Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

നികുതി വിഹിതം വെട്ടിക്കുറച്ച് കേരളത്തെ വരുതിയിലാക്കാന്‍ കേന്ദ്ര നീക്കം: ജനങ്ങള്‍ക്കു നല്‍കുന്ന സൗജന്യങ്ങള്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള കുറുക്കു വഴിയെന്ന് വിലയിരുത്തല്‍; വെടക്കാക്കി തനിക്കാക്കാനുള്ള കേന്ദ്രത്തിന്റെ സൈക്കോളജിക്കല്‍ മൂവ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 28, 2025, 05:41 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അധികാരത്തില്‍ ബി.ജെ.പിയും പ്രതിപക്ഷത്തില്‍ കോണ്‍ഗ്രസും ഇരിക്കുന്ന കാലമെല്ലാം കേരളത്തിന്റെ അവസ്ഥ അതി ദയനീയമാണെന്നു പറയാതെ വയ്യ. ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്കു നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള കേന്ദ്ര ഗ്രാന്റുകള്‍ തടയാനും തീരുമാനിച്ചു കഴിഞ്ഞു. വയനാട് ഉരുള്‍ പൊട്ടലുമായി ബന്ധപ്പെട്ടുള്ള സഹായവും വായ്പയാക്കി. സംസ്ഥാനത്തിന്റെ വായ്പാ പരിധിയും വെട്ടിക്കുറച്ചു. ഇങ്ങനെ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക വരവില്‍ എവിടെയൊക്കെ ഇടപെടാനാകുമോ, അവിടെയൊക്കെ തടയിട്ടാണ് ഞെരുക്കുന്നത്.

ഇഇങ്ങനെ ഞെരുക്കുമ്പോള്‍ കേരള സര്‍ക്കാര്‍ ചെയ്യുന്നത്, അത് ജനങ്ങളുടെ മേല്‍ നികുതി ഭാരമായി കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കേന്ദ്രം അവര്‍ക്കിഷ്ടമുള്ള സംസ്ഥാനങ്ങളെ ബജറ്റില്‍ പരിഗണിക്കുന്നു. നികുതി വിഹിതം കുറയ്ക്കുന്നില്ല. പദ്ധതികള്‍ നല്‍കുന്നു. വായ്പാ പരിധി ഉയര്‍ത്തിക്കൊടുക്കുന്നു. അങ്ങനെ സമസ്ത മേഖലയിലും സഹായിക്കുന്നു. എന്നാല്‍, കേരളത്തോട് കടുത്ത വിയോജിപ്പ് കാണിക്കുകയും ചെയ്യുന്നു. ഇതേ രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് ചെയ്യുന്നത്. അവരുടെ ആശ്രിതര്‍ക്കും അണികള്‍ക്കും ക്ഷേമകാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുകയും, തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വരെ തടഞ്ഞു വെച്ചിരിക്കുകയാണ്,

