Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ഗാസയില്‍ എന്ത് റംദാന്‍ ?: പുണ്യമാസത്തില്‍ മാത്രമല്ല എല്ലാ ദിവസവും അവര്‍ പട്ടിണികൊണ്ട് നോമ്പിലാണ്; ശവപ്പറമ്പുകളിലെ നിസ്‌ക്കാരവും സക്കാത്തുമാണ് അവിടെ; ചോരക്കൊതി മൂത്ത യുദ്ധവെറിക്ക് ഒരുമാസം കൂടി അവധി നല്‍കി ഇസ്രയേല്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 3, 2025, 11:56 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

എത്ര കൊന്നാലാണ് ഒരു അധിനിവേശ ശക്തിക്ക് മതിയാവുക. എത്ര ശവപ്പറമ്പുകള്‍ തീര്‍ത്താലാണ് കലിയടങ്ങുക. ഒന്നും അവസാനിക്കരുതെന്നും, കൊലപാതകങ്ങളും, വംശഹത്യയും തകര്‍ക്കലുകളും തുടരണമെന്നും ആഗ്രഹിക്കുന്നവരാണ് ഇസ്രയേലും അമേരിക്കയും. കാരണം, അവര്‍ക്ക് ഒരജന്‍ഡയുണ്ട്. ‘ട്രംപ് ഗാസ’ സൃഷ്ടിക്കലാണ് അജന്‍ഡ. അത് ഉണ്ടാകുന്നതു വരെയും വംശഹത്യ തുടര്‍ന്നു കൊണ്ടേയിരിക്കും. അതിന് ഹമാസ് ഒരു വഴിമരുന്നുമാത്രമാണ്.

ഗാസയെ കുടിയൊഴിപ്പിച്ച് സ്വന്തമാക്കി വേലികെട്ടാന്‍ ഹമാസിനെ ഇല്ലാതാക്കുന്നുവെന്ന പേരില്‍ ഗാസയിലെ ജനതയെ ഉന്‍മനൂലനം ചെയ്യുകയാണ്. അമേരിക്കയുടെ കുതന്ത്രത്തിന്റെ ആവിഷ്‌ക്കാരം നിര്‍വഹിക്കുന്നത് ഇസ്രയേലും. ഇപ്പോള്‍ ഗാസയില്‍ വെടിയൊച്ച നിലച്ചിരിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും ഉപാധികളില്ലാതെ ആരംഭിക്കാന്‍ സാധ്യതയുള്ള യുദ്ധത്തിന്റെ താത്ക്കാലിക വിരാമം. അത് ഉണ്ടായതു പോലും അമേരിക്കയുടെ ഇടപെടല്‍ കൊണ്ടാണ്.

ഇടവേളയില്‍ സംഭവിച്ചത്, യുദ്ധത്തെക്കാള്‍ വലിയ ഭീകരതയും. ഗാസയുടെ ഉടമസ്ഥരാകാനുള്ള പ്രഖ്യാപനമാണ് അമേരിക്കയില്‍ നിന്നുണ്ടായത്. അല്ലാതെ, ഗാസയിലെ ജനതയ്ക്ക് യുദ്ധത്തില്‍ നിന്നുള്ള താത്ക്കാലിക ശമനമായിരുന്നില്ല. ഈ ഇടവേളയെ അമേരിക്കയുടെ അജന്‍ഡ പ്രഖ്യാപിക്കാനുള്ള സമയമായി മാത്രമേ കാണാനാകൂ. അടിച്ചേല്‍പ്പിക്കപ്പെടുന്ന അടിമത്തത്തെ അംഗീകരിക്കാത്ത ജനതയാണ് ഗാസയിലെങ്കില്‍, ഇപ്പോഴത്തെ ഇടവേളയ്ക്ക് പ്രസക്തി ഇല്ലാതാകും.

കാരണം, വരാന്‍ പോകുന്നത്, അധിനിവേശ ശക്തികളോടുള്ള ചെറുത്തു നില്‍പ്പിന്റെ യുദ്ധമായിരിക്കും. അതിനെ ഹമാസ്-ഇസ്രയേല്‍ യുദ്ധമായി കാണാനാകില്ല. എന്നാല്‍, നിലവില്‍ അമേരിക്കന്‍ ആയുധമായ ഇസ്രയേല്‍ നടത്തുന്ന ഇടപെടലുകള്‍ ഗാസയ്ക്കു വേണ്ടിയുള്ളതല്ല. മറിച്ച് ഹമാസിന്റെ ഇല്ലായ്മയും, ഇസ്രയേലിന്റെ വികാസവുമാണ്. പക്ഷെ, അതിലൂടെ അമേരിക്ക ഉന്നംവെയ്ക്കുന്നത്, ഗാസയെയും അവിടുത്തെ അമേരിക്കന്‍ ആധിപത്യവുമാണ്.

