Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

കറാച്ചിയിലെ മൈതാനത്തിന് തീ പിടിക്കാന്‍ പോകുന്നു ?: എട്ടു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടുകയാണ്; ചിരവൈരികള്‍ നേര്‍ക്കുനേര്‍ യുദ്ധം ചെയ്യാന്‍ 23ന് ഇറങ്ങും; എന്താണ് ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രം ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 19, 2025, 12:23 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

എട്ട് വര്‍ഷത്തെ ക്രിക്കറ്റ് ആരാധകരുടെ കഠിനമായ കാത്തിരിപ്പിനു ശേഷം മിനി ലോകകപ്പെന്നറിയപ്പെടുന്ന ചാമ്പ്യന്‍സ്ട്രോഫി ഏകദിന ക്രിക്കറ്റിന് വീണ്ടും ജീവന്‍ വെയ്ക്കുകയാണ്. മൈതാനക്കോണിലെ പുല്‍നാമ്പുകള്‍ക്കു മുകളില്‍ തീയുണ്ടകള്‍ വര്‍ഷിക്കാന്‍ തയ്യാറെടുത്ത് എട്ടു ടീമുകളിലെ ബൗളര്‍മാരും, ആ തീയുണ്ടയെ അടിച്ചു പറത്താന്‍ ബാറ്റര്‍മാരും ഒരുങ്ങിക്കഴിഞ്ഞു. ഇനി മണിക്കൂറുകള്‍ മാത്രമേയുള്ളൂ പാക്കിസ്താനിലെ കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ പിച്ചുണരാന്‍. ആദ്യ മത്സരത്തില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്‍മാരുമായ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെയാണ് നേരിടുന്നത്. പകല്‍ രണ്ടരയ്ക്കാണ് കളി. ജേതാക്കള്‍ക്ക് 19.45 കോടി രൂപയാണ് സമ്മാനത്തുക. റണ്ണറപ്പിന് 9.72 കോടിയും. സമ്മാനത്തുകയില്‍ 53 ശതമാനം വര്‍ധനയാണ് ഐസി.സി വരുത്തിയിരിക്കുന്നത്.

ആകെ 59.9 കോടി രൂപ സമ്മാനത്തുകയായി നല്‍കും. എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യ, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍. ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളുമാണ്. മാര്‍ച്ച് ഒമ്പതിന് ഫൈനല്‍ നടക്കും. ആകെ 15 കളിയാണുള്ളത്. 29 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പാകിസ്ഥാനില്‍ ഐ.സി.സി ടൂര്‍ണമെന്റ് നടത്തുന്നത്. ലാഹോര്‍, കറാച്ചി, റാവല്‍പിണ്ടി എന്നിവയാണ് വേദികള്‍. രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യ പാകിസ്ഥാനില്‍ കളിക്കുന്നില്ല. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ്. നാളെയാണ് ഇന്ത്യുടെ മത്സരം. ബംഗ്ലാദേശിനെ നേരിടും.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ രണ്ടുതവണ ജേതാക്കളായിട്ടുണ്ട്. ഒടുവില്‍ കിരീടം 2013ലാണ് ലഭിച്ചത്. 2002ല്‍ ശ്രീലങ്കയ്ക്കൊപ്പം സംയുക്ത ജേതാക്കളുമായിരുന്നു. ഓസ്ട്രേലിയക്കും രണ്ട് കിരീടം ലഭിച്ചിട്ടുണ്ട്. 2006ലും 2009ലും. ചാമ്പ്യന്‍ ലീഗിന്റെ ആദ്യ കിരീടം 1998ല്‍ ചൂടിയത് ദക്ഷിണാഫ്രിക്കയാണ്. അവസാന കിരീടം 2017ല്‍ പാകിസ്താനും. ചാമ്പ്യന്‍സ് ട്രോഫിയുടെ ഇന്നാരംഭിക്കുന്ന മത്സരങ്ങളുടെ തത്സമയ സ്ട്രീമിംഗ് ഇന്ത്യയിലെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കില്‍ ലഭ്യമാകും.

