Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ലോകാധിപത്യത്തിന്റെ വഴിയേ അമേരിക്ക: യുക്രെയിനെ കാല്‍ക്കീഴിലാക്കി; ഗാസയ്ക്കു വേണ്ടി ആവശ്യം ഉന്നയിച്ചു; ഉപരോധങ്ങളും കുടിയിറക്കങ്ങളും നടത്തി ഭയമെന്ന ആയുധം പ്രയോഗിക്കുന്നു; ഇതാണോ യഥാര്‍ഥ ട്രംപിസം ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 27, 2025, 02:21 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകത്ത് വന്‍ ശക്തികള്‍ അശക്തരായ രാജ്യങ്ങളെ കോളനികളാക്കിയിരുന്നു. അങ്ങനെയൊരു കോളനിയായിരുന്നു ഇന്ത്യയും. അതും ബ്രീട്ടീഷ് കോളനി. എന്നാല്‍, ആധുനിക ലോകത്ത് കോളനി വത്ക്കരണത്തെ എതിര്‍ക്കപ്പെടുകയാണ് ചെയ്യുന്നത്. അതതു രാജ്യങ്ങളുടെ വിഭവശേഷി അനുസരിച്ച് അവര്‍ക്ക് വളരാനുള്ള എല്ലാ സാധ്യതകളും തുറന്നു കൊടുക്കുക എന്നതാണ് നിയതമായ നിയമം. അതിനായി കരാറുകളും സംരക്ഷണ സംവിധാനങ്ങളും സാധ്യമാക്കിയിട്ടുമുണ്ട്. എന്നാല്‍, എല്ലാം തലകീഴ് മറിക്കുന്ന നടപടികളാണ് യുക്രെയിനിലും ഗാസയിലും കേള്‍ക്കുന്നത്.

വീണ്ടും കോളനി സംസ്‌ക്കാരത്തിലേക്ക് അവയെ കൊണ്ടെത്തിച്ചിരിക്കുന്നു. എല്ലാത്തിനും കാരണം, യുദ്ധമാണ്. റഷ്യ-യുക്രെയിന്‍ യുദ്ധം യുക്രെയിനെ അമേരിക്കയുടെ കാല്‍ക്കീഴില്‍ എത്തിച്ചു. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം ഗാസയെ അമേരിക്കയുടെ നോട്ടപ്പുള്ളിയാക്കി. ഇപ്പോള്‍ ഗാസ ആവശ്യപ്പെട്ടിരിക്കുകയാണ്. അങ്ങനെ അമേരിക്കയുടെ യഥാര്‍ഥ കോളനി വത്ക്കരണ സിദ്ധാന്തം നടപ്പാക്കുകയാണ് ചെയ്യുന്നത്. ഇതാണ് ട്രംപിസം എന്നാണ് ലോകം വിളിക്കുന്നത്. യുദ്ധത്തിന് എല്ലാ സഹായങ്ങളും നല്‍കിയിരുന്ന അമേരിക്ക യുപക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌ക്കിയുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ച് രാജ്യത്തെ അപൂര്‍വ ധാതുവിഭവങ്ങള്‍ അമേരിക്കയ്ക്ക് നല്‍കണമെന്നാണ്.

ഇതുമായ.ി ബന്ധപ്പെട്ട് വ്യവസ്ഥയില്‍ അമേരിക്കയും – യുക്രെയ്‌നും ധാരണയായെന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്. അമേരിക്കയുടെ പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കരാറിന് യുക്രെയ്ന്‍ സമ്മതിച്ചതെന്നാണ് സൂചന. ധാതുഖനന കരാറിലെ കരട് വ്യവസ്ഥകളില്‍ അമേരിക്കയും യുക്രെയ്നും തീരുമാനത്തിലായെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ ഉറപ്പുകളോ ആയുധങ്ങളുടെ തുടര്‍ച്ചയായ കൈമാറ്റമോ കരാറില്‍ ഇല്ലെന്നാണ് സൂചന. ‘സ്വതന്ത്രവും പരമാധികാരവും സുരക്ഷിതവുമായ’ യുക്രെയ്‌നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഭാവിയിലെ ആയുധ കയറ്റുമതി സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം, ഇത്തരമാെരു കരാറില്‍ യോജിക്കാന്‍ നേരത്തെ താല്‍പര്യം കാണിക്കാതിരുന്ന വ്‌ലാഡിമിര്‍ സെലന്‍സ്‌കി പിന്നീട് സുരക്ഷ ഗ്യാരണ്ടികള്‍ നല്‍കിയാല്‍ സമ്മതിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ യുദ്ധം അവസാനിപ്പിക്കുമെന്നല്ലാതെ മറ്റൊരു ഗുണവും യുക്രെയ്‌ന് ലഭിക്കില്ല എന്നതാണ് യാഥാര്‍ഥ്യം. യുക്രെയ്‌നിന്റെ പ്രകൃതി സമ്പത്തില്‍ 500 ബില്യന്‍ ഡോളറിന്റെ അവകാശമാണ് ആദ്യം അമേരിക്ക ചോദിച്ചിരുന്നത്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ചാണ് ധാതുകരാറിന്റെ മുന്‍ കരടില്‍ ഒപ്പിടാന്‍ സെലന്‍സ്‌കി വിസമ്മതിച്ചത്. അമേരിക്ക പ്രഖ്യാപിച്ച സഹായത്തില്‍ നിന്ന് വളരെ കുറച്ചേ ലഭിച്ചുള്ളൂവെന്നും യുക്രെയ്നിന് ആവശ്യമായ സുരക്ഷാ ഉറപ്പുകള്‍ കരാറില്‍ ഇല്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.