ഗാസന്‍ ജനതയെ പലായനം ചെയ്യിച്ച്, ഗാസയില്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്ന് ഏറ്റെടുക്കലാണ്. അതിനുള്ള നീക്കത്തിനിടയിലാണ് റമദാന്‍ പിറന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഗാസയില്‍ ഒരു മാസത്തേക്ക് വെടിനിര്‍ത്തല്‍ നീട്ടാന്‍ ഇസ്രയേല്‍ സമ്മതിച്ചത്. റമദാനും ജൂത ആഘോഷവും പരിഗണിച്ച് ഗാസയില്‍ വെടിനിര്‍ത്തലിനുള്ള അമേരിക്കയുടെ നിര്‍ദ്ദേശം ഇസ്രയേല്‍ അംഗീകരിക്കുകയായിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഹമാസുമായുള്ള 42 ദിവസത്തെ വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം അവസാനിച്ചതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ താത്കാലികമായി നീട്ടണമെന്ന നിര്‍ദേശം അമേരിക്കയുടെ മിഡില്‍ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിക്കോഫ് മുന്നോട്ടുവെച്ചത്. റംദാനും പെസഹയും കണക്കിലെടുത്തായിരുന്നു ഈ നിര്‍ദ്ദേശം. റമസാന്‍ ഈ മാസം 31നും പെസഹ ഏപ്രില്‍ 20നും പൂര്‍ത്തിയാകും. ഈ കാലയളവില്‍ ബന്ദികളെ മോചിപ്പിക്കാതെ സഹായവിതരണം അനുവദിക്കില്ലെന്നും,

ഹമാസ് ഇത് അംഗീകരിക്കുന്നില്ലെങ്കില്‍ കൂടുതല്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഹമാസ് വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം നീട്ടുന്നതിനെ എതിര്‍ത്തിരുന്നു. വെടിനിര്‍ത്തലിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കണമെന്നതായിരുന്നു ഹമാസിന്റെ ആവശ്യം. ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതും ഗാസയിലെ യുദ്ധത്തിന് ഏകദേശം വിരാമമാകുന്നതുമാണ് രണ്ടാംഘട്ടത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ReadAlso:

ചാര്‍ളി തോമസ് എന്ന ഗോവിന്ദചാമി ?: കൊടും കുറ്റവാളിയുടെത് താരപരിവേഷ സമാന ജീവിതം; തമിഴ്‌നാട്ടില്‍ നിരവധി കേസുകള്‍ വേറെയും; തൂക്കുമരക്കയര്‍ പുഷ്പം പോലെ ഊരിയെടുത്ത ഭിക്ഷക്കാരന്‍

സൗമ്യയെ കൊന്നതെങ്ങനെ ?: ഗോവിന്ദചാമി ശരീര ഭാഗം ആയുധമാക്കുന്ന ബോണ്‍ ക്രിമിനല്‍ ?; ജയില്‍ ചാടി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിക്കപ്പെടുമ്പോള്‍ സന്തോഷിക്കുന്നത് കേരളത്തിലെ പെണ്‍കുട്ടികള്‍ ഉള്ള അമ്മമാരോ ?; അറിയണം ചാമിയുടെ ക്രൂരകൃത്യങ്ങള്‍ ?

മരണത്തിലും ജീവിതത്തിലും ആരാണ് കേമനെന്ന ചര്‍ച്ച എന്തിന് ?: വി.എസ്. പരിശുദ്ധന്‍ ഉമ്മന്‍ചാണ്ടി വിശുദ്ധന്‍ ?; മരണത്തിലും വ്യത്യസ്തരാകുന്നവര്‍ ?

‘വി.എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ്’ നല്‍കണമെന്നു പറഞ്ഞ ആ ചെറുപ്പക്കാരന്‍ ആരാണ് ?: പിരപ്പന്‍കോട് മുരളിയുടെ വെളിപ്പെടുത്തലില്‍ സി.പി.എമ്മില്‍ പുതിയ പൊട്ടിത്തറിയുണ്ടാകുമോ ?; മാരാരിക്കുളത്ത് ചതിച്ചു തോല്‍പ്പിച്ചതും വെളിപ്പെടുത്തുന്നു

വലിയ ചുടുകാടിന്റെ ചുവന്നമണ്ണിന്റെ ചരിത്രം അറിയാമോ ?: ആത്മാക്കളുടെ നിലവിളികള്‍ക്കപ്പുറം ആത്മാര്‍ത്ഥതയുടെ കഥ പറയാനുണ്ട്; വി.എസിനും അവിടെയാണ് ഇഠമൊരുങ്ങുന്നത്; വിപ്ലവ മണ്ണിന്റെ ആ കഥ ഇതാണ് ?