  • ചാമ്പ്യന്‍സ് ട്രോഫി ചരിത്രമെന്ത് ?

1990 കളുടെ അവസാനത്തില്‍ ഐ.സി.സി പ്രസിഡന്റായിരുന്ന ജഗ്മോഹന്‍ ഡാല്‍മിയയുടെ ആശയമായിരുന്നു ചാമ്പ്യന്‍സ് ട്രോഫി. വളര്‍ന്നുവരുന്ന രാജ്യങ്ങളിലേക്ക് ക്രിക്കറ്റ് വ്യാപിപ്പിക്കുക. ലോകകപ്പുകള്‍ക്കിടയില്‍ ഐ.സി.സിക്ക് വേണ്ടി പണം സ്വരൂപിക്കുക. അങ്ങനെ പുതിയ ക്രിക്കറ്റ് രാജ്യങ്ങളിലേക്ക് കൂടുതല്‍ പണം പമ്പ് ചെയ്യാന്‍ പ്രാപ്തമാക്കുക. ഈ ഇരട്ട ലക്ഷ്യമായിരുന്നു ഇതിന് ഉണ്ടായിരുന്നത്.

മിനി വേള്‍ഡ് കപ്പ് എന്ന് പേരിട്ട ആദ്യ ടൂര്‍ണമെന്റ് 1998 ഒക്ടോബറില്‍ ധാക്കയില്‍ അരങ്ങേറി. 10 മില്യണ്‍ പൗണ്ടിലധികം സമാഹരിച്ചു. നെയ്റോബിയില്‍ നടന്ന രണ്ടാമത്തെ ടൂര്‍ണമെന്റ് വാണിജ്യപരമായി വിജയകരമായി. എങ്കിലും കാണികള്‍ വിട്ടുനിന്നു. 2002ലെ ടൂര്‍ണമെന്റ് നടന്നപ്പോഴേക്കും കാണികള്‍ സഹകരിച്ചില്ല. അതിനു കാരണം, അഞ്ച് മാസത്തിന് ശേഷം ലോകകപ്പ് ആയതിനാല്‍ ആയിരുന്നു അത്. വികസ്വര രാജ്യങ്ങളില്‍ കളിക്കുക എന്ന ആശയം ഉപേക്ഷിച്ചതും തിരിച്ചടിയായി. വരുമാനമുണ്ടാക്കല്‍ പ്രധാന കാരണമായതിനാലാണ് വികസ്വര രഷ്ട്രങ്ങളെ ഒഴിവാക്കിയത്. ഇത് വലിയ തിരിച്ചടിയയായി.

2004ല്‍ ഇംഗ്ലണ്ടില്‍ ചാമ്പ്യന്‍സ് ട്രോഫി നടന്നു. ഗ്രൂപ്പ് ഗെയിമുകളുടെ ഫോര്‍മാറ്റ് വളരെയധികം അര്‍ത്ഥശൂന്യമായ ഗെയിമുകളിലേക്ക് നയിച്ചുവെന്ന് വ്യക്തമാവുകയായിരുന്നു അവിടെ. 2006ല്‍ ഇന്ത്യയില്‍ ടൂര്‍ണമെന്റ് വന്നപ്പോഴേക്കും, ഈ ടൂര്‍ണമെന്റിനെതിരേ ചില കോണുകളില്‍ നിന്ന് വിമര്‍ശനമുണ്ടായി. ഒരു സമയത്ത് ഇന്ത്യ 2008ല്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചേക്കുമെന്ന ഘട്ടവുമുണ്ടായി. അങ്ങനെ സംഭവിച്ചില്ലെങ്കിലും പിന്നീട് ട്വന്റി 20യുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച ചാമ്പ്യന്‍സ് ട്രോഫി തഴയപ്പെടാന്‍ കാരണമായി. 1998-99 ബംഗ്ലാദേശിലാണ് ചാമ്പ്യന്‍സ് ട്രോഫി നടന്നത്. അന്നത്തെ വിജയികള്‍ ദക്ഷിണാഫ്രിക്കയായിരുന്നു. റണ്ണേഴ്സ് അപ്പ് ആയത് വെസ്റ്റ് ഇന്‍ഡീസും.