ആശാ വര്‍ക്കര്‍മാരുടെ സമരത്തെ കണ്ണടച്ച് കാണാതിരിക്കുന്നതും മറിച്ചല്ല. ക്ഷേമ പെന്‍ഷന്‍ കുടിശികയാക്കിയതും മറക്കാനാവില്ല. ഇങ്ങനെയെല്ലാം ചെയ്യുമ്പോള്‍ പി.എസ്.സി ചെയര്‍മാനും, അംഗങ്ങള്‍ക്കും ശമ്പളം വര്‍ദ്ധിപ്പിക്കാനും, കിഫ്ബി ചെയര്‍മാന് ശമ്പളം വര്‍ദ്ധിപ്പിക്കാനും, പ്ലീഡര്‍മാരുടെ ശമ്പളം, എം.എല്‍.എമാകുടെ ഓണറേറിയം, നിയമ വിഭാഗത്തിലെ മേധാവിമാരുടെ ആനുകൂല്യങ്ങള്‍ നല്‍കല്‍ തുടങ്ങിയവയ്‌ക്കെല്ലാം അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ മനോനിലപോലെ ചെയ്യുന്ന സര്‍ക്കാര്‍ പറയുന്ന ന്യായം കേന്ദ്രം നല്‍കുന്നില്ല എന്നാണ്. ഇതില്‍ കാര്യമുണ്ടോ എന്നതാണ് പരിശോധിക്കപ്പെടേണ്ടത്. ക്ഷേമ പെന്‍ഷനുകള്‍ പോലുള്ള ‘സൗജന്യങ്ങള്‍’ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ ഉപയോഗിക്കുന്നു എന്ന പേരിലാണ് നടപടി.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുതിയ നീക്കം ഏറ്റവും വലിയ തിരിച്ചടിയാകാന്‍ പോകുന്നത് കേരളത്തിനാണ്. കേരളം നടപ്പാക്കിയിട്ടുള്ള ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ജനക്ഷേമ നടപടികള്‍ നിര്‍ത്തിക്കുക എന്നതു തന്നെയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. സംസ്ഥാന നികുതി വരുമാനത്തിലെ കുറവ് നികത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്ര ഗ്രാന്റുകള്‍ ചില വ്യവസ്ഥകള്‍ പാലിക്കുന്നതുമായി ബന്ധിപ്പിക്കുക എന്നതാണ് മോദി സര്‍ക്കാര്‍ പരിഗണിക്കുന്ന മാര്‍ഗ്ഗം. ആ വ്യവസ്ഥകള്‍ പാലിച്ചതിനുശേഷം മാത്രമേ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഗ്രാന്റിന് അര്‍ഹതയുണ്ടാവുകയുള്ളൂ. ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്ന കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ പൂട്ടുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കടം എഴുതിത്തള്ളല്‍, പെന്‍ഷന്‍, മറ്റ് സൗജന്യങ്ങള്‍ തുടങ്ങിയവയെല്ലാം ഈ പട്ടികയില്‍പ്പെടുത്താനാണ് നീക്കം. നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതത്തിന്റെ 41 ശതമാനമാണ് ലഭിക്കുന്നത്. ഇനി അത് 40 ശതമാനമായി കുറയ്ക്കാനാണ് നിര്‍ദ്ദേശം. 16ാം ധനകാര്യ കമ്മീഷന്‍ അദ്ധ്യക്ഷനായ അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലാണ് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. ഇത് കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചതിന് ശേഷം നികുതി വിഹിതത്തില്‍ 1 ശതമാനം കുറവ് വരുത്തണമെന്ന ശുപാര്‍ശ മാര്‍ച്ച് അവസാനത്തോടെ ഔദ്യോഗികമായി ധനകാര്യ കമ്മീഷന് മടക്കി നല്‍കും. വരുന്ന ഒക്ടോബറില്‍ ഇതുമായി ബന്ധപ്പെട്ട സമ്പൂര്‍ണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുന്നതോടെ നടപ്പാക്കാനാണ് പരിപാടി.

2026-27 സാമ്പത്തിക വര്‍ഷം നടപ്പാകുന്ന രീതിയിലാണ് സംസ്ഥാന നികുതി വിഹിതം കുറയ്ക്കല്‍ നിര്‍ദ്ദേശം തയ്യാറായിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വിഹിതത്തില്‍ നിന്ന് 1 ശതമാനം കുറയ്ക്കുന്നതോടെ കേന്ദ്രത്തിന് 35,000 കോടിയോളം അധികമായി ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ഓരോ വര്‍ഷവും വ്യത്യാസപ്പെടാം. സംസ്ഥാനങ്ങള്‍ക്കു നീക്കിവെച്ചിരിക്കുന്ന വിഹിതത്തില്‍ വെറും 1.925 ശതമാനമാണ് കേരളത്തിന് ലഭിക്കുന്നത്. അതായത് കേന്ദ്രം ആകെ പിരിക്കുന്ന നികുതിയുടെ വെറും 0.78925 ശതമാനം മാത്രം. അടുത്ത വര്‍ഷത്തേക്ക് കേന്ദ്രത്തില്‍ നിന്നുള്ള കേരളത്തിന്റെ പ്രതീക്ഷിത നികുതി വിഹിതം 28,616 കോടി രൂപയാണ്.

