Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

പ്രസക്തി നഷ്ടപ്പെടാത്ത ‘ കമ്യൂണിസ്റ്റ് മാനി ഫെസ്റ്റോ’: എന്താണ് റെഡ് ബുക്ക് ഡേ ?; കാലം കരുതി വെച്ച പ്രത്യയ ശാസ്ത്രം;സര്‍വ്വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍..നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍, കിട്ടാനുള്ളത് പുതിയൊരു ലോകം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 21, 2025, 12:22 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

177 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥം ഇപ്പോഴും വായിക്കപ്പെടുന്നു എങ്കില്‍ അത് പ്രത്യേക പരിശോധന അര്‍ഹിക്കുന്ന ഒന്നാണെന്ന് വ്യക്തം. അതും മത ഗ്രന്ഥമല്ലാത്ത ഒരു പുസ്തകം. പക്ഷെ, അതൊരു സാമൂഹിക ശാസ്ത്ര പുസ്തകമാണ്. ഒരു രാഷ്ട്രീയ രചനയാണ്. അതാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. ലോകത്ത് ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വായനക്ക് വിധേയമായ പുസ്തകം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആണെന്നത് നിസ്സംശയം പറയാനാകും. 2008 ലെ മുതലാളിത്ത ലോകത്തെ ബാധിച്ച്, ലോകം മുഴുവന്‍ പടര്‍ന്ന, ഇപ്പോഴും ഏറിയും കുറഞ്ഞും തുടരുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ പുനര്‍വായനക്ക് തെരെഞ്ഞെടുത്ത പുസ്തകം കമ്മ്യൂണിസ്റ്റ് മാനിഫസ്റ്റോയും മാര്‍ക്‌സിന്റെ മൂലധനവും ആയിരുന്നു.

കാരണം മുതലാളിത്ത ലോകത്തിന് പ്രതിസന്ധി മറികടക്കാന്‍ എന്തെങ്കിലും പ്രതിവിധിയുണ്ടോ എന്ന് തിരച്ചില്‍ നടത്തുകയായിരുന്നു സാമ്പത്തിക ശാസ്ത്രകാരന്‍മാര്‍. മാനിഫെസ്റ്റോയുടെ ആദ്യത്തെ പതിപ്പ് പ്രസിദ്ധീകരിച്ചത് 1848 ഫെബ്രുവരി 21നായിരുന്നു. തൊഴിലാളികളുടെ സാര്‍വ്വദേശീയ സംഘടനയായിരുന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറില്‍ ലണ്ടനില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സിന്റെ ആവശ്യപ്രകാരം ആ പാര്‍ട്ടിയുടെ താത്വികവും പ്രായോഗികവുമായ ഒരു വിശദ പരിപാടി തയ്യാറാക്കുന്നതിന് കാറല്‍ മാര്‍ക്‌സിനേയും ഫ്രെഡറിക് എംഗത്സിനേയും ചുമതലപ്പെടുത്തി.

അതനുസരിച്ച് 1847 ഡിസംബറില്‍ ആരംഭിച്ച് 1848 ഫെബ്രുവരി 21ന് മാര്‍ക്‌സും എംഗത്സും ചേര്‍ന്ന് ജര്‍മ്മന്‍ ഭാഷയില്‍ എഴുതി പ്രസിദ്ധീകരിച്ച കൃതിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. 1850ല്‍ മിസ്.ഹെലന്‍ മാക്ഫര്‍ലെയിന്‍ അതിന്റെ ആദ്യ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി. ‘സര്‍വ്വ രാജ്യതൊഴിലാളികളേ സംഘടിക്കുവിന്‍’ എന്ന മുദ്രാവാക്യത്തോടെ അവസാനിക്കുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍, വര്‍ഗ്ഗ സമരത്തിന്റെ ചരിത്രപരവും കാലികവുമായ ചിത്രീകരണം, മുതലാളിത്തക്കുഴപ്പങ്ങളും കമ്മ്യൂണിസത്തിന്റെ ഭാവി രൂപങ്ങളും സംബന്ധിച്ച പ്രവചനങ്ങളും അവതരിപ്പിച്ചിരിക്കുന്നു. ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ രാഷ്ട്രീയ രചനകളിലൊന്നാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.