9 രാജ്യങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. എല്ലാ മത്സരങ്ങളും ധാക്കയിലെ ബംഗബന്ധു സ്റ്റേഡിയത്തിലാണ് നടന്നത്. എന്നാല്‍ ഇവിടുത്തെ പിച്ചുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണായി. വേഗത കുറഞ്ഞതും താഴ്ന്നതുമായ പിച്ചുകള്‍ മോശം ക്രിക്കറ്റിന് കാരണമായെന്നായിരുന്നു വിമര്‍ശനം. കടുത്ത വെള്ളപ്പൊക്കം മുഴുവന്‍ ഷോയും ഇന്ത്യയിലേക്ക് മാറ്റാന്‍ കാരണമാക്കി. എന്നാല്‍, പിന്നീടാ തീരുമാനം മാറ്റി. എട്ട് മത്സരങ്ങള്‍ ഒമ്പത് ദിവസത്തേക്ക് ചുരുക്കിയ നോക്കൗട്ട് ഫോര്‍മാറ്റ് നാട്ടുകാരുടെ ആവേശത്തിന് ആക്കം കൂട്ടി. ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക വിജയിച്ചു.

ReadAlso:

‘മധുവിനെ’ കൊന്നതു പോലെ നിങ്ങള്‍ ആ പാവം സ്ത്രീയെയും കൊല്ലുമോ ?: മോഷ്ടിച്ചു എന്നകുറ്റം ആരോപിച്ച് എന്തിനിങ്ങനെ പിന്നാക്ക വിഭാഗത്തെ ചിത്രവധം ചെയ്യുന്നു ?; സവര്‍ണ്ണ മാടമ്പികള്‍ വാഴും സര്‍ക്കാര്‍ ഇരിപ്പിടങ്ങളുടെ നീതിബോധം എന്ത് ?

തരൂരിനെ കോണ്‍ഗ്രസ് “വെട്ടി”, “പൂട്ടിട്ട്” ബി.ജെ.പി ?: തരൂരിന്റെ പേരില്ലെന്ന് കോണ്‍ഗ്രസ്; വിശ്വപൗരനില്ലാതെ വിദേശ പര്യടനമുണ്ടോയെന്ന് ബി.ജെ.പി; ചെകുത്താനും കടലിനും ഇടയില്‍ ശശിതരൂര്‍ എന്തു ചെയ്യും ?

മുഖ്യമന്ത്രിക്ക് പുതിയ കവചകുണ്ഡലം ?: കോഴിക്കോടിന്റെ സ്വന്തം എ. പ്രദീപ്കുമാര്‍; പ്രൈവറ്റ് സെക്രട്ടറിയായി വരുന്നത് മൂന്നാമത്തെ സാരഥി; ഇനി മാറ്റമുണ്ടാകില്ലെന്നുറപ്പിക്കാമോ ?: ആരാണ് എ. പ്രദീപ് കുമാര്‍ ?

“ഓപ്പറേഷന്‍ തരൂര്‍” ?: പാക്കിസ്ഥാനെതിരേ “ബ്രഹ്മോസ്”, കോണ്‍ഗ്രസിനെതിരേ “ബ്രഹ്മാസ്ത്രമോ” ?; ശശിതരൂരിനെ പ്രതിനിധി സംഘത്തെ നയിക്കാന്‍ തെരഞ്ഞെടുത്തത് തടുക്കാനാവാത്ത നിലപാടോ ?; ഉള്ള് കത്തുമ്പോഴും അംഗീകരിക്കാതെ വയ്യല്ലോ എന്ന് കോണ്‍ഗ്രസും ?

