Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

മെയ്ക്ക് ഇന്‍ ഇന്ത്യ: പ്രതിരോധ മേഖലയിലെ മുന്നേറ്റത്തിന് കരുത്ത് പകരുന്നു; 2029 ഓടു കൂടി മൂന്നു ലക്ഷം കോടി ഉത്പാദനവും 50,000 കോടി കയറ്റുമതിയും ഇന്ത്യ ലക്ഷ്യമിടുന്നു; 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിരോധ ഉത്പാദനം 1.27 ലക്ഷം കോടിയിലെത്തി. കയറ്റുമതി 21,000 കോടി കടന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 25, 2025, 03:32 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

‘മെയ്ക്ക് ഇന്‍ ഇന്ത്യ’ സംരംഭം ആരംഭിച്ചതിനുശേഷം ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം അസാധാരണ വേഗത്തില്‍ വളര്‍ച്ച കൈവരിച്ച് 2023-24 സാമ്പത്തിക വര്‍ഷമായപ്പോള്‍ 1.27 ലക്ഷം കോടി രൂപയിലെത്തിയെന്ന് പ്രതിരോധ വകുപ്പിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഒരുകാലത്ത് വിദേശ വിതരണക്കാരെ ഏതാണ്ട് പൂര്‍ണ്ണമായും ആശ്രയിച്ചിരുന്ന രാജ്യം ഇപ്പോള്‍ തദ്ദേശീയ ഉത്പാദനത്തിലൂടെ ഈ മേഖലയില്‍ ഗണനീയമായ ഒരു ശക്തിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. തദ്ദേശീയ നൈപുണ്യം കൈമുതലാക്കി സ്വന്തം സൈനിക ശക്തിയെ മികവുറ്റതാക്കുന്നു. ഈ പരിവര്‍ത്തനം സ്വാശ്രയത്വത്തോടുള്ള ശക്തമായ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യ സ്വന്തം സുരക്ഷാ ആവശ്യകതകള്‍ നിറവേറ്റുക മാത്രമല്ല, സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്ന ശക്തമായ പ്രതിരോധ വ്യവസായം കെട്ടിപ്പടുക്കുകയും ചെയ്യുന്നു.

തന്ത്രപരമായ നയങ്ങള്‍ ഈ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. സ്വകാര്യ പങ്കാളിത്തം, സാങ്കേതിക കണ്ടുപിടുത്തങ്ങള്‍, നൂതന സൈനിക പ്ലാറ്റ്ഫോമുകളുടെ വികസനം എന്നിവ രാജ്യം പ്രോത്സാഹിപ്പിച്ചു. 2013-14 ലെ 2.53 ലക്ഷം കോടിയില്‍ നിന്ന് 6.81 ലക്ഷം കോടിയായി പ്രതിരോധ ബജറ്റ് ഉയര്‍ന്നത്, രാജ്യത്തിന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള ദൃഢനിശ്ചയത്തിന്റെ സൂചനയാണ്.

സ്വാശ്രയത്വത്തിനും ആധുനികവത്ക്കരണത്തിനുമുള്ള ഈ പ്രതിബദ്ധത, സൈന്യത്തിന്റെ യുദ്ധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ സുപ്രധാന ചുവടുവയ്പ്പായി മാറിയ അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം (ATAGS) വാങ്ങാന്‍ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി (CCS) അടുത്തിടെ നല്‍കിയ അംഗീകാരത്തിലൂടെ വ്യക്തമാകുന്നു. ഇന്ത്യയില്‍ നിര്‍മ്മിച്ചതും, തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തതും, വികസിപ്പിച്ചതും, നിര്‍മ്മിച്ചതും സംഭരിച്ച് (Buy Indian-Indigenously Designed, Developed, and Manufactured-IDDM) 15 ആര്‍ട്ടിലറി റെജിമെന്റുകളെ സജ്ജമാക്കുക ലക്ഷ്യത്തോടെ 155mm/52 കാലിബര്‍ തോക്കുകളുടെ 307 യൂണിറ്റുകളും 327 ഹൈ മൊബിലിറ്റി 6×6 ഗണ്‍ ടോവിംഗ് വെഹിക്കിളുകളും, ഏകദേശം 7,000 കോടി ചെലവഴിച്ച് വാങ്ങുകയുണ്ടായി.

ഭാരത് ഫോര്‍ജും ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസുമായി ചേര്‍ന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO)വികസിപ്പിച്ചെടുത്ത, 40+ കിലോമീറ്റര്‍ റേഞ്ച്, അഡ്വാന്‍സ്ഡ് ഫയര്‍ കണ്‍ട്രോള്‍, പ്രിസിഷന്‍ ടാര്‍ഗെറ്റിംഗ്, ഓട്ടോമേറ്റഡ് ലോഡിംഗ്, റീകോയില്‍ മാനേജ്‌മെന്റ് എന്നിവയുള്ള അത്യാധുനിക പീരങ്കി സംവിധാനമായ ATAGS, ഇന്ത്യന്‍ സൈന്യം വ്യത്യസ്ത ഭൂപ്രദേശങ്ങല്‍ വിജയകരമായി പരീക്ഷിച്ചു. ആധുനിക യുദ്ധക്കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍, പീരങ്കികള്‍, അത്യാധുനിക ആയുധങ്ങള്‍ എന്നിവ രാജ്യത്തിനുള്ളില്‍ തന്നെ നിര്‍മ്മിക്കപ്പെടുന്നതിനാല്‍, ഇന്ത്യ ഇപ്പോള്‍ ആഗോള പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ ഒരു സുപ്രധാന പങ്കാളിയാണ്.

