Explainers

“കട്ടന്‍ ചായയും പരിപ്പുവടയും” ഉപേക്ഷിച്ച സ്വരാജ് ?: ചായ-കാപ്പി-പാല് ശീലമില്ല; നിലപാടില്‍ ‘പിശക്’ സംഭവിച്ചെന്നു ബോധ്യമായാല്‍ തിരുത്താന്‍ മടിയില്ല ?; യുദ്ധമല്ല, സമാധാനം ഒരു രാഷ്ട്രീയമാണ്; സ്വരാജിന്റെ രാഷ്ട്രീയ ചിട്ടവട്ടങ്ങള്‍ ഇങ്ങനെ

ഒരാളെ കുറിച്ചും സ്വയം ബോധ്യമാകാത്ത കാര്യങ്ങള്‍ എഴുതാന്‍ പാടില്ല എന്നതാണെങ്കിലും നിലമ്പൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജ് ഭാവി കേരളത്തിന്റെ മുഖം ആകമണമെന്ന് ആഗ്രഹിക്കുന്നവരാണ് മലയാളികളില്‍ ഭൂരിഭാഗം പേരും. കാരണം, അദ്ദേഹത്തിന്റെ വായനാശീലം കൊണ്ടുണ്ടായിട്ടുള്ള ലോക പരിജ്ഞാനം. രാഷ്ട്രീയക്കാരന്‍ എന്തായിരിക്കണമെന്നും, എന്തു പറയണമെന്നും, വിഷയങ്ങളിലെ അവഗാഹവും, എതിരാളികളോട് മര്യാദയോടെ ഇഠപെടുന്നതുമൊക്കെ യുലാക്കളായ രാഷ്ട്രീയക്കാര്‍ക്ക് പാഠമാക്കേണ്ട കാര്യങ്ങള്‍

തന്നെയാണ്. അദ്ദേഹത്തിന്റെ നിലപാടുകളും വിഷയാധിഷ്ഠിതമാണ്. അത് ഒരൊറ്റ പ്രസ്താവനകൊണ്ട് കേരളത്തിനു ബോധ്യമായതാണ്. യുദ്ധം വേണ്ട സമാധാനം മതിയെന്ന പ്രസ്താവനയാണത്. അതിനെതിരേ ഇന്ത്യാ വിരുദ്ധന്‍ എന്ന രീതിയില്‍ സൈബറിടങ്ങളില്‍ ആക്രമിച്ചവരുടെ ഉള്ളില്‍പ്പോലും യുദ്ധം എന്നത് േെകാടുതികള്‍ സമ്മാനിക്കുന്ന ഒന്നാണെന്നും സമാധാനം തന്നെയാണ് വേണ്ടതെന്നുമാണ്. എങ്കിലും രാഷ്ട്രീയ വിരോധം കൊണ്ടുമാത്രം എതിരാളിയായി സമാധാനം വേണമെന്നു പറഞ്ഞ സ്വരാജിനെ ക്രൂശിക്കാന്‍ ഇറങ്ങിയെന്നതാണ്. അപ്പോഴും സ്വരാജ്

നിലപാടില്‍ നിന്നും മാറിയില്ല. പ്രധാനമന്ത്രിപോലും പറഞ്ഞത്, പാക്കിസ്താന്‍ ഭീകരവാദം വെടിയണമെന്നാണ്. യുദ്ധം വേണ്ട സമാധാനം മതിയെന്നു പറയുന്നത്, ഭീകരവാദത്തോട് സന്ധി ചെയ്യുന്നതല്ലെന്ന സാമാന്യ ബോധമെങ്കിലും ഉണ്ടാകണമായിരുന്നു എന്നാണ് സ്വരാജ് പറഞ്ഞതും. എന്നാല്‍, നിലപാടുകളൊനാ്‌നും ഇരുമ്പുലക്ക അല്ലെന്നാണ് സ്വരാജിന്റെ മതം. ഇന്നെടുക്കുന്ന നിലപാടുകളില്‍ പിശകുണ്ടെന്ന് നാളെ ബോധ്യമായാല്‍ അത് തിരുത്താനും ജനങ്ങളോടു പറയാനും മടിയില്ല എന്നും സ്വരാജ് പറയുന്നുണ്ട്. പക്ഷെ, ഇതുവരെ അങ്ങനെയൊരു

