Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

പ്രാക്കുളം ജംഗ്ഷനിലെ പ്രസംഗവും G സുധാകരന്റെ സ്‌നേഹവും: പാര്‍ട്ടി ജനറല്‍ സെക്രട്ടറി വരെയാകാന്‍ സഹായിച്ചവരെ കാണുന്ന തിരക്കില്‍ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തുന്നു സുധാകരനെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 9, 2025, 12:56 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കാര്‍ ആശയപരമായും, നയപരമായും, സാമൂഹികപരമായുമൊക്കെ വളരെ ഉര്‍ന്ന ചിന്താഗതിക്കാരാണെന്നാണ് പൊതുവേയുള്ള ധാരണ. കാരണം, കേരളത്തിന്റെ സാംസ്‌ക്കാരിക ഭൂപടത്തിലും വികസനത്തിലും ഇടതുപക്ഷത്തിന്റെ കൈയ്യൊപ്പുണ്ട് എന്നതു തന്നെ. അങ്ങനെയുള്ള പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി കേരളത്തില്‍ നിന്നുള്ള രണ്ടാമനായി എം.എ. ബേബി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ മലയാളികള്‍ക്കെല്ലാം അഭിമാനം കൂടിയാണ്. പോലീസിന്റെയും മാടമ്പികളുടെ ഗുണ്ടായിസവുമെല്ലാം കടന്ന് കേരളത്തിലെ ആദ്യ മന്ത്രിസഭ രൂപീകരിക്കാന്‍ കരുത്തു കാട്ടിയ പ്രസ്ഥാനമാണ് കമ്യൂണിസ്റ്റു മാര്‍ക്‌സിസ്റ്റു പാര്‍ട്ടി.

അതുകൊണ്ടു കൂടിയാണ് ഇടതുപക്ഷത്തെ ഹൃദയപക്ഷമായി ഇന്നും മലയാളികള്‍ സൂക്ഷിക്കുന്നതും. മറ്റേതു സംസ്ഥാനത്തിനും കമ്യൂണിസ്റ്റു മാര്‍ക്‌സിസ്റ്റു പാര്‍ട്ടി അനഭിമതരായാലും കേരളത്തിന് അങ്ങനെയല്ല. ഇ.എം.എസും, എകെ.ജിയും കൃഷ്ണപിള്ളയുമെല്ലാം സ്വന്തം നേതാക്കള്‍ തന്നെയാണ്. അതാണ് എം.എ ബേബിയെന്ന മലയാളിയായ സി.പി.എം ജനറല്‍ സെക്രട്ടറിയെയും കേരളം അംഗീകരിക്കുന്നതും. എന്നാല്‍, പാര്‍ട്ടിയും പാര്‍ട്ടി നേതാക്കളും വന്ന വഴികളെ മറന്നുകൂടാ. പ്രത്യേകിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടിയായ എം.എ. ബേബി. അദ്ദേഹം പാര്‍ട്ടിയുടെ

പരമോന്നത പദവിയായ ജനറല്‍ സെക്രട്ടറി പദത്തിലേക്കെത്തിയതിനു പിന്നില്‍ നിരവധി കാലത്തെ പ്രയത്‌നവും, വളര്‍ച്ചയുമുണ്ട്. ആ വളര്‍ച്ചയില്‍ ഓരോ ഘട്ടത്തിലും സഹായിച്ചവരും കൂടെ നിന്നവരുമുണ്ട്. അതില്‍ പ്രധാനപ്പെട്ടവരെന്ന് ബേബിക്കു തോന്നിയവരുടെ അടുത്തേക്ക്, ജനറല്‍ സെക്രട്ടറി ആയതിനു ശേഷം അദ്ദേഹം പോവുകയും ചെയ്തു. എന്നാല്‍, അവിടെയെല്ലാം മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്ന ഒരാളുണ്ട്. ആലപ്പുഴക്കാരന്‍ ജി. സുധാകരന്‍. ബേബിയുടെ വിദ്യാര്‍ത്ഥി രാഷ്ട്രീയപ്രവര്‍ത്തന കാലത്ത് ജി. സുധാകരന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു. അന്നത്തെ വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായ ബേബിക്ക് വളര്‍ന്നു വരാന്‍