“ധീരജിനെ കുത്തിയ കത്തി ഉണ്ടെങ്കില്‍ ഞങ്ങളെയും കൊന്നുതരൂ” ?: നിങ്ങള്‍ പറയുന്ന സ്ഥലത്തു വരാം ?; ജീവച്ഛവമായി കഴിയുന്ന മൂന്നു പേരുണ്ടിവിടെ ?; ധീരജിന്റെ അച്ഛന്‍ രാജേന്ദ്രന്‍ യൂത്ത് കോണ്‍ഗ്രസിനോട് പറയുന്നതു കേട്ടോ ?

2000-01ല്‍ കെനിയയിലാണ് മത്സരം നടത്തിയത്. അന്ന് വിജയികളായത് ന്യൂസിലന്‍ഡും. ഇന്ത്യയാണ് റണ്ണേഴ്‌സ് അപ്പായത്. 11 രാജ്യങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു. ഫോര്‍മാറ്റ് നേരിട്ടുള്ള നോക്കൗട്ട് ആയി തുടര്‍ന്നു. മത്സരത്തിന് മുമ്പ് ഒരു ദശലക്ഷം ഡോളര്‍ നവീകരണം ലഭിച്ച നെയ്റോബി ജിംഖാന എല്ലാ മത്സരങ്ങള്‍ക്കും ആതിഥേയത്വം വഹിച്ചു. എന്നാല്‍ ധാക്കയില്‍ നിന്ന് വ്യത്യസ്തമായി, പ്രാദേശിക താല്‍പ്പര്യം കുറവായിരുന്നു കെനിയയില്‍. കാണികള്‍ മോശമായിരുന്നു. ‘പ്രാദേശിക താല്‍പ്പര്യത്തിന്റെ അഭാവവും തുടര്‍ന്ന് ഐ.സി.സിക്ക് അഴിമതി വിരുദ്ധ യൂണിറ്റ് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉയര്‍ന്നുവന്ന മാച്ച് ഫിക്‌സിംഗിന്റെ നിര്‍ദ്ദേശങ്ങളും തിരിച്ചടിയായി.

കൂടാതെ, ഉയര്‍ന്ന ടിക്കറ്റ് വിലയും അമിതമായ ഉദ്യോഗസ്ഥ വൃന്ദവും തിരിച്ചടിയും വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായി. കിഴക്കന്‍ ആഫ്രിക്കയില്‍ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിന് ടൂര്‍ണമെന്റ് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമായിരുന്നു എന്നതാണ് കെനിയ നല്‍കിയ പാഠം. ഫൈനലില്‍ ക്രിസ് കെയ്ന്‍സിന്റെ 102 റണ്‍സിന്റെ കരുത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ അത്ഭുതകരമാം വിധം പരാജയപ്പെടുത്താനായി. എന്നാല്‍ അതിനു ശേഷം അവരുടെ അടുത്ത 13 ഏകദിനങ്ങളില്‍ 11 തോല്‍വികളും ഒരു വിജയവും മാത്രമാണ് ന്യൂസിലന്‍രിനെ കാത്തിരുന്നത് എന്നത് ക്രിക്കറ്റ് ചരിത്രം.