തദ്ദേശീയ പ്രതിരോധ ഉത്പാദനത്തില്‍ കുതിച്ചുചാട്ടം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച നയ,സംരംഭങ്ങളുടെ വിജയകരമായ നിര്‍വ്വഹണത്തിലൂടെ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ തദ്ദേശീയ പ്രതിരോധ ഉത്പാദനത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം വളര്‍ച്ച കൈവരിച്ചു. 2014-15 ലെ ?46,429 കോടിയില്‍ നിന്ന് 174% വര്‍ദ്ധനവോടെ പ്രതിരോധ ഉത്പാദന മൂല്യം ?1,27,265 കോടിയായി ഉയര്‍ന്നു. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും (DPSU-കള്‍), പ്രതിരോധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പൊതുമേഖലാ യൂണിറ്റുകളുടെയും, സ്വകാര്യ കമ്പനികളുടെയും ഡാറ്റ ഇക്കാര്യം വ്യക്തമാക്കുന്നു.

ധനുഷ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം, അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം (ATAGS), അര്‍ജ്ജുന്‍ മെയിന്‍ ബാറ്റില്‍ ടാങ്ക് (MBT), ലൈറ്റ് സ്‌പെഷ്യലിസ്റ്റ് വെഹിക്കിള്‍സ്, ഹൈ മൊബിലിറ്റി വെഹിക്കിള്‍സ്, ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (LCA), അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (ALH), തേജസ് ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റര്‍ (LUH), ആകാശ് മിസൈല്‍ സിസ്റ്റം, വെപ്പണ്‍ ലൊക്കേറ്റിംഗ് റഡാര്‍, 3D ടാക്റ്റിക്കല്‍ കണ്‍ട്രോള്‍ റഡാര്‍, സോഫ്റ്റ്വെയര്‍ ഡിഫൈന്‍ഡ് റേഡിയോ (SDR), ഡിസ്‌ട്രോയറുകള്‍ എന്നീ തദ്ദേശീയ യുദ്ധോപകരണങ്ങളും വിമാനവാഹിനിക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍, ഫ്രിഗേറ്റുകള്‍, കോര്‍വെറ്റുകള്‍, ഫാസ്റ്റ് പട്രോള്‍ വെസലുകള്‍, ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ്, ഓഫ്ഷോര്‍ പട്രോള്‍ വെസലുകള്‍ തുടങ്ങിയ നാവിക യുദ്ധോപകരണങ്ങളും ഉള്‍പ്പെടെയുള്ള നൂതന സൈനിക പ്ലാറ്റ്ഫോമുകളുടെ വികസനം സാധ്യമാക്കിയ മേക്ക് ഇന്‍ ഇന്ത്യ സംരംഭമാണ് ഈ വളര്‍ച്ചയ്ക്ക് കരുത്ത് പകരുന്നത്.

സുപ്രധാന വസ്തുതകള്‍:

ReadAlso:

വീട്ടിലിരിക്കാനാണോ രാഷ്ട്രീയ പാര്‍ട്ടി ?: നിലമ്പൂരില്‍ BJP സ്ഥാനാര്‍ത്ഥി ഉണ്ടാകും; ആര്യാടന്‍ ഷൗക്കത്ത് വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയല്ലെന്ന് പി.സി. ജോര്‍ജ്ജ്

ദയാവധത്തിന് കീഴടങ്ങി അന്‍വര്‍ ?: നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി വിലപേശല്‍ വിജയം കണ്ടില്ല; കോണ്‍ഗ്രസ് പാലക്കാടും ചേലക്കരയും വയനാടും മറന്നു; കെ.സി. വേണുഗോപാലുമായി മാത്രം ഇനി ചര്‍ച്ച ?

കപ്പല്‍ മുങ്ങിയിട്ടും സത്യം പറയാത്തതെന്ത് ?: കണ്ടെയ്‌നറുകളില്‍ കൊണ്ടുപോയത് എന്താണ് ?; വരാനിരിക്കുന്നത് ദുരന്തമാണോ എന്നാണ് അറിയേണ്ടത് ?; മത്സ്യത്തൊഴിലളികളെയും ജനങ്ങളെയും മറയുക്കുന്നതെന്താണ് ?

കപ്പല്‍ മുങ്ങിയത് വിഴിഞ്ഞം തുറമുഖത്തിന്റെ തെറ്റോ ?: രാജ്യാന്തര കപ്പല്‍ ചാലും സുരക്ഷിതമല്ല ?; കണ്ടെയ്‌നറുകള്‍ ഒഴുകുന്നതെങ്ങോട്ടൊക്കെ ?; MSC എല്‍സ 3 കപ്പലിനെ കുറിച്ചറിയാമോ ?; കപ്പല്‍ മുങ്ങാനുണ്ടായ കാരണം കണ്ടെത്തുമ്പോള്‍ ?

മകന്റെ പ്രണയപോസ്റ്റും അച്ഛന്റെ പുറത്താക്കലും; കുടുംബ വാഴ്ചയിലും രാഷ്ട്രീയം വിടാതെ ലാലു എന്ന ചാണക്യൻ!!