അതേസമയം, ഗാസയിലെ വെടിനിര്‍ത്തല്‍ പൂര്‍ണമായും പാലിക്കണമെന്നും ഇസ്രയേലും ഹമാസും അവരുടെ പ്രതിബദ്ധത നിറവേറ്റണമെന്നും ഈജിപ്ത് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇന്ന് അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ഈജിപ്ത് ആതിഥേയത്വം വഹിക്കുന്നുണ്ട്. ഗാസയുടെ പുനര്‍നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ചയാകും. ഗാസ ഏറ്റെടുക്കുകയും പലസ്തീന്‍കാരെ മറ്റിടങ്ങളില്‍ പുനരധിവസിപ്പിക്കുകയും ചെയ്യുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ

പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഗാസ വിഷയത്തില്‍ ഈജിപ്ത് അറബ് രാജ്യങ്ങളുടെ പിന്തുണ തേടുന്നത്. അതിനിടെ ഗാസയിലേക്കുള്ള ആവശ്യസാധനങ്ങളുടെ വിതരണം ഇസ്രയേല്‍ താത്കാലികമായി തടഞ്ഞിരുന്നു. മേഖലയില്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ഗാസയിലേക്കുള്ള ആവശ്യസാധനങ്ങളുടെ വിതരണം താത്കാലികമായി തടയാന്‍ ഇസ്രയേല്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗാസയില്‍ ജനുവരി 19ന് ആരംഭിച്ച വെടിനിര്‍ത്തല്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അവസാനിച്ചത്.

ഒരു സ്ഥിരം വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇസ്രേയലും ഹമാസും തമ്മില്‍ ഇനിയും ധാരണയാകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം എടുക്കാന്‍ അമേരിക്ക ഇരു കൂട്ടരേയും പ്രേരിപ്പിച്ചത്. ആദ്യഘട്ടം വെടിനിര്‍ത്തല്‍ നീട്ടാനുള്ള നീക്കത്തെ എതിര്‍ക്കുമെന്നാണ് ഹമാസ് നേതൃത്വം ശനിയാഴ്ച വ്യക്തമാക്കിയിരുന്നത്. അന്നുതന്നെ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലുകാരുടെ ചിത്രങ്ങള്‍ പുറത്തു വിട്ടിരുന്നു. അതേസമയം, 2023 ഒക്ടോബര്‍ 7ന് ഇസ്രായേലിനെതിരെ ആക്രമണത്തില്‍

ഇസ്രായേല്‍ സൈന്യം ഹമാസിന്റെ കഴിവുകളെ വളരെയധികം കുറച്ചുകാണുകയും ഇസ്രായേലി സിവിലിയന്മാരെ സംരക്ഷിക്കാനുള്ള ദൗത്യത്തില്‍ പരാജയപ്പെടുകയും ചെയ്തുവെന്ന് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഇസ്രായേലി സൈനിക അന്വേഷണത്തിന്റെ സംഗ്രഹത്തില്‍ പറയുന്നു. ഒരു പൂര്‍ണ്ണ തോതിലുള്ള സംഘര്‍ഷത്തില്‍ ഹമാസിന് താല്‍പ്പര്യമില്ലെന്നും അത് മാറിയാല്‍ ഇസ്രായേലിന് മതിയായ മുന്നറിയിപ്പ് ലഭിക്കുമെന്നുമുള്ള ധാരണ വര്‍ഷങ്ങളോളം ചോദ്യം ചെയ്യപ്പെടാതെ പോയി.

ഇത് ഒരു ആക്രമണത്തിന് മറുപടി നല്‍കാനുള്ള തയ്യാറെടുപ്പിന്റെയും കഴിവിന്റെയും അഭാവത്തിന് കാരണമായി എന്നാണ് സൈനിക വിലയിരുത്തലില്‍ പറയുന്നത്. ‘ഗാസ മുനമ്പിലെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ, യുദ്ധത്തിനുള്ള പ്രചോദനം കുറയ്ക്കുന്ന സമ്മര്‍ദ്ദങ്ങളിലൂടെ ഹമാസിനെ സ്വാധീനിക്കാന്‍ കഴിയുമെന്നായിരുന്നു വിശ്വാസം. 2023 ഒക്ടോബര്‍ 7ന് ഹമാസ് പോരാളികള്‍ തെക്കന്‍ ഇസ്രായേലിലേക്ക് അതിക്രമിച്ചു കയറി 1,200 പേരെ കൊല്ലുകയും