2002-03ല്‍ ശ്രീലങ്കയായിരുന്നു ചാമ്പ്യന്‍സ് ലീഗിന്റെ തട്ടകം. ചാമ്പ്യന്‍സി ലീഗിന്റെ വിജയം പങ്കിട്ട വര്‍ഷം കൂടിയായിരുന്നു അത്. അന്നത്തെ വിജയികള്‍ ഫൈനല്‍ കളിച്ച ഇന്ത്യയും ശ്രീലങ്കയുമായിരുന്നു. 12 രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. തുടക്കത്തില്‍ത്തന്നെ കല്ലുകടിയായിരുന്നു. മോശം ഓര്‍ഗനൈസേഷനും പരിഷ്‌കരിച്ച ഫോര്‍മാറ്റും മിക്ക ഗ്രൂപ്പ് മത്സരങ്ങളും അര്‍ത്ഥശൂന്യമാക്കി. ഇത് മത്സരത്തിന്റെ തിളക്കം കുറച്ചു. ടിക്കറ്റ് വില കുറവാണെങ്കിലും പൊതുജനങ്ങള്‍ മത്സരത്തില്‍ നിന്ന് വിട്ടുനിന്നു. പിച്ചുകള്‍ മന്ദഗതിയിലുള്ളതും താഴ്ന്നതുമായിരുന്നുവെന്ന പരിഭവം ടീമുകള്‍ക്കുംമുണ്ടായി. മഴക്കാലം ആസന്നമായതോടെ ചൂടും ഈര്‍പ്പവും രൂക്ഷമായിരുന്നു.

ടൂര്‍ണമെന്റില്‍ സാങ്കേതികവിദ്യ പരീക്ഷിക്കാന്‍ ഐ.സി.സി തീരുമാനിച്ചു (പാകിസ്ഥാന്റെ ഷോയിബ് മാലിക് മൂന്നാം അമ്പയര്‍ക്ക് എല്‍.ബി.ഡബ്ല്യു തീരുമാനം മാറ്റിവച്ചതിന്റെ ആദ്യ ഇരയായി). എല്‍.ബി.ഡബ്ല്യുവിന് ഇത് ഉപയോഗപ്രദമായിരുന്നെങ്കിലും (പന്ത് ലെഗ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്‌തോ എന്നതായിരുന്നു ഏക റഫറല്‍) തര്‍ക്കമുള്ള ക്യാച്ചുകള്‍ക്ക് ഇത് ഫലപ്രദമല്ലെന്ന് തെളിഞ്ഞു. ഐ.സി.സി ഉടന്‍ തന്നെ ട്രയല്‍ ഉപേക്ഷിച്ചു. ശ്രീലങ്കയും ഇന്ത്യയും തമ്മില്‍ ഫൈനല്‍ മത്സരം. ഫൈനല്‍ പൂര്‍ത്തിയാക്കാനുള്ള രണ്ട് ശ്രമങ്ങളും ഉഷ്ണമേഖലാ കൊടുങ്കാറ്റുകളില്‍ ഒലിച്ചുപോയപ്പോള്‍ ഇന്ത്യയുമായി ട്രോഫി പങ്കിടാനുള്ള തീരുമാനത്തിലേക്ക് ശ്രീലങ്കയയെത്തി.

2004ല്‍ ഇംഗ്ലണ്ടില്‍ വെച്ചായിരുന്നു ചാമ്പ്യന്‍സ് ട്രോഫി നടന്നത്. ഇവിടെ വിജയികള്‍ വെസ്റ്റ് ഇന്‍ഡീസും. ഇംഗ്ലണ്ടാണ് റണ്ണേഴ്‌സ് അപ്പായത്. അന്ന് 12 രാജ്യങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. ഉയര്‍ന്ന ടിക്കറ്റ് നിരക്കുകള്‍, മത്സരം പറഞ്ഞിരുന്ന സമയത്തിനു മുമ്പേ തുടങ്ങല്‍, ശരത്കാല കാലാവസ്ഥ എന്നിവ പ്രതികൂല സാഹചര്യങ്ങള്‍ തീര്‍ത്തു. എന്നിട്ടും, കാണികള്‍ നിറഞ്ഞിരുന്നു. ഏതാണ്ട് മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസിന്റെ ശ്രദ്ധേയമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച ഫൈനല്‍. തണുപ്പും മഴയും, സംഘടനാ ദുരന്തങ്ങളും, ക്രിക്കറ്റിന് ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം ചെയ്ത ഒരു നശിച്ച മത്സരത്തിന്റെ പൊതുബോധവും ആയിരിക്കും.

