Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ബി.ജെ.പി ലക്ഷ്യം നിയമസഭയില്‍ പ്രതിപക്ഷ സ്ഥാനം: കോണ്‍ഗ്രസ് മുക്ത കേരളത്തില്‍ ഇടതുപക്ഷവും ബി.ജെ.പിയും നേര്‍ക്കുനേര്‍; കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ നാശമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 25, 2025, 11:33 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബി.ജെ.പി കേരളാ അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ കൊണ്ടുവന്നത് കേരളത്തില്‍ രാഷ്ട്രീയ അട്ടിമറിയൊന്നും ഉണ്ടാക്കാനല്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍, ലക്ഷ്യം മറ്റൊന്നാണെന്ന് ഉറപ്പിക്കാം. അത് നിയമസഭയിലെ പ്രതിപക്ഷ സ്ഥാനമാണ്. പറയേണ്ടതും, നിയമനിര്‍മ്മാണത്തിലെ ഇടപെടലും, പ്രതിഷേധവും അടയാളപ്പെടുത്തണമെങ്കില്‍ അത്തരമൊരു സ്ഥാനം ഉണ്ടെങ്കിലേ കഴിയൂവെന്ന തിരിച്ചറിവാണ് രാജീവ് ചന്ദ്രശേഖര്‍ എന്ന കോര്‍പ്പറേറ്റ്, പാര്‍ലമെന്ററി രാഷ്ട്രീയക്കാരനെ ബി.ജെ.പി കേരള ഘടകത്തിന്റെ അധ്യക്ഷനാക്കിയത്.

ഡെല്‍ഹിയില്‍ നിന്നും ഓടിളക്കി വന്നതാണെങ്കിലും, തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച്, തോല്‍വിയുടെ മധുരം നുകര്‍ന്ന രാജീവ് ചന്ദ്രശേഖര്‍ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. കേരളത്തില്‍ ബി.ജെ.പിയുടെ ദീര്‍ഘകാലത്തേക്കുള്ള രാഷ്ട്രീയ ഇന്‍വെസ്റ്റ്‌മെന്റ്. അതാണ് രാജീവിനെ അധ്യക്ഷനാക്കാനുള്ള നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും തീരുമാനത്തിലേക്ക് എത്തിച്ചത്. നിലവിലെ ബി.ജെ.പി രാഷ്ട്രീയം കേരളത്തില്‍ ക്ലച്ച് പിടിക്കില്ലെന്നുറപ്പായ ഘട്ടത്തിലാണ് മാറ്റത്തെ കുറിച്ച് ചിന്തിച്ചതും. കേന്ദ്ര സര്‍ക്കാര്‍-നരേന്ദ്രമോദി-കേന്ദ്ര ബി.ജെ.പി എന്നീ ഘടകങ്ങളില്‍ മാത്രം ചുറ്റിക്കറങ്ങുകയാണ് കേരളത്തിലും ബി.ജെ.പി രാഷ്ട്രീയം.

അല്ലാതെ കേരളത്തിലെ ബി.ജെ.പി ഘടകത്തിന് പ്രത്യേകിച്ചൊന്നും പറയാനോ അവകാശപ്പെടാനോ ഇല്ലെന്നതാണ് വസ്തുത. ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും ഉണ്ടാകുന്ന മന്ദഗതിയിലുള്ള വോട്ട് ഷെയര്‍ വര്‍ദ്ധനവാണ് ആകെ പറയാനുള്ളത്. പ്രവര്‍ത്തന മികവില്‍ അഭിമാനിക്കാനില്ലാത്ത സംഘടനാ പ്രവര്‍ത്തനമാണ് ഇതുവരെയുള്ള ബാലന്‍സ് ഷീറ്റ്. എന്നാല്‍, നരേന്ദ്രമോദിയുടെ പ്രഭാവത്തില്‍ മുങ്ങി, കെ.കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മക്കള്‍ വരെ ബി.ജെ.പിയിലെത്തിയിരിക്കുന്നു. കേരളത്തിലെ ബി.ജെ.പിയുടെ പ്രവര്‍ത്തനം കൊണ്ടോ, നേതാക്കളെ കണ്ടോ ഒരാലുപോലും മെമ്പര്‍ഷിപ്പിലേക്കു വന്നിട്ടുമില്ല.