നടപ്പുവര്‍ഷത്തേക്കുള്ള പുതുക്കിയ നികുതി അടങ്കല്‍ 25,550 കോടി രൂപ വരും. ഇതു തന്നെ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം വെട്ടിക്കുറച്ചു കൊണ്ടിരിക്കുകയാണ്. മാറിയ സാഹചര്യത്തില്‍ കേരളത്തിനുള്ള ഈ വിഹിതത്തില്‍ ഗണ്യമായ കുറവുണ്ടാകും എന്നുറപ്പാണ്. കേരളത്തില്‍ നിന്ന് നികുതി പിരിച്ച് കേന്ദ്രത്തിന് കൃത്യമായി കൊടുക്കുകയും തിരികെ ഒന്നും കിട്ടാതിരിക്കുകയും ചെയ്യാതിരിക്കുക എന്ന അവസ്ഥയാണ് ഫലത്തില്‍ സംജാതമാവുക. നികുതി വിഹിതം കുറയ്ക്കുന്നത് കേന്ദ്ര- സംസ്ഥാന ബന്ധങ്ങളില്‍ കൂടുതല്‍ പിരിമുറുക്കമുണ്ടാക്കും. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നുവരും എന്നത് ഉറപ്പാണ്. മുമ്പ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വിഹിതം 20 ശതമാനമായിരുന്നു.

ReadAlso:

“സിന്ദൂര്‍ വരിക്ക പ്ലാവ്” നട്ട് ഗവര്‍ണറുടെ വെല്ലുവിളി ?: പരിസ്ഥിതി ദിന ‘വേദിമാറ്റി’ സര്‍ക്കാരിന്റെ അടി; ഭാരതാംബയുടെ ചിത്രം വെയ്ക്കണമെന്ന് ആര്‍ലേക്കര്‍ പറ്റില്ലെന്ന് പി. പ്രസാദ്; സര്‍ക്കാരും ഗവര്‍ണരും രണ്ടു വഴിക്കോ ?

പ്രകൃതി ദുരന്തങ്ങളുടെ പ്രവാചകന്‍ ?: ആള് ചില്ലറക്കാരനല്ല ! ഭയങ്കരനാണിവന്‍ ?; പ്രകൃതി ദുരന്തങ്ങള്‍ പ്രവചിക്കുന്ന ‘അന്ത്യനാള്‍’ മത്സ്യം ?; ലോകം ഭയക്കുന്ന ഓര്‍ഫിഷ് എത്തിക്കഴിഞ്ഞു ?; ഇനി എന്തും സംഭവിക്കും ?

കൂരിരുട്ടില്‍ മുഖത്ത് ടോര്‍ച്ചടിച്ച് ആളെ തിരിച്ചറിഞ്ഞു ?: ആരെടാ എന്ന ചോദ്യത്തിന് പ്രതികരിച്ചത് വെടിയുണ്ട ?; എതിരാളികളെ ഒറ്റയ്ക്കു നേരിടാന്‍ കെല്‍പ്പുള്ള കുഞ്ഞാലിയെ കൊല്ലാന്‍ പ്ലാനിട്ടതാര് ?; ആ ടോര്‍ച്ചടിച്ച് അടയളം കാട്ടിയത് ആര് ? വെടിവെച്ചതാര് ?

“വൈദ്യുതി പോസ്റ്റ്” ഒടിയുന്നതിന് “FB പോസ്റ്റില്‍” മറുപടി ?: ആരോപണത്തില്‍ കഴമ്പുണ്ടോ? എന്താണ് വസ്തുത?; KSEB പ്ലാനിംഗ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറയുന്നത് ഇതാണ് ?