  • പ്രതിരോധ ഉപകരണങ്ങളുടെ 65% ഇപ്പോള്‍ ആഭ്യന്തരമായി നിര്‍മ്മിക്കപ്പെടുന്നു. 65-70% ഇറക്കുമതി ആശ്രിതത്വത്തില്‍ നിന്നുള്ള സുപ്രധാന പരിവര്‍ത്തനം പ്രതിരോധമേഖലയില്‍ ഇന്ത്യയുടെ സ്വാശ്രയത്വം വ്യക്തമാക്കുന്നു.
  • ശക്തമായ പ്രതിരോധ വ്യാവസായിക അടിത്തറയില്‍ 16 പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍, ലൈസന്‍സുള്ള 430-ലധികം കമ്പനികള്‍, 16,000 ത്തോളം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത് തദ്ദേശീയ ഉത്പാദന ശേഷി ശക്തിപ്പെടുത്തുന്നു.
  • പ്രതിരോധ ഉത്പാദനത്തില്‍ സ്വകാര്യ മേഖല നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. മൊത്തം ഉത്പാദനത്തില്‍ 21% സംഭാവന ചെയ്യുന്നു. നൂതനാശയങ്ങളെയും കാര്യക്ഷമതയെയും പോഷിപ്പിക്കുന്നു.
  • 2029 ഓടെ ഇന്ത്യ 3 ലക്ഷം കോടി പ്രതിരോധ ഉത്പാദനം ലക്ഷ്യമിടുന്നു. ഇത് ആഗോള പ്രതിരോധ ഉത്പാദന കേന്ദ്രമെന്ന നിലയിലുള്ള രാജ്യത്തിന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നു.

പ്രതിരോധ കയറ്റുമതിയില്‍ അഭൂതപൂര്‍വമായ വളര്‍ച്ച

പ്രതിരോധ ഉത്പാദനത്തില്‍ ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള സ്വാധീനം സ്വാശ്രയത്വത്തോടും തന്ത്രപരമായ നയ ഇടപെടലുകളോടുമുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 686 കോടിയായിരുന്ന പ്രതിരോധ കയറ്റുമതി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 21,083 കോടിയായി മാറുകയും എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തുകയുംചെയ്തു. കഴിഞ്ഞ ഒരു ദശകത്തില്‍ 30 മടങ്ങ് വര്‍ദ്ധനവ് രേഖപ്പെടുത്തി.

സുപ്രധാന വസ്തുതകള്‍:

  • പ്രതിരോധ കയറ്റുമതി 21 മടങ്ങ് വര്‍ദ്ധിച്ചു. 2004-14 ദശകത്തിലെ ?4,312 കോടിയില്‍ നിന്ന് 2014-24 ദശകത്തില്‍ 88,319 കോടിയായി ഉയര്‍ന്നു. ഇത് ആഗോള പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ വികസ്വരമായിക്കൊണ്ടിരിക്കുന്ന പങ്ക് എടുത്തുകാട്ടുന്നു.
  • പ്രതിരോധ കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 32.5% വര്‍ദ്ധിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ 15,920 കോടിയില്‍ നിന്ന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 21,083 കോടിയായി ഉയര്‍ന്നു.
  • ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന കയറ്റുമതി ഉത്പന്നങ്ങളില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, ഡോര്‍ണിയര്‍ (Do-228) വിമാനങ്ങള്‍, ചേതക് ഹെലികോപ്റ്ററുകള്‍, ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ബോട്ടുകള്‍, ഭാരം കുറഞ്ഞ ടോര്‍പ്പിഡോകള്‍ എന്നിവ ഉള്‍പ്പെടുന്നു.
  • റഷ്യന്‍ സൈന്യം ‘മെയ്ഡ് ഇന്‍ ബീഹാര്‍’ ബൂട്ടുകള്‍ വാങ്ങുന്നത് ശ്രദ്ധേയമായ ഒരു സംഭവമാണ്. ഇത് ഇന്ത്യയുടെ ഉന്നതമായ ഉത്പാദന നിലവാരം വ്യക്തമാക്കുന്നു.
  • ഇന്ത്യ ഇപ്പോള്‍ 100-ലധികം രാജ്യങ്ങളിലേക്ക് യുദ്ധോപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നു. 2023-24 ല്‍ യുഎസ്എ, ഫ്രാന്‍സ്, അര്‍മേനിയ എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ യുദ്ധോപകരണങ്ങള്‍ ഇന്ത്യയില്‍ നിന്ന് സംഭരിച്ചത്.
  • 2029 ആകുമ്പോഴേക്കും ?50,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി കൈവരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്, ഇത് സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ആഗോള പ്രതിരോധ നിര്‍മ്മാണ കേന്ദ്രമെന്ന നിലയിലുള്ള ഇന്ത്യയുടെ പങ്കും ശക്തിപ്പെടുത്തുന്നു.

പ്രതിരോധ മികവിനായി നൂതനാശയങ്ങള്‍ (iDEX)

2018 ഏപ്രിലില്‍ ആരംഭിച്ച ഇന്നൊവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്‌സലന്‍സ് (iDEX), പ്രതിരോധ, ബഹിരാകാശ മേഖലകളില്‍ നൂതനാശയ സൃഷ്ടി, സാങ്കേതിക വിദ്യാ വികസനം എന്നിവ അഭിവൃദ്ധി പ്രാപിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, നൂതനാശയ സ്രഷ്ടാക്കള്‍, ഗവേഷണ വികസന സ്ഥാപനങ്ങള്‍, അക്കാദമിക മേഖല എന്നിവയെ ഉള്‍പ്പെടുത്തി, നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനായി iDEX 1.5 കോടിയുടെ ഗ്രാന്റുകള്‍ വിതരണം ചെയ്തു.