വഴി വെട്ടിയത് സുധാകരനാണ്. അത് മറന്നു പോകേണ്ട കാര്യമല്ല. തന്നോടൊപ്പം വളരുന്ന നേതാക്കളെ വെട്ടി നിരത്തുന്ന പതിവ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും ഉണ്ട്. അത് സി.പി.എമ്മിലുമുണ്ട്. എന്നാല്‍, വിദ്യാര്‍ത്ഥിയായിരുന്ന ബേബിയെ ഒരു നേതാവാക്കി ഉയര്‍ത്താന്‍ സുധാകരന്‍ കാണിച്ച മനസ്സ്, അതാണ് ഇന്നത്തെ ജനറല്‍ സെക്രട്ടറി ബേബിയിലേക്കുള്ള വളര്‍ച്ചയ്ക്കു കാരണം. 1970ല്‍ എസ്.എഫ്.ഐ രൂപീകരിക്കുന്ന സമയത്ത്, എം.എ ബേബി പ്രാക്കുളം ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്നു. എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനും. ഈ സമയത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ബേബിക്കെതിരെ സ്‌കൂളില്‍ നിന്നും നടപടിയുണ്ടായി.

തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പ്രാക്കുളം ജങ്ഷനില്‍ഒരു പൊതുയോഗം സംഘടിപ്പിച്ചു. ഈ യോഗത്തില്‍ പങ്കെടുക്കാന്‍, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ജി. സുധാകരന്‍ തന്നെ നേരിട്ട് എത്തുകയും ചെയ്തു. ആ യോഗത്തില്‍ ബേബി നടത്തിയ പ്രസംഗം ജി. സുധാകരനെ വല്ലാതെ ആകര്‍ഷിച്ചു. പിന്നീട് ബേബി എസ്.എന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന കാലഘട്ടത്തില്‍ എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു സുധാകരന്‍. അവിടുന്ന് ബേബിയെ തേച്ചു മിനുക്കിയെടുക്കുന്നതില്‍ സുധാകരന്‍ വഹിച്ച പങ്ക് ചെറുതല്ല. സ്വയം വളരുമെന്ന് തോന്നി അന്നേ ബേബിയെ എസ്.എഫ്.ഐയില്‍ വെട്ടിയിരുന്നെങ്കില്‍

പാര്‍ട്ടിയില്‍ ഒന്നുമാകാതെ പോകുമായിരുന്നു. അങ്ങനെ വെട്ടുകിട്ടിയ എത്രയോ പ്രഗത്ഭരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതാക്കളാകാതെ പോയിട്ടുണ്ട്. ഗ്രൂപ്പും, വ്യക്തി പൂജയും. ജാതി വിവേചനവും, മതാന്ധതയുമൊക്കെ കൊണ്ട് വെട്ടി നിരത്തപ്പെട്ട എത്രയോ പേര്‍. ഇതിനു പുറമേ പ്രദേശിക വാദവും പയറ്റിയവരുണ്ട്. നല്ല നേതാക്കളെ മോശമാക്കി ചിത്രീകരിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സംഭവങ്ങളും കുറവല്ല. ഇങ്ങനെയൊക്കെ പാര്‍ട്ടിക്കുള്ളിലംെ ഉള്ളുകളികളില്‍ നിന്നെല്ലാം രക്ഷപ്പെട്ടു ഉയരണമെങ്കില്‍ പാര്‍ട്ടിയില്‍ ഗോഡ്ഫാദര്‍മാര്‍ വേണമായിരുന്നു. എങ്കിലേ പാര്‍ട്ടിയിലെ വളര്‍ച്ച പൂര്‍ണ്ണമാകൂ.

വെട്ടുകള്‍ക്ക് മറുവെച്ചു വെട്ടാനും, വളര്‍ച്ചകള്‍ക്ക് ഉത്തേജനം നല്‍കാനുമൊക്കെയുള്ള ഗോഡ്ഫാദര്‍. അത്തരം ഗോഡ്ഫാദറായിരുന്നു ബേബിക്ക് ജി. സുധാകരന്‍. അത് മറന്നു പോകാന്‍ പാടില്ലാത്തതാണ്. ഇന്ന് ജി. സുധാകരന്‍ പാര്‍ട്ടിയില്‍ കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലെയാണ്. അങ്ങോട്ടും വീഴാം ഇങ്ങോട്ടും വീഴാം. പാര്‍ട്ടി സുധാകരനെ തഴഞ്ഞതു പോലെയാണ്. ഒരു പരിഗണനയും ലഭിക്കാത്ത സുധാകരന്‍ ഇപ്പോള്‍ പാര്‍ട്ടി സജീവ പ്രവര്‍ത്തനങ്ങള്‍ വിട്ട് വീട്ടില്‍ കഴിയുകയാണ്.

ReadAlso:

പ്രവചനം ‘ചീറ്റി’:എല്ലാ ദിവസവും പോലെ ജൂലായ് 5ഉം; റിയോ തത്സുകിയുടെ പ്രവചനത്തില്‍ ഒന്നും സംഭവിക്കാതെ ജപ്പാന്‍; എവിടേയും ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല; ശാസ്ത്രത്തിന്റെ പിന്‍ബലമില്ലാത്ത പൊട്ടത്തരമോ; ആരാണ് റിയോ തത്സുകി ?

കണ്ടക ശനി ആരോഗ്യ വകുപ്പിനെയും കൊണ്ടേപോകൂ: മൂടിവെയ്ക്കപ്പെടുന്ന കഴിവുകേടുകളെല്ലാം വെളിച്ചത്തു വരുന്നു; നമ്പര്‍ വണ്‍ ആരോഗ്യം ഇപ്പോള്‍ മോര്‍ച്ചറിയില്‍: മന്ത്രിക്കും സര്‍ക്കാരിനും പറയാനെന്തുണ്ട് ?

ഭാരതാംബ വിഷയം കത്തിപ്പടരുന്നു: ഗവര്‍ണറുടെ കൂലിത്തല്ലുകാരനാകരുത് കേരള സര്‍വ്വകലശാലാ വിസി: ചട്ടമ്പിത്തരം അംഗീകരിച്ചു കൊടുക്കില്ല; വി.സിയുടെ ചുമതലകള്‍ എന്തൊക്കെയെന്ന് ചട്ടം പറഞ്ഞ് മന്ത്രി

തുറന്നു പറച്ചിലിന്റെ മൂന്നാംപക്കം കുരിശേറ്റം: സര്‍ക്കാരിന്റെ ഏതു ശിക്ഷയ്ക്കും സ്വയം തയ്യാറെടുത്ത് ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍; പാപഭാരത്തിന്റെ മുള്‍ക്കിരീടം സ്വയം അണിഞ്ഞു; സര്‍ക്കാരിനല്ല, സിസ്റ്റത്തിനാണ് പ്രശ്‌നമെന്ന അവിശ്വസനീയ മൊഴി

കൊലക്കത്തിയില്‍ ചന്ദന മണം: അമ്മയ്‌ക്കൊരു മകന്‍ സോജുവിനെ മറയൂര്‍ ചന്ദനത്തടി മോഷണ കേസില്‍ പിടിക്കുമ്പോള്‍ ?; ഗുണ്ടായിസം വിട്ട് തടിമോഷണത്തില്‍ എത്തിയതെങ്ങനെ; ജയില്‍ വാസത്തിലെ സൗഹൃദങ്ങള്‍

ബേബിയെ എസ്.എഫ്.ഐ നേതൃത്വത്തില്‍ വളര്‍ത്തി കൊണ്ടുവരാന്‍, വഹിച്ച പങ്ക്, മറ്റാര് മറന്നാലും എം.എ ബേബി മറക്കാന്‍ പാടിസ്സാത്തതാണ്. ജി സുധാകരന്‍ ഇപ്പോള്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഇല്ലെങ്കിലും സി.പി.എമ്മിന്റെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണെന്നത് മറക്കാനാവില്ല. പാര്‍ട്ടിക്കു വേണ്ടി രക്തസാക്ഷിയായ ജി ഭുവനേശ്വരന്‍ എന്ന രക്തസാക്ഷിയുടെ സഹോദരനുമാണ്. 1977 ഡിസംബര്‍ 2നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ജി. ഭുവനേശ്വരനെ കെ.എസ്.യു പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. ആ സുധാകരനെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്നെല്ലാം ഇറക്കി നിര്‍ത്തിയിരിക്കുകയാണ്. എങ്ങോട്ടു വേണമെങ്കിലും പോകാമെന്ന അവസ്ഥയില്‍.

വളര്‍ത്തി വിട്ടവരുടെ തലയ്ക്ക് മീതെ, നേതാക്കളായി വളരുന്നവര്‍ ഒരുപാടുള്ള പാര്‍ട്ടിയാണ് സി.പി.എം എന്നത് വസ്തുതയാണ്. അതിന് ഒരുപാട് ഉദാഹരണങ്ങളുമുണ്ട്. ഇവരെല്ലാം തന്നെ, സംഘടനാ രംഗത്തും പാര്‍ലമെന്ററി രംഗത്തും സി.പി.എമ്മിന് ഏറെ ഗുണം ചെയ്തിട്ടുള്ള നേതാക്കളാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എം.എ ബേബിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള വളര്‍ച്ച. ഇ.എം.എസിന് ശേഷം ഈ പദവിയില്‍ കേരളത്തില്‍ നിന്നും എത്തുന്ന നേതാവ് എന്ന പ്രത്യേകതയും ബേബിക്കുണ്ട്. വന്നവഴി മറക്കാതെ, തന്റെ രാഷ്ട്രീയത്തിലെ ഗുരുവായ കൊല്ലം പ്രാക്കുളത്തെ പഴയകാല ലോക്കല്‍ സെകട്ടറി വി.കെ വിക്രമനെയും,

പാര്‍ട്ടിയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ച വി.എസിനെയും സന്ദര്‍ശിച്ച എം.എ ബേബി, സി.പി.എമ്മിലെ തന്റെ വളര്‍ച്ചക്ക് അടിത്തറപാകിയ എസ്.എഫ്.ഐ എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ ജി.സുധാകരനെ മറന്നുപോയത് ദൗര്‍ഭാഗ്യകരമാണ്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമൊക്കെ ആയിരുന്ന ജി. സുധാകരന്‍ മുന്‍കൈ എടുത്തില്ലായിരുന്നുവെങ്കില്‍, എം.എ ബേബിക്ക് ഒരിക്കലും എസ്.എഫ്.ഐയിലൂടെ ശരവേഗത്തില്‍ വളരാന്‍ കഴിയുമായിരുന്നില്ല. എസ്.എഫ്.ഐയിലെ ആ വളര്‍ച്ചയാണ്, ചെറിയ പ്രായത്തില്‍ തന്നെ സി.പി.എമ്മിന്റെ കേന്ദ്രകമ്മറ്റിയില്‍ എത്താന്‍ ബേബിക്ക് സഹായകരമായത്.

ഇതേ എസ്.എഫ്.ഐ തന്നെയാണ് പ്രകാശ് കാരാട്ടിനെയും സീതാറാം യെച്ചൂരിയെയും ചെറുപ്പത്തില്‍ തന്നെ പി.ബിയില്‍ എത്തിച്ചതെന്നതും മറന്നു പോകരുത്. സീതാറാം യെച്ചൂരിയെയും പ്രകാശ് കാരാട്ടിനെയും വളര്‍ത്തി കൊണ്ടുവന്നതില്‍, ഇ.എം.എസിനും ഹര്‍കിഷന്‍ സിംഗ് സുര്‍ജിതിനുമുള്ള പങ്കും വളരെ വലുതാണ്. അതു പോലെ തന്നെ, എസ്.എഫ്.ഐയിലെ ബേബിയുടെ വളര്‍ച്ചക്ക് പിന്നിലെ, ജി സുധാകരന്റെ പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തതാണ്. പാര്‍ട്ടിയില്‍ തന്റെ വളര്‍ച്ചയക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെയൊക്കെ നേരിട്ടു കാണുന്ന ചടങ്ങില്‍ ജി. സുധാകരന്റെ പേരുണ്ടോ എന്നാണറിയേണ്ടത്.

CONTENT HIGH LIGHTS;Speech at Prakulam Junction and G Sudhakaran’s love: Sudhakaran is deliberately left out in the rush to count those who helped him become the party’s general secretary

Tags: MA BABYCPIM GENARAL SECRATARYപാര്‍ട്ടി ജനറല്‍ സെക്രട്ടറിയോ ?MADHURA PARTY CONGRESSപ്രാക്കുളം ജംഗ്ഷനിലെ പ്രസംഗവും G സുധാകരന്റെ സ്‌നേഹവുംcpimANWESHANAM NEWSPOLITBUREAU MEMBER MA BABY

Latest News

ബിഹാറിന് പിന്നാലെ ഡല്‍ഹിയും; 2008 ന് ശേഷം വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത പേരുകള്‍ പരിശോധിക്കുന്നു | election-commission-of-india-notifying-the-cut-off-date-for-a-special-intensive-revision-of-delhi-s-electoral-rolls

യെമൻ തീരത്ത് ചെങ്കടലിൽ കപ്പലിനു നേരെ വൻ ആക്രമണം | ship-attacked-in-red-sea-off-yemen

പള്ളിയോടങ്ങൾക്ക് നൽകുന്ന തുക ഈ വർഷം വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിൽ; മന്ത്രി സജി ചെറിയാൻ – saji cherian

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; ആരോഗ്യമന്ത്രി ഉന്നതതല യോഗം ചേര്‍ന്നു | nipah-contact-list-grows-to-383-people-kerala

സസ്പെൻഷൻ ; വിസിക്കെതിരെ രജിസ്ട്രാർ നൽകിയ ഹർജി പിൻവലിക്കും | Kerala University Registrar’s petition against VC will be withdrawn

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.