അവസ്ഥ ഉണ്ടായിട്ടില്ല. അതായത്, നേരത്തെ പറഞ്ഞിട്ടുള്ള നിലപാടുകളെല്ലാം അങ്ങനെ തന്നെ നിലനില്‍ക്കുന്നു എന്നര്‍ത്ഥം. ഇതു തന്നെയാണ് ചയയോടും സ്വരാജിന്റെ നിലപാട്. ഇ.പി. ജയരാജന്റേതെന്നു പറഞ്ഞ് ഡി.സി ബുക്‌സ് പസ്യപ്പെടുത്തി വെട്ടിലായ ‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന ആത്മകഥ പോലെയല്ല സ്വരാജിന്റെ ചയ-കാപ്പി-പാല്‍ നിഷേധങ്ങള്‍. തീരെ കുഞ്ഞായിരുന്ന കാലത്തു മാത്രം കുടിച്ചിരുന്ന ചായയ്ക്കും പാലിനും, കാപ്പിക്കുമെല്ലാം ബൈ പറഞ്ഞിട്ട് 35 വര്‍ഷത്തിനു മുകളിലായി. മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ് ചായ.

ഒരു കപ്പ് ചൂടു ചായയും രാവിലത്തെ പത്രവും ഇല്ലാത്ത മലയാളിയുടെ ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്തപ്പോഴാണ് സ്വരാജിന്റെ ചായയും കാപ്പിയും പാലും ഉപേക്ഷിക്കല്‍. പ്രത്യേകിച്ച് രാഷ്ടരീയക്കാര്‍ ചായയുടെ സ്‌നേഹിതരാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ ചായ ഒരു ഊര്‍ജ്ജമാണ്. ഭക്ഷണം പോലും കഴിക്കാന്‍ കഴിയാത്ത ഘട്ടങ്ങളില്‍ ചായ, രാഷ്ട്രീയക്കാരുടെ വിശപ്പിനു വരെ തടയിടുന്നുണ്ട്. കമ്യൂണിസ്റ്റുകാരുടെ ട്രേഡ്മാര്‍ക്കായിരുന്നു ഒരു കാലത്ത് കട്ടന്‍ചായയും പരിപ്പുവടയും ദിനേശ് ബീഡിയും. ഇതൊന്നും ഇന്ന്

കമ്യൂണിസ്റ്റുകാര്‍ക്ക് ആവശ്യമില്ലാതായിക്കഴിഞ്ഞു. കാലത്തിന്റെ മാറ്റവും, പാര്‍ട്ടിയുടെയും നേതാക്കലുടെയും സാമ്പത്തിക ശാസ്ത്രകവുമെല്ലാം മാറിയതോടെ ട്രേഡ്മാര്‍ക്കുകലും മാറി. എന്നാല്‍, അതില്‍ ഒന്നുപോലും സ്വരാജിന് അന്നും ഇന്നും ആവശ്യമില്ല എന്നതാണ് ആസ്ചര്യം. വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്തും അദ്ദേഹത്തിന്റെ ലഹരിയെന്നത് വായനയാണ്. പുസ്തകങ്ങള്‍ക്കൊപ്പമുള്ള ജീവിതം അദ്ദേഹത്തെ ചായ വിരുദ്ധനാക്കിമാറ്റി.