പ്രതിരോധ സാങ്കേതികവിദ്യയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി, 2025-26 വര്‍ഷത്തേക്ക് iDEX-ന്റെ ഉപ പദ്ധതിയായ Acing Development of Innovative Technologies with iDEX (ADITI) മുഖാന്തിരം 449.62 കോടി അനുവദിച്ചു. സാങ്കേതിക പരിഹാരം തേടേണ്ട 549 വിഷയങ്ങളില്‍ 619 സ്റ്റാര്‍ട്ടപ്പുകളും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളും 2025 ഫെബ്രുവരി വരെയുള്ള കാലയളവില്‍ പരിഹാര നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചു. 430 iDEX കരാറുകള്‍ ഒപ്പുവച്ചു.

ഈ പദ്ധതിക്ക് മൂന്ന് പ്രധാന ലക്ഷ്യങ്ങളുണ്ട്:

ഇന്ത്യന്‍ പ്രതിരോധ, ബഹിരാകാശ മേഖലകളില്‍ ആധുനിക, തദ്ദേശീയ, നൂതന സാങ്കേതികവിദ്യകളുടെ വികസനം ദ്രുതഗതിയില്‍ സാധ്യമാക്കുക. ഏറ്റവും കുറഞ്ഞ സമയത്തില്‍ ആവശ്യങ്ങള്‍ നിറവേറ്റുക. പ്രതിരോധ, ബഹിരാകാശ മേഖലകളിലെ സഹ-സൃഷ്ടി പ്രോത്സാഹിപ്പിക്കുന്നതിനായി നൂതന സ്റ്റാര്‍ട്ടപ്പുകളുമായി ഇടപഴകുന്ന സംസ്‌ക്കാരം സൃഷ്ടിക്കുക. പ്രതിരോധ, ബഹിരാകാശ മേഖലകളിലെ സാങ്കേതിക വിദ്യാവികസനത്തില്‍ സഹ-സൃഷ്ടിയുടെയും സഹ-നവീകരണത്തിന്റെയും സംസ്‌ക്കാരം ശക്തിപ്പെടുത്തുക.

ഉപഗ്രഹ ആശയവിനിമയം, നൂതന സൈബര്‍ സാങ്കേതികവിദ്യ, സ്വയംനിയന്ത്രിത ആയുധങ്ങള്‍, അര്‍ദ്ധചാലകങ്ങള്‍, നിര്‍മ്മിത ബുദ്ധി, ക്വാണ്ടം സാങ്കേതികവിദ്യ, ആണവ സാങ്കേതികവിദ്യകള്‍, ജലന്തര്‍ഭാഗ നിരീക്ഷണം തുടങ്ങിയ നിര്‍ണ്ണായകവും തന്ത്രപരവുമായ സാങ്കേതികവിദ്യകളെ പിന്തുണയ്ക്കുക എന്നതാണ് അടുത്തിടെ ആരംഭിച്ച ADITI പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരം, നൂതനാശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്ക് 25 കോടി വരെ ഗ്രാന്റുകള്‍ നല്‍കുന്നു. സ്റ്റാര്‍ട്ടപ്പുകളെയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെയും പിന്തുണയ്ക്കാനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട്, പ്രതിരോധ മന്ത്രാലയം 2025 ഫെബ്രുവരി വരെ സായുധ സേനകള്‍ക്കായി iDEX സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ നിന്നും 2,400 കോടിയിലധികം മൂല്യമുള്ള 43 യുദ്ധോപകരണങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി. കൂടാതെ, 1,500 കോടിയില്‍ കൂടുതല്‍ മൂല്യമുള്ള പദ്ധതികള്‍ അംഗീകരിച്ചു.

SAMARTHYA (സാമര്‍ത്ഥ്യ): ഇന്ത്യന്‍ പ്രതിരോധമേഖലയുടെ സ്വദേശിവത്ക്കരണത്തിന്റെ പ്രദര്‍ശനം

പ്രതിരോധ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ പുരോഗതി പ്രദര്‍ശിപ്പിച്ച എയ്റോ ഇന്ത്യ 2025 പരിപാടിയായ ‘ SAMARTHYA ‘യില്‍ പ്രതിരോധ മേഖലയുടെ തദ്ദേശീയവത്ക്കരണത്തിന്റെയും നവീകരണത്തിന്റെയും വിജയഗാഥ ദൃശ്യമായി. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ (DPSUs), പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO), ഇന്ത്യന്‍ നാവികസേന എന്നിവ വികസിപ്പിച്ച 24 ഇനങ്ങളും, വിജയകരമായ ഒമ്പത് iDEX നൂതനാശയ പദ്ധതികളും ഉള്‍പ്പെടെ 33 പ്രധാന തദ്ദേശീയ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

പ്രദര്‍ശിപ്പിച്ച പ്രധാന തദ്ദേശീയ ഉത്പന്നങ്ങള്‍:

  • ആന്റി-എയര്‍ക്രാഫ്റ്റ് മെഷീന്‍ ഗണ്ണിന്റെ ഇലക്ട്രോ ബ്ലോക്ക്
    അന്തര്‍വാഹിനികള്‍ക്കുള്ള ഇലക്ട്രിക് മൊബൈല്‍ ഭാഗം
  • HMV 6×6-നുള്ള ടോര്‍ഷന്‍ ബാര്‍ സസ്‌പെന്‍ഷന്‍
  • LCA MK-I/II, LCH ഘടകങ്ങള്‍ക്കുള്ള എക്‌സ്ട്രൂഡഡ് അലുമിനിയം അലോയ്
  • ഇന്ത്യന്‍ ഹൈ-ടെമ്പറേച്ചര്‍ അലോയ് (IHTA)
  • VPX-135 സിംഗിള്‍ ബോര്‍ഡ് കമ്പ്യൂട്ടര്‍
  • നാവിക കപ്പല്‍ വേധ മിസൈല്‍ (ഹ്രസ്വ ശ്രേണി)
  • രുദ്രം II മിസൈല്‍
  • C4ISR സിസ്റ്റം
  • DIFM R118 ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റംസ്