പുതുക്കിയ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുക. ധാതുക്കള്‍, ഹൈഡ്രോകാര്‍ബണുകള്‍ എന്നിവയുടെ ഖനനത്തിനും മറ്റുമായി അമേരിക്കയും യുക്രെയ്‌നും പുനര്‍നിര്‍മാണ നിക്ഷേപഫണ്ട് രൂപീകരിക്കും. യുക്രെയ്‌നില്‍ നിക്ഷേപിച്ച പണം തിരിച്ചുപിടിക്കണമെന്നും, എന്നാല്‍ യൂറോപ്യന്‍ യൂണിയനും നാറ്റോ രാജ്യങ്ങളും യുക്രെയ്നിന്റെ സുരക്ഷയില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുകയുണ്ടായി. യൂറോപ്യന്‍ യൂണിയന്‍ നിര്‍ണായകമെന്ന് തിരിച്ചറിഞ്ഞ 34 ധാതുക്കളില്‍ 22 എണ്ണത്തിന്റെയും നിക്ഷേപമാണ് യുക്രെയ്‌നിലുള്ളത്. അവയില്‍ വ്യാവസായിക, നിര്‍മാണ വസ്തുക്കള്‍, ഫെറോഅലോയ്, വിലയേറിയ നോണ്‍-ഫെറസ് ലോഹങ്ങള്‍, ചില അപൂര്‍വ മൂലകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നുണ്ട്.

വൈദ്യുത വാഹന ബാറ്ററികളിലെയും ആണവ റിയാക്ടറുകളിലെയും പ്രധാന ഘടകമായ ഗ്രാഫൈറ്റിന്റെ കരുതല്‍ ശേഖരവും യുക്രെയ്‌നുണ്ട്. കൂടാതെ 2023ല്‍, ഫോബ്‌സ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം യുക്രെയ്നിലെ ധാതുസമ്പത്ത് ഏകദേശം 14.8 ട്രില്യണ്‍ ഡോളറാണെന്നും, 111 ബില്യണ്‍ മെട്രിക് ടണ്‍ ആണെന്നുമാണ്. അതില്‍ ഭൂരിഭാഗവും കല്‍ക്കരിയും ഇരുമ്പയിരുമാണ്. എന്നിരുന്നാലും, ഈ വിഭവങ്ങളില്‍ 70ശതമാനത്തിലധികവും ഡൊനെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് മേഖലകളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ വലിയ കരാറില്‍ ഒപ്പുവയ്ക്കാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി അമേരിക്കയിലേക്ക് വരുമെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച്ച പരസ്പരം വിമര്‍ശിച്ചതിനു പിന്നാലെയായിരുന്നു പ്രസ്താവന. കോടിക്കണക്കിന് ഡോളറിന്റെ സഹായത്തിന് പകരമായുള്ളതാണ് കരാര്‍ എന്നാണ് ട്രംപിന്റെ നിലപാട്.

അതേസമയം യുക്രെയ്‌നിലേക്ക് സമാധാന സേനയെ അയയ്ക്കാന്‍ തയ്യാറാണെന്ന് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. റഷ്യ അത്തരം സമാധാന സേനയെ സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞെങ്കിലും പിന്നീട് റഷ്യ അത് നിഷേധിച്ചിരുന്നു. അതേസമയം, യുക്രെയ്നെ പിന്തുണക്കുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ആക്രമണാത്മക നിലപാട് സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അയോ?ഗ്യരാക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. എല്ലാവരെയും ഭിന്നിപ്പിക്കണമെന്ന അവരുടെ ചിന്ത അന്താരാഷ്ട്ര സമൂഹവുമായുള്ള അവരുടെ സ്വന്തം ബന്ധത്തെ തന്നെ ദോഷകരമായി ബാധിക്കുമെന്നും മന്ത്രാലയം കൂട്ടി ചേര്‍ത്തു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കിടയിലുള്ള യുക്രെയ്ന്‍ പിന്തുണക്കാരുടെ പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്നത് അവര്‍ ആക്രമണത്തിന്റെ പാതയില്‍ തന്നെയാണെന്നുമാണ് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞത്.