250ല്‍ അധികം പേരെ ബന്ദികളാക്കുകയും ചെയ്തതിന് മുമ്പും അതിനു ശേഷവും ഇസ്രായേലി സൈനിക തന്ത്രം, യുദ്ധ പെരുമാറ്റം, ഇന്റലിജന്‍സ് എന്നിവ പരിശോധിച്ചതായി ഇസ്രായേലി കണക്കുകള്‍ പറയുന്നു. അതിനുശേഷം ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 48,000ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്‍ക്ലേവിന്റെ ഭൂരിഭാഗവും പാഴായിപ്പോയതായും യുദ്ധത്തിനു മുമ്പുള്ള പ്രദേശത്തെ 2.3 ദശലക്ഷം ജനങ്ങളില്‍ ഭൂരിഭാഗവും

പലതവണ കുടിയിറക്കപ്പെട്ടതായും മനുഷ്യാവകാശ ഏജന്‍സികള്‍ പറയുന്നു. ഏകദേശം 400 ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. ആധുനിക ഇസ്രായേലി ചരിത്രത്തിലെ ഏറ്റവും മാരകമായ ഒറ്റ ദിവസം സര്‍ക്കാരിന്റെ പരാജയങ്ങളെക്കുറിച്ച് ദേശീയ അന്വേഷണം നടത്തണമെന്ന് ഇസ്രായേലി പ്രതിപക്ഷത്തില്‍ നിന്നും സിവില്‍ സമൂഹത്തില്‍ നിന്നും ആഹ്വാനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സൈനിക അന്വേഷണം നടത്തിയത്.

യുദ്ധം അവസാനിച്ച ശേഷം മാത്രമേ ദേശീയ അന്വേഷണം ഉചിതമാകൂ എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്. ജനുവരി 19 ന് ആരംഭിച്ച വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടം അവസാനിച്ച സ്ഥിതിക്ക് ലെബനനിലെ ഹിസ്ബുള്ള പോലുള്ള മറ്റ് മുന്നണികളില്‍ ഇസ്രായേല്‍ തങ്ങളുടെ ഇന്റലിജന്‍സ്, സൈനിക ശ്രമങ്ങള്‍ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും ‘ഇന്റലിജന്‍സ്, തടസ്സങ്ങള്‍, പ്രതിരോധ നടപടികള്‍ എന്നിവയില്‍ മാത്രം’ വളരെയധികം ആശ്രയിച്ചിരുന്നതായും

അതിനാല്‍ അവര്‍ അത്ഭുതപ്പെട്ടു പോയതായും സൈനിക അന്വേഷണത്തില്‍ കണ്ടെത്തി. ഒക്ടോബര്‍ 7 ലെ ആക്രമണങ്ങളിലേക്ക് നയിക്കുന്ന അടിയന്തര ഭീഷണി സൈനിക കമാന്‍ഡര്‍മാര്‍ തിരിച്ചറിഞ്ഞില്ല. അതിര്‍ത്തി സംരക്ഷിക്കുന്ന സൈന്യത്തെ ശക്തിപ്പെടുത്തിയില്ല എന്നതും വീഴ്ചയായി കണ്ടിട്ടുണ്ട്.

CINTENT HIGH LIGHTS; What is Ramadan in Gaza?: Not only during the holy month but every day they starve and fast; There is prayer and zakat on the graves; Israel has given another month’s holiday to the bloodthirsty war

Tags: ISLAMIC FESTIVALISRAYELJUISH FESTRAMZAANഗാസയില്‍ എന്ത് റംദാന്‍ ?ANWESHANAM NEWSപുണ്യമാസത്തില്‍ മാത്രമല്ല എല്ലാ ദിവസവും അവര്‍ പട്ടിണികൊണ്ട് നോമ്പിലാണ്; ശവപ്പറമ്പുകളിലെ നിസ്‌ക്കാരവും സക്കാത്തുമാണ് അവിടെGAZA CITYPALASTHINENOMBPESAHATRUMP GAZAFESTIVAL DAYSHOLY MONTHamerica

Latest News

പാലോട് രവിയുടെ പരാമർശം ഗൗരവമുള്ള വിഷയമാണെന്ന് സണ്ണി ജോസഫ്

ടെസ്റ്റില്‍ നിന്ന് ബുമ്ര വൈകാതെ വിരമിക്കും; വെളിപ്പെടുത്തലുമായി മുഹമ്മദ് കൈഫ്

തീവ്രന്യൂനമർദം; കേരളത്തിൽ ഈ മാസം 29 വരെ ശക്തമായ മഴ

പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്ന സംഭവം: വിശദീകരണം തേടാന്‍ കെപിസിസി

കെസിഎല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ മുപ്പതിലേറെ താരങ്ങള്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.