നിര്‍മ്മിതബുദ്ധി (AI) അധിഷ്ഠിത വിശകലന പ്ലാറ്റ്ഫോമുകള്‍, പുതുതലമുറ നിരീക്ഷണ സംവിധാനങ്ങള്‍, ക്വാണ്ടം-അധിഷ്ഠിതമായ സുരക്ഷിത ആശയവിനിമയ സാങ്കേതികവിദ്യകള്‍, ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയിലെ മുന്നേറ്റങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 4G/LTE TAC-LAN, ക്വാണ്ടം കീ ഡിസ്ട്രിബ്യൂഷന്‍ (QKD) സിസ്റ്റം, സ്മാര്‍ട്ട് കംപ്രസ്ഡ് ബ്രീത്തിംഗ് അപ്പാരറ്റസ്, സായുധ സേനകള്‍ക്കായുള്ള അഡ്വാന്‍സ്ഡ് ഓട്ടോണമസ് സിസ്റ്റംസ് തുടങ്ങിയ നൂതനാശയങ്ങള്‍ ഇന്ത്യയുടെ വികസിതമാകുന്ന പ്രതിരോധ ഭൂമികയെ പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തന വെല്ലുവിളികള്‍ക്കും അക്കാദമിക, വ്യാവസായിക സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത നൂതന പരിഹാരങ്ങള്‍ക്കും ഇടയിലെ വിടവ് നികത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഉയര്‍ന്നുവരുന്ന പരിവര്‍ത്തന സാങ്കേതികവിദ്യകളുടെ പശ്ചാത്തലത്തിലും ഡാറ്റാ കേന്ദ്രീകൃത പരിതസ്ഥിതിയിലും മള്‍ട്ടി-ഡൊമെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്..

പ്രതിരോധ സാങ്കേതികവിദ്യയില്‍ സ്വാശ്രയത്വത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് തെളിവായി SAMARTHYA നിലകൊള്ളുന്നു, ദേശസുരക്ഷയ്ക്കായി നൂതനമായ തദ്ദേശീയ പരിഹാരങ്ങള്‍ വികസിപ്പിക്കാനുള്ള ശേഷി ശക്തിപ്പെടുത്തുന്നു.

സ്വാശ്രയത്വം മെച്ചപ്പെടുത്തുന്നു

  • പ്രതിരോധ ഉത്പാദനത്തില്‍ ഇന്ത്യ സ്വാശ്രയത്വം മെച്ചപ്പെടുത്തിയതോടെ വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് ഗണ്യമായി കുറഞ്ഞു. തന്ത്രപരമായ നയങ്ങളിലൂടെയും തദ്ദേശീയ നൂതനാശയങ്ങളിലൂടെയും ദേശസുരക്ഷയും സാമ്പത്തിക വളര്‍ച്ചയും ശക്തിപ്പെടുത്തി രാജ്യം അത്യാധുനിക സൈനിക പ്ലാറ്റ്ഫോമുകള്‍ വികസിപ്പിക്കുന്നു.
  • സംയുക്ത പ്രവര്‍ത്തനത്തിലൂടെ സ്വാശ്രയ സംരംഭങ്ങള്‍ (Self-Reliant Initiatives through Joint Action- SRIJAN)
  • ആത്മനിര്‍ഭര ഭാരതത്തിന് കീഴില്‍ തദ്ദേശീയവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി 2020 ഓഗസ്റ്റില്‍ പ്രതിരോധ ഉത്പാദന വകുപ്പ് (DDP) ആരംഭിച്ചു.
  • ഇറക്കുമതി ചെയ്തിരുന്ന ഉത്പങ്ങള്‍ പട്ടികപ്പെടുത്തി അവയ്ക്ക് പകരമുള്ള തദ്ദേശീയ ഉത്പങ്ങള്‍ സംഭരിക്കാന്‍ സഹായിക്കും വിധം (SHQs) പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും (DPSUs) സായുധ സേനയ്ക്കും പൊതു വേദിയൊരുക്കുന്നു.
  • 2025 ഫെബ്രുവരി വരെ, 38,000-ത്തിലധികം ഇനങ്ങള്‍ പട്ടികയില്‍ ലഭ്യമാണ്. 14,000-ത്തിലധികം ഇനങ്ങള്‍ സ്വദേശിവത്ക്കരിച്ചു.

പോസിറ്റീവ് സ്വദേശിവത്ക്കരണ പട്ടികകള്‍ (PIL-കള്‍)

