തിരുവനന്തപുരം ∙ അനുവാദമില്ലാതെ പറക്കുന്ന ഡ്രോണുകളെ നിർവീര്യമാക്കി താഴെയിറക്കുന്ന ആന്റി ഡ്രോൺ സാങ്കേതികവിദ്യ കേരള പൊലീസ് സ്വന്തമാക്കുന്നു. വിഐപികൾ പങ്കെടുക്കുന്ന പൊതുയോഗം, ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുന്ന രീതിയിലുള്ള ആൾക്കൂട്ടം, അതീവ സുരക്ഷ വേണ്ട സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കു വേണ്ടിയാണ് ഇതു വാങ്ങുന്നത്. പൊതുയോഗങ്ങളിലും മറ്റും പറന്നെത്തുന്ന ഡ്രോണുകൾ സുരക്ഷാ സേനകൾക്ക് ആശങ്കയുണ്ടാക്കാറുണ്ട്.
രാജ്യത്തെ സൈബർ സെക്യൂരിറ്റി സംവിധാനവും സുരക്ഷയ്ക്കുള്ള സാങ്കേതിക മികവും വർധിപ്പിക്കുന്നതിനു സംസ്ഥാനങ്ങൾക്കായി 500 കോടി രൂപ കേന്ദ്രസർക്കാർ മാറ്റിവച്ചിരുന്നു. ഇൗ ഫണ്ട് ഉപയോഗിച്ച് 20 ആന്റി ഡ്രോൺ വാങ്ങുന്നതിനാണ് സംസ്ഥാന പൊലീസ് ഉദ്ദേശിക്കുന്നത്. എല്ലാ ജില്ലയിലും വാങ്ങുന്നതിന് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായം തേടിയിട്ടുണ്ട്. 60 ലക്ഷത്തോളം രൂപയാണ് ഒരു ഉപകരണത്തിനു വേണ്ടിവരിക.
Read more :
- കൊയിലാണ്ടിയിൽ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു
- മുംബൈ മീരാ റോഡിൽ നടത്താനിരുന്ന ടി രാജ സിംഗിൻ്റെ റാലിക്ക് അനുമതി നിക്ഷേധിച്ച് പോലീസ് : നടപടി വിദ്വേഷ പ്രസംഗങ്ങൾ കണക്കിലെടുത്ത്
- വൈ.എസ്.ആർ.സി.പി സർക്കാരിനെതിരെ നടത്തിയ ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെ വൈഎസ് ശർമിള അറസ്റ്റിൽ
- വ്യാജ ജോലി വാഗ്ദാനത്തില്‍ റഷ്യയിലകപ്പെട്ട് ഇന്ത്യന്‍ യുവാക്കൾ : നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രത്തിൻ്റെ ഇടപെടൽ തേടുന്നു
- നുഹ് അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരെ യു.എ.പി.എ ചുമത്തി പോലീസ്
ഡ്രോൺ പറന്നുയരുമ്പോൾ തന്നെ റേഡിയോ ഫ്രീക്വൻസി അനലൈസറും മറ്റു സെൻസറുകളും ഉപയോഗിച്ച് അതിനെ നിർവീര്യമാക്കുന്നതാണ് സാങ്കേതിക വിദ്യ. തിരഞ്ഞെടുപ്പു പ്രചാരണത്തിനു വിഐപികളുടെ സന്ദർശനം തുടങ്ങും മുൻപ് ഇൗ ഉപകരണം എത്തിക്കാനാണ് ശ്രമം.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