രാജീവ് ചന്ദ്ര ശേഖറിന്റെ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം പോലും കേന്ദ്ര നേതൃത്വത്തിന്റെ അജണ്ടയുടെ ഫലമാണ്. ശശി തരൂരിനെ വിറപ്പിച്ചും, കോണ്‍ഗ്രസിനെ വിഷാദത്തിലേക്ക് തള്ളിയിട്ടും, ഇടതുപക്ഷത്തെ തൂത്തെറിഞ്ഞു കൊണ്ടുമാണ് വിജയത്തിനോളം പോന്ന രണ്ടാം സ്ഥാനത്തേക്ക് രാജീവ് കടന്നെത്തിയത്. അവിടെ കേന്ദ്ര ബി.ജെ.പി നേതൃത്വത്തിന് ഒന്നു മനസ്സിലായി. കേരളത്തിലെ ബി.ജെ.പി നേതാക്കളെക്കാളും, സംഘടനാ പ്രവര്‍ത്തനത്തെക്കാളും സ്വീകാര്യനായ, ടെക്‌നോളജി അറിയുന്ന, യുവത്വത്തെ കൂടെ നിര്‍ത്താനാകുന്ന, വികസനത്തിന് വ്യക്തമായ കാഴ്ചപ്പാടുള്ള ഒരാളല്ലാതെ മറ്റാര്‍ക്കും ഒന്നിനും കഴിയില്ല എന്നത്.

രാജീവ് ചന്ദ്രശേഖറിലൂടെ ലക്ഷ്യം വെയ്ക്കുന്ന മൂന്നു കാര്യങ്ങളാണ് ബി.ജെ.പിക്കുള്ളതെന്ന് വ്യക്തം. ഒന്ന്, ബി.ജെ.പി കേരള ഘടകത്തിലെ ഗ്രൂപ്പിസത്തിന് അറുതി വരുത്തുക. രണ്ട്, കേരള നിയമസഭയില്‍ പ്രതിപക്ഷ സ്ഥാനത്തെത്തുക. മൂന്ന്, കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കി ആളെക്കൂട്ടുക. ഇത്രയും കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുകയെന്നത് ചെറിയ കാര്യമല്ല. എന്നാല്‍, ബി.ജെ.പിക്ക് ചെയ്യാനാകുന്ന കാര്യമാണ്. അതാണ് ഇക്കഴിഞ്ഞ നിയമസഭാ-പാര്‍ലെമന്റ് തെരഞ്ഞെടുപ്പുകളിലൂടെ മനസ്സിലാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയുടെ വോട്ട് ഷെയര്‍ വര്‍ദ്ധനയില്‍ കുതിച്ചു ചാട്ടമാണ് നടത്തിയിരിക്കുന്നത്. ഇത് മോദി എഫക്ടും, മോദിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമാണമെന്ന് വ്യക്തമായിട്ടുണ്ട്.

കേന്ദ്ര ബി.ജെ.പി നേതൃത്വം കേരളത്തിലെ സംഘടനാ പ്രവര്‍ത്തനം ഏറ്റെടുത്തതോടെയാണ് ഇടതുപക്ഷ സര്‍ക്കാരിനെ സാമ്പത്തികമായി ഞെരുക്കാന്‍ തുടങ്ങിയത്. കേരളത്തില്‍ ബി.ജെ.പിക്ക് ഇടം കൊടുക്കുക-പകരം സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താം എന്നൊരു പോളീസിയില്‍ ഇടതു സര്‍ക്കാരും കേന്ദ്ര ബി.ജെ.പി മന്ത്രിസഭയും ധാരണയില്‍ എത്തിയിട്ടുണ്ടെന്നത് വ്യക്തമാണ്. നിര്‍മ്മലാ സീതാരാമന്റെ അസാമാന്യ കൂടിക്കാഴച ഇതിനു പ്രത്യക്ഷ ഉദാഹരണമാണ്. രാജീവ് ചന്ദ്രശേഖറിന്റെ പ്രധാന ദൗത്യത്തില്‍പ്പെടുന്നതാണ് പാര്‍ട്ടിയിലേക്ക് കോണ്‍ഗ്രസ്സുകാരെ എത്തിക്കുക എന്നത്. കോണ്‍ഗ്രസ്സില്‍ നിന്നും ബി.ജെ.പിയിലേക്കുള്ള ഒഴുക്കു കൂടാനിരിക്കുന്നതേയുള്ളൂ.