  • LRU-കള്‍, അസംബ്ലിസ്, സബ്-അസംബ്ലിസ്, സബ്-സിസ്റ്റംസ്, സ്‌പെയറുകള്‍, ഘടകങ്ങള്‍, ഉയര്‍ന്ന നിലവാരമുള്ള വസ്തുക്കള്‍ എന്നിവയ്ക്കായി പ്രതിരോധ ഉത്പാദന വകുപ്പും (DDP) സൈനിക കാര്യ വകുപ്പും (DMA) അഞ്ച് പോസിറ്റീവ് സ്വദേശിവത്ക്കരണ പട്ടികകള്‍ (PIL-കള്‍) പുറത്തിറക്കിയിട്ടുണ്ട്.
  • ഈ പട്ടികകള്‍ നിശ്ചിത സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ആ കാലയളവിന് ശേഷമുള്ള സംഭരണം ആഭ്യന്തര നിര്‍മ്മാതാക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും.
  • ലിസ്റ്റുചെയ്തിരിക്കുന്ന 5,500-ലധികം ഇനങ്ങളില്‍, 2025 ഫെബ്രുവരി വരെ 3,000-ത്തിലധികം ഇനങ്ങള്‍ സ്വദേശിവത്ക്കരിച്ചു.
  • പീരങ്കികള്‍, അസാള്‍ട്ട് റൈഫിളുകള്‍, കോര്‍വെറ്റുകള്‍, സോണാര്‍ സിസ്റ്റംസ്, യാത്രാവിമാനങ്ങള്‍, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ (LCH-കള്‍), റഡാറുകള്‍,ചക്രങ്ങളുള്ള കവചിത പ്ലാറ്റ്ഫോമുകള്‍, റോക്കറ്റുകള്‍, ബോംബുകള്‍, കവചിത കമാന്‍ഡ് പോസ്റ്റ് വാഹനങ്ങള്‍, കവചിത ഡോസറുകള്‍ എന്നിവ പ്രധാന തദ്ദേശീയ സാങ്കേതികവിദ്യകളില്‍ ഉള്‍പ്പെടുന്നു.

പ്രതിരോധ വ്യവസായ ഇടനാഴികള്‍

  • പ്രതിരോധ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഉത്തര്‍പ്രദേശിലും തമിഴ്നാട്ടിലും രണ്ട് പ്രതിരോധ വ്യാവസായിക ഇടനാഴികള്‍ (Defence Industrial Corridor) സ്ഥാപിച്ചു. ഈ ഇടനാഴികള്‍ മേഖലയില്‍ നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്ക് പ്രോത്സാഹനമേകുന്നു.
  • ഉത്തര്‍പ്രദേശിലെ ആഗ്ര, അലിഗഡ്, ചിത്രകൂട്, ഝാന്‍സി, കാണ്‍പൂര്‍, ലഖ്നൗ എന്നീ 6 കേന്ദ്രങ്ങളിലും തമിഴ്നാട്ടിലെ ചെന്നൈ, കോയമ്പത്തൂര്‍, ഹൊസൂര്‍, സേലം, തിരുച്ചിറപ്പള്ളി എന്നീ 5 കേന്ദ്രങ്ങളിലും ഇതിനകം 8,658 കോടി രൂപയിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്.
  • 2025 ഫെബ്രുവരി വരെ, ?53,439 കോടിയുടെ നിക്ഷേപ സാധ്യതയുള്ള 253 ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു.
  • ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള നടപടികള്‍ (EoDB)
  • പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഒട്ടേറെ സംരംഭങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
  • ഭാഗങ്ങള്‍ക്കും ഘടകങ്ങള്‍ക്കുമുള്ള കയറ്റുമതി അംഗീകാരത്തിന്റെ സാധുത രണ്ട് വര്‍ഷത്തില്‍ നിന്ന് ഓര്‍ഡര്‍ അല്ലെങ്കില്‍ ഭാഗങ്ങളും ഘടകങ്ങളും പൂര്‍ത്തിയാകുന്നതുവരെ, ഏതാണോ അവസാനം അതുവരെ നീട്ടി.
  • 2019-ല്‍, നിര്‍മ്മാണ ലൈസന്‍സ് ആവശ്യമുള്ള ഇനങ്ങളുടെ പട്ടിക ചുരുക്കി, പ്രതിരോധ ഉത്പന്ന പട്ടിക ലളിതമാക്കി.
  • നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ചില പ്രതിരോധ ഉത്പന്നങ്ങളുടെ ഘടകഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ലൈസന്‍സ് ആവശ്യകത 2019 സെപ്റ്റംബറില്‍ റദ്ദാക്കി.
  • 1951-ലെ വ്യവസായ (വികസന, നിയന്ത്രണ) നിയമപ്രകാരമുള്ള പ്രതിരോധ ലൈസന്‍സുകളുടെ സാധുത മൂന്ന് വര്‍ഷത്തില്‍ നിന്ന് 15 വര്‍ഷമായി നീട്ടി. 18 വര്‍ഷം വരെ നീട്ടാനും അനുമതി നല്‍കി.
  • പ്രതിരോധ മേഖലയിലെ 436 കമ്പനികള്‍ക്ക് 700-ലധികം വ്യാവസായിക ലൈസന്‍സുകള്‍ നല്‍കിയിട്ടുണ്ട്.
  • കയറ്റുമതി അംഗീകാരത്തിനായി ആദ്യാവസാന ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തിയത് കാര്യക്ഷമത മെച്ചപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1,500-ലധികം അംഗീകാരങ്ങള്‍ നല്‍കി.
  • MAKE പദ്ധതികള്‍ : തദ്ദേശീയ പ്രതിരോധ നൂതനാശയ സൃഷ്ടിയ്ക്ക് നേതൃത്വം നല്‍കുന്നു
  • പ്രതിരോധ മേഖലയില്‍ തദ്ദേശീയ രൂപകല്‍പ്പനയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിരോധ സംഭരണ നടപടിക്രമത്തില്‍ (DPP-2006) ഇദംപ്രഥമമായി MAKE നടപടിക്രമം അവതരിപ്പിച്ചു. 2016, 2018, 2020 വര്‍ഷങ്ങളിലെ തുടര്‍ പരിഷ്‌കാരങ്ങളിലൂടെ ഇത് സുഗമമാക്കുകയും ലളിതമാക്കുകയും ചെയ്തു. പൊതു, സ്വകാര്യ വ്യവസായങ്ങള്‍ പ്രതിരോധ ഉപകരണങ്ങള്‍, സംവിധാനങ്ങള്‍, ഘടകങ്ങള്‍ എന്നിവയുടെ വേഗത്തിലുള്ള വികസനം ഉറപ്പാക്കുന്നു.