‘യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു – കമ്മ്യൂണിസമെന്ന ഭൂതം.’ മാനിഫസ്റ്റോയുടെ ആമുഖം തുടങ്ങുന്നത് ഇങ്ങനെയാണ്. കമ്മ്യൂണിസ്റ്റ് ലീഗിന്റെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ തന്നെ അതിനെ എത്രത്തോളം ഭയത്തോടെയാണ് ഭരണാധികാരികള്‍ കണ്ടത് എന്നത് സൂചിപ്പിക്കുന്നതാണ് ഇത്. ഇന്നും അത് തുടരുന്നു. മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ച ഫെബ്രുവരി 21 റെഡ് ബുക്‌സ് ഡേ ആയി ലോകമ്പാടുമുള്ള പുരോഗമനവാദികള്‍ ആചരിക്കുകയാണ്. അതാണ് റെഡ്ബുക്ക് ഡേ.

ഇതിനു പിന്നിലുമുണ്ട് ടില ചരിത്ര സത്യങ്ങള്‍. വരും തലമുറകള്‍ അതറിയേണ്ടതുണ്ട്. 1848 ഫെബ്രുവരി 21ന് മാര്‍ക്‌സും ഏംഗല്‍സും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ച് ഏതാനും മണിക്കൂറുകള്‍ക്കു ശേഷം പാരീസില്‍ ഒരു വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറങ്ങിയതുമായി നേരിട്ടുള്ള ബന്ധം 1848 ഫെബ്രുവരി 22ന്റെ ഫ്രഞ്ച് വിപ്ലവത്തിന് കല്‍പ്പിക്കാനാകില്ലെങ്കിലും ചരിത്രത്തിലെ ഒരു കൗതുക യാദൃച്ഛികതയായി അതിന്നും വിലയിരുത്തപ്പെടുന്നുണ്ട്. എംഗല്‍സ് തയ്യാറാക്കിയ ‘കമ്യൂണിസ്റ്റ് കണ്‍ഫെഷന്‍സ് ഓഫ് ഫെയ്ത്ത്’ എന്ന ലഘുലേഖയാണ് പല ഘട്ടങ്ങളിലെ മാറ്റങ്ങള്‍ക്കു ശേഷം മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആയി രൂപാന്തരപ്പെട്ടത്.

അടിസ്ഥാനമാക്കിയത് എംഗല്‍സിന്റെ ലഘുലേഖയാണെങ്കിലും രൂപമെടുത്തപ്പോള്‍ അത് മാര്‍ക്‌സിന്റെ സൃഷ്ടിയായി മാറിയെന്ന് എംഗല്‍സ് തന്നെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ചൂഷണത്തിനിരയാകുന്ന ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ വിമോചന സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ‘റെഡ് ബുക്ക്’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മുതലാളിത്ത ചൂഷണത്തെ തുറന്നുകാണിക്കുകയും അതിന്റെ മനുഷ്യവിരുദ്ധതയ്‌ക്കെതിരായി പൊരുതുകയും ചെയ്യുന്ന തൊഴിലാളികള്‍ക്കും ഇതര ജനവിഭാഗങ്ങള്‍ക്കും ആത്മവിശ്വാസവും പ്രതീക്ഷയും പകര്‍ന്ന പുസ്തകമാണത്.