  • സ്വരാജിന്റെ വാക്കുകള്‍ ഇങ്ങനെ

എനിക്ക് ചായകുടിക്കുന്ന ശീലമില്ല. ചായ കാപ്പി പാല് ശീലമില്ല. കട്ടന്‍ചായയും ഇല്ല. വെറും ചൂടുവെള്ളം. ജീരകം, ഉലുവ, കരിങ്ങാലിപ്പൊടി ഇത്തരം ഫ്‌ലേവര്‍ ഇഷ്ടമാണ്. അവ മാറി മാറി ഉപയോഗിക്കും. അത് ചെറിയ. കുട്ടിയായിരുന്ന സമയത്ത് കുടിക്കുമായിരുന്നു. എന്നാല്‍, പിന്നീട് 35 വര്‍ഷമായി പൂര്‍ണ്ണമായി ഒഴിവാക്കി. കുട്ടിക്കാലത്തു തന്നെ നിര്‍ത്തി. ചായകുടിക്കാത്തത് ചിലര്‍ക്ക് വിഷമമാണ്. വേണ്ടാ എന്ന കടുപ്പിച്ചു തന്നെ പറയുമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. നിര്‍ബന്ധത്തിനു വഴങ്ങിപ്പോലും കുടിച്ചിട്ടില്ല. ഏതു വിഷയത്തിലും വിട്ടുവീഴ്ചയില്ലാത്ത ആളാണ് എന്നല്ല. വേണ്ട എന്നു തീരുമാനിച്ചതാണ്.

ചായയുമായി നിലപാടുകള്‍ക്ക് ബന്ധമില്ല. ഒരു വിഷയത്തില്‍ നിലപാട് തീരുമാനിച്ചാല്‍, അത് മരണം വരെ ആ നിലപാടില്‍ നിന്നു മാറില്ലെന്നോ, എന്‌ചൊക്കെ സംഭവിച്ചാലും ആ നിലപാടില്‍ തന്നെ നില്‍ക്കുമെന്നോ അര്‍ത്ഥമില്ല. നമുക്ക് പിശകു സംഭവിക്കാം. അത് അങ്ങനെ ആയിരുന്നില്ല വേണ്ടിയിരുന്നത് എന്നു തോന്നിയാല്‍ അത് തിരുത്താന്‍ ഒരു മടിയുമില്ല. അതിന് ദീര്‍ഘകാലമില്ല, ഒരു മടിയുമില്ല. അത് ഏറ്റു പറയുകയും തിരുത്തുകയും ചെയ്യും. അതൊരു സാധാരണ കാര്യമായി കാണുന്നു. പക്ഷെ, ഇതുവരെ അങ്ങനെ വേണ്ടിവന്നിട്ടില്ല. അതിന്റെ കാരണം, അന്ന് ആ വിഷയത്തില്‍ സ്വീകരിച്ച നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്.

ആ നിലപാടില്‍ മാറ്റം വരുത്തേണ്ട ഒരു ഘട്ടം ഉണ്ടായിട്ടില്ല. അതില്‍ ഒരു പിശകായ സാഹചര്യം വന്നു എന്ന് ബോധ്യപ്പെട്ടിട്ടുമില്ല. അതുകൊണ്ടാണ്. ഭാവിയില്‍ ഒരുപക്ഷെ, ഏതെങ്കിലും കാര്യത്തില്‍ കുറേക്കൂടി ശറിയായ നിലപാടാണ് സ്വീകരിക്കേണ്ടതെന്നു വന്നാല്‍ അത് സമൂഹത്തിന്റെ മുമ്പാകെ പറയുകയും മാറ്റുകയും ചെയ്യും. പക്ഷെ അങ്ങനെയൊരു അവസ്ഥ വന്നിട്ടില്ല എന്നതാണ്.

CONTENT HIGH LIGHTS;Swaraj gave up “Kattan Chai and Paripuvada”?: She is not used to tea-coffee-milk; If she realizes that a ‘mistake’ has been made in her stance, she does not hesitate to correct it?; Peace, not war, is a politics

Latest News