കോണ്‍ഗ്രസ്സ് എന്ന പ്രതിപക്ഷ പാര്‍ട്ടിയെ ഇല്ലാതാക്കുകയും, അതുവഴി നേതാക്കളെയും അണികളെയും ബി.ജെ.പിയില്‍ എത്തിക്കുകയും ചെയ്യുന്നതോടെ കോണ്‍ഗ്രസ് തകരും. സ്വാതന്ത്ര്യ സമര ചരിത്രത്തോളം പഴക്കമുള്ള ഒരു പാര്‍ട്ടിയുടെ തകര്‍ച്ചയില്‍ വളരുകയും, നിയമസഭയില്‍ പ്രതിപക്ഷമായി ഇരിക്കുകയും ചെയ്യുകയാണ് നിലവിലുള്ള രാഷ്ട്രീയത്തില്‍ വേണ്ടതെന്ന് ബി.ജെ.പി പഠിച്ചിരിക്കുന്നു. കേരളത്തിന്റെ ഭരണം പിടിക്കാന്‍ അടുത്ത കാലത്തൊന്നും കഴിയില്ലെന്ന് അറിയാവുന്നതു കൊണ്ടാണ് കോണ്‍ഗ്രസിനെ തകര്‍ത്ത് അധികാരത്തിലെത്താനുള്ള ശ്രമം ആരംഭിക്കുന്നത്.

ReadAlso:

ആരാണീ അര്‍ജുന്‍ ആയങ്കി ?: പോലീസ് തോക്കുമായി തിരയുമ്പോള്‍ അയാള്‍ ചായകുടിക്കാന്‍ റസ്റ്ററന്റില്‍ ?; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്; തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്

ലഹരിയില്‍ മയങ്ങാന്‍ പുതിയ ‘നിക്കോട്ടിന്‍ പാച്ചസ്’ ?: മയക്കുമ്പോള്‍ അവര്‍ അറിയുന്നില്ല, മരണമാണ് പിന്നിലെന്ന് ?; ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമാകട്ടെ

മഴക്കാലത്തെ മുല്ലപ്പെരിയാര്‍ ഭീതി ?: ഇനി അഞ്ചുവര്‍ഷം ഇടുക്കിയെ മുള്‍മുനയില്‍ നിര്‍ത്തിയാകും സര്‍ക്കാരിന്റെ പോക്ക്; ജലബോംബ് എന്ന ഭീതി പടര്‍ത്തുന്നതാര് ? എന്തിന് ?

അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു: ആശങ്കയോടെ സംസ്ഥാനം; ജാഗ്രത പുലര്‍ത്തി ദുരന്ത നിവാരണ അതോറിട്ടി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവം

പറന്നു പറന്നങ്ങ് ചരിത്രത്തിലേക്കൊരു ലാന്‍ഡിംഗ് ?: 24 മണിക്കൂര്‍ പറന്ന് മെല്‍ബണ്‍ TO ടുളൂസ് റെക്കോര്‍ഡിട്ട് യാത്രാ വിമാനം

