പഹൽഗാം ഒരു നടുക്കമായിരുന്നു..ഇന്ത്യയ്ക്ക് മാത്രമല്ല ലോക രാഷ്ട്രങ്ങൾക്ക് തന്നെ. ഭീകരവാദത്തെ തുടച്ച് നീക്കുമെന്ന് പറയുമ്പോഴും പാക്കിസ്ഥാനെ പോലെയുള്ള രാജ്യങ്ങൾ രഹസ്യമായി തീവ്രവാദത്തെ തുണയ്ക്കുന്നുണ്ട് മാത്രമല്ല ചില സമയങ്ങളിൽ ത്ീവ്രവാദ പ്രവർത്തനങ്ങൾക്ക് വികസിത രാജ്യങ്ങളും രഹസ്യമായി പിന്തുണ നൽകിയിട്ടുണ്ടെന്ന് മുൻകാലത്ത് പല വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. എന്തായാലും പഹൽഗാമിലെ ദുരന്തം ഇന്ത്യ വളരെ കാര്യമായി തന്നെ ആണ് കണ്ടിരിക്കുന്നത്. ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നടത്തുന്നത്.
സുരക്ഷ സേന വിട്ടുവീഴ്ചയില്ലാതെ കശ്മീരിൽ പ്രവർത്തനങ്ങൽ തുടരുകയാണ്. രണ്ട് ഭീകരരുടെ കൂടി വീടുകൾ സുരക്ഷാ സേന കഴിഞ്ഞ ദജിവസം തകർത്തു. ഒന്ന് ഷോപ്പിയാൻ ജില്ലയിലെ അദ്നാൻ ഷാഫിയുടേതും മറ്റൊന്ന് നിലവിൽ പാകിസ്ഥാനിൽ നിന്ന് പ്രവർത്തനം നടത്തുന്ന ഫാറൂഖ് അഹമ്മദിന്റേതുമാണ്.
ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ മറ്റൊരു ലഷ്കർ-ഇ-തൊയ്ബ ഭീകരനായ ജമീൽ അഹമ്മദിന്റെ വീടും സേന ബോംബിട്ട് തകർത്തിരുന്നു. 26 ഇന്ത്യൻ വിനോദ സഞ്ചാരികളുടെ ജീവനായിരുന്നു പഹൽഗാമിൽ പൊലിഞ്ഞത്. ഏപ്രിൽ 22നായിരുന്നു വിനോദ സഞ്ചാരികൾക്ക് നേരെ പാക് ഭീകരാക്രമണം.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ, സുരക്ഷാ സേനയും ജില്ലാ അധികാരികളും താഴ്‌വരയിലുടനീളമുള്ള നിരവധി തീവ്രവാദികളെ ലക്ഷ്യമിട്ട് അവരുടെ സ്വത്തുക്കൾ നശിപ്പിക്കുകയും ഐഇഡികൾ ഉപയോഗിച്ച് തകർക്കുകയും ചെയ്തു. ഇന്നലെ പാകിസ്ഥാനിൽ താവളമുറപ്പിച്ചിരിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ കുപ്‌വാരയിലെ വീട് ബോംബ് വച്ചു തകർത്തിരുന്നു.
വെള്ളിയാഴ്ച, പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന രണ്ട് ഭീകരരുടെ വീടുകൾ സുരക്ഷാ സേന തകർത്തു. ബിജ്ബെഹാരയിലെ ലഷ്കർ ഭീകരൻ ആദിൽ ഹുസൈൻ തോക്കറിന്റെ വസതി ഐഇഡികൾ ഉപയോഗിച്ച് തകർത്തപ്പോൾ, ത്രാലിലെ ആസിഫ് ഷെയ്ക്കിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. കൂടാതെ ഭീകരരായ ആദിൽ ഗോജ്രി (ബിജ്ബെഹാര), ആസിഫ് ഷെയ്ഖ് (ട്രാൽ) , അഹ്‌സാൻ ഷെയ്ഖ് (പുൽവാമ) , ഷാഹിദ് കുട്ടേ (ഷോപിയാൻ), സാക്കിർ ഘാനി (കുൽഗാം) എന്നിവരുടെ വീടുകളും സുരക്ഷാ സേന തകർത്തിരുന്നു.