള്‍പ്പെടെയുള്ള ഒരു സംഘടനയും പണിമുടക്കുമായി മുന്നോട്ടു വന്നില്ല എന്നൊരു ചോദ്യമുയരുന്നുണ്ട്. അതിനു കാരണം, കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പിലാക്കിയ തൊഴിലാളി വിരുദ്ധ നടപടികളുടെ വക്താക്കളും ഈ തൊഴിലാളി വിരുദ്ധത നടപ്പിലാക്കാന്‍ എല്ലാ സഹായവും ചെയ്തു നല്‍കുന്നവരും ഇവരാണ്. അങ്ങനെയുള്ള സര്‍ക്കാരിനും മാനേജ്‌മെന്റിനും എതിരെയാണ് പണിമുടക്ക്. പണി മുടക്കിനെ നേരിടാന്‍ KSRTCയും നടപടികള്‍ എടുത്തിട്ടുണ്ട്. അതായത്, പണിമുടക്ക് സാരമായി ബാധിക്കും എന്നര്‍ത്ഥം.

  • യൂണിറ്റ് ഓഫിസര്‍മാര്‍ ശ്രദ്ധിക്കുക

നാളെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കുകയാണ്. ഇതിനോടനുബന്ധിച്ച് സര്‍വീസുകള്‍ മുടങ്ങാതിരിക്കുവാന്‍ എല്ലാ ക്രമീകരണങ്ങളും ചെയ്യണം. പരമാവധി ജീവനക്കാരെ പകരം റിസര്‍വായി കാണണം. എല്ലാ ബദലി ജീവനക്കാരും ഹാജരാകുവാന്‍ നിര്‍ദ്ദേശം നല്‍കണം.

എല്ലാ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സര്‍വീസുകളും അയച്ചു എന്ന് ഉറപ്പാക്കണം. ഇന്ന് സെക്കന്റ് സ്‌പെല്‍ , സ്റ്റേ സര്‍വിസുകള്‍ കൃത്യമായി അയക്കണം. എല്ലാ സര്‍വിസിനും ക്രൂ ലഭ്യമായിട്ടുണ്ട് എന്ന് യൂണിറ്റ് ഓഫീസര്‍മാര്‍ വ്യക്തിപരമായി ഉറപ്പ് വരുത്തണം. മേഖലാ ഓഫിസര്‍മാര്‍ എല്ലാ യൂണിറ്റുകളിലെയും ക്രമികരണങ്ങള്‍ പരിശോധിച്ച് എല്ലാം തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തണം

ഏതെങ്കിലും ക്രമസമാധാന പ്രശ്‌നം ഉണ്ടാകുന്നതിന് സാധ്യത ഉണ്ടെങ്കില്‍ പോലീസുമായി ബന്ധപ്പെടുകയും സര്‍വീസുകള്‍ സുഗമമായി അയച്ചു എന്ന് ഉറപ്പാക്കുകയും വേണം. എന്നാലും 2025 ഫെബ്രുവരി 3 ആയിട്ടും ശമ്പളം കിട്ടാറായില്ല. ഇനിയും കിടക്കുന്നുണ്ട് ദിവസങ്ങള്‍. ഈ മാസം 15 കഴിഞ്ഞുള്ള ദിവസങ്ങളില്‍ പ്രതീക്ഷിക്കാം എന്നതു കൊണ്ട് പണി മുടക്കുകാരും, പണി മുടക്കിനെ ജോലി ചെയ്തു കൊണ്ട് പിന്തുണയ്ക്കുന്നവരും അത് പാടെ മറന്നിരിക്കുകയാണ്. പറ്റിക്കുന്നവരും, പറ്റിക്കപ്പെടാന്‍ തയ്യാറായിരിക്കുന്നവരും തമ്മിലുള്ള കളിയുടെ പേരാണ് ശമ്പളം. ഇതില്‍ സര്‍ക്കാരും ഗടഞഠഇ ജീവനക്കാരുമാണ് പ്രധാന കളിക്കാരും.

 

 

CONTENT HIGH LIGHTS; ‘KSRTC’ will be renamed ‘CITU’ for one day tomorrow: Remaining employees will go on strike: AITUC-BMS will move with tacit consent and remain silent; KSRTC will continue to hold the record of non-progressive employees even in 2025; Salary Govinda? (Exclusive)

Tags: intucKSRTC STRIKE TOMARROW'KSRTC'യുടെ പേര് നാളെ ഒറ്റദിവസത്തേക്ക് 'CITU'എന്നാകുംബാക്കിയുള്ള ജീവനക്കാര്‍ പണിമുടക്കും: AITUC-BMS മൗന സമ്മതത്തോടെ മാറിയും കേറിയും നില്‍ക്കും2025ലും ഗതികിട്ടാത്ത ജീവനക്കാരെന്ന റെക്കോര്‍ഡിനുടമകളായി KSRTC തുടരും; ശമ്പളം ഗോവിന്ദ? (എക്‌സ്‌ക്ലൂസിവ്)KSRTCCITUBMSANWESHANAM NEWSTDFAITUC

Latest News

നിലമ്പൂരിൽ എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി

മരം മറിഞ്ഞും വെള്ളക്കെട്ടിൽ വീണും മരണം; വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒഴുക്കിൽപ്പെട്ട് രണ്ടു പേരെ കാണാതായി

പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു

മുൻ മാനേജറെ മര്‍ദിച്ചെന്ന കേസ്; ഗൂഢാലോചന ആരോപിച്ച് ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ

നൂതന എച് ആര്‍ ശീലങ്ങള്‍ക്കുള്ള കെഎംഎ പുരസ്‌ക്കാരം ഇന്‍ഫോപാര്‍ക്കിലെ ഫിന്‍ജെന്റിന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.