2006-07ല്‍ ഇന്ത്യയിലാണ് ടീര്‍ണമെന്റ് നടന്നത്. ഇവിടെ ഓസ്ട്രേലിയയാണ് വിജയികളായത്. രണ്ടാതെത്തിയത് വെസ്റ്റിന്‍ീസും. 10 രാജ്യങ്ങള്‍ മത്സരത്തിനായി ഇന്ത്യയിലെത്തി. ഉയര്‍ന്ന വിലയുള്ള ടിക്കറ്റുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ടൂര്‍ണമെന്റില്‍ നിന്ന് അകറ്റി നിര്‍ത്തി. ദീപാവലി സീസണും ഒരു പ്രശ്‌നമായിരുന്നു. പിച്ചുകള്‍ എല്ലാ ടീമുകള്‍ക്കും ഒരുപോലെ ആവേശം നല്‍കിയില്ല. ഓസ്ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഫൈനലിന് മുമ്പുള്ള സംഭവങ്ങള്‍ മറക്കാനാവാത്തതാണ്. പിച്ചിന്റെ പ്രശ്‌നങ്ങളായിരുന്നു സംഘാടകര്‍ക്കും ടീമുകള്‍ക്കും തലവേദന സൃഷ്ടിച്ചത്. മറ്റൊരു ഗ്രൗണ്ടിലേക്ക് മത്സരം മാറ്റാമെന്ന തീരുമാനമുണ്ടായെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ഒടുവില്‍ ഓസ്ട്രേലിയ കിരീടം നേടി, D/L രീതി പ്രകാരം എട്ട് വിക്കറ്റിന് വിജയിച്ചു.

2009-10ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന മത്സരത്തില്‍ വിജയികളായത് ഓസ്ട്രേലിയയാണ്. 10 രാജ്യങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡ് രണ്ടാമതെത്തി. 2008 സെപ്റ്റംബറില്‍ പാകിസ്ഥാനിലായിരുന്നു ചൂര്‍ണമെന്റ് നടത്താനായിരുന്നു ആദ്യം ഉദ്ദേശിച്ചത്. എന്നാല്‍ നിരവധി രാജ്യങ്ങള്‍ അവിടുത്തെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകള്‍ പ്രകടിപ്പിച്ചതോടെ മത്സരം ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തിനുശേഷം ദക്ഷിണാഫ്രിക്കയില്‍ വെച്ച് വീണ്ടും ഷെഡ്യൂള്‍ ചെയ്യാന്‍ ഐ.സി.സി നിര്‍ബന്ധിതരായി. ശ്രദ്ധേയമായ മത്സരങ്ങള്‍ കുറവായിരുന്നെങ്കിലും ക്രിക്കറ്റിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ ഈ മത്സരങ്ങള്‍ സഹായിച്ചു. മത്സരത്തിന്റെ വിശ്വാസ്യതയിലുണ്ടായ ഇടിവ് മറികടക്കാന്‍ കഴിഞ്ഞു. ദക്ഷിണാഫ്രിക്കയുടെ മത്സരങ്ങള്‍, പാകിസ്ഥാന്‍-ഇന്ത്യ മത്സരം, പാകിസ്ഥാന്‍ സെമി ഫൈനല്‍ എന്നിവയ്ക്ക് കാണികളുടെ വലിയ സാന്നിധ്യമായിരുന്നു.