ReadAlso:

ഹ്യൂമന്‍ റൈറ്റ്‌സ് തട്ടിപ്പ്: കൈയ്യോടെ പൊക്കിയപ്പോള്‍ എന്‍.ജി.ഒ ആണെന്നു പറഞ്ഞ് തടിയൂരാന്‍ ശ്രമം; തട്ടിപ്പുകാരനെതിരെ പരാതി നല്‍കി അങ്ങാടി ഗ്രാമപഞ്ചായത്ത് ഹെഡ്ക്ലാര്‍ക്ക്: ആരാണ് ഹ്യൂമന്‍ റൈറ്റ്‌സ് തട്ടിപ്പുകാരന്‍ ഷാജി പൂവത്തൂര്‍ ?

യുദ്ധവും സിനിമയും ?: “ഓപ്പറേഷന്‍ സിന്ദൂര്‍” സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി ?; യുദ്ധഭൂമിയില്‍ തോക്കുമേന്തി സിന്ദൂരം ഇടുന്ന പട്ടാളക്കാരിയാണ് പോസ്റ്ററില്‍; പുര കത്തുമ്പോള്‍ ബീഡി കത്തിന്നതു പേലെയെന്ന് ആരാധകരുടെ വമര്‍ശനം

ആരാണ് അബ്ദുള്‍ ഖ്വാദിര്‍ഖാന്‍ എന്ന AQ ഖാന്‍ ?: തെമ്മാടി രാഷ്ട്രത്തെ ആണവ ശക്തിയാക്കിയത് എങ്ങനെ ?; കരിഞ്ചന്തയില്‍ ആണവായുധ വില്‍പ്പനക്കാര ന്റെ വിധിയെന്ത് ?

ഇന്ത്യ-പാക്ക് യുദ്ധം: വ്യാജവാര്‍ത്തകള്‍ക്കും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്ക് പിടിവീഴും; രാജ്യത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയിന്‍ ചെയ്യുന്നവരെ സൂക്ഷിക്കുക; വ്യാജവാര്‍ത്തകളെയും സൃഷ്ടാക്കളെയും നിരീക്ഷിച്ച് കേന്ദ്രം

പാക്കിസ്ഥാനില്‍ മോങ്ങല്‍ തുടങ്ങി: ഇന്ത്യയുടെ സാമ്പിള്‍ വെടിക്കെട്ടില്‍ ഞെട്ടി ഇസ്ലാമാബാദും ലാഹോറും കറാച്ചിയും; അള്ളാഹു രക്ഷിക്കട്ടെ എന്ന് പാക് പാര്‍ലമെന്റില്‍ എം.പിയുടെ വിലാപം; ഓപ്പറേഷന്‍ സിന്ദൂര്‍ നീളുന്നു