MAKE പദ്ധതികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

  • MAKE-I (സര്‍ക്കാര്‍ ധനസഹായം)

പ്രോട്ടോടൈപ്പ് (മാതൃക) വികസനത്തിനുള്ള 70% വരെ സര്‍ക്കാര്‍ ധനസഹായം (ഒരു വികസന ഏജന്‍സിക്ക് ?250 കോടി പരിധി). കുറഞ്ഞത് 50% തദ്ദേശീയ ഉള്ളടക്കം (Indigenous Component) അനിവാര്യമാണ്.

  • MAKE-II (വ്യാവസായിക ധനസഹായം)

ഇറക്കുമതിയ്ക്ക് ബദലായുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിര്‍ണ്ണായക പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന് ആഭ്യന്തര വ്യവസായ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

കുറഞ്ഞത് 50% തദ്ദേശീയ ഉള്ളടക്ക ആവശ്യകത. സര്‍ക്കാര്‍ ധനസഹായം ഇല്ല.

  • MAKE-III (സാങ്കേതികവിദ്യ കൈമാറ്റം വഴി ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് – Transfer of Technology)

വിദേശ OEM-കളില്‍ നിന്ന് സാങ്കേതിക കൈമാറ്റ (ToT) പ്രകാരം ഇന്ത്യയില്‍ ഉത്പാദനം നടത്തുന്നു.

രൂപകല്‍പ്പനയും വികസനവും ഇല്ല. കുറഞ്ഞത് 60% തദ്ദേശീയ ഉള്ളടക്ക (IC) ആവശ്യകത.

പ്രധാന വസ്തുതകള്‍ :

  • 2025 മാര്‍ച്ച് 24 വരെ, തദ്ദേശീയ പ്രതിരോധ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന 171 വ്യവസായങ്ങളുടെ പങ്കാളിത്തത്തോടെ MAKE സംരംഭത്തിന് കീഴില്‍ ആകെ 145 പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്.
  • ഈ സംരംഭത്തില്‍ 40 MAKE-I പദ്ധതികള്‍ (സര്‍ക്കാര്‍ ധനസഹായം), 101 MAKE-II പദ്ധതികള്‍ (വ്യവസായ ധനസഹായം), 4 MAKE-III പദ്ധതികള്‍ (സാങ്കേതികവിദ്യ കൈമാറ്റം വഴി നിര്‍മ്മാണം) എന്നിവ ഉള്‍പ്പെടുന്നു. പ്രതിരോധ നിര്‍മ്മാണത്തില്‍ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നു.