ലോകത്തെ ഇത്രമേല്‍ ആഴത്തിലും തീവ്രമായും പിടിച്ചുകുലുക്കിയ മറ്റൊരു ഗ്രന്ഥമില്ല. 1848നു ശേഷം ചരിത്രം കണ്ട എല്ലാ വിപ്ലവാഭിലാഷങ്ങളുടെയും പ്രചോദനം, ജൈവ ഇന്ധനം ഈ ഗ്രന്ഥം പകര്‍ന്ന ആശയലോകത്തിന്റെ സൂക്ഷ്മതയായിരുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെട്ട ഫെബ്രുവരി 21ന് ലോകമെങ്ങും ‘റെഡ് ബുക്ക് ഡേ’യായി ആചരിക്കുന്നു. ഇടതുപക്ഷ പുസ്തക പ്രസാധകരുടെ സാര്‍വദേശീയ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ലെഫ്റ്റ് പബ്ലിഷേഴ്‌സിന്റെ ആഹ്വാനപ്രകാരം 2020 ഫെബ്രുവരി 21നാണ് റെഡ് ബുക്ക് ഡേയ്ക്ക് തുടക്കം കുറിച്ചത്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ പ്രസാധക സംഘങ്ങളും തൊഴിലാളി സംഘടനകളും പുരോഗമന കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്ന സകലരും ഈ ദിവസം ഇടതുപക്ഷ പുസ്തകങ്ങളുടെ പ്രചാരണത്തിനായി നീക്കിവയ്ക്കുന്നു.

ReadAlso:

വീട്ടിലിരിക്കാനാണോ രാഷ്ട്രീയ പാര്‍ട്ടി ?: നിലമ്പൂരില്‍ BJP സ്ഥാനാര്‍ത്ഥി ഉണ്ടാകും; ആര്യാടന്‍ ഷൗക്കത്ത് വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയല്ലെന്ന് പി.സി. ജോര്‍ജ്ജ്

ദയാവധത്തിന് കീഴടങ്ങി അന്‍വര്‍ ?: നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി വിലപേശല്‍ വിജയം കണ്ടില്ല; കോണ്‍ഗ്രസ് പാലക്കാടും ചേലക്കരയും വയനാടും മറന്നു; കെ.സി. വേണുഗോപാലുമായി മാത്രം ഇനി ചര്‍ച്ച ?

കപ്പല്‍ മുങ്ങിയിട്ടും സത്യം പറയാത്തതെന്ത് ?: കണ്ടെയ്‌നറുകളില്‍ കൊണ്ടുപോയത് എന്താണ് ?; വരാനിരിക്കുന്നത് ദുരന്തമാണോ എന്നാണ് അറിയേണ്ടത് ?; മത്സ്യത്തൊഴിലളികളെയും ജനങ്ങളെയും മറയുക്കുന്നതെന്താണ് ?

കപ്പല്‍ മുങ്ങിയത് വിഴിഞ്ഞം തുറമുഖത്തിന്റെ തെറ്റോ ?: രാജ്യാന്തര കപ്പല്‍ ചാലും സുരക്ഷിതമല്ല ?; കണ്ടെയ്‌നറുകള്‍ ഒഴുകുന്നതെങ്ങോട്ടൊക്കെ ?; MSC എല്‍സ 3 കപ്പലിനെ കുറിച്ചറിയാമോ ?; കപ്പല്‍ മുങ്ങാനുണ്ടായ കാരണം കണ്ടെത്തുമ്പോള്‍ ?

മകന്റെ പ്രണയപോസ്റ്റും അച്ഛന്റെ പുറത്താക്കലും; കുടുംബ വാഴ്ചയിലും രാഷ്ട്രീയം വിടാതെ ലാലു എന്ന ചാണക്യൻ!!

മാനിഫെസ്റ്റോ ഉള്‍പ്പെടെയുള്ള രാഷ്ട്രീയകൃതികളുടെ വായനയും ചര്‍ച്ചകളും പുസ്തകോത്സവങ്ങളുമൊക്കെ സംഘടിപ്പിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് അബിപ്രായപ്പെടുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പോലെ ഭാഷയുടെയും പ്രയോഗങ്ങളുടെയും കാര്യത്തില്‍ കാവ്യഭംഗിയാര്‍ന്ന മറ്റൊരു രാഷ്ട്രീയകൃതിയുണ്ടാകില്ല. ലളിത സുന്ദരമായ ആഖ്യാനമാണ് അതിന്റെ പ്രത്യേകത. കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്കുനേരെ നടക്കുന്ന സംഘടിത ആക്രമണങ്ങളെക്കുറിച്ച് സൂചിപ്പിച്ച് ആരംഭിക്കുന്ന മാനിഫെസ്റ്റോയിലെ നിരീക്ഷണങ്ങള്‍ ഇന്നും പ്രസക്തമാണ്. തൊഴിലാളിയെയും ബൂര്‍ഷ്വാസിയെയുമെല്ലാം ആദ്യമായി വ്യക്തതയോടെ നിര്‍വചിച്ചതും മാനിഫെസ്റ്റോയിലായിരുന്നു. മാനിഫെസ്റ്റോ അവസാനിക്കുന്നത് ഇന്നേവരെ ലോകംകണ്ട ഏറ്റവും പ്രതീക്ഷാനിര്‍ഭരമായ സമരാഹ്വാനത്തോടെയാണ്.