“കട്ടന്‍ ചായയും പരിപ്പുവടയും” ഉപേക്ഷിച്ച സ്വരാജ് ?: ചായ-കാപ്പി-പാല് ശീലമില്ല; നിലപാടില്‍ ‘പിശക്’ സംഭവിച്ചെന്നു ബോധ്യമായാല്‍ തിരുത്താന്‍ മടിയില്ല ?; യുദ്ധമല്ല, സമാധാനം ഒരു രാഷ്ട്രീയമാണ്; സ്വരാജിന്റെ രാഷ്ട്രീയ ചിട്ടവട്ടങ്ങള്‍ ഇങ്ങനെ

അത് പിന്നീട് 1980ലാണ് 41 ശതമാനമായി വര്‍ധിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരുകളുടെ ചെലവും ആനുപാതികമായി വര്‍ദ്ധിച്ചിട്ടുണ്ട്. സമ്പദ്വ്യവസ്ഥയില്‍ സര്‍ക്കാര്‍ ചെലവഴിക്കലിന്റെ 60 ശതമാനവും സംസ്ഥാനങ്ങളുടെ വിഹിതമാണ്. ആരോഗ്യം, അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖലകളിലാണ് ഇത് കൂടുതല്‍. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ചെലവ് ഭൗതിക അടിസ്ഥാന സൗകര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2017 ജൂലൈയില്‍ ദേശീയ ചരക്ക് സേവന നികുതി നടപ്പാക്കിയതിനുശേഷം സംസ്ഥാനങ്ങള്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ പരിമിതമായ വിവേചനാധികാരമേയുള്ളൂ.

കേന്ദ്രം പിരിക്കുന്ന നികുതികള്‍ പങ്കുവെയ്ക്കുമ്പോള്‍ ആ സംസ്ഥാനത്തിന്റെ ജനസാന്ദ്രതകൂടി കണക്കാക്കണമെന്ന് ധനകാര്യ കമ്മിഷന്‍ അധ്യക്ഷന്‍ അരവിന്ദ് പനഗാരിയയോട് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം മറ്റു സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായി. അപ്പോഴാണ് സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതം കുറയ്ക്കാനുള്ള കേന്ദ്ര നീക്കം.

CONTENT HIGH LIGHTS; Central move to bring revenue to Kerala by cutting tax share: Judging that the freebies given to the people are a short cut to make political profits; The psychological move of the center to cut off and make it its own

Tags: FINANCIAL CRYSESS IN KERALAനികുതി വിഹിതം വെട്ടിക്കുറച്ച് കേരളത്തെ വരുതിയിലാക്കാന്‍ കേന്ദ്ര നീക്കംവെടക്കാക്കി തനിക്കാക്കാനുള്ള കേന്ദ്രത്തിന്റെ സൈക്കോളജിക്കല്‍ മൂവ്Narendra ModiKeralaPRIME MINISTER OF INDIAFORMER PRIME MINISTER OF INDIAANWESHANAM NEWS

Latest News

ബക്രീദ് അവധി; ‘അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് വിമുഖതയില്ല’; വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പ്; മന്ത്രി വി ശിവന്‍കുട്ടി

1965ൽ ജയിലിൽ കിടന്ന് മത്സരിച്ചിട്ടും വിജയം നേടിയെടുത്ത ധീരൻ; നെഞ്ചിലേക്ക് നിറയൊഴിച്ച് എതിരാളികൾ‌ ഇല്ലാതാക്കാൻ പുറപ്പാ‍ടെടുത്തപ്പോഴും സധൈര്യം നേരിട്ട ധീരപുത്രൻ; 1965 ൽ കുഞ്ഞാലി ജയിക്കാൻ കാരണങ്ങൾ എന്തൊക്കെ? Comrade Kunjali Nilambur

നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ കാറപകടത്തിൽ മരിച്ചു; ഷൈനിനും പരിക്ക്

വിഷ കൂൺ പാചകം ചെയ്തു കഴിച്ചു; താമരശ്ശേരിയിൽ ആറ് പേർക്ക് ഭക്ഷ്യ വിഷബാധ

ജെഫ്രി എപ്സ്റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിനും പങ്ക്; ഗുരുതര ആരോപണങ്ങളുമായി മസ്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.