കൃത്യമായ മാസ്റ്റര്‍പ്ലാനോടെയാണ് ബിജെപി കേന്ദ്രനേതൃത്വം രാജീവ് ചന്ദ്രശേഖറിനെ നിയോഗിച്ചത്. ഇക്കുറി സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം സൃഷ്ടിക്കുക എന്നതും ബി.ജെ.പി ലക്ഷ്യം വെക്കുന്നു. പരമ്പരാഗത ബിജെപി ശൈലിയില്‍ നിന്നും മറികടന്ന് കേരളത്തിലെ മധ്യവര്‍ഗ്ഗത്തെ അടുപ്പിച്ചുകൊണ്ടു മുന്നോട്ടു പോകുക എന്നതാണ് പ്രധാന ലക്ഷ്യം. ഇന്നലെ ചുമതലയേറ്റ രാജീവ് തന്റെ ലക്ഷ്യം എന്താണെന്ന് തുറന്നു പറഞ്ഞു കഴിഞ്ഞു. വരുന്ന തിരഞ്ഞെടുപ്പുകളില്‍, കേരളത്തില്‍ ബിജെപിക്കു നിലവിലുള്ള 20 ശതമാനം വോട്ടില്‍നിന്നു 30 ശതമാനത്തിനു മുകളിലേക്ക് വര്‍ധിപ്പിക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം.

40 മണ്ഡലങ്ങളില്‍ 30 ശതമാനം വോട്ടുപിടിക്കാനുള്ള പ്രവര്‍ത്തന രൂപരേഖ തയാറാക്കാനും നിര്‍ദേശമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടുശതമാനം വിലയിരുത്തി കോര്‍കമ്മിറ്റിയും പ്രഭാരിയും ചേര്‍ന്നുണ്ടാക്കിയ പ്രവര്‍ത്തന തന്ത്രം ദേശീയ നേതൃത്വത്തിനും കൈമാറിയിട്ടുണ്ട്. 35,000 ത്തിനു മുകളില്‍ വോട്ടു ലഭിച്ച 60 നിയമസഭാ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മറ്റൊരു പദ്ധതിയും തയാറാക്കുന്നുണ്ട്. കഴിവുതെളിയിച്ച പുതിയ നേതാക്കളെ സംസ്ഥാന നേതൃപദവികളില്‍ എത്തിക്കണമെന്നും കൂടുതല്‍ അവസരം നല്‍കണമെന്നുമാണ് രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശം. മറ്റ് ഉപാധികളിലൂടെ നേതൃതലത്തിലേക്ക് ആളുകളെ കൊണ്ടുവരുന്നതിനോട് അദ്ദേഹത്തിന് വിയോജിപ്പുണ്ട്.

ബി.ജെ.പിയില്‍ ഇനി ഗ്രൂപ്പിസം ഉണ്ടാകില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംസ്ഥാന ബി.ജെ.പിയിലെ ഗ്രൂപ്പു മാനേജര്‍മാര്‍ക്കുള്ള താക്കീതാണ്. വ്യക്തികളുടെ ടീം അല്ല യുവാക്കളടങ്ങിയ ബി.ജെ.പിയുടെ ടീം കേരളത്തിലുണ്ടാകും. കേരളത്തില്‍ മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി താന്‍ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിട്ടുണ്ട്. പരമ്പരാഗത രീതികളും വഴിമാറും. എന്നാല്‍, പ്രായോഗിക രാഷ്ട്രീയത്തില്‍ പുതുമുഖമായ രാജീവ് ചന്ദ്രശേഖറിന് പാര്‍ട്ടിയെ നയിക്കാന്‍ പുതിയ മെയ് വഴക്കം ശീലിക്കേണ്ടിവരും. പാര്‍ട്ടിക്കുപരി സ്വീകാര്യതയുള്ള, ഫുള്‍ടൈം പാര്‍ട്ടിക്കാരനല്ലാത്ത രാജീവിനെ സര്‍പ്രൈസ് പ്രസിഡന്റ് ആക്കിയതിലൂടെ