‘ലോകമെമ്പാടുമുള്ള തൊഴിലാളികളെ നിങ്ങള്‍ സംഘടിക്കുവിന്‍ നഷ്ടപ്പെടുവാന്‍ കൈവിലങ്ങുകള്‍ മാത്രം, നേടിയെടുക്കാനോ ഒരു ലോകമുണ്ടുതാനും’. ഒടുവിലത്തെ ഈ വരികള്‍ തിരയൊടുങ്ങാത്ത കടലിരമ്പമായി വിവിധ ഭാഷകളില്‍ അലയടിക്കുന്ന സാര്‍വദേശീയ സമരപ്രഖ്യാപനമാണ്. കൊടിയ ചൂഷണങ്ങള്‍ക്കിരയാകുന്ന തൊഴിലാളികള്‍ക്ക് വിമോചന സ്വപ്നങ്ങളുടെ നവലോകങ്ങള്‍ തുറന്നുകൊടുത്ത മാനിഫെസ്റ്റോ പുറത്തിറങ്ങിയിട്ട് ഇന്നേയ്ക്ക് 177 വര്‍ഷം പിന്നിടുന്നു. അതിന്റെ ആഹ്വാനം ഹൃദയത്തിലേറ്റുവാങ്ങിയ തൊഴിലാളികള്‍ ലോകമെങ്ങും സംഘടിതരായി. ചൂഷണത്തിനെതിരെ അവര്‍ ശക്തമായ സമരങ്ങള്‍ നയിച്ചു. അടിമസമാനമായ തൊഴില്‍സാഹചര്യങ്ങള്‍ക്ക് ഒട്ടൊക്കെ മാറ്റമുണ്ടായി. തൊഴിലാളിവര്‍ഗം നേതൃത്വം നല്‍കിയ മഹാവിപ്ലവങ്ങള്‍ പുതിയകാലത്തിന് നാന്ദി കുറിച്ചു. തൊഴിലാളികളെ അടിമകളായി കണക്കാക്കിയവര്‍ക്ക് അവരും മനുഷ്യരാണെന്ന് അംഗീകരിക്കേണ്ടിവന്നു. ലോകത്തെ മാറ്റിമറിച്ച തൊഴിലാളിവര്‍ഗ മുന്നേറ്റങ്ങള്‍ക്ക് രാസത്വരകമായി മാനിഫെസ്റ്റോ മാറിയെന്നും സ്വരാജ് പറയുന്നു.

1870കളില്‍ യൂറോപ്പിനുള്ളില്‍ തൊഴിലാളി-സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്ന് അതിനെ അവരുടെ പ്രധാന ഗ്രന്ഥങ്ങളിലൊന്നായി സ്വീകരിച്ചതുവരെ മാനിഫെസ്റ്റോയ്ക്ക് ഒരു സ്വാധീനവും ഉണ്ടായിരുന്നില്ല. അത് പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെടുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പുസ്തകം സ്‌ഫോടനാത്മകമായി എഴുതിയിരിക്കുന്നു. സ്‌ഫോടനാത്മകമായ വാക്യങ്ങള്‍. പ്രവചനാത്മകമായ ആശയങ്ങള്‍. 23 പേജുകള്‍ മാത്രമുള്ള ഈ പുസ്തകം നാശത്തിന്റെ ഒരു ലഘുലേഖയല്ല. എങ്കിലും മുതലാളിത്തത്തിന്റെ ദുരന്തങ്ങളെക്കുറിച്ച് വലിയ വികാരത്തിന്റെ ഭാഗങ്ങളുണ്ട്. മനുഷ്യ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും, തൊഴിലാളികളുടെയും കര്‍ഷകരുടെയും, പ്രതീക്ഷയുടെയും പ്രവര്‍ത്തനത്തിന്റെയും വിപ്ലവത്തിന്റെയും ഒരു ലഘുലേഖയാണിത്. മാര്‍ക്‌സ് ‘തൊഴിലാളിവര്‍ഗം’ എന്ന പേര് നല്‍കി. വായിക്കാനും വീണ്ടും വായിക്കാനും വിശദീകരിക്കാനും ചര്‍ച്ച ചെയ്യാനും അര്‍ഹമായ ഒരു വാചകമാണിത്.

മാനിഫെസ്റ്റോയുടെ പ്രസിദ്ധീകരണത്തോടുള്ള ആദരസൂചകമായി ഇന്ത്യയിലെ ഇടതുപക്ഷ പ്രസാധകര്‍ ഫെബ്രുവരി 21 റെഡ് ബുക്‌സ് ദിനമായി തിരഞ്ഞെടുത്തു , കൂടാതെ മറ്റ് രണ്ട് കാരണങ്ങളുമുണ്ട്. ഫെബ്രുവരി 21 ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര മാതൃഭാഷാ ദിനം കൂടിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവും ലെഫ്റ്റ് വേഡ് ബുക്‌സ് എഴുത്തുകാരനുമായ ഗോവിന്ദ് പന്‍സാരെ ഫെബ്രുവരി 20 ന് കൊല്ലപ്പെട്ടു. 2020 ലെ ആദ്യത്തെ റെഡ് ബുക്‌സ് ദിനത്തിന്റെ ആശയം – ആളുകള്‍ അവരുടെ സ്വന്തം ഭാഷയില്‍ മാനിഫെസ്റ്റോ വായിക്കുകയും ഇടതുപക്ഷ എഴുത്തുകാരെ (സഖാവ് പന്‍സാരെ പോലുള്ളവര്‍), ഇടതുപക്ഷ പ്രസാധകര്‍, ഇടതുപക്ഷ പ്രിന്ററുകള്‍, ഇടതുപക്ഷ പുസ്തകശാലകള്‍ എന്നിവയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുക എന്നതായിരുന്നു.

CONTENT HIGH LIGHTS; ‘Communist Money Festo’ still relevant: What is Red Book Day?; Suffix science left by time; Workers of all countries, organize.. Shackles to lose, a new world to gain

Tags: indian communistgovind pansarered saluteപ്രസക്തി നഷ്ടപ്പെടാത്ത ' കമ്യൂണിസ്റ്റ് മാനി ഫെസ്റ്റോ'CPIഎന്താണ് റെഡ് ബുക്ക് ഡേ ?cpimകാലം കരുതി വെച്ച പ്രത്യയ ശാസ്ത്രംANWESHANAM NEWSസര്‍വ്വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍..നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍CARL MARXകിട്ടാനുള്ളത് പുതിയൊരു ലോകംcommunist manifestoworld books dayred book day

Latest News

മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡ് വിഭജനം : അന്തിമവിജ്ഞാപനമായി

എഐസിസി സെക്രട്ടറി സ്ഥാനം ആവശ്യപ്പെട്ട് ആന്റോ ആന്റണി എംപി, കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി

നിലമ്പൂരിൽ എൽഡിഎഫ് ജയിച്ചത് രാഷ്ട്രീയ അടിത്തറയുള്ളതിനാൽ: എ വിജയരാഘവൻ

മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡ് വിഭജനം: അന്തിമവിജ്ഞാപനമായി, കോര്‍പ്പറേഷനുകളില്‍ കുറഞ്ഞത് 56 ഉം കൂടിയത് 101 വാര്‍ഡുമാണ്

വട്ടവടയിൽ കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.