ഇംഗ്ലണ്ടില്‍ വെച്ച് 2013ല്‍ നടന്ന് ചാമ്പ്യന്‍സ് ലീഗാണ് ഇന്ത്യ രണ്ടാമത് സ്വന്തമാക്കിയത്. എട്ട് രാജ്യങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ ഇംഗ്ലണ്ടിനെ അവരുടെ മണ്ണില്‍ വെച്ച് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. അവസാനമായി ചാമ്പ്യന്‍സ് ട്രോഫി നടന്നത് 2017 ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായിട്ടായിരുന്നു. അവിടെയാണ് പാകിസ്ഥാന്‍ ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റിന്റെ അഭിമാനകരമായ ചരിത്രം കണക്കിലെടുക്കുമ്പോള്‍ നിരവധി ക്രിക്കറ്റ് ആരാധകര്‍ അതിന്റെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 1998ല്‍ ആരംഭിച്ച ചാമ്പ്യന്‍സ് ട്രോഫി 2009വരെ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെട്ടിരുന്നു. 2009 ന് ശേഷം, ഈ പരിപാടി നാല് വര്‍ഷത്തെ സൈക്കിളിലേക്ക് മാറി. 2021 ലെ പതിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ടൂര്‍ണമെന്റിന് പകരം ടി20 ലോകകപ്പ് നടത്തി. അത് യു.എ.ഇയിലാണ് നടന്നത്.

  • ഹൈബ്രിഡ് മോഡലും വേദിയിലെ മാറ്റങ്ങളും ?

ടൂര്‍ണമെന്റുകള്‍ക്കിടയില്‍ നീണ്ട കാലതാമസത്തിനുള്ള ഒരു പ്രധാന കാരണം സ്ഥലത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വമാണ്. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാന്‍ വിസമ്മതിച്ചതിനാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സിബി) ഒരു ഹൈബ്രിഡ് മോഡല്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി. ഇതിനര്‍ത്ഥം ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ ആതിഥേയത്വം വഹിക്കുമെന്നും ബാക്കി ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ നടക്കുമെന്നുമാണ്.

  • 2025 ചാമ്പ്യന്‍സ് ട്രോഫി വേദികള്‍ എവിടെയൊക്കെ ?

പാകിസ്ഥാനിലെ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ മൂന്ന് നഗരങ്ങളിലായാണ് നടക്കുക:കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി. ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയവും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയവും നിലവില്‍ കാര്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവ പങ്കെടുക്കുന്ന പ്രീ-ടൂര്‍ണമെന്റ് ത്രിരാഷ്ട്ര പരമ്പരയില്‍ ഈ വേദികള്‍ പരീക്ഷിക്കപ്പെടും, ഇത് സ്റ്റേഡിയങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്താന്‍ സഹായിക്കും.

  • 2025 ചാമ്പ്യന്‍സ് ട്രോഫി ഉദ്ഘാടന ചടങ്ങിന്റെ വിവരങ്ങള്‍ ?

ഫെബ്രുവരി 16ന് ലാഹോറില്‍ ഒരു പ്രത്യേക പരിപാടിയോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) 2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് തുടക്കം കുറിച്ചത്. എങ്കിലും, ലോജിസ്റ്റിക് പരിമിതികള്‍ കാരണം, ക്യാപ്റ്റന്‍മാരുടെ കൂടിക്കാഴ്ചയോ പത്രസമ്മേളനമോ ഉണ്ടായില്ല.

  • 2025 ചാമ്പ്യന്‍സ് ട്രോഫി ടീമുകള്‍ എതൊക്കെ ?

ടൂര്‍ണമെന്റില്‍ എട്ട് ടീമുകള്‍ പങ്കെടുക്കും. 2017 ലെ പതിപ്പിന്റെ അതേ എണ്ണം. എങ്കിലും, ഇത്തവണ ശ്രീലങ്കയെ മറികടന്ന് അഫ്ഗാനിസ്ഥാന്‍ യോഗ്യത നേടി. ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. (ഗ്രൂപ്പ് എ:ഇന്ത്യ, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ബംഗ്ലാദേശ്), (ഗ്രൂപ്പ് ബി:ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്).

  • 2025 ചാമ്പ്യന്‍സ് ട്രോഫിക്ക് ടീമുകള്‍ എങ്ങനെയാണ് യോഗ്യത നേടിയത്?

