Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

‘അഴിമതി’ എന്ന ആയുധം, അധികാരത്തില്‍ കയറാനും ഇറങ്ങാനും കാരണമായി: ആപ്പ് ഡെല്‍ഹിയില്‍ അധികപ്പറ്റായി; ഒരു സ്ഥാനാര്‍ത്ഥിയുടെ പെരുമാറ്റം, ചിന്തകള്‍ ശുദ്ധമായിരിക്കണം, ജീവിതം കുറ്റമറ്റതായിരിക്കണം, ത്യാഗമായിരിക്കണം; അണ്ണാ ഹസാരെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 8, 2025, 03:08 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരുകാലത്ത് ജനങ്ങളുടെ കണ്ണിലുണ്ണിയായി അഴിമതിക്കെതിരെ പോരാടി അധികാരത്തിലെത്തിയ അതേ പാര്‍ട്ടി അതേ നാണയത്തില്‍ തിരിച്ചടി നേരിട്ട് കടപുഴകി വീഴുന്ന കാഴ്ചയാണ് രാജ്യം ഒന്നാകെ ഡെല്‍ഹിയില്‍ കണ്ടത്. ഇന്ദ്രപ്രസ്ഥം ഇന്ന് BJPയുടെ കോട്ടയായി മാറി. ഷീലാ ദീക്ഷിത് സര്‍ക്കാരിന്റെ അഴിമതിയും കോണ്‍ഗ്രസ് നടത്തിയ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും ഉയര്‍ത്തി ഡല്‍ഹി ജനതയുടെ പ്രീതിയും വിശ്വാസവും പിടിച്ചു പറ്റിയാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ മൂന്ന് തവണ അധികാരത്തില്‍ വന്നത്. എന്നാല്‍ അതേ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ ഉയര്‍ന്ന അതിശക്തമായ മദ്യനയ ‘അഴിമതി’ അവരുടെ ഭരണം കടപുഴക്കി എറിയാന്‍ കാരണായിരിക്കുന്നു.

2011ലെ ജന്‍ ലോക് പാല്‍ പ്രക്ഷോഭത്തിലൂടെ ഡല്‍ഹിക്കാരുടെ ഹൃദയം കവര്‍ന്ന അരവിന്ദ് കെജ്രിവാളും കൂട്ടരും അഴിമതിക്കെതിരേയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയും തുറന്ന സമരമുഖങ്ങള്‍ ഡല്‍ഹിക്ക് പുതിയ അനുഭവമായിരുന്നു സമ്മാനിച്ചത്. തൊട്ടു പിന്നാലെ വന്ന നിര്‍ഭയ സംഭവം ഡല്‍ഹി നിവാസികളെ വല്ലാതെ സ്പര്‍ശിച്ചു. സ്ത്രീകളും വീട്ടമ്മമാരും വിദ്യാര്‍ഥികളും ഒന്നടങ്കം ആം ആദ്മി പാര്‍ട്ടിക്കൊപ്പം അണിനിരന്നു. ഞായറാഴ്ചകളിലും സായാഹ്നങ്ങളിലും ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ചിരുന്ന ജന സഭകളിലേക്ക് സര്‍ക്കാര്‍ ജീവനക്കാരടക്കമുള്ള ഡല്‍ഹിക്കാര്‍ ഒഴുകിയെത്തി. നിര്‍ഭയ സംഭവത്തിലും ഡല്‍ഹിക്കാര്‍ക്കൊപ്പം നിന്ന് സമരം നയിച്ച കെജ്രിവാളും കൂട്ടരും വോട്ടര്‍മാരുടെ ഹൃദയങ്ങളിലേക്ക് പതുക്കെ കടന്നു കയറുകയായിരുന്നു.

ആം ആദ്മികള്‍ക്കൊപ്പം നില്‍ക്കുന്ന തങ്ങള്‍ക്ക് വി.ഐ.പി സൗകര്യങ്ങള്‍ ഒന്നും വേണ്ടെന്നായിരുന്നു ആപ് നേതാക്കള്‍ ഭരണത്തിലേറിയപ്പോള്‍ എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന്. മധ്യവര്‍ഗത്തേയും ചേരി നിവാസികളേയും കൈയിലെടുക്കാനുള്ള വിദ്യകളൊന്നും കെജരിവാള്‍ പാഴാക്കിയില്ല. ഡല്‍ഹിയിലെ വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ ബില്ലടക്കാന്‍ വിസമ്മതിച്ചു കൊണ്ടായിരുന്നു കെജരിവാള്‍ സമരം നടത്തിയത്. വൈദ്യുതി വിഛേദിക്കപ്പെട്ട വീടുകളില്‍ ആപ്പ് നേതാക്കള്‍ നേരിട്ടെത്തി വൈദ്യുതി പുനസ്ഥാപിച്ചു. തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ പറ്റിയ നേതാക്കള്‍ ഇവരാണെന്ന് തിരിച്ചറിഞ്ഞ ഡല്‍ഹിയിലെ മധ്യവര്‍ഗവും ചേരി നിവാസികളും ന്യൂനപക്ഷവും ഒറ്റക്കെട്ടായി ആം ആദ്മി പാര്‍ട്ടിക്കൊപ്പം നിന്നു.

അതിര്‍ത്തി സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലും ഹരിയാനയിലും തുടര്‍ഭരണം ഉണ്ടായിട്ടും ബി.ജെ.പിക്ക് ഡല്‍ഹി തൊടാനാവാതിരുന്നത് ഈ വിഭാഗങ്ങളുടെ ശക്തമായ പിന്തുണ ആപ്പിന് ഉണ്ടായിരുന്നതു കൊണ്ടായിരുന്നു. ഊര്‍ജ്ജ മേഖലയിലും വിദ്യാഭ്യാസ രംഗത്തും ആപ് സര്‍ക്കാര്‍ കൊണ്ടു വന്ന പരിഷ്‌കാരങ്ങള്‍ വിപ്ലവാത്മകമായിരുന്നു. എന്നാല്‍ ആം ആദ്മിയെ മുന്‍ നിര്‍ത്തി രണ്ടാം തവണയും ഭരണത്തിലേറിയ ശേഷം കെജരിവാള്‍ അടക്കമുള്ള നേതാക്കള്‍ സാധാരണക്കാരെ മറന്ന് ഭരണം നടത്തിയെന്ന ആക്ഷേപം ഉയര്‍ത്തി പലരും ആപ് വിട്ടു. ഇതിനൊപ്പം മദ്യനയ അഴിമതിക്കേസും വന്നു. മനീഷ് സിസോദിയയും കെജരിവാളും അടക്കമുള്ളവര്‍ ജയിലിലായി.

ഒരു ദശകത്തിലേറെ നീണ്ട ആപ് ഭരണത്തിനൊടുവില്‍ ഡല്‍ഹിയില്‍ കാറ്റ് മാറി വീശാന്‍ തുടങ്ങി. ന്യൂഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ ബി.ജെ.പി സ്വാധീനം തിരിച്ചു പിടിക്കുന്നതാണ് പിന്നീട് കണ്ടത്. 27 വര്‍ഷത്തെ ഇടവേളക്ക് ശേഷം ബി.ജെ.പി രാജ്യ തലസ്ഥാനത്ത് ഭരണത്തില്‍ തിരിച്ചെത്തുകയാണ്. പഞ്ചാബികള്‍ക്ക് ആധിപത്യമുള്ള പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്ന് ബിജെപി വന്‍ നേട്ടമുണ്ടാക്കി. 9 സീറ്റുകളാണ് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്ന് ബിജെപി അധികമായി നേടിയെടുത്തത്. കഴിഞ്ഞ തവണത്തേക്കാള്‍ 10 ശതമാനം വോട്ടുകള്‍ കൂടുതലായി നേടി. ഇത് ആപ് അധികാരത്തിലിരിക്കുന്ന പഞ്ചാബിലും പ്രതീക്ഷ പുലര്‍ത്തുന്ന ഹരിയാനയിലും ആപത് സൂചനകള്‍ നല്‍കുകയാണ്.

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് 7 സീറ്റുകളും ന്യൂഡല്‍ഹിയില്‍ നിന്ന് 6 സീറ്റുകളും ബിജെപിക്ക് ഇത്തവണ കൂടുതലായി നേടാനായി. ന്യൂഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 13 ശതമാനം വോട്ടുകള്‍ നഷ്ടമായി. ഒബിസി, മേല്‍ജാതികള്‍, എന്നിവരുടെ വോട്ടുകളില്‍ വലിയ വിള്ളലുണ്ടായി. ആപ്പില്‍ നിന്ന് നഷ്ടമായ വോട്ടുകള്‍ മുഴുവന്‍ ബിജെപിയിലേക്കെത്തി. ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള 11 സീറ്റുകളില്‍ ഏഴ് ഇടത്ത് ആപ്പ് മുന്നിലെത്തിയപ്പോള്‍ 4സീറ്റുകളില്‍ ബിജെപി മുന്നിലെത്തി. 52 ശതമാനത്തിലേറെ മുസ്ലീം വോട്ടര്‍മാരുള്ള ഓഖ്‌ലയില്‍ രണ്ട് തവണ എം.എല്‍.എ യായ ആപ്പിന്റെ അമാനത്തുള്ള ഖാനെ നേരിടാന്‍ മനീഷ് ചൗധരിയെയാണ് ബിജെപി രംഗത്തിറക്കിയത്. കോണ്‍ഗ്രസാകട്ടെ മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരന്റെ മകള്‍ ആരിബാ ഖാനെ രംഗത്തിറക്കിയത്.