കേരളത്തില്‍ പുതിയ പരീക്ഷണമാണ് ബി.ജെ.പി നടത്തുന്നത്. നേതൃനിരയിലെ പ്രമുഖരെയെല്ലാം ചേര്‍ത്തുപിടിച്ചും ഒപ്പംനിര്‍ത്തിയും വരുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ഒരുക്കുകയെന്ന വെല്ലുവിളിയാണ് രാജീവിന് മുന്നിലുള്ളത്. അതിനുവേണ്ടി താഴേത്തട്ടിലേക്കിറങ്ങാന്‍, സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം ചേരാന്‍ പുതിയ രാഷ്ട്രീയവഴക്കം ശീലിക്കേണ്ടിവരും. രാജീവ് ചന്ദ്രശേഖര്‍ കേരളത്തിനു കൂടുതല്‍ സുപരിചിതനായത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായപ്പോഴാണ്.മുഖ്യ എതിരാളി ശശിതരൂരിന്റെ 2019-ലെ ഭൂരിപക്ഷം (99,989) 2024ല്‍ 16,077-ലേയ്ക്ക് താഴ്ത്തി രണ്ടാംസ്ഥാനത്തെത്തിയത് നേട്ടമായി.

രാഷ്ട്രീയത്തിനതീതമായ സ്വീകാര്യത ലഭിച്ചുവെന്നായിരുന്നു രാജീവിന്റെ വിലയിരുത്തല്‍. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം, രാജീവ് ചന്ദ്രശേഖര്‍ തലസ്ഥാനത്ത് സജീവമാവുകയും താമസസൗകര്യമൊരുക്കുകയും ചെയ്തതോടെ അടുത്ത നിയമസഭയോ ലോക്സഭയോ അദ്ദേഹം ലക്ഷ്യമിടുന്നു എന്ന കണക്കുകൂട്ടലിലായിരുന്നു മിക്കവരും. പാര്‍ട്ടി നേതൃത്വത്തില്‍ മൊത്തത്തില്‍ അഴിച്ചുപണിയുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ശ്രീനാരായണ ഗുരുവിന്റെ ഉദ്ധരണിയാണ് സംസ്ഥാന സെക്രട്ടറിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട ശേഷം രാജീവ് ചന്ദ്രശേഖര്‍ ആദ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക’, എന്ന ശ്രീനാരായണ വാക്യമാണ് രാജീവ് ഫേസ്ബുക്കില്‍ കുറിച്ചത്.

2006ലാണ് രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പിയില്‍ ചേരുന്നത്. 2006ല്‍ കര്‍ണാടകയില്‍ നിന്ന് ബി.ജെ.പി സ്വതന്ത്രനായി രാജ്യസഭാംഗമായ അദ്ദേഹം പിന്നീട് രണ്ട് തവണ കൂടി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കര്‍ണാടകയിലെ വ്യവസായ പ്രമുഖന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ 2016 മുതല്‍ 2024 വരെ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 2021 മുതല്‍ 2024 വരെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയുമായി. 2020 മുതല്‍ ബി.ജെ.പിയുടെ ദേശീയ വക്താവാണ്.

CONTENT HIGH LIGHTS; BJP’s goal is opposition position in the assembly: Left and BJP face off in Congress-free Kerala; Will Congress be destroyed in Kerala?

Tags: കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ നാശമോ ?kpccRAJEEV CHANDRA SEKHARANWESHANAM NEWSKERALA BJP PRESIDENTCONGRESS PARTY IN KERALAബി.ജെ.പി ലക്ഷ്യം നിയമസഭയില്‍ പ്രതിപക്ഷ സ്ഥാനംകോണ്‍ഗ്രസ് മുക്ത കേരളത്തില്‍ ഇടതുപക്ഷവും ബി.ജെ.പിയും നേര്‍ക്കുനേര്‍

Latest News

തുര്‍ക്കിയിലേക്ക് പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 6 ഇന്ത്യാക്കാര്‍ അടക്കം 10 പേരെ ബന്ദികളാക്കി

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ മുഖ്യമന്ത്രി

ഡി.ജി.പി. എസ്. ശ്രീജിത്തിന്റെപേരിൽ വിജിലൻസ് അന്വേഷണമില്ലെന്ന് സർക്കാർ; ഹൈക്കോടതി ഹർജി തീർപ്പാക്കി

നെല്ല് സംഭരണം: മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

ഇൻഫ്ലുവൻസർ ഹൈദരാലിക്കും കുടുംബത്തിനും നേരെ കയ്യേറ്റ ശ്രമം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies