എന്നെ ദയാവധത്തിനു വിട്ടിരിക്കുകയാണെന്ന് പി.വി. അന്‍വറിന്റെ രോദനം കോണ്‍ഗ്രസില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുമോ എന്നാണ് നേതാക്കള്‍ ആശങ്കപ്പെടുന്നത്. പിണറായിസത്തിന് അറുതി വരുത്താന്‍ കച്ചകെട്ടി ഇറങ്ങിയ അന്‍വര്‍ കോണ്‍ഗ്രസിലോ തൃണമൂലിന്റെ വേബലില്‍ യു.ഡി.എഫിലോ ഇല്ലാത്ത അവസ്ഥയില്‍ ആയിരിക്കുകയാണ്. ഇഠതുപക്ഷത്തെ പിണക്കിയിറങ്ങിയ അന്‍വറിനെ കോണ്‍ഗ്രസില്‍ എടുക്കാനുള്ള നീക്കങ്ങള്‍ നടന്നിരുന്നുവെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട് അനുസരിച്ചായിരിക്കും തീരുമാനം ഉണ്ടാവുക. ഇതാണ് അ്#വറിന്റെ പ്രവേശനത്തിന് വിലങ്ങുതടിയും.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വറും, അന്‍വര്‍ ഉയര്‍ത്തിക്കാട്ടുന്ന വി.എസ്. ജോയ് എന്ന സ്ഥാനാര്‍ത്ഥിയെയും വെച്ച് കോണ്‍ഗ്രസിന്റെ ലേബലില്‍ വിജയിച്ച് കയറി പിണറായിക്കും ഇടതുപക്ഷത്തിനും തിരിച്ചടി കൊടുക്കാമെന്നായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍, യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ തീരുമാനിച്ചതോടെ അന്‍വറിന്റെ ആ മോഹം അസ്തമിച്ചു. പിന്നീടുണ്ടായത്, വിലപേശലായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന ഭീഷണി ഉയര്‍ത്തിയാണ് വിലപേശല്‍.
ഇത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കു കിട്ടാന്‍ സാധ്യതയുള്ള വോട്ടു കുറയ്ക്കുമെന്നു കണ്ടാണ് അനുനയ ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ അന്‍വറിനെ സമീപിച്ചത്. ഇതേ തുടര്‍ന്നാണ് അന്‍വറിനെ യു.ഡി.എഫിന്റെ അസോസിയേറ്റ് മെമ്പറായി എടുക്കാമെന്ന് തീരുമാനിച്ചിരിക്കുന്നത്. ഏതു നിമിഷവും, ഒഴിവാക്കാനും, ഉള്‍ക്കൊള്ളാനും കഴിയുന്ന പദവിയാണിത്. അന്‍വര്‍ നിലയില്ലാത്ത അവസ്ഥയില്‍ നില്‍ക്കുന്നുവെന്ന് പൂര്‍ണ്ണമായും മനസ്സിലാക്കിയുള്ള നീക്കമാണിത്. അതേസമയം, യു.ഡി.എഫ് പ്രവേശനം എളുപ്പമാകാതെ വന്നതോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും യുഡിഎഫിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് പി വി അന്‍വര്‍ രംഗത്തു
വന്നത്. യു.ഡി.എഫ് പറഞ്ഞ വാക്കുപാലിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ വിലപേശലുകള്‍ക്കും അനുനയ നീക്കത്തിനുമൊടുവിലാണ് ഇന്ന് പിവി അന്‍വര്‍ വിഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പി.വി അന്‍വര്‍ തുറന്നടിച്ചു. താന്‍ എന്ത് തെറ്റാണ് ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസിനെ
യു.ഡി.എഫിലെടുക്കാത്തതിലുള്ള അതൃപ്തിയാണ് അന്‍വര്‍ പ്രകടിപ്പിച്ചത്. യുഡിഎഫിന്റെ ഭാഗമാക്കിയിരുന്നെങ്കില്‍ ഏതു വടിയെ നിര്‍ത്തിയാലും പിന്തുണക്കുമായിരുന്നുവെന്നും പിവി അന്‍വര്‍ പറഞ്ഞു. പാലക്കാട്, ചേലക്കര തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് പിന്തുണ കൊടുത്തെങ്കിലും തന്നെ അവഗണിച്ചെന്ന് അന്‍വര്‍ പറഞ്ഞു. പാലക്കാട് തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. പിന്‍വലിച്ച സ്ഥാനാര്‍ഥിയോട് യുഡിഎഫ് നേതൃത്വം നന്ദി പോലും പറഞ്ഞില്ല. ടിഎംസി നിര്‍ത്തിയിരുന്ന സ്ഥാനാര്‍ഥി അപമാനിതനായെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘വയനാട് യുഡിഎഫിന് നിരുപധിക പിന്തുണ കൊടുത്തു. പനമരം പഞ്ചായത്ത് എല്‍ഡിഎഫില്‍ നിന്ന് മറിച്ച്
യുഡിഎഫിന്റെ കയ്യില്‍ കൊടുത്തു.ചുങ്കത്തറ പഞ്ചായത്തും യുഡിഎഫിലേക്ക് എത്തിച്ചു. മുന്നണി പ്രവേശനത്തിന് യുഡിഎഫിന് കത്ത് കൊടുത്തിട്ട് നാല് മാസമായി.ഈ മാസം രണ്ടിന് പ്രവേശന ചുമതല യുഡിഎഫ് സതീശന് നല്‍കി. പിന്നീട് ഒരു മറുപടിയും ഇല്ല. ഈ മാസം 15 ന് വി ഡി സതീശന്‍ രണ്ട് ദിവസത്തിനകം മറുപടി പറയാം എന്ന് പറഞ്ഞു. ഒന്നും നടന്നില്ല’..അന്‍വര്‍ പറഞ്ഞു. ‘ഞാന്‍ രാജിവെച്ചത് പിണറായി ഭരണത്തിന് അന്ത്യം കുറിക്കാനാണ്. അതിന് അനുസരിച്ച സ്ഥാനാര്‍ഥി ആകണ്ടേ? സ്ഥാനാര്‍ഥിയുടെ കുഴപ്പം കൊണ്ട് ഒരു വോട്ടും പോകരുത്. ഇപ്പോള്‍ യുഡിഎഫ് നിര്‍ത്തിയ സ്ഥാനാര്‍ഥിയെ കുറിച്ച് ഇനി ചര്‍ച്ചക്കില്ല.
ഞാന്‍ അധികപ്രസംഗം നടത്തിയെന്നാണ് പറയുന്നത്. എവിടെയാണ് അധികപ്രസംഗം നടത്തിയത്? അന്‍വര്‍ ചോദിച്ചു. വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ഇറക്കിയ എന്റെ നേരെ ചെളി വാരി എറിഞ്ഞു. എന്താണ് ഞാന്‍ ചെയ്ത തെറ്റ് ?. എന്നെ ദയാ വധത്തിന് വിട്ടിരിക്കുകയാണ്. അധികാര മോഹം ഉണ്ടെങ്കില്‍ താന്‍ എംഎല്‍എ സ്ഥാനം രാജി വെക്കില്ലായിരുന്നെന്നും അന്‍വര്‍ പറഞ്ഞു. ഇനി താന്‍ എന്ത് ചെയ്യണം എന്ന് കേരളത്തിലെ ജനങ്ങള്‍ പറയട്ടെ. കെ.സി വേണുഗോപാലിലാണ് ഇനി പ്രതീക്ഷ. ഈ വിഷയങ്ങള്‍ കെസി വേണുഗോപാലിനോട് തനിക്ക് പറയാനുണ്ട്. തന്റെ ദുഃഖം പറയാനുണ്ടെന്ന് പിവി അന്‍വര്‍ പറഞ്ഞു.
ടി.എം.സിയുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രചാരണത്തിനു വരും. പത്തു മന്ത്രിമാരെ പ്രചാരണത്തിനു വിടാമെന്നാണ് പറഞ്ഞിരിക്കുന്നത്. പാര്‍ലമെന്റില്‍ അതിഗംഭീരമായി പ്രസംഗിക്കുന്ന എം.പിമാരുണ്ട്. അവരെയും വിടാമെന്നു പറഞ്ഞിട്ടുണ്ട്. ഇതൊക്കെ നിക്കുമ്പോഴും ലക്ഷ്യം വെച്ചൊരു കാര്യമുണ്ട്. ആ ലക്ഷത്തിനു വേണ്ടി നീങ്ങുകയാണ്. അപ്പൊ ദയാവധത്തിനു വിട്ടിരിക്കുകയാണ്. നേതാക്കന്‍മാരൊക്കെ വിളിക്കുന്നുണ്ട്. കെ, മുരളീധരന്‍, കെ. സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ വിളിക്കുന്നുണ്ട്. സഹിക്കാനാണ് പറയുന്നത്. ഇനി എന്തും വരട്ടെ. വി.ഡി. സതീശനെയാണ് എന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ നിയോഗിച്ചിരിക്കുന്നത്. എന്നിട്ട്, എടുത്ത തീരുമാനം അദ്ദേഹം ഇതുവരെ പുറത്തു പറഞ്ഞിട്ടില്ലല്ലോ. അദ്ദേഹം പറയട്ടെ എന്നാണ് അന്‍വറിന്റെ നിലപാട്.
CONTENT HIGH LIGHTS;Anwar surrendered to euthanasia?: Candidate bargaining failed in Nilambur