Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

പ്രകൃതി ദുരന്തങ്ങളുടെ പ്രവാചകന്‍ ?: ആള് ചില്ലറക്കാരനല്ല ! ഭയങ്കരനാണിവന്‍ ?; പ്രകൃതി ദുരന്തങ്ങള്‍ പ്രവചിക്കുന്ന ‘അന്ത്യനാള്‍’ മത്സ്യം ?; ലോകം ഭയക്കുന്ന ഓര്‍ഫിഷ് എത്തിക്കഴിഞ്ഞു ?; ഇനി എന്തും സംഭവിക്കും ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 5, 2025, 01:31 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രകൃതി അതിന്റെ സര്‍വ്വ സൗന്ദര്യങ്ങള്‍ക്കും പിന്നില്‍ ഭയാനകമായ ദുരന്തങ്ങളെയും ഒളിപ്പിച്ചിട്ടുണ്ട്. ആ ദുരന്തങ്ങള്‍ ഇടയ്ക്കിടയിക്ക് ഉണ്ടാകുന്നുമുണ്ട്. അന്തരീക്ഷ മാറ്റം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിയോട് മനുഷ്യന്‍ ചെയ്യുന്ന പാതകങ്ങള്‍ എന്നിവയുടെ ഭാഗമായാണ് ദുരന്തങ്ങളുടെ വരവുപോക്കുകള്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഓരോ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നതിനു മുമ്പും അതിന്റെ അടയാളങ്ങള്‍ മുന്‍കൂട്ടി പ്രകൃതി നല്‍കും. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത, എന്നാല്‍, അതേക്കുറിച്ച് അതി സൂക്ഷ്മമായി പഠിക്കുന്ന ശാസ്ത്രജ്ഞര്‍ക്കും, ജന്തു-ജീവി-മത്സ്യ വര്‍ങ്ങള്‍ക്കും, പ്രകൃതിയില്‍ നോക്കി സമയവും കാലവും മനസ്സിലാക്കുന്ന പ്രകൃതിയോടിണങ്ങി ജീവിക്കുന്ന സാധാരണ മനുഷ്യര്‍ക്കും ഈ അടയാളങ്ങളിലൂടെ വരാനിരിക്കുന്ന ദുരന്തത്തെ അറിയാന്‍ കഴിയും.

അങ്ങനെയൊരു ത്രികാലജ്ഞാനിയായ ഒരു മത്സ്യത്തെ കഴിഞ്ഞ ദിവസം പിടികൂടി. ചെന്നൈയില്‍ മത്സ്യത്തൊഴിലാളികള്‍ക്കാണ് ഇതിനെ കിട്ടിയത്. അവര്‍ ഇതുവരെ കണ്ടതിനേക്കാള്‍ വലുതും വെള്ളി നിറത്തില്‍ പ്രത്യേക ചെതുമ്പലുകള്‍ ഉള്ളതുമായ മത്സ്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ലോകം ഭയംകൊണ്ടു മൂടുന്ന അവസ്ഥയിലേക്കു മാറി. മത്സ്യ ഗവേഷകരും, സമുദ്ര പഠന ശാസ്ത്രജ്ഞരുമെല്ലാം ആശങ്കയോടെ കണ്ടു. എന്താണ് അതിനു കാരണമെന്ന അന്വേഷണമായി പിന്നീട് ലോകം. ഏഴുപേര്‍ കൈയ്യിലെടുത്ത് വെയ്ക്കാന്‍ പാകത്തിന് പാമ്പു പോലെ നീളമുള്ള മത്സ്യത്തിനെന്താണ് ഇത്ര പ്രത്യേകത. എന്തിനാണ് മനു്യകുലമാകെ ഭയപ്പെടുന്നത്.