ആതിഥേയ രാഷ്ട്രമെന്ന നിലയില്‍ പാകിസ്ഥാന്‍ ടൂര്‍ണമെന്റിന് സ്വതവേ യോഗ്യത നേടി. 2023ലെ ഏകദിന ലോകകപ്പിലെ അവരുടെ സ്ഥാനങ്ങളുടെ അടിസ്ഥാനത്തിലാണ് ശേഷിക്കുന്ന ഏഴ് ടീമുകള്‍ സ്ഥാനങ്ങള്‍ നേടിയത്. ഒമ്പതാം സ്ഥാനത്തും പത്താം സ്ഥാനത്തും ഫിനിഷ് ചെയ്ത ശ്രീലങ്കയ്ക്കും നെതര്‍ലന്‍ഡ്സിനും യോഗ്യത നേടാനായില്ല.

  • 2025 ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ഫോര്‍മാറ്റ് ?

റൗണ്ട് റോബിന്‍ ഗ്രൂപ്പ് ഘട്ടത്തില്‍, ഓരോ ടീമും അവരുടെ ഗ്രൂപ്പിലെ മറ്റ് ടീമുകളുമായി ഒരു തവണ ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും. സെമി ഫൈനല്‍ മത്സരങ്ങളില്‍ A1 B2 നെയും B1 A2 നെയും നേരിടും.

  • ഇന്ത്യ എതിരാളികളായ പാകിസ്ഥാനെ നേരിടും ?

പഴയകാല വൈരികളായ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ഫെബ്രുവരി 23 ഞായറാഴ്ച ദുബായില്‍ ഇരു ടീമുകളും ഏറ്റുമുട്ടും. ലോകകപ്പുകളില്‍ ഇന്ത്യ 15-1 എന്ന ഹെഡ്-ടു-ഹെഡ് റെക്കോര്‍ഡ് കൈവശം വച്ചിരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി, ചാമ്പ്യന്‍സ് ട്രോഫിയില്‍ വളരെ അടുത്ത ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. പാകിസ്ഥാന് 3-2 എന്ന മുന്‍തൂക്കവുമുണ്ട്.

CONTENT HIGH LIGHTS; The ground in Karachi is going to catch fire? : Ending the eight-year wait; The arch-rivals will descend on the 23rd to fight head-to-head; What is the history of Champions Trophy?

Tags: CRICKET TOURNAMENTchampions trophyKARACHI PAKISTHANCHAMPIONS TROPHY STARITNG TODAYWHAT IS CHAMPIONS TROPHYകറാച്ചിയിലെ മൈതാനത്തിന് തീ പിടിക്കാന്‍ പോകുന്നു ?എന്താണ് ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രം ?ചിരവൈരികള്‍ നേര്‍ക്കുനേര്‍ യുദ്ധം ചെയ്യാന്‍ 23ന് ഇറങ്ങുംANWESHANAM NEWS

Latest News

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട്; ദുരൂഹത ഇല്ലെന്ന് പോലീസ് റിപ്പോർട്ട്

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് യുഎസില്‍ ജോലിയില്ല, മറ്റു രാജ്യങ്ങളിലും സ്ഥിതി വളരെ മോശം, ഹണിമൂണ്‍ കാലം അവസാനിച്ചുവെന്ന് സംരംഭകന്‍

ദളിത് സ്ത്രീയെ സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ

ബെയ്‌ലിന് ‘ബെയില്‍’ ? : നാല് ദിവസം ജയില്‍ വാസം കഴിഞ്ഞു, ഇനി നിയമയുദ്ധമോ ?; ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവത്തിന്‍ ഇരയ്ക്ക് നീതി കിട്ടുമോ ?

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ; യുവതി ആശുപത്രി വിട്ടു, കോടതിയെ സമീപിക്കാൻ കുടുബം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.