അതിനിടയില്‍, അമേരിക്കയുടെ സഹായമില്ലാതെ യുക്രേനിയന്‍ സേനയ്ക്ക് നിലവിലെ പോരാട്ടം തുടര്‍ന്ന് കൊണ്ട് പോകാന്‍ കഴിയില്ലെന്നാണ് വാള്‍ സ്ട്രീറ്റ് ജേണലില്‍ വന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. റഷ്യന്‍ സൈന്യം കൂടുതല്‍ മുന്നേറുകയാണ്. അമേരിക്കയുടെ സൈനിക സഹായം ലഭിക്കാത്ത പക്ഷം യുക്രെയ്നിന് അമേരിക്ക നല്‍കുന്ന പ്രധാന ഹൈടെക് ആയുധങ്ങള്‍ക്കുള്ള വെടിക്കോപ്പുകള്‍ ലഭ്യമാകില്ലെങ്കില്‍ യുക്രെയ്‌ന്റെ നിലവിലെ പ്രതിരോധ തന്ത്രം പോലും അപകടത്തിലാകാമെന്ന് മുന്‍ മുതിര്‍ന്ന പെന്റഗണ്‍ ഉദ്യോഗസ്ഥനായ സെലസ്റ്റ് വാലാന്‍ഡറെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലുള്ള സംഘര്‍ഷത്തില്‍ അമേരിക്കയുടെ വിദേശനയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വീകരിച്ച നിലപാട് അമേരിക്കയുടെ സൈനിക പിന്തുണ നഷ്ടപ്പെടാനുള്ള സാധ്യതയാണ് എടുത്ത് കാണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈനിക ഹാര്‍ഡ്വെയറിന്റെ ഏകദേശം 55 ശതമാനം ആണ് യുക്രെയ്ന്‍ സ്വന്തമായി നിര്‍മ്മിക്കുന്നത്. 20 ശതമാനം അമേരിക്കയും, ഏകദേശം 25 ശതമാനം യൂറോപ്യന്‍ യൂണിനുമാണ് നിര്‍മ്മിക്കുന്നത്. ഇതൊക്കെയാണെങ്കിലും, പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍, എടിഎസിഎംഎസ് പോലുള്ള ദീര്‍ഘദൂര മിസൈല്‍ പീരങ്കികള്‍ തുടങ്ങിയ പ്രധാന സൈനിക വിതരണങ്ങള്‍ക്കായി യുക്രെയ്ന്‍ അമേരിക്കയെ ആണ് ആശ്രയിക്കുന്നത്. പക്ഷെ ,സഹായം നല്‍കാമെന്ന് പറയുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇതുപോലെ യുക്രെയ്‌നെ സഹായിക്കാന്‍ കഴിയില്ല. കാരണം അവര്‍ക്ക് ഇത്രയും ആയുധങ്ങള്‍ ഒരുമിച്ച് ഉത്പാദിപ്പിക്കാന്‍ കഴിയില്ല.

സമാന അവസ്ഥയാണ് ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തില്‍ ഉണ്ടായിരിക്കുന്നത്. പാലസ്തീന്‍കാരെ പലയാനം ചെയ്യിച്ച് ഗാസ മുനമ്പ് സ്വന്തമാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഇതിനായി ഇസ്രയേലിനെ കൊണ്ട് യുദ്ധം ചെയ്യിപ്പിക്കുകയാണ് അമേരിക്ക ചെയ്യുന്നത്. ഗാസ എന്നത്, തീരദേശ നഗരമാണ്. കടല്‍ മാര്‍ഗമുള്ള കച്ചവടവും യുദ്ധ സന്നാഹങ്ങലുടെ നീക്കവും സുഗമമാക്കാന്‍ ഇത് സഹായിക്കും. ഇസ്ലാം രാജ്യങ്ങലെ ആക്രകമിക്കാന്‍ ആയുധങ്ങള്‍ എത്തിക്കാനും ഗാസയിലൂടെ കഴിയുമെന്നതാണ് അമേരിക്കയെ ഇതിലേക്ക് അടുപ്പിച്ചത്.

CONTENT HIGH LIGHTS; America is the way of world domination: Ukraine is underfoot; demands made for Gaza; using the weapon of fear by carrying out blockades and displacements; Is this the real Trumpism?

Tags: UKRAINEDONALD TRUMPANWESHANAM NEWSGAZA CITYUKRAIN PRESIDENT VLADIMIR SELENSKIISRAYEL PRIME MINISTER BENJAMIN NETHANYAHUAMERICAN PRESIDENTTRUMPISMലോകാധിപത്യത്തിന്റെ വഴിയേ അമേരിക്കയുക്രെയിനെ കാല്‍ക്കീഴിലാക്കി; ഗാസയ്ക്കു വേണ്ടി ആവശ്യം ഉന്നയിച്ചുപരോധങ്ങളും കുടിയിറക്കങ്ങളും നടത്തി ഭയമെന്ന ആയുധം പ്രയോഗിക്കുന്നു

Latest News

ഡെപ്യൂട്ടി കളക്ടറുടെ ഔദ്യോഗിക വാഹനം കടിച്ചുകുടഞ്ഞ് തെരുവുനായ്ക്കള്‍

രണ്ട് ആണവരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ആശങ്കയിലാക്കിയത് ലോക രാജ്യങ്ങളെ; കാർമേഘം ഒഴിഞ്ഞ ആശ്വാസത്തിൽ ലോകം

എസ്എസ്എൽസി വിജയം; വെള്ളാർമല സ്കൂളിലെ കുട്ടികള്‍ക്ക് അഭിനന്ദനവുമായി പ്രിയങ്ക ​ഗാന്ധി

അതിര്‍ത്തിയിലെ സംഘര്‍ഷം; ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ട്രെയിന്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കണം: എ എ റഹീം എം പി

മാതൃദിനത്തില്‍ പാചകവിധിയിലൂടെ കൈവന്ന ജീവിത പാഠങ്ങളുമായി ഗോദ്റെജ് ഇന്‍ഡസ്ട്രീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.