കടലാഴങ്ങളില്‍ മാത്രം നീന്തിത്തുടിക്കുന്ന ഈ മത്സ്യത്തിന്റെ വിളിപ്പേരു തന്നെ അന്ത്യനാള്‍ മത്സ്യം എന്നാണ്. ശരിക്കുള്ള പേര് ‘ഓര്‍ഫിഷ്’. ഭൂമിയുടെ മാറ് പിളര്‍ത്തി മുനുഷ്യരെ വിഴുങ്ങുന്ന അതിഭീകര ദുരന്തങ്ങള്‍ക്കു മുമ്പ് ഈ മത്സ്യം കടലിനു മുകളില്‍ കാണപ്പെടും. ബൈബിളില്‍ എഴുതിവെച്ചിരിക്കും പോലെ ലോകാവസാനവും അതിനുള്ള കാരണവും അറിയാവുന്നവന്‍. ഈ മത്സ്യത്തെക്കുറിച്ച് നിരവധി കഥകള്‍ പ്രചരിച്ചിട്ടുണ്ട്. എന്നാല്‍, ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ അതിന് വലിയ പ്രാധാന്യമൊന്നും കല്‍പ്പിച്ചിട്ടുമില്ല എന്നതാണ് വസ്തുത. 1860 മാര്‍ച്ചില്‍ ബെര്‍മുഡ ബീച്ചില്‍ കരയ്ക്കടിഞ്ഞ ഓര്‍ഫിഷ്. ആ മത്സ്യത്തിന് 16 അടി (4.9 മീറ്റര്‍) നീളമുണ്ടായിരുന്നു. അക്കാലത്ത് അതൊരു കടല്‍ സര്‍പ്പമാണെന്നാണ് കരുതിയിരുന്നത്. ജാപ്പനീസ് നാടോടിക്കഥകളില്‍ ‘കടല്‍ ദൈവത്തിന്റെ കൊട്ടാരത്തില്‍ നിന്നുള്ള ദൂതന്‍’ എന്നറിയപ്പെടുന്ന മെലിഞ്ഞ ഓര്‍ഫിഷ് (‘റ്യൂഗു-നോ-സുകായ്’) ഭൂകമ്പങ്ങളെ സൂചിപ്പിക്കുന്നതായി വിശഴസിച്ചുപോന്നു.

ചരിത്രപരമായി, മത്സ്യത്തിന്റെ രൂപം തുടര്‍ന്നുള്ള പ്രകൃതി ദുരന്തങ്ങളായ ഭൂകമ്പങ്ങള്‍ അല്ലെങ്കില്‍ സുനാമികള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഓര്‍ഫിഷിനെ ‘ഡൂംസ്‌ഡേ ഫിഷ്’ എന്നും വിളിപ്പേരുണ്ട്. 2011ല്‍ 20,000ല്‍ അധികം ആളുകളുടെ മരണത്തിന് കാരണമായ ടോഹോകു ഭൂകമ്പത്തിനും സുനാമിക്കും ശേഷം 2009ലും 2010ലും രാജ്യത്തിന്റെ കടല്‍ത്തീരങ്ങളില്‍ കാണപ്പെട്ട 20 ഓര്‍ഫിഷുകളെ ജപ്പാനിലെ പലരും നാശത്തിന്റെ ഒരു പരമ്പരാഗത സൂചനയായി ചൂണ്ടിക്കാട്ടിയിരുന്നു. 2019 ജനുവരിയില്‍ ജാപ്പനീസ് ദ്വീപായ ഒകിനാവയില്‍ മത്സ്യത്തൊഴിലാളികളുടെ വലയില്‍ നിന്ന് രണ്ട് ഓര്‍ഫിഷുകളെ ജീവനോടെ കണ്ടെത്തി. 2024 ഓഗസ്റ്റ് വരെ, 1901 മുതല്‍ കാലിഫോര്‍ണിയ തീരത്ത് ഏകദേശം 20 ഓര്‍ഫിഷുകളെ മാത്രമേ കണ്ടിട്ടുള്ളൂ. 2024 നവംബറില്‍, കാലിഫോര്‍ണിയയിലെ ഒരു കടല്‍ത്തീരത്ത് ഒന്ന് കരയ്ക്കടിഞ്ഞതായി കണ്ടെത്തി.