അതേസമയം, ഡല്‍ഹിയില്‍ എന്തുകൊണ്ട് ആംആദ്മി തോറ്റു? എന്ന ചോദ്യത്തിന് മറുപടിയുമായി അണ്ണാ ഹസാരെ രംഗത്തെത്തിയിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് അരവിന്ദ് കെജ്രിവാള്‍ മദ്യത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ”ഒരു സ്ഥാനാര്‍ത്ഥിയുടെ പെരുമാറ്റം, ചിന്തകള്‍ ശുദ്ധമായിരിക്കണം, ജീവിതം കുറ്റമറ്റതായിരിക്കണം, ത്യാഗമായിരിക്കണം. ഈ ഗുണങ്ങള്‍ വോട്ടര്‍മാര്‍ക്ക് നേതാക്കളില്‍ വിശ്വാസമുണ്ടാക്കാന്‍ കാരണമാകും. ഞാന്‍ ഇത് പറഞ്ഞെങ്കിലും അദ്ദേഹം ശ്രദ്ധിച്ചില്ല, ഒടുവില്‍ അദ്ദേഹം മദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പണത്തിന്റെ സ്വാധീനമാണ് കെജരിവാളിനെ നയിച്ചതെന്നും ഹസാരെ പറയുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്കേറ്റ തിരിച്ചടിക്ക് പിന്നാലെയായിരുന്നു ഹസാരെയുടെ വിമര്‍ശനം.

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

ഡല്‍ഹിയില്‍ രാഷ്ട്രീയവുമായി സജീമായതിന് ശേഷം കെജ്രിവാള്‍ തന്റെ രാഷ്ട്രീയ ഗുരുവായ അണ്ണാ ഹസാരയെ കാണുക പോലും ചെയ്തിട്ടില്ല. ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ജയിലില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ശേഷം അരവിന്ദ് കെജരിവാള്‍ രാജിവച്ചിരുന്നു. അന്ന് രാജി പ്രഖ്യാപനത്തില്‍ പ്രതികരണവുമായി അണ്ണാ ഹസാരെ രംഗത്തു വന്നിരുന്നു. ഒരിക്കലും രാഷ്ട്രീയത്തിലിറങ്ങരുതെന്ന് കെജരിവാളിനോട് പറഞ്ഞിരുന്നതായും എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷിച്ചത് സംഭവിച്ചുവെന്നുമായിരുന്നു അദ്ദേഹത്തന്റെ പ്രതികരണം. അിമതി എന്ന ആയുധം പ്രയോഗിച്ചാണ് കോണ്‍ഗ്രസിനെതിരേ പൊരുതി അരവിന്ദ് കെജരിവാളും സംഘവും ഡെല്‍ഹി പിടിക്കുന്നത്. അതേ ആയുധം ഉഫയോഗിച്ചു തന്നെയാണ് ബി.ജെ.പിയും കെജരിവാളിനെയും സംഘത്തെയും ആപ്പിലാക്കിയതും.

CONTENT HIGH LIGHTS; Weapon of ‘corruption’, the rise and fall of power: app overrun in Delhi; A candidate must be pure in conduct, pure in thought, blameless in life, sacrificial; Anna Hazare

Tags: Aravind Kejriwalജീവിതം കുറ്റമറ്റതായിരിക്കണംBJP WINത്യാഗമായിരിക്കണം; അണ്ണാ ഹസാരെANWESHANAM NEWSDELHI ELECTIONWEAPPON OF CORRUPTIONANNA HAZARE'അഴിമതി' എന്ന ആയുധംഅധികാരത്തില്‍ കയറാനും ഇറങ്ങാനും കാരണമായിആപ്പ് ഡെല്‍ഹിയില്‍ അധികപ്പറ്റായിഒരു സ്ഥാനാര്‍ത്ഥിയുടെ പെരുമാറ്റംചിന്തകള്‍ ശുദ്ധമായിരിക്കണം

Latest News

രാഹുലുമായി വേദി പങ്കിടില്ല; സ്‌കൂൾ ശാസ്ത്രമേള വേദി വിട്ടിറങ്ങി ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാർ

സന്നിധാനത്തും എരുമേലിയിലും രാസ കുങ്കുമം വില്‍ക്കുന്നതിന് വിലക്ക് | high court bans plastic shampoo sachets sabarimala

ശബരിമല ഡ്യൂട്ടി; സ്‌പെഷ്യൽ ഓഫീസർമാരുടെ പട്ടികയിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരും | Alleged officers in list of SO for Sabarimala Mandalamakaravilakku duty

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് മാറ്റം; പി.എസ്. പ്രശാന്തിനെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് എം.വി. ഗോവിന്ദൻ

15 വർഷങ്ങൾക്ക് ശേഷം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപ്പുള്ളി ഡൽഹി പോലീസിന്റെ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies