മുഖ്യമന്ത്രിക്ക് നിരവധി ഉപദേശകരുണ്ട് എന്നത് ഒരു വലിയ വിഷയമായി പ്രതിപക്ഷം ഉന്നയിച്ചിരുന്നത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ്. പിന്നീട് അത് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലമെത്തിയപ്പോള്‍ വിഷയമേ അല്ലാതായി. എന്നാല്‍, ഉപദേശങ്ങളെല്ലാം മുഖ്യമന്ത്രിയെ ഓരോ വിഷയത്തിലും വിവാദത്തിലും എത്തിച്ചു കൊണ്ടിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. ഒന്നാം പിണറായി സര്‍ക്കാരില്‍ എം.വി ജയരാജന്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നത്. അവിടെ നിന്നുമാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി അദ്ദേഹം മാറിയത്.
ഇപ്പോള്‍ കെ.കെ. രാഗേഷ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കണ്ണൂരേക്ക് പോവുകയാണ്. അതും ജില്ലാ സെക്രട്ടറിയായി. പകരം എം.വി ജയരാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തുകയും അതുവഴി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വരികയുമണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രമായി ഒരു കസേര കളി നടക്കുന്നുണ്ട്. അതാണീ സ്ഥാനമാനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട കസേരകളി. സര്‍വ്വീസില്‍ നിന്നും പിരിയുന്ന ഐ.എ.എസുകാര്‍ക്കും ഐ.പി.എസുകാര്‍ക്കും വീണ്ടും ഓരോ പോസ്റ്റുകള്‍ നല്‍കി സെക്രട്ടേറിയറ്റിനും ചുറ്റും നിര്‍ത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.
മുന്‍ ചീഫ് സെക്രട്ടറി വി. വേണുവിനെയും ഭാര്യ ശാരദാ മുരളീധരനെയും വീണ്ടും എത്തിക്കാനുള്ള നീക്കവുമുണ്ട്. ഇങ്ങനെ കൂടെ നില്‍ക്കുന്നവരെ പിരിഞ്ഞു പോയാലും ചേര്‍ത്തു നിര്‍ത്തുകയാണ് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി ചെയ്യുന്നത്. അതായത്, തന്നെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്താല്‍ അദ്ദേഹം എന്തും ചെയ്യും. ഇത് പാര്‍ട്ടിയിലും ഭരണത്തിലും അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. വി.എസിനെ ഒതുക്കിയും, എം.വി ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയും, എം.വി ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറിയാക്കിയും, എം.വി ജയരാജനെ കേന്ദ്രകമ്മിറ്റിയില്‍ എത്തിച്ചും,
പി.എ മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയുമൊക്കെ ഇത് തെളിയിച്ചിട്ടുണ്ട്. എം.ആര്‍. അജിത് കുമാറിനോടും അദ്ദേഹം ആ സ്‌നേഹം കാണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറിയായതോടെ പകരം ആരാകും മുഖ്യമന്ത്രിയുടെ ഓഫീസില്‍ താക്കോല്‍ സ്ഥാനത്ത് എത്തുകയെന്ന ചര്‍ച്ച സജീവമായിട്ടുണ്ട്. പഴയ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ വീണ്ടും പദവിയിലെത്തുമെന്ന് കരുതുന്നവരുണ്ട്. രണ്ടാം പിണറായിസര്‍ക്കാര്‍ വന്നപ്പോള്‍ മന്ത്രിമാരുടെ ഓഫീസുകള്‍ക്ക് സിപിഎം പെരുമാറ്റച്ചട്ടം കൊണ്ടുവന്നിരുന്നു.
മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ രാഷ്ട്രീയനിയമനം ആയിരിക്കണമെന്ന് തീരുമാനിച്ചു. അതുകൊണ്ട് തന്നെ സിപിഎം നേതാവ് എത്താനാണ് സാധ്യത. എന്നാല്‍ മുഖ്യമന്ത്രി പിണറായിയുടെ മനസ്സാകും നിര്‍ണ്ണായകം. പാര്‍ട്ടി സംസ്ഥാനസെക്രട്ടേറിയറ്റ് അംഗങ്ങളെ പൊതുവേ മന്ത്രിമാരുടെ ഓഫീസുകളില്‍ നിയമിക്കാറില്ല. എം.വി. ജയരാജന്‍ നേരത്തേ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചതും. അതുകൊണ്ട് ജയരാജനെ തിരികെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിച്ചേക്കും.
അതിനിടെ പൊളിട്ടിക്കല്‍ സെക്രട്ടറി പി. ശശിക്കുതന്നെ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതലനല്‍കുക എന്ന ആലോചനയുമുണ്ട്. ഭരണപരിചയമുള്ള ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നതെങ്കില്‍ മുന്‍ ചീഫ് സെക്രട്ടറി കെ. വേണുവിന്റെ പേരിനാണ് മുന്‍തൂക്കം. ചീഫ് സെക്രട്ടറിസ്ഥാനത്തിരുന്ന ഒരാള്‍ പ്രൈവറ്റ് സെക്രട്ടറിയായി വീണ്ടുമെത്തുമോ എന്ന ചര്‍ച്ച സജീവമാണ്. വേണുവില്ലെങ്കില്‍ പഴയ പ്രൈവറ്റ് സെക്രട്ടറി ആര്‍. മോഹനന്‍ വീണ്ടുമെത്തിയേക്കാം. മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം കാബിനറ്റ് പദവിയോടെ ഇപ്പോള്‍
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന തസ്തികയില്‍ പ്രത്യേക ചുമതല വഹിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വേണുവിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉത്തരവാദിത്തത്തില്‍ താല്‍പ്പര്യമില്ലെന്നാണ് സൂചന. വേണുവിന്റെ ഭാര്യ കൂടിയായ ശാരദാ മുരളീധരന്‍ ഈ മാസം അവസാനം വിരമിക്കും. ശാരദാ മുരളീധരന് പോലീസ് കംപ്ലയിന്റ് അഥോറിട്ടിയില്‍ അംഗമായി നിയമനം വീണ്ടും നല്‍കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ വേണു പുതിയ പദവി ഏറ്റെടുക്കാന്‍ വിസമ്മതിക്കുമെന്നും സൂചനകളുണ്ട്. അതിനിടെ പുതിയ ചീഫ് സെക്രട്ടറിയായി എ. ജയതിലക് എത്തുമെന്ന് ഏതാണ്ടുറപ്പായി.
ശാരദ മുരളീധരന്‍ ഏപ്രില്‍ 30നാണ് വിരമിക്കുന്നത്. ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകാനാണ് സാദ്ധ്യത.കേരള കേഡര്‍ ഐ.എ.എസുകാരില്‍ കേന്ദ്ര ഗ്രാമവികസന സെക്രട്ടറി മനോജ് ജോഷിയാണ് ഏറ്റവും സീനിയര്‍. 1989 ബാച്ചുകാരനായ മനോജ് ജോഷിക്ക് പക്ഷേ ഡെപ്യൂട്ടേഷനില്‍ നിന്ന് മടങ്ങിവരാന്‍ താത്പര്യമില്ലെന്നാണ് അറിയുന്നത്. രാജസ്ഥാന്‍ സ്വദേശിയായ മനോജ് നേരത്തെ രണ്ടു തവണ ചീഫ്സെക്രട്ടറിയാകാനുള്ള അവസരം നിരാകരിച്ചിരുന്നു.ഡോ. ജയതിലക്,
പാര്‍ലമെന്ററികാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയി, രചന ഷാ എന്നിവരാണ് പിന്നെയുള്ള സീനിയര്‍ ഐ.എ.എസുകാര്‍. കേന്ദ്ര ടെക്സ്‌റ്റൈല്‍ മന്ത്രാലയത്തില്‍ സെക്രട്ടറിയായ രചനാ ഷായും മടങ്ങിവരാനിടയില്ല. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയി ഈ മാസം 31ന് വിരമിക്കും. അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ ഗ്രേഡ് ഇല്ലാത്തതിനാല്‍ രാജു നാരായണസ്വാമിക്ക് സാദ്ധ്യത കുറവാണ്. ഇതോടെയാണ് 1991 ബാച്ചിലെ ജയതിലകിന് ചീഫ് സെക്രട്ടറിയാകാന്‍ സാധ്യതയേറിയത്. ജയതിലകിന് 2026 ജൂണ്‍ വരെ കാലാവധിയുണ്ട്.മുതിര്‍ന്ന ഐ.എ.എസുകാരില്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഏപ്രില്‍ 30നും പൊതു വിദ്യാഭ്യാസ സെക്രട്ടറി റാണി ജോര്‍ജ് മേയ് 31നും വിരമിക്കും.
CONTENT HIGH LIGHTS;A game of rotating chairs?: The venue is the Chief Minister’s office; the players are the Chief Secretary, her husband, and the former Political Secretary; but is this the last game of chairs, says the opposition?