മറ്റ് പ്രധാന സംരംഭങ്ങള്‍

  • സമീപ വര്‍ഷങ്ങളില്‍, രാജ്യത്തിന്റെ പ്രതിരോധ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതും സ്വാശ്രയത്വം കൈവരിക്കുന്നതും ലക്ഷ്യമിട്ടുള്ള ഒട്ടേറെ പരിവര്‍ത്തനാത്മക സംരംഭങ്ങള്‍ ഇന്ത്യാ ഗവണ്മെന്റ് നടപ്പിലാക്കിയിട്ടുണ്ട്. നിക്ഷേപം ആകര്‍ഷിക്കുന്നതിനും, ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും, സംഭരണ പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നടപടികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപ (FDI) പരിധികള്‍ ഉദാരമാക്കുന്നത് മുതല്‍ തദ്ദേശീയ ഉത്പാദനത്തിന് മുന്‍ഗണന നല്‍കുന്നത് വരെയുള്ള, ഈ സംരംഭങ്ങള്‍ ഇന്ത്യയുടെ പ്രതിരോധ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള ഉറച്ച പ്രതിബദ്ധത പ്രതിഫലിക്കുന്നു. പ്രതിരോധ മേഖലയിലെ വളര്‍ച്ചയ്ക്കും നവീകരണത്തിനും നിര്‍ണ്ണായകമായി മാറിയ സര്‍ക്കാര്‍ സംരംഭങ്ങള്‍ ഇനിപ്പറയുന്നു.
  • ഉദാരവത്ക്കരിച്ച FDI നയം: വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി പ്രതിരോധ മേഖലയിലെ നേരിട്ടുള്ള
    വിദേശ നിക്ഷേപം (FDI) 2020 സെപ്റ്റംബറില്‍ ഉദാരവല്‍ക്കരിച്ചു, ഓട്ടോമാറ്റിക് റൂട്ടിലൂടെ 74% വരെയും സര്‍ക്കാര്‍ റൂട്ടിലൂടെ 74% ത്തില്‍ കൂടുതല്‍ FDI അനുവദിച്ചു. 2000 ഏപ്രില്‍ മുതല്‍, പ്രതിരോധ വ്യവസായമേഖലയിലെ മൊത്തംFDI 21.74 മില്യണ്‍ ഡോളറാണ്.
  • ടാറ്റ എയര്‍ക്രാഫ്റ്റ് കോംപ്ലക്‌സ്: സി-295 വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 2024 ഒക്ടോബറില്‍ വഡോദരയില്‍ ടാറ്റ എയര്‍ക്രാഫ്റ്റ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയ്ക്ക് കീഴിലുള്ള 56 ല്‍ 40 ഇന്ത്യന്‍ നിര്‍മ്മിത വിമാനങ്ങള്‍ പ്രതിരോധമേഖലയിലെ ആത്മനിര്‍ഭരത ശക്തിപ്പെടുത്തും.
  • മന്ഥന്‍: ബെംഗളൂരുവിലെ എയ്റോ ഇന്ത്യ 2025-ല്‍ നടന്ന വാര്‍ഷിക പ്രതിരോധ നൂതനാശയ പരിപാടിയായ മന്ഥന്‍, പ്രതിരോധ, ബഹിരാകാശ മേഖലകളിലെ പ്രമുഖ നൂതനാശയ സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍, അക്കാദമിക, നിക്ഷേപക, വ്യവസായ രംഗങ്ങളിലെ പ്രമുഖര്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്നു. സാങ്കേതിക പുരോഗതിക്കും ആത്മനിര്‍ഭര ഭാരതത്തിനുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ വിശ്വാസം ഊട്ടിയുറപ്പിച്ചു.
  • ഡിഫന്‍സ് ടെസ്റ്റിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്‌കീം (DTIS): ബഹിരാകാശ, പ്രതിരോധ മേഖലകളില്‍ എട്ട് ഗ്രീന്‍ഫീല്‍ഡ് ടെസ്റ്റിംഗ്, സര്‍ട്ടിഫിക്കേഷന്‍ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് തദ്ദേശീയവത്ക്കരണം വര്‍ദ്ധിപ്പിക്കാന്‍ DTIS ലക്ഷ്യമിടുന്നു. പൈലറ്റില്ലാ ആകാശ യാനങ്ങള്‍, ഇലക്ട്രോണിക് യുദ്ധമുറകള്‍, ഇലക്ട്രോ-ഒപ്റ്റിക്‌സ്, ആശയവിനിമയം തുടങ്ങിയ മേഖലകളില്‍ ഏഴ് പരീക്ഷണ ദൗത്യങ്ങള്‍ ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്.
  • ആഭ്യന്തര സംഭരണത്തിന് മുന്‍ഗണന: ഡിഫന്‍സ് അക്വിസിഷന്‍ നടപടിക്രമം (DAP)-2020 പ്രകാരം ആഭ്യന്തര സ്രോതസ്സുകളില്‍ നിന്ന് മൂലധന ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിന് ഊന്നല്‍ നല്‍കുന്നു.
  • ആഭ്യന്തര സംഭരണ വിഹിതം: ആധുനികവത്ക്കരണ ബജറ്റ് വിഹിതത്തിന്റെ 75%, അതായത് 1,11,544 കോടി രൂപ, ആഭ്യന്തര വ്യവസായങ്ങളില്‍ നിന്നുള്ള സംഭരണത്തിനായി ഈ സാമ്പത്തിക വര്‍ഷം നീക്കിവച്ചിട്ടുണ്ട്.

പ്രതിരോധ ഉത്പാദനത്തിലും കയറ്റുമതിയിലും ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങള്‍, സ്വയംപര്യാപ്തവും മത്സരാധിഷ്ഠിതവുമായ ആഗോള സൈനിക ഉത്പാദന കേന്ദ്രമെന്ന നിലയിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നു. തന്ത്രപരമായ നയ സമീപനങ്ങള്‍, വര്‍ദ്ധിച്ച ആഭ്യന്തര പങ്കാളിത്തം, തദ്ദേശീയ നൂതനാശയങ്ങളിലെ ശ്രദ്ധ എന്നിവ സമന്വയിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ പ്രതിരോധ ശേഷി ഗണ്യമായി മെച്ചപ്പെടുത്താനായിട്ടുണ്ട്. ഉത്പാദനത്തിലെ കുതിച്ചുചാട്ടം, കയറ്റുമതിയിലെ ബഹുഗുണീകൃതമായ വര്‍ദ്ധനവ്, മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള സംരംഭങ്ങളുടെ വിജയം എന്നിവ പ്രതിരോധത്തില്‍ ആത്മനിര്‍ഭരത കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. 2029-ല്‍ സാക്ഷാത്ക്കരിക്കാനായി നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യങ്ങള്‍, ദേശസുരക്ഷയും സാമ്പത്തിക വളര്‍ച്ചയും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം അന്താരാഷ്ട്ര പ്രതിരോധ വിപണിയില്‍ വിശ്വസനീയ പങ്കാളിയെന്ന സ്ഥാനം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും സജ്ജമായ രാജ്യത്തെ സഹായിക്കുമെന്നും പ്രതിരോധ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

CONTENT HIGH LIGHTS; Make in India: Strengthening the defense sector; India targets Rs 3 lakh crore production and Rs 50,000 crore exports by 2029; Defense production reached Rs 1.27 lakh crore in the financial year 2023-24. Exports crossed Rs 21,000 crore

Tags: ANWESHANAM NEWSMAKE IN INDIAStrengthening the defense sectorIndia targets Rs 3 lakh crore production and Rs 50000 crore exports by 2029Defense production reached Rs 1.27 lakh crore in the financial year 2023-24.indian army

Latest News

നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി പി വി അൻവർ | PV Anvar to contest from Nilambur by election

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ജാഗ്രത നിർദേശം | Heavy rain; high alert in idukki

ഇന്ത്യ വിരുദ്ധ പ്രചരണം നടത്തി പാക്ക് ഭീകര സംഘടനകൾ!!

കോവിഡ് കേസ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി, മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ നിരന്തരമായ ജാഗ്രത പുലര്‍ത്തണം

കനത്ത മഴ: റെഡ് അലർട്ട്; 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.