ഓര്‍ഫിഷിന്റെ കുടുംബം

റീഗലെസിഡേ എന്ന ചെറിയ കുടുംബത്തില്‍പ്പെടുന്ന വലുതും വളരെ നീളമുള്ളതുമായ പെലാജിക് ലാംപ്രിഫോം മത്സ്യമാണ് ഓര്‍ഫിഷ്. മിതശീതോഷ്ണ സമുദ്ര മേഖലകള്‍ മുതല്‍ ഉഷ്ണമേഖലാ പ്രദേശങ്ങള്‍ വരെയുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്നു. എന്നാല്‍ മനുഷ്യര്‍ക്ക് വളരെ അപൂര്‍വമായി മാത്രമേ കാണാനാകൂ. ഓര്‍ഫിഷ് കുടുംബത്തില്‍ രണ്ട് ജനുസ്സുകളിലായി മൂന്ന് സ്പീഷീസുകളുണ്ട്. ഇവയില്‍ ഒന്നായ ഭീമന്‍ ഓര്‍ഫിഷ് ( റെഗലെക്കസ് ഗ്ലെസ്‌നെ ), ജീവിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും നീളമുള്ള അസ്ഥിയുള്ള മത്സ്യമാണ്. ഏകദേശം 8 മീറ്റര്‍ (26 അടി) വരെ നീളത്തില്‍ വളരും. ഓര്‍ഫിഷ് എന്ന പേര്, അവയുടെ വളരെ ഞെരുക്കമുള്ളതും നീളമേറിയതുമായ ശരീരത്തെയോ അല്ലെങ്കില്‍ അവയുടെ പെല്‍വിക് ചിറകുകള്‍ ഉപയോഗിച്ച് വെള്ളത്തിലൂടെ ‘തുഴഞ്ഞു നീങ്ങുന്നു’ എന്ന അര്‍ത്ഥത്തിലോ സൂചിപ്പിക്കുന്നു.

റെഗലെസിഡേ എന്ന കുടുംബനാമം ‘രാജകീയ’ എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ റെഗാലിസില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. വലിയ ഇനങ്ങളെ ഗെയിം ഫിഷായി കണക്കാക്കുകയും ചെറിയ തോതില്‍ വാണിജ്യപരമായി മത്സ്യബന്ധനം നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും, ഓര്‍ഫിഷുകളെ അപൂര്‍വ്വമായി മാത്രമേ ജീവനോടെ പിടിക്കാറുള്ളൂ. അതിന്റെ ജെലാറ്റിനസ് സ്ഥിരത കാരണം അവയുടെ മാംസം ഭക്ഷണത്തിന് അനുയോജ്യമല്ല. അപൂര്‍വതയും വലിപ്പക്കൂടുതലും, അസുഖം വരുമ്പോഴോ മരിക്കുമ്പോഴോ ഉപരിതലത്തില്‍ തങ്ങിനില്‍ക്കുന്ന സ്വഭാവവും, ഓര്‍ഫിഷിനെ ചരിത്രപരമായ കടല്‍ സര്‍പ്പ കഥകളുടെ ഒരു ഉറവിടമാക്കി മാറ്റിയിട്ടുണ്ട്.

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

ഓര്‍ഫിഷ് എത്ര തരം

രണ്ട് ജനുസ്സുകളിലായി നിലവിലുള്ള മൂന്ന് സ്പീഷീസുകളെ വിവരിച്ചിരിക്കുന്നുണ്ട്.

  • ഭീമന്‍ ഓര്‍ഫിഷ് ( റെഗലെക്കസ് ഗ്ലെസ്‌നെ )
  • സ്സലിന്റെ ഓര്‍ഫിഷ് ( റെഗലെക്കസ് റസ്സലി )
  • സ്ട്രീമര്‍ഫിഷ് ( അഗ്രോസ്റ്റിച്തിസ് പാര്‍ക്കേരി )

ഓര്‍ഫിഷിന്റെ വാസം

250 മീറ്റര്‍ (660 അടി) മുതല്‍ 1,000 മീറ്റര്‍ (3,300 അടി) വരെ ഉയരമുള്ള സമുദ്ര പാളികളിലാണ് ഓര്‍ഫിഷ് ജീവിക്കുന്നത്. ഉപരിതലത്തില്‍ ഇത് വളരെ അപൂര്‍വമായി മാത്രമേ കാണപ്പെടുന്നുള്ളൂ. അവയില്‍ ചിലത് ഇപ്പോഴും ജീവനോടെ കണ്ടെത്തിയിട്ടുണ്ട്, പക്ഷേ സാധാരണയായി ഒന്ന് ഉപരിതലത്തിലേക്ക് പൊങ്ങിക്കിടക്കുകയാണെങ്കില്‍, അത് ഡിപ്രഷറൈസേഷന്‍ മൂലം മരിക്കുന്നു. ഓര്‍ഫിഷ് ആഴത്തില്‍ ജീവിക്കുന്നു. ആഴം കുറഞ്ഞ പ്രക്ഷുബ്ധമായ വെള്ളത്തില്‍ അവയ്ക്ക് അതിജീവിക്കാന്‍ കഴിയില്ല. ഇതാണ് പ്രധാനപ്പെട്ട വിവരം. പ്രക്ഷുബ്ധമായ വെള്ളത്തില്‍ അവയ്ക്ക് ജീവിക്കാനാവില്ല എന്നത്. അതായത്, കടലിനടിയില്‍ വളരെ ശാന്തമായ അന്തരീക്ഷത്തിന് എന്തെങ്കിലും

മാറ്റങ്ങള്‍ സംവഭിക്കാന്‍ സാധ്യതുയണ്ടെന്ന് തോന്നുമ്പോള്‍ ഓര്‍ഫിഷ് കടലിന് ഉപരിതലത്തിലേക്ക് വരാന്‍ ശ്രമിക്കും. ഇതാണ് ദുരന്തങ്ങള്‍ക്കു മുമ്പ് ഓര്‍ഫിഷിനെ കാണുന്നുവെന്ന് പറയപ്പെടുന്നത്. എന്നാല്‍, ഭൂകമ്പങ്ങളോ മറ്റ് ദുരന്തങ്ങളോ പ്രവചിക്കാന്‍ ഓര്‍ഫിഷിന് കഴിയുമെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ഇല്ലെങ്കിലും ഇതില്‍ വിശ്വസിക്കുന്ന നിരവധി ആളുകളുണ്ട്. അതേസമയം, ചുറ്റുപാടുകളിലെ മാറ്റങ്ങള്‍ കാരണമോ ആഴക്കടലിലെ ആവാസവ്യവസ്ഥയിലെ അസ്വസ്ഥതകള്‍ കാരണമോ ആകാം ഓര്‍ഫിഷ് ഉപരിതലത്തിലേക്ക്

വരുന്നതെന്നാണ് മറൈന്‍ ബയോളജിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. ആ മാറ്റങ്ങള്‍ ദുരന്തത്തിനുള്ള സൂചനകളായിക്കൂടെയെന്നുള്ള മറു ചോദ്യങ്ങളും പലപ്പോഴും ഉയരാറുണ്ട്. ഇപ്പോള്‍ ഈ ഇനത്തില്‍പ്പെട്ട ഒന്നിനെ  ശരീരത്തിലാകെ നിഗൂഢമായ മുറിവുകളേറ്റ നിലയില്‍ താരതമ്യേന ആഴം കുറഞ്ഞ ഭാഗത്ത് കണ്ടെത്തിയിരിക്കുകയാണ്. തായ്വാന് സമീപം ഡൈവിങ് ചെയ്യുന്നവര്‍ പകര്‍ത്തിയ ഓര്‍മത്സ്യത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്തായാലും ചെന്നൈയില്‍ മത്സ്യത്തൊഴിലാളികള്‍ വലിച്ചു കയറ്റിയ ഓര്‍ മത്സ്യം

കൊണ്ടുവരുന്നത് ഭാഗ്യമോ അതോ നിര്‍ഭാഗ്യമോ എന്ന കണ്ടുതന്നെ അറിയണം. സൂനാമിക്കു ശേഷം വന്ന ഓഖിയും, പിന്നെ അടിക്കടി ഉണ്ടാകുന്ന കടല്‍ക്ഷോഭവുമെല്ലാം ദുരന്തങ്ങളുടെ പട്ടികയില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു കഴിഞ്ഞു. ഇനി എന്താണ് വരാനുള്ളതെന്ന് ഓര്‍ഫിഷ് കാട്ടിത്തന്നതാണോ എന്നാണ് അറിയേണ്ടത് കാത്തിരിക്കാം അതിനായി.

CONTENT HIGH LIGHTS ; Prophet of natural disasters?: The man is not a small man! Is he scary?; The ‘doomsday’ fish that predicts natural disasters?; The oarfish that the world fears has arrived?; What will happen next?

Tags: പ്രകൃതി ദുരന്തങ്ങള്‍ പ്രവചിക്കുന്ന 'അന്ത്യനാള്‍' മത്സ്യം ?ലോകം ഭയക്കുന്ന ഓര്‍ഫിഷ് എത്തിക്കഴിഞ്ഞു ?; ഇനി എന്തും സംഭവിക്കും ?DISASTERTSUNAMIANWESHANAM NEWSoarfishNATURAL CALAMITYEARTHQUACKEWHAT IS OARFISHപ്രകൃതി ദുരന്തങ്ങളുടെ പ്രവാചകന്‍ ?ആള് ചില്ലറക്കാരനല്ല ! ഭയങ്കരനാണിവന്‍ ?

Latest News

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies